Connect with us

Hi, what are you looking for?

NEWS

വിദ്യാഭ്യാസം വഴിമുട്ടി ആദിവാസി കുരുന്നുകൾ; അവഗണിച്ചുകൊണ്ട് അധികൃതരും.

  • ജെറിൽ ജോസ് കോട്ടപ്പടി

കോതമംഗലം : അറാക്കപ്പിൽ നിന്നും ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുട്ടികൾ വികാരനിർഭയമായി പറയുന്ന കാര്യങ്ങൾ ആണ്. കഴിഞ്ഞ രണ്ടു വർഷമായി കൃതമായി ഓൺലൈൻ പഠനം കിട്ടാത്ത 12 കുട്ടികളാണ് ഇടമലയാർ ആദിവാസി ട്രൈബൽ ഹോസ്റ്റലിൽ ഉള്ളത്. സ്വന്തം ഊരും വീടും ഉപേക്ഷിച്ചു പുതിയൊരു ജീവിതവും സ്വപ്നം കണ്ടു വീട്ടുകാരോട് ഒപ്പം ഇറങ്ങി വന്ന കുട്ടികളുടെ അവസ്ഥ പരിതാപകരമാണ്. ഒന്നു മുതൽ പത്തു വരെ ക്ലാസ്സിൽ പഠിക്കുന്ന 12 കുട്ടികൾ ആണ് നിലവിൽ ഇടമലയാർ ആദിവാസി കുടുംബങ്ങൾക്ക് ഒപ്പം സമരം ചെയ്യുന്നത് .

വാഴച്ചാൽ, ചാലക്കുടി, വെറ്റിലപ്പാറ, തുടങ്ങിയ സ്ഥലങ്ങളിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടികളാണ് . കഴിഞ്ഞ രണ്ടു മാസക്കാലമായി സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളെയും കുട്ടികളെയും കാണാൻ ട്രൈബൽ ഹോസ്റ്റലിൽ ഒട്ടനവധി ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും എത്തിയിരുന്നു. എല്ലാവരും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വാക്ക് കൊടുത്തിട്ടാണ് മടങ്ങിപ്പോയത്. എന്നാൽ നാളിതുവരെ ഒരു കാര്യം പോലും നടപ്പിലാക്കാൻ വന്നവർക്ക് സാധിച്ചിട്ടില്ല.

15 വയസ്സു വരെ നിർബന്ധിത വിദ്യാഭ്യാസം നടപ്പിലാക്കുന്ന കേരളത്തിലാണ് ഈ 12 കുട്ടികളെയും അവഗണിചിരിക്കുന്നത് . അതിഥി തൊഴിലാളികളുടെ മക്കൾക്ക് പോലും വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന ഗവൺമെന്റ് തങ്ങളുടെ സ്വന്തം ആദിവാസി കുടുംബങ്ങളിലെ കുട്ടികൾക്ക് നേരെ മുഖം തിരിച്ചു നിൽക്കുന്നു എന്നാണ് പരാതി.

തങ്ങൾ താമസിക്കുന്ന ഹോസ്റ്റലിനു തൊട്ടുമുൻപിൽ ഇടമലയാർ ട്രൈബൽ സ്കൂൾ ഉള്ളപ്പോഴാണ് തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്. എല്ലാ ദിവസവും ആ സ്കൂൾ തുറക്കുന്നുണ്ട് എന്നാൽ തങ്ങളുടെ കുട്ടികളെ വിളിച്ചുവരുത്തി പഠിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ പോലും ആരുമില്ല എന്ന് ഊരു മൂപ്പൻ തങ്കപ്പൻ പഞ്ചൻ പറയുന്നു. ഇവിടെ വന്ന പല ചേട്ടൻമാരും ഞങ്ങൾക്ക് പഠിക്കാൻ ഉള്ള മാർഗം ഉണ്ടാക്കി തരാം എന്നാണ് പറഞ്ഞത്. ആരും പിന്നെ ഈ വഴി വന്നിട്ടില്ല. ടീച്ചർമാരെയും കൂട്ടുകാരെയും കാണാൻ കൊതിയാകുന്നു. സ്കൂളിൽ നിിന്ന് പോലും ആരും തങ്ങളെ വിളിച്ച് അന്വേഷിക്കുന്ന പോലുമില്ലയെന്ന് എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി പ്രവീണ പറയുന്നു.

