Connect with us

Hi, what are you looking for?

NEWS

മെമ്പറുടെ വീട്ടിലെ ഫ്യൂസ് ഊരി KSEB; രോഗിയായ വൃദ്ധമാതാവ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ.

കോട്ടപ്പടി : വെെദ്യുതി ബില്‍ കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് മുന്നറിയിപ്പില്ലാതെ കോട്ടപ്പടി മൂന്നാം വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻറെ വീടിന്റെ വെെദ്യുതി കണക്ഷൻ വിച്ഛേദിച്ചു. തുടർന്ന് വെെദ്യുതിയിൽ പ്രവർത്തിക്കുന്ന നെബുലൈസർ പ്രവർത്തന രഹിതമായതുമൂലം ചികിത്സയിൽ ഇരിക്കുന്ന സന്തോഷിന്റെ മാതാവ് കളിക്കുട്ടിക്ക് (68) ശ്വാസതടസ്സവും ശാരീരിക ബുദ്ധിമുട്ടും അനുഭവപെട്ടതിനെത്തുടർന്ന് കോതമംഗലത്തെ ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് വീട്ടിൽ എത്തിയ സന്തോഷ് അയ്യപ്പൻ വെെദ്യുതി ഇല്ലാത്തതിന്റെ കാരണം തിരക്കിയപ്പോൾ വീട്ടുകാർക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് വീട്ടിലെ വെെദ്യുതി മീറ്ററിലെ ഫ്യൂസ് ഊരിവെച്ചിരിക്കുന്നത് കാണുന്നത്. വെെദ്യുതി ബില്ലായ 315 രൂപ ഓൺലൈനായി അപ്പോൾ തന്നെ മെമ്പർ അടക്കുകയും ബന്ധപ്പെട്ടവരെ വിളിച്ചു വെെദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

കോട്ടപ്പടി പഞ്ചായത്തിലെ കാട്ടാന ശല്യം ഏറ്റവും രൂക്ഷമായ വടക്കുംഭാഗത്തു താമസിക്കുന്ന മെമ്പറുടെ വീട്ടിലെ തന്നെ ഫ്യൂസ് ഊരിയത് നാട്ടുകാരിൽ അമ്പരപ്പുണ്ടാക്കി. രോഗിയായ വൃദ്ധമാതാവും തന്റെ രണ്ട് കുട്ടികളും മാത്രമുള്ളപ്പോൾ അവരോടുപോലും കാര്യം പറയാതേയും, ഉപഭോക്താവിനെ വിളിച്ചു കാര്യം ധരിപ്പിക്കാതെയും വെെദ്യുതി കണക്ഷൻ വിച്ഛേദിച്ചത് വെെദ്യുതി ബോർഡ് ജീവനക്കാരുടെ ധാർഷ്ട്യം മാത്രമാണെന്ന് മെമ്പർ പറയുന്നു. വെെദ്യുതി ഇല്ലാതായതിനെത്തുടർന്ന് നെബുലൈസറിന്റെ സഹായത്തോടെയുള്ള ചികിത്സ മുടങ്ങുകയായിരുന്നു. തുടർന്ന് രാത്രിയിൽ ശ്വാസ തടസ്സം നേരിട്ടതിനെത്തുടർന്ന് നാട്ടുകാർ കസേരയിൽ ഇരുത്തി വീട്ടിൽ നിന്നും ചുമന്ന് പ്രധാന റോഡിൽ എത്തിക്കുകയായിരുന്നു.

വീടിന്റെ മുൻപിൽ കാട്ടാന വരുമ്പോൾ ലൈറ്റ് ഇട്ടും ശബ്ദമുണ്ടാക്കിയും ഓടിക്കുന്ന വീട്ടിലെ വെെദ്യുതി കണക്ഷൻ വിച്ഛേദിച്ചതും, വെെദ്യുതിയിൽ മാത്രം പ്രവർത്തിക്കുന്ന ഉപകരണത്തിന്റെ സഹായത്തോടെ ചികിത്സ നടത്തുന്നതുമായ വൃദ്ധമാതാവ് കഴിയുന്നതുമായ വീട്ടിൽ ഒരു മാനുഷീക പരിഗണന പോലും നൽകാതെ നിരുത്തരവാദിത്തപരമായി ഫ്യൂസ് ഊരിയതിൽ അടുത്ത അമർഷമാണ് പ്രദേശവാസികൾക്ക്. അമ്മക്ക് ശ്വാസം മുട്ട് അനുഭവപ്പെട്ടപ്പോൾ നാട്ടുകാരുടെ സഹായത്തോടെ തക്ക സമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കൊണ്ട് മാത്രമാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് സന്തോഷ് പറയുന്നു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട കാളിക്കുട്ടി അമ്മയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. വെെദ്യുതി വകുപ്പ് ജീവനക്കാരന്റെ പ്രവൃത്തിമൂലം ആശുപത്രി ചെലവിന് കൂടിയുള്ള പണം കണ്ടത്തേണ്ട അവസ്ഥയിലാണ് തടിപ്പണിക്കാരനും സിപിഐഎം മെമ്പറുമായ സന്തോഷ് അയ്യപ്പൻ.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...