കോതമംഗലം:- പുലിയൻ പാറ പള്ളിക്ക് സമീപം ടാർ മിക്സിങ് പ്ലാൻറ് സ്ഥാപിച്ച തിനെതിരെ സമരം ചെയ്തതിന് എഴുപത് പേർക്കെതിരെ ഊന്നുകൽ പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതിഷേധം പുകയുന്നു. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത സമ്മേളനങ്ങൾ നടന്നപ്പോൾ ഒരു നടപടിയും എടുക്കാതിരുന്ന പൊലീസ് പൊതു നന്മയ്ക്കായി സമരം ചെയ്തവരുടെ പേരിൽ എടുത്തത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലന്ന് നാട്ടുകാർ പറയുന്നു. മാർച്ച് 29 തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു കവളങ്ങാട് പഞ്ചായത്തിൻറ മുൻപിൽ ടാർ മിക്സിങ് പ്ലാൻറ്ന് അനുമതി നിഷേധിക്കണം എന്ന് ആവശ്യപ്പെട്ടു ആയിരത്തോളം ആളുകൾ സമരം നടത്തിയത്.
![](https://i0.wp.com/kothamangalamnews.com/wp-content/uploads/2024/07/alfalah.jpeg?resize=600%2C750&ssl=1)
ടാർ മിക്സിങ് പ്ലാൻറ് ഉടമകളെയും രാഷ്ട്രീയക്കാരെയും സംരക്ഷിക്കാനുള്ള പോലീസിൻറെ ഗൂഢതന്ത്രമാണ് ഇത് എന്ന ആരോപണം ഉയരുന്നുണ്ട്. പുലിയന്പാറ പള്ളി വികാരിയൊട് പള്ളിയുടെ ആഭിമുഖ്യത്തിൽ സമരം നടന്നപ്പോൾ ഊന്നുകൽ സിഐ വളരെ മോശമായി പെരുമാറിയിരുന്നു. അതിനെതിരെയും വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കൊറോണ നിയമലംഘനം ചാർത്തി കേസെടുത്തിരിക്കുന്നത്. ഊന്നുകൽ പോലീസിൻറെ നടപടിയെ ഒരുതരത്തിലും അംഗീകരിക്കില്ല എന്നും പോലീസിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ക്രൈസ്തവ സംഘടനകൾ അറിയിച്ചു.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)