AGRICULTURE
കിസാൻ സഭ കിഴങ്ങുവർഗ്ഗങ്ങളും പച്ചക്കറി വിത്തും നടീൽ നടത്തി.

കോതമംഗലം: അഖിലേന്ത്യാ കിസാൻ സഭ മണ്ഡലം കമ്മറ്റി നടത്തുന്ന കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ക്യാമ്പയിന്റെ ഭാഗയി നെല്ലിക്കുഴി പ്രാദേശീക സഭ ചെറുവട്ടൂർ കാമ്പത്ത് ജലാലിന്റെ തരിശ് സ്ഥലത്ത് കിഴങ്ങ് വർഗ്ഗങ്ങളും, പച്ചക്കറി വിത്തുകളും നടീൽ നടത്തി. ഇഞ്ചി, മഞ്ഞൾ, ചേമ്പ് ,ചേന, കാച്ചിൽ, കൂർക്ക,തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങളും. പയർ,വെണ്ട, ചീര, വഴുതന, മുളക്, തക്കാളി. തുടങ്ങിയ പച്ചക്കറി വിത്തുകളും ആണ് കൃഷി ഇറക്കിയത്.
സി.പി.ഐ. നെല്ലിക്കുഴി ലോക്കൽ സെക്രട്ടറി .പി.എം.എ. സലാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിത്ത് നടീൽ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡന്റ് ശോഭ വിനയൻ നിർവ്വഹിച്ചു. മണ്ഡലം ക്യാമ്പയിനെ യും . ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയെ കുറിച്ച് കിസാൻ സഭ മണ്ഡലം സെക്രട്ടറി .എം.എസ്. അലിയാർ വിശദീകരിച്ചു. കിസാൻസഭ നേതാക്കളായ യൂസഫ് കാമ്പത്ത്, പി.എസ്.സജീവ്, കെ.എ.ജലാൽ . എം.എസ്.മോഹനൻ, സുകുമാരൻ കണിക്കുടി . എം.കെ.സാറാമ്മാ എന്നിവർ പങ്കെടുത്തു.
AGRICULTURE
എന്റെ നാട് കൂട്ടായ്മയുടെ കരുത്തിൽ പൊന്മണി വിളഞ്ഞത് നൂറല്ല 130 മേനി

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ വിത്തുകളാണ് ഞാറ്റടി ഉണ്ടാക്കാൻ ഉപയോഗിച്ചത്. നൂറുമേനി എന്നു പറയുന്നത് 30 കിലോ വിത്ത് വിതച്ചാൽ അതിൽ നിന്ന് 3000 കിലോ നെല്ല് ലഭിക്കുകയാണെങ്കിൽ വിളവ് 100 മേനിയാണ്. 30 കിലോയിൽ നിന്ന് 4000 കിലോ ലഭിച്ചാൽ 130 മേനിയായി.പരിപാലനവും കാലാവസ്ഥയും അനുകൂലമായാൽ പൊന്മണി ഒരു ചതുരശ്ര മീറ്ററിൽ നിന്ന് ഒരു കിലോഗ്രാം നെല്ല് നൽകും. അപ്പോൾ നെൽ കർഷകരുടെ സ്വപ്നസീമയും കടന്ന് വിളവ് 130 മേനിയിൽ എത്തും. ഒരു ചതുരശ്ര മീറ്ററിൽ നിന്ന് ഏകദേശം ഒരു കിലോ എന്ന നിലയിൽ നെല്ല് ലഭിക്കുമെന്ന് കൃഷിക്ക് നേതൃത്വം നൽകിയ നെളിയപറമ്പിൽ എൻ.ഐ.പൗലോസ് പറഞ്ഞു.
പൊന്മണി ഞാറ് 18 ദിവസം മൂപ്പിൽ പറിച്ചു നടുക,നുരികൾ തമ്മിലുള്ള അകലം കൃത്യമായി ക്രമീകരിക്കുക,ജൈവ വളങ്ങൾ പ്രയോഗിക്കുന്നതിൽ ശാസ്ത്രീയമായ നിർദ്ദേശം തേടുക തുടങ്ങിയവ വിളവ് വർദ്ധിക്കാൻ സഹായിക്കുമെന്ന് പൗലോസ് പറയുന്നു.
കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്ക് ഗുണമേന്മയുള്ള നെൽവിത്തുകളും വളവും ശാസ്ത്രീയ നിർദ്ദേശവും സൗജന്യമായി നൽകുമെന്ന് വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്ത എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു.
‘പാടത്തിറങ്ങാം പറനിറയ്ക്കാം’ എന്ന സന്ദേശവുമായി ആയിരം ഏക്കർ തരിശുപാടത്ത് നെൽകൃഷി ചെയ്യാനുള്ള സഹായമാണ് ഇത്തവണ എന്റെ നാട് നൽകിയിരിക്കുന്നത്. നെൽകൃഷിയുടെ ആദ്യ വിളവെടുപ്പാണ് പ്ലാമുടിയിൽ നടന്നത്.ജോസ് തുടുമ്മേൽ,ബിജു പോൾ,എം.എസ്.ദേവരാജൻ, ഡി.കോര, ഗോപി പ്ലാമുടി,സി.വി.എബ്രഹാം,പി.കെ. ലക്ഷ്മണൻ എന്നിവർ കൊയ്ത്ത് ഉത്സവത്തിന് നേതൃത്വം നൽകി.
AGRICULTURE
കോതമംഗലത്തും വിളയുമെന്ന് തെളിയിച്ചു ഇന്തോനേഷ്യൻ പഴമായ “മട്ടോവ”

കോതമംഗലം : കോട്ടപ്പടിയിൽ ഇന്തോനേഷ്യൻ പഴമായ “മട്ടോവ” മരം നിറഞ്ഞു കായ്ച്ചു മനം നിറച്ചു. കോട്ടപ്പടിയിലെ കുര്യന്റെ കൃഷിയിടത്തിൽ നിരവധി ഫലവൃക്ഷങ്ങളാണ് വളരുന്നത്, അവയിൽ നിന്നെല്ലാം വ്യത്യസ്തമായി വീടിന് മുൻപിൽ കായ്ച്ചു നിൽക്കുകയാണ് “മട്ടോവ” എന്ന ഇന്ത്യാനേഷ്യൻ പഴച്ചെടി. ലിച്ചി കുടുംബത്തിലെ അംഗമായ മട്ടോവ പഴം “പൊമെറ്റിയ പിന്നാറ്റ” എന്ന സസ്യശാസ്ത്രപരമായി അറിയപ്പെടുന്നത്. തെക്കൻ പസഫിക്കിലെ ഇന്തോനേഷ്യൻ ദ്വീപായ ന്യൂ ഗിനിയയുടെ പടിഞ്ഞാറൻ പകുതിയായ പാപുവയിലാണ് മട്ടോവ പഴങ്ങളുടെ ജന്മദേശം. അതുകൊണ്ട് “പാപ്പുവയിൽ നിന്നുള്ള സാധാരണ പഴം” എന്നും “പസഫിക് ലിച്ചി” എന്നും അറിയപ്പെടുകയും ചെയ്യുന്നു. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി ഉയരത്തിൽ വളരുന്ന മട്ടോവ മരം മൂന്നാം വർഷം മുതൽ വിളവ് നൽകിത്തുടങ്ങും. പച്ച, ചുവപ്പ്, തവിട്ട് നിറങ്ങളിലുള്ള പഴങ്ങൾ കേരളത്തിൽ ലഭ്യമാണ്. ഹാർഡ് വുഡ് ആയ മാറ്റോവ മരത്തിന്റെ തടി ഫർണിച്ചറുകൾ ഉണ്ടാക്കുവാൻ ഇന്ത്യാനേഷ്യയിൽ വ്യാപകമായി ഉപയോഗിക്കുന്നു. സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ ശാഖകളുടെ അറ്റത്ത് കൊലകളായി പൂവിടുന്ന രീതിയാണ് മട്ടോവ മരത്തിന്.
