AGRICULTURE
ഹോര്‍ട്ടി കോര്‍പ്പിന്റെ നേതൃത്വത്തില്‍ പൈനാപ്പിള്‍ സംഭരണത്തിന് തുടക്കമായി

മൂവാറ്റുപുഴ: വാഴക്കുളം അഗ്രോ ആന്റ് പ്രൊസസ്സിംഗ് കമ്പനിയുടെ നേതൃത്വത്തില്‍ രജിസ്‌ട്രേഡ് കര്‍ഷകരില്‍ നിന്നും പൈനാപ്പിള്‍ സംഭരണത്തിന് തുടക്കമായി. ഇന്നലെ 20-ടണ്‍ പൈനാപ്പിളാണ് ഹോര്‍ട്ടി കോര്‍പ്പിന്റെ നേതൃത്വത്തില്‍ സംഭരിച്ചത്. ഹോര്‍ട്ടി കോര്‍പ്പ് സംസ്ഥാനത്തെ 200-ഔട്ട് ലറ്റുകളില്‍ വിപണനം നടത്തുന്നതിനാണ് പൈനാപ്പിള്‍ സംഭരിക്കുന്നത്. ഹോര്‍ട്ടി കോര്‍പ്പ് ഒന്നരാടം ദിവസങ്ങളില്‍ ദിവസങ്ങളില്‍ പൈനാപ്പിള്‍ സംഭരിക്കും. ഒരു രജിസ്‌ട്രേഡ് കര്‍ഷകനില്‍ നിന്നും രണ്ടര ടണ്‍ പൈനാപ്പിളാണ് സംഭരിക്കുന്നത്. ഇതോടൊപ്പം തന്നെ പുതിയ കര്‍ഷകര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യവും കമ്പനിയില്‍ ഒരുക്കിയിട്ടുണ്ട്. വേനല്‍ കാലമായതിനാല്‍ പൈനാപ്പിളിന് നല്ല ഡിമാന്റുള്ള കാലമാണ്. ഹോര്‍ട്ടി കോര്‍പ്പ് ഔട്ട് ലറ്റുകളില്‍ പൈനാപ്പിളിന് വില്‍പ്പന കൂടിയാല്‍ സംഭരണം കൂടുതലാക്കനാണ് തീരുമാനം. എന്നാല്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വില്‍പ്പനയുടെ കാര്യത്തില്‍ ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
കോവിഡ് 19നെ തുടര്‍ന്ന് പൈനാപ്പിളിനെ അവശ്യ ഭക്ഷണ വസ്തുക്കളുടെ ലിസ്റ്റില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത് കര്‍ഷകര്‍ക്ക് ഏറെ ഗുണകരമായിട്ടുണ്ട്. നേരത്തെ പഴം പച്ചക്കറി വസ്തുക്കളെ അവശ്യ ഭക്ഷ്യ വസ്തുക്കളുടെ ലിസ്റ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നങ്കിലും പൈനാപ്പിളിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൈനാപ്പിളിനെ അവശ്യ ഭക്ഷ്യ വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്ത് എവിടെയും പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് പൈനാപ്പിള്‍ വിളവെടുക്കുകയും വിപണനം നടത്തുകയും ചെയ്യാം. ഇതോടൊപ്പം തന്നെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട ജില്ലയിലെ സ്വകാര്യ പൈനാപ്പിള്‍ പ്രൊസസിംഗ യൂണിറ്റുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
കമ്പനികളില്‍ പ്രൊസസ്സിംഗ് ആരംഭിക്കുന്നതോടെ കര്‍ഷകര്‍ക്ക് പൈനാപ്പിള്‍ വിപണനത്തിന് വഴിയൊരുങ്ങി. ടണ്‍ കണക്കിന് പൈനാപ്പിള്‍ കമ്പനികളില്‍ പ്രൊസസ്സിംഗ് നടക്കുന്നതോടെ വിപണിയില്‍ കെട്ടികിടക്കുന്ന പൈനാപ്പിള്‍ കമ്പനികളില്‍ പ്രസസ്സിംഗിനായി ഉപയോഗിക്കാനാകും. സപ്ലൈകോ ഔട്ട് ലറ്റുകളിലും പൈനാപ്പിള്‍ വില്‍ക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് 19നെ തുടര്‍ന്ന് സപ്ലൈകോ നല്‍കുന്ന ഭക്ഷണ ക്വിറ്റുകളില്‍ പൈനാപ്പിളും ഉള്‍പ്പെടുത്തണമെന്ന എം.എല്‍.എയുടെ അഭ്യര്‍ത്ഥനയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട്‌സ് പ്രൊസസ്സിംഗ് കമ്പനിയില്‍ നിന്നും ഹോര്‍ട്ടി കോര്‍പ്പിന്റെ നേതൃത്വത്തില്‍ നടന്ന പൈനാപ്പിള്‍ സംഭരണത്തിന് എല്‍ദോ എബ്രഹാം എം.എല്‍.എ, കമ്പനി ചെയര്‍മാന്‍ ഇ.കെ.ശിവന്‍, ഹോര്‍ട്ടി കോര്‍പ്പ് റീജി.ണല്‍ മാനേജര്‍ ആര്‍.ഷാജി, പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ് ജോര്‍ജ്, സെക്രട്ടറി ജോജോ ജോസഫ്, ഭാരവാഹികളായ ഷൈന്‍ ജോണ്‍, ജോയി മെതിപ്പാറ എന്നിവര്‍ പങ്കെടുത്തു.
