CHUTTUVATTOM
രാജ്യാന്തര ലൈബ്രറിയും പഠന കേന്ദ്രവും ഉൾപ്പെടെ 1024 കോടി രൂപയുടെ പദ്ധതികൾ സംസ്ഥാന ബജറ്റിലേക്ക് സമർപ്പിച്ചു എം.എൽ.എ

പെരുമ്പാവൂർ : മുൻ മുഖ്യമന്ത്രി പി.കെ വാസുദേവൻ നായരുടെ സ്മരണക്കായി രാജ്യാന്തര ലൈബ്രറിയും പഠന കേന്ദ്രവും സ്ഥാപിക്കുന്നതിനുള്ള അനുമതി ഉൾപ്പെടെ 1024 കോടി രൂപയുടെ 27 പദ്ധതികൾ സംസ്ഥാന ബജറ്റിലേക്ക് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. റോഡുകൾ, കുടിവെള്ള പദ്ധതികൾ, പാലങ്ങൾ, അടി പാതകൾ, ബസ് സ്റ്റാന്റുകളുടെ നവീകരണം, സ്റ്റേഡിയം നിർമ്മാണം എന്നിവ ഉൾപ്പെടുന്ന സമഗ്ര വികസന പദ്ധതികളാണ് സർക്കാരിന് സമർപ്പിച്ചത്. പി.കെ.വിയുടെ പേരിലുള്ള ലൈബ്രറിക്കും പഠന കേന്ദ്രത്തിനും 5 കോടി രൂപയുടെ അനുമതിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജന്മനാട്ടിൽ മുൻ മുഖ്യമന്ത്രിയുടെ സ്മാരകം വേണമെന്നത് പെരുമ്പാവൂരിന്റെ സാംസ്കാരിക രംഗത്തെ പ്രധാന ആവശ്യമാണ് എം.എൽ.എ പറഞ്ഞു.
പെരുമ്പാവൂർ അടിപാതക്ക് 300 കോടി രൂപയുടെയും പെരുമ്പാവൂർ ബോയ്സ് സ്‌കൂളിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിന് 10 കോടി രൂപയുടെയും അനുമതി എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻപത്തെ ബജറ്റിലേക്കും ഈ രണ്ട് പദ്ധതികൾ സമർപ്പിച്ചിരുന്നുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. പെരുമ്പാവൂർ താലൂക്ക് ആശുപത്രിക്ക് 35 കോടി രൂപയുടെ അനുമതിയും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പുതുക്കി നിർമ്മിക്കുന്നതിന് 15 കോടി രൂപയുടെ അനുമതിക്കായും നൽകിയിട്ടുണ്ട്. കുറുപ്പംപടി, പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡുകൾക്ക് 10 കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്.
മണ്ഡലത്തിലെ 13 റോഡുകൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 91 കോടി രൂപയുടെ പദ്ധതിയും സമർപ്പിച്ചിട്ടുണ്ട്. കുറുപ്പംപടി കൂട്ടിക്കൽ റോഡിന്റെ രണ്ടാം ഘട്ടം, അറക്കപ്പടി പോഞ്ഞാശ്ശേരി, നമ്പിള്ളി തോട്ടുവ, പെരുമ്പാവൂർ രായമംഗലം, അല്ലപ്ര വലമ്പൂർ, പെരുമ്പാവൂർ കൂവപ്പടി രണ്ടാം ഘട്ടം, പ്രളയക്കാട് കോടനാട്, പെരുമ്പാവൂർ റയോൺപുരം, കണ്ടന്തറ പൊന്നിടാംചിറ, കോടനാട് തോട്ടുവ, ഓടക്കാലി നാഗഞ്ചേരി, വല്ലം റയോൺപുരം, കൊമ്പനാട് വലിയപ്പാറ എന്നി റോഡുകൾ ആണ് അനുമതി ലഭ്യമാക്കുന്നതിനായി നൽകിയത്.
യു.ഡി.എഫ് സർക്കാർ അനുവദിച്ചു പിന്നീട് നടപടിക്രമങ്ങളിൽ മുടങ്ങിയ കാലടി സമാന്തര പാലത്തിന് 150 കോടി രൂപയുടെ അനുമതിക്കായും നൽകിയിട്ടുണ്ട്. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച പാണംകുഴി കുടിവെള്ള പദ്ധതിക്ക് 100 കോടി രൂപയുടെ അനുമതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഈസ്റ്റ് ഐമുറി കനാൽ പാലം, മുടക്കുഴ നാലുപാലം, പുല്ലുവഴി ഡബിൾ പാലം പുനർ നിർമ്മാണം എന്നിവയ്ക്കായി 13 കോടി രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചിരിക്കുന്നത്. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറക്കുന്ന പ്രവൃത്തി അവസാന ഘട്ടത്തിൽ എത്തിയ വല്ലം കുടിവെള്ള പദ്ധതിക്ക് 160 കോടി രൂപയുടെ അനുമതിയും എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്.
CHUTTUVATTOM
മാർ ബസേലിയോസ് നഴ്സിംഗ് കോളേജിന്റെ 20ാം വാർഷികം ആഘോഷിച്ചു.