കോട്ടപ്പടി വട്ടപ്പാറ(മൂലയിൽ) കുര്യന്റെ കൃഷിയിടത്തിൽ നിരവധി സ്വദേശികളും വിദേശികളുമായ ഫല വൃക്ഷങ്ങളെകൊണ്ട് സമർത്ഥമാണ്. വാർദ്ധക്യത്തിലും കൃഷിയെയും മണ്ണിനെയും പ്രാണവായുപോലെ സ്നേഹിക്കുന്ന കുര്യന്റെ തൊടിയിൽ ഇപ്പോൾ മട്ടോവ മരമാണ് പഴങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നത്. രണ്ട് മാസം മുൻപ് പൂവിട്ട മരത്തിൽ ഇപ്പോൾ തവിട്ട് നിറത്തിൽ കുലകളായി പഴങ്ങൾ വിളവെടുക്കുവാൻ പാകത്തിലായിരിക്കുകയാണ്. രുചിയുടെ കാര്യത്തിൽ ലിച്ചി, റംബുട്ടാൻ , ലോങ്ങാൻ തുടങ്ങിയ പഴങ്ങളോട് സാമ്യമാണുള്ളത്. പച്ച കളറിലുള്ള പഴം മൂക്കുമ്പോൾ തവിട്ട് നിരത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്. ചെറിയ കട്ടിയുള്ള തൊലി പൊട്ടിച്ചാൽ റംബുട്ടാൻ പഴത്തോട് സാമ്യമുള്ള ഉൾക്കാമ്പ് ആണുള്ളത്. കുരുവിൽ നിന്നും എളുപ്പത്തിൽ വേർപെടുത്തി എടുക്കാവുന്ന ഉൾക്കാമ്പ് ഫ്രിജിൽ വെച്ച് തണപ്പിച്ചു കഴിച്ചാൽ കൂടുതൽ രുചി അനുഭവപ്പെടുന്നുണ്ടെന്ന് കുര്യൻ വ്യകതമാക്കുന്നു. തൈ നട്ട് മൂന്നാം വർഷം മുതൽ വിളവ് നൽകി തുടങ്ങിയ മരത്തിൽ ഇപ്രാവശ്യം വൻ വിളവ് ആണ് ഉണ്ടായിരിക്കുന്നത്.
വൈറ്റമിൻ സി, ഇ എന്നിവയാൽ സമ്പുഷ്ടമാണ് മട്ടോവ പഴം. ഇത് ആന്റിഓക്സിഡന്റും ആരോഗ്യകരമായ ചർമ്മ ഗുണങ്ങളും നൽകുന്നു. വൈറ്റമിൻ സി വിവിധ രോഗങ്ങൾക്കെതിരെ ശരീരത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിൻ ഇ സമ്മർദ്ദം കുറക്കുവാനും ചർമത്തിലെ ഈർപ്പവും ഇലാസ്തികതയും നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. വിറ്റാമിനുകളുടെയും ധാതുക്കലുടെയും കലവറയായ മട്ടോവ പഴത്തിന് കേരളത്തിൽ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ലെന്ന് കുര്യന്റെ ഭാര്യ അന്നക്കുട്ടി പറയുന്നു.
പടം : വിളവെടുത്ത മട്ടോവ പഴക്കുലയുമായി അന്നക്കുട്ടി കുര്യൻ
AGRICULTURE
പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവുമായി എം. എ. കോളേജ്; വിളവെടുപ്പ് മഹോത്സവം ആന്റണി ജോൺ എം എൽ എ ഉത്ഘാടനം നിർവഹിച്ചു

കോതമംഗലം :പഠനത്തോടൊപ്പം പച്ചക്കറി കൃഷിയിലും നൂറുമേനി വിളവെടുത്ത്കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.കലാലയങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കിയ ‘വിളവ് ‘ പദ്ധതിയിലൂടെയാണ് കോളേജിന്റെ ഈ നേട്ടം.പ്രൊ ജെക്ട് അധിഷ്ഠിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം കോതമംഗലം എം. എൽ എ. ആന്റണി ജോൺ നിർവഹിച്ചു .കൃഷി സാമൂഹിക ഉത്തര വാദിത്വമായി ഏറ്റെടുക്കുന്നതിന്റെ ഭാഗമായിട്ടാണ്, കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ് മുൻ കൈ എടുത്ത് വരും തലമുറകൾക്കുകൂടിയായി കോളേജിലെ എൻ എസ് എസ്, നേച്ചർ ക്ലബ് വിദ്യാർത്ഥികൾ ഈ ദൗത്യം ഏറ്റെടുത്തത്.