AGRICULTURE
കവളങ്ങാട് പഞ്ചായത്തിലെ ട്രൈബൽ വിഭാഗത്തിന് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി

കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ട്രൈബൽ വിഭാഗത്തിന് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി. ആത്മയുടെ പ്രത്യേക ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി നേര്യമംഗലം ട്രൈബൽ സെറ്റിൽമെൻ്റ് കോളനിയിലെ കർഷകർക്കാണ് പരിശീലനം നൽകിയത്.കോളനിയിൽ കൃഷി ചെയ്യുന്നതിനു മാത്രമായി നൽകിയിട്ടുള്ള 25 ഏക്കർ സ്ഥലത്ത് കൃഷിയിറക്കുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
രാവിലെ 10 മണിക്ക് സെറ്റിൽമെൻ്റ് കോളനിയിൽ വച്ച് നടന്ന ചടങ്ങിൽ കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ പരിശീലപരിപാടി ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിംസിയ ബിജു അദ്ധ്യക്ഷത വഹിച്ചു.റിട്ടയേർഡ് കൃഷി ഓഫീസർ ജോഷി പി എം ക്ലാസ്സ് നയിച്ചു.ബാബു എ എൻ, ശോഭ തങ്കപ്പൻ, ബിന്ദു സോമൻ, കുഞ്ഞുമോൾ ബദറുദ്ധീൻ, പ്രമോട്ടർ അജ്ഞുമോൾ ഭാസ്കരൻ, കൃഷി അസിസ്റ്റൻ്റുമാരായ വിനീഷ് പി എൻ, ഫാത്തിമ എ എ, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ രജ്ഞിത്ത് തോമസ് തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ സജി കെ.എ സ്വാഗതവും അസിസ്റ്റൻറ് കൃഷി ഓഫീസർ സാജു കെ.സി കൃതജ്ഞതയും പറഞ്ഞു.
AGRICULTURE
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം

കോതമംഗലം : ഇന്നലെ വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും കോതമംഗലത്തെ 5 പഞ്ചായത്തുകളിൽ കനത്ത കൃഷി നാശം. ഇരുന്നൂറോളം കർഷകർകരുടെ 26,600 വാഴകൾ നശിച്ചു. 1.10 കോടിയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. കോതമംഗലം മുനിസിപ്പാലിറ്റിയിൽ 150 കർഷകരുടെ 12,000 കുലച്ച വാഴകൾ, 9000 കുലക്കാത്ത വാഴകൾ. ആകെ 21,000 വാഴകൾക്ക് 60 ലക്ഷം രൂപയുടെ പ്രാഥമിക നാശനഷ്ടം വിലയിരുത്തുന്നു.
വാരപ്പെട്ടിയിൽ 25 കർഷകരുടെ 2500 കുലച്ച വാഴകളും 2500 കുലക്കാത്ത വാഴകളും ഉൾപ്പെടെ ആകെ 20 ലക്ഷം രൂപയുടെ നഷ്ടവും , നെല്ലിക്കുഴിയിൽ 6 കർഷകരുടെ 100 കുലച്ചതും, 150 കുലക്കാത്തതുമായി 250 വാഴകൾക്ക് 95,000 രൂപയുടെ നഷ്ടവും , പിണ്ടിമനയിൽ 6 കർഷകരുടെ 150 കുലച്ചത്, 100 കുലക്കാത്തത്, റബ്ബർ 4 എണ്ണം 1.05 ലക്ഷം രൂപയുടെ നഷ്ടവും , കോട്ടപ്പടിയിൽ 2 കർഷകരുടെ 100 വാഴകൾ 40,000 രൂപയുടെ നഷ്ടവും പ്രാഥമികമായി കണക്കാക്കുന്നു.
AGRICULTURE
ഷമാം കൃഷിയിൽ നൂറ് മേനി വിളവ്; കർഷകനായി കൃഷി അസിസ്റ്റന്റ് വി.കെ. ജിൻസും

വാരപ്പെട്ടി : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം വാരപ്പെട്ടി പഞ്ചായത്തിലെ ആറാം വാർഡായ മൈലൂരിൽ മുപ്പത് സെന്റ് സ്ഥലത്ത് പരീക്ഷണടിസ്ഥാനത്തിലും, പൂർണ്ണമായും ജൈവരീതിയിലും കൃഷി ചെയ്ത ഷമാം കൃഷിയിൽ നൂറ് മേനി വിളവ് ലഭിച്ചു. വെള്ളരി ഇനത്തിൽപ്പെട്ട ഈ ഫലം കുമ്പളങ്ങയുടെ ആകൃതിയും മുറിച്ചാൽ മത്തങ്ങയോടു സാമ്യവുമുള്ള ഷമാം മലയാളത്തിൽ തയ്ക്കുമ്പളം എന്ന പേരിലാണ് അറിയപ്പെടുന്നത്. ആരോഗ്യ ഗുണങ്ങളുടെ കലവറയായ ഈ പഴത്തിൽ ധാരാളം ധാതുക്കൾ, ജീവകം , പൊട്ടാസ്യം, ഭക്ഷ്യനാരുകൾ ഇവയാൽ സമ്പന്നമാണ്. ഷമാമിൽ അടങ്ങിയ ജീവകം സി, എ എന്നിവ രോഗപ്രതിരോധ ശക്തിയേകാൻ സഹായിക്കുന്നു. ഉറക്കത്തിന്റെ പ്രശ്നങ്ങൾക്കും ചർമ്മത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ് ഷമാം . മൈലൂർ ചെമ്മായത്ത് സി.എച്ച് അബുവിന്റെ മുപ്പത് സെന്റ് ഭൂമിയിലാണ് കൃഷിയിറക്കിയത്. വാർഡ് മെമ്പർ കെ.കെ ഹുസൈൻ വിളവെടുപ്പ് ഉത്സവം ഉത്ഘാടനം ചെയ്തു.
പുനെയിൽ നിന്നും വരുത്തിയ ഹൈബ്രിഡ് ഇനം വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. ജില്ലാ കാർഷിക വികസന സമിതിയംഗം കെ.എസ് അലിക്കുഞ്ഞ്, കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് ലത്തീഫ് കുഞ്ചാട്ട്, കൃഷി അസിസ്റ്റന്റ് വി.കെ. ജിൻസ്, കർഷകരായ അഷറഫ് വടക്കേവീട്ടിൽ, സി.എച്ച് അബു, ഷാനു കുന്നേൽ, ഖാദർ വടക്കേവീട്ടിൽ, അൽഫിയ ഫാത്തിമ, ഗസൽ അബൂബക്കർ എന്നിവർ പങ്കെടുത്തു. വടക്കേവീട്ടിൽ അഷറഫും, സി.എച്ച് അബുവും, വി.കെ ജിൻസും ചേർന്നാണ് പരീക്ഷണ അടിസ്ഥാനത്തിലുള്ള ഷമാം കൃഷി ആരംഭിച്ചത്.
-
ACCIDENT6 days ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
EDITORS CHOICE1 week ago
ഡയാനക്കിത് സ്വപ്ന സാഫല്യം: നാല്പാതം വയസിൽ ആത്മ സംതൃപ്തിയുടെ ഊർജവുമായി കാലിൽ നൃത്തചിലങ്കയണിഞ് എം. എ. കോളേജ് അദ്ധ്യാപിക
-
NEWS1 week ago
ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കുമാരി സ്നേഹ പോളിനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു
-
AGRICULTURE3 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CHUTTUVATTOM1 week ago
എം. എ. കോളേജിൽ അദ്ധ്യാപക ഒഴിവ്
-
NEWS1 week ago
മാർ ബസേലിയോസ് സിവിൽ സർവ്വീസ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു.
-
NEWS4 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS3 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി