CRIME
അമ്പതോളം മോഷണ കേസുകളിലെ പ്രതി കുറുപ്പംപടിയിൽ പോലീസ് പിടിയിൽ

പെരുമ്പാവൂർ : അമ്പതോളം മോഷണ കേസുകളിലെ പ്രതി കുറുപ്പംപടിയിൽ പോലീസ് പിടിയിൽ. ഇരിങ്ങോൾ മനക്കപ്പടി പാറയ്ക്കൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന നീലഗിരി സ്വദേശി ജോസ് മാത്യു (എരമാട് ജോസ് 50) ആണ് പോലീസ് പിടിയിലായത്. ബർമുഡ കള്ളൻ എന്നറിയപ്പെടുന്ന ഇയാളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് ഇരുപതോളം മോഷണ കേസുകൾ. മൂന്നു മാസം മുമ്പ് വട്ടയ്ക്കാട്ട് പടിയിലെ പ്ലൈവുഡ് കമ്പനി ഉടമയുടെ വീട്ടിൽ നിന്ന് 16 പവൻ സ്വർണ്ണവും, പണവും കവർന്ന കേസിലാണ് ഇയാൾ പിടിയിലാകുന്നത്. എഴു വർഷമായി ഇരിങ്ങോളിലെ വിലാസത്തിൽ ഒറ്റയ്ക്കാണ് താമസം. ഈ കാലയളവിൽ പെരുമ്പാവൂർ, കാലടി, കുറുപ്പംപടി, കോതമംഗലം പ്രദേശങ്ങളിൽ ഇയാൾ നടത്തിയ മോഷണം തെളിഞ്ഞിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. മോഷണം നടത്തേണ്ട വീട് ജോസ് മാത്യു നേരത്തെ കണ്ട് വയ്ക്കും. ആൾത്താമസമുള്ള സമ്പന്നരുടെ വീടാണ് ഇയാൾ തിരഞ്ഞെടുക്കുക. ബർമുഡ ധരിച്ച് നാലു കിലോമീറ്ററോളം നടന്ന് മോഷണം നടത്തി അത്രയും ദൂരം തിരിച്ചു നടന്നു പോവുകയാണ് രീതി.
മുപ്പതോളം കേസുകളിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂൺ കൃഷി നടത്തുകയാണെന്നാണ് ഇയാൾ ആളുകളോട് പറഞ്ഞിരുന്നത്. ഏ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ മാരായ എം.കെ.സജീവ് (കുറുപ്പംപടി) ആർ.രഞ്ജിത് (പെരുമ്പാവൂർ) ഏ.എസ്.ഐമാരായ അബ്ദുൾ സത്താർ, ജോബി ജോർജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് കുര്യാക്കോസ്, അബ്ദുൾ മനാഫ്, എം.എം.സുധീർ, എം.ബി.സുബൈർ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
CRIME
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു

കോതമംഗലം : നേര്യമംഗലം വനത്തിൽ നിന്ന് ഉടുമ്പിനെ പിടികൂടി കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തിൽ നാലുപേരെ വനപാലകർ അറസ്റ്റുെ ചെയ്തു. വാളറ കെയ്യിക്കൽ കെ.എം. ബാബു (50), വാളറ തെപ്പെറമ്പിൽ ടി.കെ. മനോഹരൻ, മകൻ മജേഷ് (20), വാളറ അഞ്ചാം മൈൽ സെറ്റിൽ മെന്റിലെ പൊന്നപ്പൻ( 52) എന്നിവരെയാണ് നേര്യമംഗലം റെയ്ഞ്ച് ഓഫിസർ സുനിൽ ലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ജനുവരി 26 നാണ് കൊച്ചി – ധനുഷ്കോടി ദേശീയ പാതയിലെ മൂന്ന് കലുങ്ക് ഭാഗത്ത് നിന്നും ആറ് കിലോയിലേറെ തൂക്കം വരുന്ന കൂറ്റൻ ഉടുമ്പിനെ ഇവർ വേട്ടയാടി പിടിച്ചത്. പിന്നീട് നാലു പേരും ഇറച്ചി വീതം വെച്ചെടുത്തു. ഇത് കറിവെച്ച് ഭക്ഷിക്കുകയും ചെയ്തു.
കറിവെക്കാൻ ഉപയോഗിച്ച പാത്രങ്ങളും ആയുധങ്ങളും വനപാലകർ പിടികൂടിയിട്ടുണ്ട്.
ഭക്ഷിച്ചതിന് ശേഷം ബാക്കി വന്ന ഇറച്ചിയും പിടികൂടിയിട്ടുണ്ട്. പ്രതികളെ പിടികൂടുവാനുള്ള അന്വേഷണത്തിൽ നേര്യമംഗലം റേഞ്ച്
വാളറ ഡപ്യൂട്ടി റേഞ്ച് ഓഫിസർ സിജി മുഹമ്മദ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.ആർ. ജയപ്രകാശ്, എ.എസ്. രാജു തുടങ്ങിയവരും പങ്കെടുത്തു.
CRIME
ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ആസ്സാം സ്വദേശി മൂവാറ്റുപുഴയിൽ പിടിയിൽ.

