Connect with us

Hi, what are you looking for?

CHUTTUVATTOM

രാജ്യാന്തര ലൈബ്രറിയും പഠന കേന്ദ്രവും ഉൾപ്പെടെ 1024 കോടി രൂപയുടെ പദ്ധതികൾ സംസ്ഥാന ബജറ്റിലേക്ക് സമർപ്പിച്ചു എം.എൽ.എ

പെരുമ്പാവൂർ : മുൻ മുഖ്യമന്ത്രി പി.കെ വാസുദേവൻ നായരുടെ സ്മരണക്കായി രാജ്യാന്തര ലൈബ്രറിയും പഠന കേന്ദ്രവും സ്ഥാപിക്കുന്നതിനുള്ള അനുമതി ഉൾപ്പെടെ 1024 കോടി രൂപയുടെ 27 പദ്ധതികൾ സംസ്ഥാന ബജറ്റിലേക്ക് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. റോഡുകൾ, കുടിവെള്ള പദ്ധതികൾ, പാലങ്ങൾ, അടി പാതകൾ, ബസ് സ്റ്റാന്റുകളുടെ നവീകരണം, സ്റ്റേഡിയം നിർമ്മാണം എന്നിവ ഉൾപ്പെടുന്ന സമഗ്ര വികസന പദ്ധതികളാണ് സർക്കാരിന് സമർപ്പിച്ചത്. പി.കെ.വിയുടെ പേരിലുള്ള ലൈബ്രറിക്കും പഠന കേന്ദ്രത്തിനും 5 കോടി രൂപയുടെ അനുമതിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജന്മനാട്ടിൽ മുൻ മുഖ്യമന്ത്രിയുടെ സ്മാരകം വേണമെന്നത് പെരുമ്പാവൂരിന്റെ സാംസ്കാരിക രംഗത്തെ പ്രധാന ആവശ്യമാണ് എം.എൽ.എ പറഞ്ഞു.

പെരുമ്പാവൂർ അടിപാതക്ക് 300 കോടി രൂപയുടെയും പെരുമ്പാവൂർ ബോയ്സ് സ്‌കൂളിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിന് 10 കോടി രൂപയുടെയും അനുമതി എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻപത്തെ ബജറ്റിലേക്കും ഈ രണ്ട് പദ്ധതികൾ സമർപ്പിച്ചിരുന്നുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. പെരുമ്പാവൂർ താലൂക്ക് ആശുപത്രിക്ക് 35 കോടി രൂപയുടെ അനുമതിയും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പുതുക്കി നിർമ്മിക്കുന്നതിന് 15 കോടി രൂപയുടെ അനുമതിക്കായും നൽകിയിട്ടുണ്ട്. കുറുപ്പംപടി, പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡുകൾക്ക് 10 കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്.

മണ്ഡലത്തിലെ 13 റോഡുകൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 91 കോടി രൂപയുടെ പദ്ധതിയും സമർപ്പിച്ചിട്ടുണ്ട്. കുറുപ്പംപടി കൂട്ടിക്കൽ റോഡിന്റെ രണ്ടാം ഘട്ടം, അറക്കപ്പടി പോഞ്ഞാശ്ശേരി, നമ്പിള്ളി തോട്ടുവ, പെരുമ്പാവൂർ രായമംഗലം, അല്ലപ്ര വലമ്പൂർ, പെരുമ്പാവൂർ കൂവപ്പടി രണ്ടാം ഘട്ടം, പ്രളയക്കാട് കോടനാട്, പെരുമ്പാവൂർ റയോൺപുരം, കണ്ടന്തറ പൊന്നിടാംചിറ, കോടനാട് തോട്ടുവ, ഓടക്കാലി നാഗഞ്ചേരി, വല്ലം റയോൺപുരം, കൊമ്പനാട് വലിയപ്പാറ എന്നി റോഡുകൾ ആണ് അനുമതി ലഭ്യമാക്കുന്നതിനായി നൽകിയത്.

യു.ഡി.എഫ് സർക്കാർ അനുവദിച്ചു പിന്നീട് നടപടിക്രമങ്ങളിൽ മുടങ്ങിയ കാലടി സമാന്തര പാലത്തിന് 150 കോടി രൂപയുടെ അനുമതിക്കായും നൽകിയിട്ടുണ്ട്. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച പാണംകുഴി കുടിവെള്ള പദ്ധതിക്ക് 100 കോടി രൂപയുടെ അനുമതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഈസ്റ്റ് ഐമുറി കനാൽ പാലം, മുടക്കുഴ നാലുപാലം, പുല്ലുവഴി ഡബിൾ പാലം പുനർ നിർമ്മാണം എന്നിവയ്ക്കായി 13 കോടി രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചിരിക്കുന്നത്. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറക്കുന്ന പ്രവൃത്തി അവസാന ഘട്ടത്തിൽ എത്തിയ വല്ലം കുടിവെള്ള പദ്ധതിക്ക് 160 കോടി രൂപയുടെ അനുമതിയും എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...