NEWS
വന്യജീവികൾ വനത്തിൽ ലോക്ക് ഡൗണിൽ; കർഷകർക്ക് ആശ്വാസം

കോതമംഗലം: മനുഷ്യര്‍ വീട്ടിലിരുന്നപ്പോള്‍ കാട് അവര്‍ക്ക് സ്വന്തമായി. അവരുടെ ജീവിതം വീണ്ടും പഴയതുപോലായി. അതുകൊണ്ട് അവരില്‍ ഒട്ടുമിക്കവരും ഇപ്പോള്‍ നാട്ടിലിറങ്ങുന്നില്ല. കര്‍ഷകര്‍ക്കും ആക്രമണ ഭീഷിണി നേരിട്ടിരുന്ന കുടുംമ്പങ്ങള്‍ക്കും ഇപ്പോള്‍ ഭയപ്പാടില്ലാതെ കിടന്നുറങ്ങാം. അതുതന്നെയാണ് ലോക്ക് ഡൌൺ സമയത്തെ മറ്റൊരു നേട്ടം. ലോക് ഡൗണ്‍ മൂലം ലോക പ്രശസ്തമായ തട്ടേക്കാട് പക്ഷി സങ്കേതം ഉള്‍പ്പെടുന്ന വിസ്തൃമായ വനമേഖലയിലുണ്ടായ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സംസ്ഥാന ബേര്‍ഡ് മോണിറ്ററിംഗ് സെല്ലിന്റെ മുഖ്യചുമതലക്കാരനും പ്രമുഖ പക്ഷി നിരീക്ഷകനുമായ ഡോ.ആര്‍ സുഗതന്റെ പ്രതികരണം ഇതിനെ സാധൂകരിക്കുന്നു.
ഓരോമാസവും കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിച്ചതായി കാണിച്ച് 5-6 പരാതികളെങ്കിലും തട്ടേക്കാട്ടെ വനംവകുപ്പിന്റെ ഓഫീസില്‍ എത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി ഇത്തരത്തില്‍ വലിയ പരാതികളൊന്നും ഓഫീസില്‍ ലഭിച്ചിട്ടില്ല. ഇതുമൂലം കൃഷി നാശം കുറഞ്ഞു എന്നുമാത്രമല്ല ,ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങള്‍ എത്തുന്നതുമൂല മുണ്ടായിരുന്ന ഭയാശാങ്കകളും ഒരു പരിധിവരെ വിട്ടൊഴിഞ്ഞിട്ടുമുണ്ട്. ഈ വനമേഖലയിലെ റോഡുകളിലൂടെ ലോക് ഡൗണ്‍കാലത്ത് കടന്നുപോയ വാഹനയാത്രികള്‍ക്കുനേരെ വന്യമൃഗ ആക്രമണമുണ്ടായതായുള്ള വിവരവും പുറത്തുവന്നിട്ടില്ല. കാട്ടാനക്കൂട്ടവും കാട്ടുപന്നിയുമുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ഇവിടെ ജനവാസകേന്ദ്രങ്ങളില്‍ ഇടവിട്ട് എത്തിയിരുന്നു. ഇവയുടെ കടന്നുകയറ്റമായിരുന്നു കൃഷിനാശത്തിന് വലിയൊരളവില്‍ കാരണമായിരുന്നത്. ഇപ്പോള്‍ വേണ്ടുവോളം വെള്ളവും ഭക്ഷണവും കാട്ടില്‍ ലഭിയ്ക്കുന്ന സാഹചര്യമുള്ളതിനാലാണ് ഇവയൊന്നും ആവാസ കേന്ദ്രങ്ങള്‍ വിട്ട് പുറത്തിറങ്ങാത്തതെന്നാണ് ഡോ.സുഗതന്റെ വിലയിരുത്തല്‍.
പെരിയാര്‍ തീരത്ത് 2500 ഹെക്ടറിലേറെ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന വനമേഖലയെ ഉള്‍പ്പെടുത്തിയാണ് തട്ടേക്കാട് പക്ഷിസങ്കേതത്തിന് രൂപം നല്‍കിയിട്ടുള്ളത്. അതിര്‍ത്തി പ്രദേശങ്ങളില്‍ പലഭാഗത്തും ജനവാസമുണ്ട്. അടുത്തകാലത്തായി ആന ശല്യം വ്യാപകമായിരുന്നു. കൃഷി നാശത്തിന് ഏറിയപങ്കും കാരണമായത് ഇക്കൂട്ടരുടെ കടന്നുകയറ്റമാണ്. ചക്കയുടെ കാലമാകുന്നതോടുകൂടി ഇതുതേടി പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടാനകള്‍ ജനവാസമേഖലയിലേയ്ക്ക് എത്തിയിരുന്നു. അതെല്ലാം ഈ ലോക്ക് ഡൗൺ സമയത്തു ഒഴിവായി എന്നതും ആശ്വാസമാണ്.
NEWS
കോതമംഗലം നിയോജക മണ്ഡലം തല കെ ഫോൺ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

കോതമംഗലം : കേരളത്തിൻ്റെ സ്വന്തം ഇൻ്റർനെറ്റായ കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആയതിൻ്റെ തൽസമയ സപ്രേഷണവും കോതമംഗലം നിയോജക മണ്ഡലം തല കെ ഫോൺ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.Bനഗരസഭ ചെയർമാൻ കെ കെ ടോമി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം,നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ്,കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഗോപി,മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ കെ ശിവൻ,നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ്,ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്,മരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ,വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിജോ വർഗീസ്,കൗൺസിലർ മാരായ അഡ്വ.ജോസ് വർഗീസ്,സിബി സ്കറിയ,റോസിലി ഷിബു,എൽദോസ് പോൾ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി റ്റി ബെന്നി,പി പി മൈതീൻഷാ,മാതിരപ്പിള്ളി വി എച്ച് എസ് എസ് പ്രിൻസിപ്പാൾ അനുപമ കെ സി,എസ് എം സി ചെയർമാൻ എം എം മുജീബ്,നഗരസഭ സെക്രട്ടറി അൻസൽ ഐസക്ക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
NEWS
ലോക പരിസ്ഥിതി ദിനാഘോഷവും കയാക്കുകളുടെ വിതരണവും നടന്നു

കോതമംഗലം : ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി,എറണാകുളം ഇടുക്കി ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318c യുടെ ആഭിമുഖ്യത്തിൽ
നദികൾ ശുചീകരിക്കുന്ന തിന്റെയും,
ജല കായിക വിനോദങ്ങൾ
പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന് കയാക്കുകൾ നൽകുന്ന
പരിപാടിയുടെ ഉദ്ഘാടനം കോതമംഗലം ലയൺസ് വില്ലേജിൽ രാവിലെ 8 മണിക്ക് കോതമംഗലം എം എൽ എ ശ്രീ.ആൻറണി ജോൺ നിർവഹിച്ചു.
ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോസഫ് മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
ക്യാബിനറ്റ് സെക്രട്ടറി
പ്രൊഫ. സാംസൺ തോമസ് ,ക്യാബിനറ്റ് ട്രഷറർ സജി ടി.പി , മാർക്കറ്റിംഗ് ചെയർപേഴ്സൺ അനി മനോജ്, റീജിയൻ ചെയർമാൻ ബോബി പോൾ, സോൺ ചെയർമാൻ മാതൃസ് കെ.സി.എന്നിവർ സംസാരിച്ചു .കോതമംഗലത്തെ പുഴകൾ പ്ലാസ്റ്റിക് വിമുക്തം ആക്കുന്നതിന്റെഭാഗമായി ആണ് കയാക്കുകൾ നൽകിയത് .തവണക്കടവ് മുതൽ നാല്കിലോമീറ്റർ വേമ്പനാട്ടു കായൽ നിരവധി കുട്ടികളെ കൊണ്ട് നീന്തിച്ചിട്ടുള്ള പ്രശസ്ത നീന്തൽ കോച്ച് ബിജു തങ്കപ്പൻ ആണ് ഡോൾഫിൻ ക്ളബ്ബിനു വേണ്ടി കയാക്കുക കൾ ഏറ്റുവാങ്ങിയത്. കോതമംഗലം ഭാഗത്തെ പുഴകൾശുചീകരിക്കുവാനും നിരവധി ജല കായിക താരങ്ങളെപ്രോത്സാഹിപ്പിക്കുവാനും ഇത് ഇട നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
NEWS
ഹൈമാസ്റ്റ് ലൈറ്റിനായി പൂവിതറി ചന്ദനത്തിരി കത്തിച്ച് കോട്ടപ്പടിക്കാർ

കോട്ടപ്പടി : വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമായ വാവേലി കവലയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മൂന്ന് വർഷം മുമ്പാണ് പൊതുപ്രവർത്തകനായ ബിനിൽ ആലക്കര ഒപ്പുശേഖരണം നടത്തി കോതമംഗലം എം.എൽ.എ ശ്രീ ആൻ്റണി ജോണിന് നിവേദനം സമർപ്പിച്ചത് , അപേക്ഷ ഉടൻ പരിഹരിക്കാം എന്ന ഉറപ്പും ലഭിച്ചിരുന്നു. ആറ് മാസങ്ങൾക്ക് ശേഷം കുറച്ചു പേർ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനു വേണ്ട കോൺക്രീറ്റ് പ്രതലം നിർമ്മിക്കുന്നതിനു വേണ്ടി എത്തുകയും നിർമ്മാണം പൂർത്തീകരിച്ച് മടങ്ങുകയും ചെയ്തു. എന്നാൽ മൂന്ന് വർഷങ്ങൾക്കിപ്പുറവും ഹൈമാസ്റ്റ് ലൈറ്റ് ഒരു കിട്ടാക്കനിയായി തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നിർമ്മാണതടസ്സനിർമ്മാർജ്ജന കർമ്മ സമരം നടത്തുന്ന ഒരു സാഹചര്യത്തിലേയ്ക്ക് നാട്ടുകാർ എത്തിച്ചേർന്നു വ്യത്യസ്ത രീതിയിൽ പ്രതിഷേധിച്ചത്.
-
ACCIDENT1 week ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
AGRICULTURE5 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME3 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
NEWS5 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
-
NEWS6 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS1 week ago
മാർ ബസേലിയോസ് സിവിൽ സർവ്വീസ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു.
-
NEWS6 days ago
ഫാം പ്ലാൻ പദ്ധതി പ്രകാരം പ്രീമിയം ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചു
-
NEWS1 week ago
കരുതലും കൈത്താങ്ങും: വീട്ടമ്മക്ക് ഒരു മണിക്കൂറിനുള്ളിൽ അതിദാരിദ്ര്യ റേഷൻകാർഡ്