എം. എ ആർട്സ് & എഞ്ചി.കോളേജിലെ നേച്ചർ ക്ലബും , എൻ എസ് എസ് യൂണിറ്റും, കൃഷി വകുപ്പും സംയുക്തമായാണ് കഴിഞ്ഞ സെപ്റ്റംബറിൽ ഒരേക്കർ സ്ഥലത്തു പച്ചക്കറി കൃഷി ആരംഭിച്ചത് .വെണ്ട, വഴുതന, പാവൽ, പയർ, പടവലം, ചീര, തക്കാളി, മുളക് തുടങ്ങിയവയാണ് കൃഷി ചെയ്യതത് .കൃഷി രീതികൾ എല്ലാം ഹൈ ടെക് രീതിയിലായിരുന്നു. ആധുനിക കൃഷി രീതികളായ തുള്ളി നന വള പ്രയോഗവും, പുതയിടലും അവലംബിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് ആധുനിക കൃഷി സമ്പ്രദായങ്ങളെക്കുറിച്ച് അവബോധംനൽകി.വിളവെടുപ്പ് മഹോത്സവത്തിൽ കൃഷി ഡെപ്യുട്ടി ഡയറക്ടർ ഇന്ദു നായർ പദ്ധതി വിശദികരണം നടത്തി. കൃഷി വകുപ്പ് മുഖേന തൈകൾ, നിലമൊരുക്കൽ, വളം, കുമ്മായം, പന്തൽ,കാർഷിക ഉപകരണങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾക്കായി 92,000രൂപയുടെ സാമ്പത്തിക സഹായമാണ് നൽകിയിട്ടുള്ളത്.
എം. എ.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ , എഞ്ചി. കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്,കോതമംഗലം കൃഷി അസ്സി. ഡയറക്ടർ സിന്ധു വി പി , നേച്ചർ ക്ലബ് കോ. ഓർഡിനേറ്റർമാരായ ഡോ. മേരിമോൾ മൂത്തേടൻ, ഡോ. ക്ലഡിൻ റോച്ച,എൻ. എസ് എസ്. പ്രോഗ്രാം കോ. ഓർഡിനേറ്റർമാരായ ഡോ. അൽഫോസാ സി. എ, ഡോ. എൽദോസ് എ. വൈ, പ്രൊഫ. ബൈബിൻ പോൾ, എൽദോ രാജ്,ജിൻസ കുരുവിള ,കോതമംഗലം അസിസ്റ്റന്റ് അഗ്രിക്കൾച്ചർ ഓഫീസർ എൽദോസ് എബ്രഹാം, അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ ഷിബി.എൽ, മുൻ കോതമംഗലം അഗ്രി. ഓഫീസർ ഇ. പി. സാജു തുടങ്ങിയവർ പങ്കെടുത്തു .
-
AGRICULTURE1 week ago
കോതമംഗലത്തും വിളയുമെന്ന് തെളിയിച്ചു ഇന്തോനേഷ്യൻ പഴമായ “മട്ടോവ”
-
CRIME1 week ago
വീട്ടിൽ നിന്ന് വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി.
-
NEWS1 week ago
ബന്ധുക്കളായ വിദ്യാർത്ഥികൾ പൂയംകുട്ടി പുഴയില് മുങ്ങിമരിച്ചു
-
NEWS2 days ago
ടവർ ലൈനിലെ അലുമിനിയം കമ്പി മോഷണം; 7 പേരെ കുട്ടമ്പുഴ പോലീസ് പിടികൂടി
-
EDITORS CHOICE4 days ago
യാത്രക്കാരന് പുതുജീവൻ; രക്ഷകരായി അജീഷും, രാജീവും സഹ യാത്രക്കാരും; കോതമംഗലത്തിന്റെ അഭിമാനമായി സൂപ്പർ എക്സ്പ്രസ്സ്
-
CHUTTUVATTOM1 week ago
നാട്ടുകാർക്ക് വേണ്ടി അധികാരികൾ ഒറ്റക്കെട്ടായി; കോട്ടപ്പാറ വനാതിർത്തിയോട് ചേർന്നുള്ള റോഡ് നവീകരണം ആരംഭിച്ചു
-
NEWS4 days ago
നാക് അക്രഡിറ്റേഷനില് എ പ്ലസ് നേടിയ കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് ആയി കോതമംഗലം മാര് അത്തനേഷ്യസ്
-
CRIME1 week ago
ബൈക്ക് മോഷ്ടാക്കളെ കോതമംഗലം പോലീസ് പിടികൂടി