You May Also Like

ACCIDENT

കോതമംഗലം: – കോതമംഗലത്തിന് സമീപം ഊഞ്ഞാപ്പാറയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പൂയംകുട്ടി, മണികണ്ഠൻചാലിൽ താമസിക്കുന്ന സന്തോഷ് ആണ് മരിച്ചത്. സന്തോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

NEWS

കോതമംഗലം : കോതമംഗലം മുൻ രൂപതാധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികൾക്കും നാട്ടുകാർക്കും എതിരെ വനംവകുപ്പ് എടുത്തിരിക്കുന്ന കള്ളക്കേസ് പിൻവലിക്കുകയും നടപടികൾ അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കിൽ രാജപാതയിലൂടെ താനും നടക്കും എന്നും അതിൻ്റെ പേരിലുള്ള...

NEWS

കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് പൂയംകുട്ടിയിൽ സംഘടിപ്പിച്ച ജനകീയ മാർച്ചിൽ പങ്കെടുത്ത് ആയിരങ്ങൾ. മാർച്ചിന് മുന്നോടിയായി പൂയംകുട്ടിയിൽ ചേർന്ന പ്രതിഷേധ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി...

NEWS

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം കരയിൽ കൊയിനിപ്പാറ ഭാഗത്തു നിന്നും നാലു ലിറ്റർ വാറ്റ് ചാരായം കൈവശം വച്ച...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ...

NEWS

കുട്ടമ്പുഴ : ബ്ലാവന പാലം പ്രശ്‌നത്തിൽ ഒരുമാസത്തിനകം സർവ്വേ നടപടികൾക്കായുള്ള തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി. ഏറെക്കാലമായി ഹൈക്കോടതി പരിഗണിച്ചുവരുന്ന ബ്ലാവന പാലം നിർമ്മാണത്തിൻറ്റെ പ്രാരംഭ നടപടികൾക്കായി 8,93,000/- (എട്ട് ലക്ഷത്തി...

NEWS

കോതമംഗലം : ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ? എന്ന നാട്ടുകാരുടെ കണ്ഡം ഇടറിയുള്ള ചോദ്യങ്ങൾക്ക് മുൻപിൽ പകക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടമ്പുഴയിലും...

NEWS

കുട്ടമ്പുഴ : ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് വീട്ടിൽ എൽദോസ് (40) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. രാത്രി ഏഴ് മണിയോടുകൂടി ബസ്സിറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ...

NEWS

കുട്ടമ്പുഴ : ഉരുളൻ തണ്ണി പിണവൂർക്കുടി മുക്ക് ഭാഗത്താണ് ഏകദേശം 3 വയസ്സുള്ള കുട്ടിയാന കിണറ്റിൽ വീണത്. കോതമംഗലം ഫയർഫോഴ്‌സ് സംഘവും ഫോറസ്റ്റ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആനക്കുട്ടിയെ രക്ഷപ്പെടുത്തി. കിണർ ഭാഗീകമായി...

NEWS

കുട്ടമ്പുഴ: പശുക്കളെ തിരഞ്ഞു വനത്തിന് ഉള്ളിൽപോയ മൂന്നുസ്ത്രീകളെയും കണ്ടെത്തി. വനത്തിൽനിന്നും 6കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത്നിന്നാണ് സ്ത്രീകളെകണ്ടെത്തിയത്. ഇവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.ഉൾവനമായതിനാൽ ഇവർ ചെന്നുപ്പെട്ട സ്ഥലത്തേക്ക് വാഹനം ചെല്ലുമായിരുന്നില്ല. വനത്തിൽനിന്നും സ്ത്രീകളുമായിതിരിച്ച രക്ഷാസംഘം...

CHUTTUVATTOM

കുട്ടമ്പുഴ:  കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിൽ 3 സ്ത്രീകളെ കാണാതായതായി പരാതി. മാളോക്കുടി മായാ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. ബുധനാഴ്‌ച മുതൽ കാണാതായ പശുവിനെതിരക്കിയാണ് വ്യാഴാഴ്‌ച...

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

error: Content is protected !!