മൂവാറ്റുപുഴ : ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ആസ്സാം സ്വദേശി പിടിയിൽ. മുവാറ്റുപുഴ യൂറോപ്യൻ മാർക്കറ്റ് ഭാഗത്ത് സലഫി മസ്ജിദ് സമീപം വാടകക്ക് താമസിക്കുന്ന ആസ്സാം കാംരൂപ്, റങ്ങിയനൽഹരി ഗ്രാമത്തിൽ രാജു (24( വിനെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് 1015 പായ്ക്കറ്റ് ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. എറണാകുളം റേഞ്ച് ഡിഐജി ഡോ എ.ശ്രീനിവാസിന്റെ നിർദേശപ്രകാരം നടത്തിയ സ്പെഷ്യൽ കോമ്പിങ് ഓപ്പറേഷനിൽ ആണ് പ്രതി അറസ്റ്റിൽ ആയത്. കൂടാതെ കോമ്പിങ് ഓപ്പറേഷന്റെ ഭാഗമായി മുവാറ്റുപുഴ സ്റ്റേഷൻ പരിധിയിൽ 4 പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 18 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
14 വർഷമായി ജാമ്യം എടുത്തു മുങ്ങിയ അടിപിടി കേസിലെ പ്രതിയുൾപ്പടെയാണ് മുവാറ്റുപുഴ ഡിവൈഎസ്പി എസ് മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിൽ പിടിയിൽ ആയത്. പോലീസ് സംഘത്തിൽ ഇൻസ്പെക്ടർ കെ എൻ രാജേഷ്, എസ്ഐ മാരായ വിഷ്ണു രാജു, ശരത് ചന്ദ്രകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സി.എം.രാജേഷ്, സീനിയർ സിപിഓമാരായ ബേസിൽ സ്കറിയ, അനസ്, ജോബി ജോൺ, സിബി ജോർജ്, ബിബിൽ മോഹൻ, പി.എം.രതീഷ് എന്നിവരാണ് ഉണ്ടായിരുന്നത്. ജാമ്യം എടുത്തു മുങ്ങി നടക്കുന്നവർക്കെതിരെയും മറ്റും കർശന പരിശോധന നടത്തും.
CRIME
ബൈക്ക് മോഷ്ടാക്കളെ കോതമംഗലം പോലീസ് പിടികൂടി

കോതമംഗലം : ബൈക്ക് മോഷ്ടാക്കളായ മൂന്ന് പേർ കോതമംഗലം പോലീസിന്റെ പിടിയിലായി. ആയക്കാട് മറ്റത്തിൽ വീട്ടിൽ മഹിലാൽ (23), ഇയാളുടെ സഹോദരൻ മിഥുൻ ലാൽ (20), നെല്ലിക്കുഴി പാറക്കൽ വീട്ടിൽ അച്ചു (23), എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ നവംബറിൽ നടന്ന ബൈക്ക് മോഷണ കേസിലാണ് അറസ്റ്റ്. കോതമംഗലം സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള സ്ഥിരം മോഷ്ടാവാണ് മഹിലാൽ. പോലീസിന്റെ നിരന്തര നിരീക്ഷണത്തിനൊടുവിൽ ഇയാളെയാണ് ആദ്യം പിടികൂടിയത്. തുടർന്ന് വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് സഹോദരൻ മിഥുൻ ലാൽ, അച്ചു എന്നിവരെ പിടികൂടിയത്.
മുൻപ് രാമല്ലൂർ ഭാഗത്ത് നിന്ന് രണ്ട് മോട്ടറുകൾ മോഷണം നടത്തിയതും ഇവരാണെന്ന് തെളിഞ്ഞു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.ടി.ബിജോയ്, എസ്.ഐ അൽബിൻ സണ്ണി, എ.എസ്.ഐ കെ.എം.സലിം, എസ്.സി.പി.ഒ മാരായ പി.ജെ.ദിലീപ്, ജോസ് ബിനോ തോമസ്, സുനിൽ മാത്യു, പി.എം.അജിംസ് എന്നിവരാണ് ഉണ്ടായിരുന്നത്.
-
AGRICULTURE1 week ago
കോതമംഗലത്തും വിളയുമെന്ന് തെളിയിച്ചു ഇന്തോനേഷ്യൻ പഴമായ “മട്ടോവ”
-
NEWS3 days ago
ടവർ ലൈനിലെ അലുമിനിയം കമ്പി മോഷണം; 7 പേരെ കുട്ടമ്പുഴ പോലീസ് പിടികൂടി
-
CRIME1 week ago
വീട്ടിൽ നിന്ന് വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി.
-
NEWS1 week ago
ബന്ധുക്കളായ വിദ്യാർത്ഥികൾ പൂയംകുട്ടി പുഴയില്‍ മുങ്ങിമരിച്ചു
-
EDITORS CHOICE5 days ago
യാത്രക്കാരന് പുതുജീവൻ; രക്ഷകരായി അജീഷും, രാജീവും സഹ യാത്രക്കാരും; കോതമംഗലത്തിന്റെ അഭിമാനമായി സൂപ്പർ എക്സ്പ്രസ്സ്
-
CHUTTUVATTOM1 week ago
നാട്ടുകാർക്ക് വേണ്ടി അധികാരികൾ ഒറ്റക്കെട്ടായി; കോട്ടപ്പാറ വനാതിർത്തിയോട് ചേർന്നുള്ള റോഡ് നവീകരണം ആരംഭിച്ചു
-
NEWS5 days ago
നാക് അക്രഡിറ്റേഷനില്‍ എ പ്ലസ് നേടിയ കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് ആയി കോതമംഗലം മാര്‍ അത്തനേഷ്യസ്
-
CRIME1 week ago
ബൈക്ക് മോഷ്ടാക്കളെ കോതമംഗലം പോലീസ് പിടികൂടി