NEWS
കോതമംഗലത്ത് മുന്നണി പ്രചരണത്തിൽ നിന്ന് വിട്ട് നിൽക്കാൻ ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) തീരുമാനം.

കോതമംഗലം: എൽ.ഡി.എഫ് അവഗണിച്ചു. കോതമംഗലത്ത് മുന്നണി പ്രചരണത്തിൽ നിന്ന് വിട്ട് നിൽക്കാൻ ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) തീരുമാനം. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ അർഹമായ പ്രാധിനിത്യം എൽ.ഡി.എഫ്. നേതൃത്വം നൽകാത്തതിൽ പ്രതിഷേധിച്ച് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ട് നിൽക്കാൻ തീരുമാനിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലങ്ങളിൽ കോട്ടപ്പടി ബ്ലോക്ക് ഡിവിഷനിലുൾപ്പെടെ മത്സരരംഗത്ത് ഉണ്ടായിരുന്ന വിരേന്ദ്രകുമാർ വിഭാഗം (ജനതാദൾ )
യു.ഡി.എഫ്. വിട്ട് എൽ ഡി എഫിൽ തിരികെയെത്തിയപ്പോൾ കാലങ്ങളായി മത്സരിച്ച ബ്ലോക് സീറ്റ് ഉൾപ്പെടെ CPIM സ്ഥാനാർത്ഥികളെ നിർത്തി.
അർഹമായ അംഗീകാരം നൽകിയില്ലന്ന് മാത്രമല്ല പൂർണ്ണമായി തഴയുകയും ചെയ്തതിൽ പ്രതിക്ഷേധിച്ചാണ് എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ നിന്ന് വിട്ടു നിൽക്കാൻ എൽ.ജെ.ഡി. തീരുമാനിച്ചത്. സംസ്ഥാന – ജില്ലാ നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് നേതാക്കൾ വ്യക്തമാക്കി. കവളങ്ങാട് പഞ്ചായത്തിൽ ആദ്യ ഘട്ടം സീറ്റ് വിഭജനത്തിൽ എൽ.ഡി.എഫ് നിയോജക മണ്ഡലം നേതൃത്വം എൽജെഡി യെ പരിഗണിച്ചെങ്കിലും കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൻ്റെ കടന്ന് വരവ് എൽ ജെ ഡി യെ തഴയുകയായിരുന്നു. മാത്രമല്ല കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് അമിത പ്രാധാന്യം നൽകി രണ്ട് സീറ്റുകൾ നൽകിയെങ്കിലും ജോസ് വിഭാഗം നേതാക്കൾ ഒന്നടങ്കം കോൺഗ്രസിൽ ലയിക്കുകയും ചെയ്തു.
കവളങ്ങാട് പഞ്ചായത്തിൽ മൂന്ന് വാർഡുകളിലെ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് എൽ.ജെ.ഡി.പിന്തുണ നൽകിയിട്ടുമുണ്ട് വാർഡ് – 18 മാരമംഗലം ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാർത്ഥി ഷാ മോൻ കാസിമിനെയും വാർഡ് പതിനൊന്ന് നേര്യമംഗലത്ത് ജിൻസിയബിജുവിനും നേര്യമംഗലത്ത് വാർഡ് എട്ടിൽ ജിസ്മ ഹനീഫയേയും പിന്തുണക്കാനും എൽ.ജെ.ഡി. നേതൃ യോഗം തീരുമാനിച്ചതായി നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഗോപി യും ജനറൽ സെക്രട്ടറി വാവച്ചൻ തോപ്പിൽ കുടിയും പറഞ്ഞു. എൽ.ജെ.ഡി.യെ പിണക്കിയത് ചില പഞ്ചായത്തുകളിൽ യു.ഡി.എഫ്ന് അനുകൂല സാഹചര്യം ഉണ്ടാകുമെന്നാണ് യു.ഡി.എഫ് ക്യാമ്പുകൾ വിശ്വസിക്കുന്നത്.
NEWS
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട് നാന്തോട് ശക്തിപുരം ഭാഗത്തുള്ള വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 2ഓടെ ജോബി ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ജോബി ദാസിന്റെതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. മരണകാരണം വ്യക്തമല്ല. ഭാര്യ: അശ്വതി. മക്കള്‍:അദ്വൈധ്, അശ്വിത്.
CRIME
നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച്
കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ
കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23)
യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി
വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ
കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന്
നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2020
ൽ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് ഇയാളും കൂട്ടാളികളും
മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച
കേസിലും, 2022 ൽ വാഴക്കുളം മഞ്ഞള്ളൂർ ഭാഗത്തുള്ള ബാറിലെ
ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ
ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും
ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിർമ്മല
കോളേജിന് മുമ്പിൽ വച്ച് വിദ്യാർത്ഥിനികളായ നമിതയേയും, മറ്റൊരു
ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിൽ നമിത കൊല്ലപ്പെട്ടു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന്
മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി
മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ്
വരികെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണിക്യഷ്ണൻ, സി.പി.
ഒമാരായ ബേസിൽ സ്ക്കറിയ, സേതു കുമാർ, കെ.എം.നൗഷാദ്
എന്നിവരാണ് അറസ്റ്റ് ചെയ്ത് വിയ്യൂർക്ക് മാറ്റിയത്. ഓപ്പറേഷൻ
ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 89 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു. 68 പേരെ നാട് കടത്തി.
NEWS
എം. എ. കോളേജിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ ബയോസയൻസ് വിഭാഗത്തിലേക്ക് ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറിയുടെ കാര്യാലയത്തിൽ ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS6 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME2 days ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS12 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
NEWS5 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു