Connect with us

Hi, what are you looking for?

NEWS

അവഗണനയേറ്റുവാങ്ങി കോട്ടപ്പടിയുടെ പ്രധാന ജല വിതരണ സ്രോതസ്സായ വിരിപ്പക്കാട്ടു ചിറ.

  • ജെറിൽ ജോസ് കോട്ടപ്പടി.

കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ള സ്രോതസ്സായ വിരിപ്പക്കാട്ട്ചിറ കാടും പായലും നിറഞ്ഞു നശിക്കുന്നു. നൂറുകണക്കിനാളുകളുടെ കുടിവെള്ള സ്രോതസ്സാണ് അധികാരികളുടെ നോട്ട കുറവുമൂലം കാടുകയറി നശിക്കുന്നത്. ഓട്ടോമാറ്റിക് പമ്പ് സിസ്റ്റം നിലവിൽവന്നതോടെ ജോലിക്ക് ഉണ്ടായ ആളെ പിരിച്ചുവിട്ടതു മൂലം ചിറക്കകത്തു കുടിവെള്ളത്തിനായി കുഴിച്ചിരിക്കുന്ന കിണറിൽ അഴുക്ക് ഉണ്ടോ ഇല്ലയോ എന്ന് പോലും അറിയില്ല. കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് ആളുകൾക്കുള്ള ആശ്രയമാണ് പഞ്ചായത്തിന്റയും വാട്ടർ അതോറിറ്റിയും അനാസ്ഥമൂലം നശിച്ചു കിടക്കുന്നത്.

മൂന്നു വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി ചിറക്ലീൻ ചെയ്തത് പെരിയാർവാലി കനാലിൽ വെള്ളം വരുന്നതിനുമുമ്പ് ചിറ ക്ലീൻ ചെയ്യും എന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും യാതൊരുവിധ നടപടികളും ഉണ്ടാകാത്തത് നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. നൂറുകണക്കിന് കാട്ടു താറാവുകളുടെ ആവാസവ്യവസ്ഥയായി വിരിപ്പ് കാട്ട്ചിറ മാറിയിരിക്കുകയാണ്. പായലും കാടും മാറ്റി അടിയന്തരമായി ചിറ ക്ലീൻ ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...