CHUTTUVATTOM
കക്കടാശ്ശേരി-കാളിയാര്‍ റോഡും, മൂവാറ്റുപുഴ-പെരുമാംകണ്ടം റോഡിന്റെയും നവീകരണത്തിന് റീബില്‍ഡ് കേരളം പദ്ധതിയില്‍ നിന്നും 175.47 കോടി രൂപ അനുവദിച്ചു.

മൂവാറ്റുപുഴ: സംസ്ഥാനത്ത് ജര്‍മന്‍ സാമ്പത്തീക സഹായത്തോടെ റീബില്‍ഡ് കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് 175.47 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. . മൂവാറ്റുപുഴ-തേനി ഹൈവേയുടെ ഭാഗമായ മൂവാറ്റുപുഴ ചാലിക്കടവ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് മൂവാറ്റുപുഴ നിയോജക മണ്ഡലാതിര്‍ത്തിയായ പെരുമാംകണ്ടത്ത് അവസാനിക്കുന്ന കോട്ട റോഡിന് 88.82-കോടി രൂപയും കക്കടാശ്ശേരിയില്‍ നിന്നും ആരംഭിച്ച് മൂവാറ്റുപുഴ നിയോജക മണ്ഡലാതിര്‍ത്തിയായ ഞാറക്കാട് അവസനിക്കുന്ന കാളിയാര്‍, വണ്ണപ്പുറം റോഡിന് 86.65-കോടി രൂപയും അനുവദിച്ചത്. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഡല്‍ഹി ആസ്ഥാനമായുള്ള ലൂയിസ് ബര്‍ഗര്‍ കണ്‍സള്‍ട്ടന്‍സിയുടെ നേതൃത്വത്തില്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
എല്‍ ആന്റ് ടി. ഏജന്‍സിയാണ് ഡി.പി.ആര്‍, എസ്റ്റിമേറ്റ് തയ്യാറാക്കിയത്. കെ.എസ്.ടി.പിയ്ക്കാണ് നിര്‍മ്മാണ ചുമതല. കൊച്ചി-മധുര ദേശീയ പാതയിലെ ചാലിക്കടവ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ഇടുക്കി ജില്ലാ അതിര്‍ത്തിയായ പെരുമാംകണ്ടത്ത് അവസാനിക്കുന്ന 15.75- കിലോമീറ്റര്‍ വരുന്ന കോട്ടറോഡ് മൂവാറ്റുപുഴ – തേനി ഹൈവേയുടെ ഭാഗമാണ്. മൂവാറ്റുപുഴ നഗരസഭ, ആവോലി, മഞ്ഞള്ളൂര്‍, കല്ലൂര്‍ക്കാട് പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന റോഡിലെ പ്രധാന കവലകളും, വളവുകളും, പാലങ്ങളും, കലുങ്കുകളും, ഓടകളുമെല്ലാം പുനര്‍നിര്‍മിച്ച് മനോഹരമാക്കുന്നതാണ് പദ്ധതി. ഇതോടൊപ്പം റോഡ് ലവല്‍ ചെയ്യുന്നതിന്റെ ഭാഗമായി റോഡിലെ കേറ്റങ്ങളെല്ലാം തന്നെ ലവല്‍ ചെയ്യും. റോഡ് ഡി.ബി.എം ആന്റ് ബി.സി.നിലവാരത്തിലാണ് ഏഴ് മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്യുന്നത്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ഇടുക്കിയില്‍ എത്തിച്ചേരാനാകും.