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗിന്റെ 20-ാം വാർഷികം ആഘോഷിച്ചു. ബി .എസ്.സി നേഴ്സിംഗ് പഠനത്തിനായി അനുവദിച്ച അധിക ബാച്ചിന്റെയും നഴ്സിംഗ് കോളേജിൽ സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും, സ്റ്റുഡന്റ് യൂണിയന്റെയും ഉദ്ഘാടനം മുൻ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി പി.കെ.ശ്രീമതി ടീച്ചർ നിർവ്വഹിച്ചു. എം.ബി.എം.എം. അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിനു കൈപ്പിൽ അദ്ധ്യക്ഷത വഹിച്ചു.മാർ തോമ ചെറിയപള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ ആ മുഖപ്രസംഗം നടത്തി.
കോതമംഗലം എം.എൽ.എ. ആന്റണി ജോൺ മുഖ്യപ്രഭാഷണം നടത്തി. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. മജീദ്, കേരള നഴ്സിംഗ് കൗൺസിൽ മെമ്പർ എം.എം. ഹാരിസ്, കെ.എ. നൗഷാദ്, കെ.എ. ജോയി,എം.ബി.എം.എം അസ്സോസിയേഷൻ സെക്രട്ടറി അഡ്വ.സി.ഐ. ബേബി ചുണ്ടാട്ട്, ചെറിയ പള്ളി ട്രസ്റ്റി ബിനോയി തോമസ് മണ്ണംഞ്ചേരി, നഴ്സിംഗ് കോളേജ് പ്രൻസിപ്പാൾ സെല്ലിയാമ്മ കുരുവിള, നഴ്സിംഗ് സ്കൂൾ പ്രൻസിപ്പാൾ ജൂലി ജോഷ്വ . എം എസ് എൽദോസ് , ടി.കെ.എൽദോസ് എന്നിവർ പ്രസംഗിച്ചു.
CHUTTUVATTOM
കോതമംഗലം താലൂക്കിലെ അങ്കന്‍വാടികളില്‍ അമൃതംപൊടി വിതരണം നിലച്ചതായി പരാതി

കോതമംഗലം: താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ അങ്കന്‍വാടികളില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന അമൃതംപൊടി വിതരണം നിലച്ചതായി പരാതി. താലൂക്കില്‍ 236 അങ്കണവാടികളാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗം അങ്കന്‍വാടികളിലും രണ്ട് മാസത്തോളമായി അമൃതം പൊടി വിതരണം നിലച്ചിട്ട് വിതരണം നിലച്ചിതില്‍ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്്. രക്ഷിതാക്കളും അങ്കന്‍വാടി ജീവനക്കാരും ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമായിട്ടില്ലെന്നാണ് ആക്ഷേപം. ആറ് മാസം മുതല്‍ മൂന്ന് വയസ് വരെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് അമൃതംപൊടി നല്‍കുന്നത്. ഒരു കുഞ്ഞിന് ദിവസേന 135 ഗ്രാം എന്ന തോതില്‍ ഒരു മാസത്തേക്ക്്് അഞ്ഞൂറ് ഗ്രാം വീതമുള്ള ആറ് പാക്കറ്റുകളാണ് നല്‍കുന്നത്. പെരുമ്പാവൂര്‍ വെങ്ങോല ഭാഗത്ത് നിന്ന് കുടുംബശ്രീ യൂണിറ്റ് മുഖേനയാണ് താലൂക്കില്‍ ഉള്‍പ്പെടെ അമൃതം പൊടി വിതരണം ചെയ്തിരുന്നത്. യൂണിറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങാന്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതാണ് കാരണം. യൂണിറ്റിന്റെ അറ്റകുറ്റപണി നടക്കുന്നതിനാലാണ് അമൃതം പൊടിയുടെ വിതരണം മുടങ്ങിയിട്ടുള്ളതെന്നാണ് അധികൃതര്‍ അങ്കന്‍വാടി ജീവനക്കാരെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ മറ്റ് യൂണിറ്റുകളില്‍ നിന്ന് അമൃതംപൊടി എത്തിക്കാനും നടപടിയുണ്ടായില്ല. അടുത്തമാസം പൊടി ലഭ്യമാകുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ ഉറപ്പ് ലഭിച്ചിട്ടില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.
CHUTTUVATTOM
പൈങ്ങോട്ടൂര്‍ ശ്രീനാരായണഗുരു കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിച്ചു

പൈങ്ങോട്ടൂര്‍ : ശ്രീനാരായണഗുരു കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിച്ചു. കോളേജ് പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി സാജു ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ആശ എന്‍.പി അധ്യക്ഷത വഹിച്ചു. 2022-23 അധ്യയന വര്‍ഷത്തെ കോളേജ് മാഗസിന്‍ ‘ചിമിഴ്’ പ്രകാശനം ഗുരുചൈതന്യ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ഹനി പൂമ്പാലവും, 2019-20 അധ്യയന വര്‍ഷത്തെ മാഗസിന്‍ ‘മുക്കൂറ്റി’ പ്രകാശനം ഗുരു ചൈതന്യ ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷറര്‍ ശോഭ ശശി രാജും നിര്‍വഹിച്ചു. മാനേജര്‍ ജോമോന്‍ മണി,പ്രസിഡന്റ് സുരേന്ദ്രന്‍ ആരവല്ലി, വൈസ് പ്രിന്‍സിപ്പല്‍ ശ്രീനി എം.എസ്, പി.റ്റി. എ വൈസ് പ്രസിഡന്റ് ഫീനിക്‌സ് സാല്‍മോന്‍, മുന്‍ പി.ടി.എ വൈസ് പ്രസിഡന്റ് സന്തോഷ് തകിടിയില്‍, ചെയര്‍മാന്‍ ജിതിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
-
CRIME3 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS1 week ago
പെരുമ്പാവൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.