ഹൈറേഞ്ചിലെ കാര്‍ഷികോത്പന്നങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും വേഗത്തില്‍ കൊച്ചി തുറമുഖത്ത് എത്തിക്കുന്നതിനും, വല്ലാര്‍പാടം എല്‍.എന്‍.ജി ടെര്‍മിനല്‍ പൂര്‍ത്തിയായതോടെ മൂവാറ്റുപുഴ – തേനി ഹൈവേയിലൂടെ ഇടുക്കി ജില്ലയിലേക്കുള്ള ചരക്ക് നീക്കവും എളുപ്പത്തിലാക്കാന്‍ സാധിക്കും. കേരളത്തെയും തമിഴ്‌നാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മൂവാറ്റുപുഴ -തേനി ഹൈവേക്ക് 185 കിലോമീറ്റര്‍ ദൂരമാണുള്ളത്. എറണാകുളം ജില്ലയില്‍ 15 കിലോമീറ്ററും ഇടുക്കി ജില്ലയില്‍ 140 കിലോമീറ്ററും തമിഴ്‌നാട്ടില്‍ 30 കിലോമീറ്ററും ഉള്‍പ്പെടുന്നതാണ് നിര്‍ദിഷ്ട മൂവാറ്റുപുഴ-തേനി ഹൈവേ.
കക്കടാശേരി മുതല്‍ ഞാറക്കാട് വരെ 20.60 കിലോമീറ്റര്‍ വരുന്ന കാളിയാര്‍-കക്കടാശ്ശേരി റോഡ് ആധുനിക രീതിയില്‍ വികസിപ്പിക്കാനാണ് പദ്ധതി. പാത കടന്ന് പോകുന്ന ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂര്‍,പഞ്ചായത്തുകളിലെ പ്രധാന കവലകളും,വളവുകളും, പാലങ്ങളും, കലുങ്കുകളും,ഓടകളും വികസിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചും യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി ചരിത്ര നേട്ടമാകും നാടിനു സമ്മാനിക്കുക. റോഡിലെ പ്രധാന പാലമായ കക്കടാശ്ശേരി പാലത്തിന്റെ ഇരുവശത്തും നടപ്പാതയും നിര്‍മിക്കും. നിര്‍ദിഷ്ട കക്കടാശേരി-ചേലച്ചുവട് പാത പദ്ധതിക്കു പുതുജീവന്‍ നല്‍കിക്കൊണ്ടാണ് റീബില്‍ഡ് കേരളം പദ്ധതിയില്‍ കക്കടാശേരി മുതല്‍ ഞാറക്കാട് വരെയുള്ള റോഡ് വികസനം ഇടം പിടിച്ചത്. കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിലെ കക്കടാശേരിയില്‍ തുടങ്ങി കോതമംഗലം -ഇടുക്കി റോഡിലെ ചേലച്ചുവട് വരെയെത്തുന്ന 50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണിത്.
കൊച്ചിയില്‍ നിന്നും മറ്റു റൂട്ടുകളെ അപേക്ഷിച്ചു ഇടുക്കിയിലെത്താന്‍ 15 കിലോമീറ്ററിലധികം ദൂരക്കുറവും, എറണാകുളം -ഇടുക്കി യാത്ര ദൂരത്തില്‍ 35 കിലോമീറ്ററും ദൂരക്കുറവും,നിരവധി ഗ്രാമങ്ങളുടെ ഗതാഗത വികസനവുമാണ് പദ്ധതിയുടെ മുഖ്യ ആകര്‍ഷണം. ആലപ്പുഴ -മധുര സംസ്ഥാന ഹൈവേ പദ്ധതിയില്‍ ചേലച്ചുവടിനെയും മുരിക്കാശേരിയെയും ബന്ധിപ്പിച്ച പാലം കൂടി യാഥാര്‍ഥ്യമായതോടെ എറണാകുളത്ത് നിന്ന് മുവാറ്റുപുഴ വഴി ഈ പാതയിലൂടെ മേലെ ചിന്നാര്‍, ബഥേല്‍, നെടുങ്കണ്ടം, കമ്പംമെട് വഴി മധുരയ്ക്ക് 50 കിലോമീറ്ററോളം ദൂരക്കുറവുണ്ടാകുന്ന ചരിത്ര നേട്ടവും യാത്രികര്‍ക്കുണ്ടാകും. നിലവില്‍ ഈ റോഡിന്റെ ഭാഗമായ വണ്ണപ്പുറം മുതല്‍ ചേലച്ചുവട് വരെ ആലപ്പുഴ -മധുര സംസ്ഥാന ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ,കക്കടാശേരി മുതല്‍ ഞാറക്കാട് വരെയാണ് എറണാകുളം ജില്ലയില്‍ റോഡ് വികസനം നടക്കാനുള്ളത് .ഇടുക്കി ജില്ലയില്‍ ഒടിയപാറ മുതല്‍ വണ്ണപ്പുറം വരെയുള്ള ഭാഗം ഉള്‍പ്പെടെ ഞറുക്കുറ്റി വരെ 11 കോടി രൂപയുടെ നിര്‍മ്മാണത്തിനായി കഴിഞ്ഞ വര്‍ഷം ഫണ്ട് അനുവദിച്ചു നിര്‍മ്മാണം പ്രാരംഭ ഘട്ടത്തിലാണ്.
മൂവാറ്റുപുഴ അസംബ്‌ളി മണ്ഡലത്തിലെ ആയവന ,പോത്താനിക്കാട് ,പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലൂടെയും ,തൊടുപുഴ ,ഇടുക്കി അസംബ്‌ളി മണ്ഡലങ്ങളിലെ വണ്ണപ്പുറം ,മുണ്ടന്‍മുടി ,വെണ്മണി ,കഞ്ഞിക്കുഴി പ്രദേശങ്ങളിലൂടെയും കടന്നു പോകുന്ന നിര്‍ദ്ദിഷ്ട സംസ്ഥാന പാത നിരവധി ഗ്രാമങ്ങളുടെയും , കോട്ടപ്പാറ ,തൊമ്മന്‍കുത്ത് ഉള്‍പ്പെടെയുള്ള ടൂറിസം മേഖലകളുടെയും വികസനത്തിന് വഴി തുറക്കും . കൂടാതെ തേക്കടി അടക്കം ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കും സുഗമമായി എത്തിച്ചേരാനാകും. മൂവാറ്റുപുഴ-പെരുമാംകണ്ടം കോട്ട റോഡും, കക്കടാശ്ശേരി-കാളിയാര്‍ റോഡും നിര്‍മ്മാണം ആരംഭിക്കുന്നതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലൂടെ കടന്ന് പോകുന്ന ദേശീയ പാത, ഹൈവേ, എം.സി. റോഡുകളുടെയെല്ലാം നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി 15-കോടി രൂപ മുതല്‍ മുടക്കി മൂവാറ്റുപുഴ-വല്ലം വരെയുള്ള എം.സി.റോഡിന്റെ നവീകരണം പൂര്‍ത്തിയായി. മൂവാറ്റുപുഴ- തൊടുപുഴ റോഡിന്റെ നവീകരണത്തിന് ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ അനുവദിച്ചു.ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ കക്കടാശ്ശേരി മുതല്‍ മറ്റക്കുഴി വരെയുള്ള റോഡ് നവീകരണത്തിന് ദേശീയ പാത അതോറിറ്റിയില്‍ നിന്നും 45-കോടി രൂപ അനുവദിച്ചിട്ടുണ്ടന്നും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ റോഡിന്റെ നിര്‍മ്മാണവും ആരംഭിക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
CHUTTUVATTOM
കോട്ടപ്പടിയില്‍ കാട്ടാനശല്യം രൂക്ഷമാകുന്നതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം.

കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ കോട്ടപ്പാറ വനമേഖലയോട് ചേർന്നുള്ള പ്ലാമൂടിയിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവാകുന്നു. ഇന്നലെ രാത്രിയിൽ ഇറങ്ങിയ കാട്ടാനകൾ പ്രദേശവാസികളുടെ കൃഷിയിടങ്ങളുടെ ചുറ്റുമതിൽ തകർത്താണ് ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. തുടർച്ചയായി കോട്ടപ്പടി പഞ്ചായത്തിലെ കോട്ടപ്പാറ വന മേഖലയോട് ചേർന്ന് കിടക്കുന്ന ജനവാസ മേഖലയിലേക്ക് കാട്ടാന ഇറങ്ങുന്നത് ജനങ്ങളുടെ സ്വസ്ഥ ജീവിതത്തിന് വിഹാതം സൃഷ്ഠിക്കുകയാണെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.
കാട്ടാന കൃഷി നശിക്കുന്നത് കൂടാതെ വളർത്തു മൃഗങ്ങളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും വീടുകൾ കൂടി ആക്രമിക്കുകയും ചെയ്‌ത സംഭവങ്ങൾ അടുത്ത കാലത്ത് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തരമായി ഫെൻസിങ് ശക്തമാക്കിയും, ഫെൻസിംഗിനോട് ചേർന്നുള്ള വനമേഖലയിലെ മരങ്ങൾ വെട്ടിമാറ്റുവാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും, കർഷകർക്ക് നേരിടുന്ന കൃഷി നാശത്തിനുള്ള നഷ്ടപരിഹാര തുക അടിയന്തിരമായി കൈമാറണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ആനകള്‍ നിരന്തരം നാട്ടിലിറങ്ങി നാശം വിതക്കുമ്പോള്‍ അധികാരികള്‍ പരിഹാരനടപടിക്ക് ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
CHUTTUVATTOM
ഇരട്ട അവാർഡുകളുടെ തിളക്കത്തിൽ ഡോ. മഞ്ജു കുര്യൻ

കോതമംഗലം : തുടർച്ചയായി ലഭിച്ച രണ്ട് പുരസ്‌കാരങ്ങളുടെ തിളക്കത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജും, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനും. സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകർക്ക് നൽകുന്ന രണ്ട് പുരസ്‌കാരങ്ങളാണ് ഡോ. മഞ്ജുവിനെ തേടിയെത്തിയത്. ചങ്ങനാശ്ശേരി എസ്.ബി. കോളേജ് പൂർവവിദ്യാർഥി സംഘടനയുടെ കുവൈറ്റ് ചാപ്റ്റർ ഏർപ്പെടുത്തിയിരിക്കുന്ന 25- മത് ബർക്കുമൻസ് അവാർഡും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മികച്ച അദ്ധ്യാപകർക്ക് നൽകുന്ന ഫാ. ഡോ. ജോസ് തെക്കൻ പുരസ്‌കാരവും മഞ്ജു കുര്യന് ലഭിച്ചപ്പോൾ കോതമംഗലം എം. എ. കോളേജിന് ഇരട്ടി മധുരം.എസ് ബി കോളേജിൽ വച്ചു നടന്ന ചടങ്ങിൽ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ പ്രൊഫ.ഡോ.ചന്ദ്രഭാസ് നാരായണ ബർക്കുമൻസ് അവാർഡ് സമ്മാനിച്ചു.25,000രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
അധ്യാപന, ഗവേഷണ രംഗത്തെ മികവും, സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നു ലഭിച്ച നാമനിര്‍ദേശങ്ങളില്‍ നിന്നാണ് ഡോ. മഞ്ജു കുര്യൻ തിരഞ്ഞെടുക്കപ്പെട്ടത്.പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും, പ്രതിഭകളെ കണ്ടെത്തി ഏറ്റവും നല്ല രീതിയിൽ പ്രോത്സാഹനം നൽകുന്ന മാനേജ്മെന്റാണ് കോതമംഗലം എം. എ. കോളേജ് മാനേജ്മെന്റ് എന്നും മഞ്ജു പറഞ്ഞു. തന്നെ ഇന്നത്തെ നല്ല അധ്യാപികയാക്കി മാറ്റിയതിൽ തന്റെ മാതാപിതാക്കൾക്കും, കുടുംബത്തിനും, സഹപ്രവർത്തകർക്കും വലിയ പങ്കുണ്ടെന്നും ഡോ. മഞ്ജു സൂചിപ്പിച്ചു.കോലഞ്ചേരി,കാഞ്ഞിരവേലിയിൽ റിട്ട. അദ്ധ്യാപക ദമ്പതികളായ കെ. എം. കുര്യാച്ചൻ -വി. കെ സൂസൻ എന്നിവരുടെ മകളാണ്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ മികച്ച കോളേജ് അദ്ധ്യാപകർക്കുള്ള ഫാ. ഡോ. ജോസ് തെക്കൻ പുരസ്‌കാരം ചൊവ്വെഴ്ച എം. ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ.സാബു തോമസ് ക്രൈസ്റ്റ് കോളേജിൽ നടന്ന ചടങ്ങിൽ ഡോ. മഞ്ജുവിന് സമ്മാനിച്ചിരുന്നു. 50,000രൂപയും ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം.കോതമംഗലം എം. എ. എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക്സ് വിഭാഗം അദ്ധ്യാപകൻ ഓടക്കാലി,പനിച്ചയം പാറപ്പാട്ട് ഡോ. ജിസ് പോളിന്റെ ഭാര്യയാണ്.വിദ്യാർത്ഥിനികളായ അഞ്ജലി,അലീന എന്നിവർ മക്കളാണ്. തുടർച്ചയായി സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപികക്കുള്ള രണ്ട് അവാർഡുകൾ കരസ്ഥമാക്കിയ ഡോ. മഞ്ജു കുര്യനെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അഭിനന്ദിച്ചു.
CHUTTUVATTOM
ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന മോഡി സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് കോതമംഗലത്ത് പന്തംകൊളുത്തി പ്രകടനം നടത്തി

കോതമംഗലം : രാഹുൽ ഗാന്ധിയുടെ കൂറ്റൻ ചിത്രം വഹിച്ചായിരുന്നു പ്രകടനം. കെ പി സി സി മെമ്പർ ശ്രീ എ.ജി ജോർജ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ ജോർജ് ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ റഫീഖ് വെണ്ടുവഴി, കെ എസ് യു സംസ്ഥാന സെക്രട്ടറി ശ്രീ അനൂപ് ഇട്ടൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ലിനോ മങ്കുത്താൻ, ബേസിൽ തണ്ണിക്കോട്ട്, ജയിൻ ജോസ്, മുജിതബ് മുഹമ്മദ്,ബാബു വർഗീസ്, രാഹുൽ കെ.ആർ, ബെർട്ടിൻ ജോയി, വിജിത് വിജയൻ, അനൂസ് ജോൺ, അരുൺ അയ്യപ്പൻ, അജീബ് ഇരമല്ലൂർ, ബേസിൽ, നൗഫൽ കെ.എം,അക്ഷയ് വിജയ്, ബിബിൻ ബേബി, വർഗീസ് മാപ്ലക്കുടി, ഷിന്റോ പി. തോമസ്, റ്റിജോ പോൾ, സിറിയക് ജോസ്, എൽദോസ് കട്ടങ്ങാനാൽ,സണ്ണി നിരപ്പേൽ, അലി പടിഞ്ഞാറേചാലിൽ, സത്താർ വട്ടകുടി, സലിം മംഗലപാറ, അനൂപ് ജോർജ്, ബഷീർ എന്നിവർ പങ്കെടുത്തു.
-
ACCIDENT7 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
NEWS2 days ago
നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം
-
NEWS4 days ago
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.
-
ACCIDENT1 week ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME1 week ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
CRIME5 days ago
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ
-
NEWS2 days ago
കോതമംഗലം മാർ തോമ ചെറിയ പള്ളി ഓർത്തഡോക്സ് സഭയുടെതല്ല: കോതമംഗലം മുൻസിഫ് കോടതി
-
NEWS6 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.