EDITORS CHOICE
നാലുചുമരിനുള്ളിൽ ഒതുങ്ങുന്ന ബാല്യങ്ങൾ; മാറുന്ന ചിന്തകളും, മാറുന്ന കുഞ്ഞു മനസ്സും.

കോതമംഗലം : നൈർമല്യമായതും നാട്യങ്ങളില്ലാത്തതുമായ സ്വച്ഛന്ദ സുന്ദരക്കാലം, അതാണ് ബാല്യകാലം. എല്ലാവരും എപ്പോഴും പറയുന്നതു കേൾക്കാം ആ മനോഹര ബാല്യകാലത്തിലേക്കൊന്നു തിരിച്ചു പോയെങ്കിലെന്ന്, പക്ഷെ ഈ വർഷം നമ്മുടെ പൊന്നോമന കുഞ്ഞുങ്ങൾ, നമുക്കാർക്കും കിട്ടാത്ത പുത്തൻ രീതിയിൽ ബാല്യകാലം ആഘോഷിക്കുന്നു അല്ല. തള്ളി നീക്കുന്നുവെന്ന് പറയാം, അതാണുചിതം. കോവിഡ് മഹാമാരി എല്ലാം മാറ്റിമറിച്ചു. കഴിഞ്ഞ ഫെബ്രുവരി വരെ ചിരിച്ചു, കളിച്ചുല്ലസിച്ചു നടന്ന നമ്മുടെ കുട്ടികൾ മാർച്ച് പകുതി മുതൽ വീടിനകത്തിരിപ്പാണ്. നമ്മുടെ കുഞ്ഞു കുട്ടികളുടെ കാര്യമാണ് ഏറ്റവും കഷ്ടം.അംഗൻവാടിയിലും, ഏൽകെജി, യുകെജി ക്ലാസ്സുകളിലും പാറി പറന്നു നടന്ന കുഞ്ഞുങ്ങൾ കൂട്ടിലടച്ചപോലെ വീട്ടിലിരിപ്പായി. ഈ വർഷം അംഗൻവാടികളിൽ നിന്നും പ്രൈമറി സ്കൂളിൽ പോകേണ്ട കുഞ്ഞുങ്ങൾ പലരും സ്കൂൾ തന്നെ കണ്ടിട്ടുണ്ടോയെന്നു സംശയമാണ്.
മിക്കവാറും കുഞ്ഞുങ്ങളും മൊബൈൽ, ലാപ്ടോപ് കമ്പ്യൂട്ടർ എന്നിവയുടെ മുന്നിലാണ്. രണ്ടോ മൂന്നോ കുട്ടികളുള്ള വീടുകളിൽ ചെന്നാൽ സോഫ്റ്റ്‌വെയർ കമ്പനി ഓഫീസിൽ ചെല്ലുന്ന പോലുള്ള പ്രതീതിയാണിപ്പോൾ, പല മുറിയിലും, പൂമുഖത്തും കുഞ്ഞു കുട്ടികളും, വലിയ കുട്ടികളും ഓൺലൈനിൽ. ഏപ്രിൽ മാസം ലോക്ക്ഡൌൺ തുടങ്ങിയപ്പോൾ കുഞ്ഞു കുട്ടികൾ വളരെ സന്തോഷത്തിലായിരുന്നു, അച്ഛനും അമ്മയും, മുത്തശ്ശനും, മുത്തശ്ശിയും, വീട്ടുകാരും എല്ലാമായി കളി ചിരികൾ, പാചക പരീക്ഷണം, പ്രത്യേകിച്ചു ചക്ക വിഭവങ്ങൾ, കേക്ക് നിർമാണം തുടങ്ങിയവ,യുട്യൂബിൽ പുതിയ ചാനലുകൾ തുടങ്ങുക എന്നിങ്ങനെ ജഗപൊക മേളം. അതി രാവിലെ എഴുന്നേറ്റു ബുദ്ധിമുട്ടിയാണെങ്കിലും പ്രഭാതകർമങ്ങൾ പൂർത്തിയായി യൂണിഫോം ധരിച്ചു സ്കൂളിൽ പോയിരുന്ന കുഞ്ഞുങ്ങൾ പലരും എഴുന്നേൽക്കുന്നത് തന്നെ ഉച്ചക്കായി. അവരുടെ ചിട്ടിയായി ശീലിച്ചു പോന്ന എല്ലാ കാര്യങ്ങളും തെറ്റി തുടങ്ങി. ലോക്ഡൌൺ കഴിഞ്ഞു മാതാപിതാക്കൾ ജോലിക്കു പോയി തുടങ്ങിയതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.
പല കുഞ്ഞുങ്ങളും വീടുകളിൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലായി, പ്രായമായവർ പുറത്തിറങ്ങാതെയായതോടെ അവരും കുട്ടികളും ടെലിവിഷനു മുൻപിലിരിപ്പായി. വാർത്ത ചാനലോ, സിനിമയോ അപ്പൂപ്പൻ വച്ചാൽ അന്നേരം തന്നെ കുഞ്ഞുങ്ങൾ കാർട്ടൂൺ ചാനൽ ഓൺ ചെയ്യുകകയായി, റിമോട്ടിനു വേണ്ടിയുള്ള തർക്കങ്ങൾ തുടരുകയായി, പിന്നെ വൈകുന്നേരം കുഞ്ഞിന്റെ മാതാപിതാക്കൾ വന്നാൽ കാർന്നോന്മാരുടെയും, കുഞ്ഞുങ്ങളുടെയും പരസ്പരമുള്ള പരാതികൾ തീർക്കുവാനേ സമയമുണ്ടാകൂ. ചില വീടുകളിൽ മൂത്ത കുട്ടിയും ഇളയ കുട്ടികളും തമ്മിലുള്ള അടിപിടി ഗുസ്തി വേറെ. ആറു വയസ്സും അറുപതു വയസ്സും കൂട്ടിലടച്ച കിളികളെപോലെ വീടുകളിലും അതിനു ചുറ്റിലുമൊതുങ്ങി. ബന്ധു വീടുകളിലോ, എന്തിനു പറയുന്നു അയൽവക്കങ്ങളിൽ പോലും പോകാനാകാത്ത ഒരവസ്ഥ ,അടുത്തുള്ള ചങ്ങാതി കൂട്ടങ്ങളെ കാണാൻ പോലുമില്ല, മാസ്കും സാനിറ്റിസേറും കുഞ്ഞുകുട്ടികൾ വരെ ഏറ്റെടുത്തു.പുറമെ ജോലിക്കുപോയിട്ട് വൈകുന്നേരം വീട്ടിൽ വരുന്ന മാതാപിതാക്കളെ കണ്ട് ഓടിവരുന്ന കുഞ്ഞുങ്ങളെ പണ്ടത്തെ പോലെ ചാടി എടുക്കുവാൻ അച്ഛനും അമ്മയ്ക്കും മടിയായി, കുളിച്ചു ശുദ്ധമായ ശേഷം വീട്ടിൽ കയറുന്ന സ്ഥിതിയായി.
സ്കൂളുകളിൽ ഓൺലൈൻ ക്ലാസും, വിക്ടറി ചാനലിലെ പരിപാടികളും തുടങ്ങിപ്പോൾ കാര്യങ്ങൾ ആകെ വേറെ ലെവലായി, മാതാപിതാക്കൾ പ്രത്യേകിച്ചു അമ്മമാർ അദ്ധ്യാപകരായി മാറി, പണ്ടെങ്ങോ പഠിച്ചു മറന്ന ഹിന്ദിയും, ഇംഗ്ലീഷ് ഗ്രാമറും, കണക്കുമെല്ലാം വീണ്ടും പഠിക്കണം, കുഞ്ഞു കുട്ടികളെ അക്ഷരം പഠിപ്പിച്ചു എഴുതി വാട്സ്ആപ്പ്, ഗൂഗിൾ ക്ലാസ്സ് റൂമിൽ അയക്കണം തുടങ്ങി വീട്ടിലെ പണികൾ കഴിഞ്ഞു ആദ്യം സ്വയം പഠിച്ചു പിന്നെ കുട്ടികളെ പഠിപ്പിക്കുകയെന്ന വെല്ലുവിളി.
ജോലിയുള്ള മാതാപിതാക്കളാകട്ടെ പ്രത്യേകിച്ചു സ്കൂൾ അദ്ധ്യാപകരായ മാതാപിതാക്കൾ ക്ലാസ്സിലെ കുട്ടികൾക്കു വേണ്ടി ഓൺലൈനിൽ പാഠഭാഗങ്ങൾ തയ്യാറാക്കി അയച്ചശേഷം അവരുടെ സ്വന്തം കുട്ടികളെ പഠിപ്പിക്കുന്ന സ്ഥിതി, പരീക്ഷകൾ വരെ വീടുകളിൽ, ചുരുക്കം പറഞ്ഞാൽ രാവിലെ മുതൽ ഓൺലൈൻ.. അതിനിടെ വീട്ടിലെ മറ്റു കാര്യങ്ങളും. നമ്മുടെ കുഞ്ഞു കുട്ടികൾ സ്കൂളിൽ പോവുകയെന്ന കാര്യം തന്നെ മറന്ന അവസ്ഥയിലാണിപ്പോൾ. ഇനി വല്ലപ്പോഴും മനസമാധാനത്തിനു വേണ്ടി ഒരു മാറ്റത്തിനായി കുഞ്ഞുങ്ങളുമായി ഒന്ന് പുറത്തുപോയി വരാമെന്നു കരുതിയാൽ മനസ്സു സമ്മതിക്കാത്ത വല്ലാത്തോരു കൊറോണ പേടി,ഇനി അമ്പലത്തിലോ പള്ളിയിലോ പോകാമെന്നു കരുതിയാൽ വലിയ ആരാധനാലയങ്ങളിലൊന്നും പത്തു വയസ്സിൽ താഴെ കുഞ്ഞുങ്ങളെ കയറ്റുകകൂടിയില്ല.
മൊബൈൽ ലാപ്ടോപ്, കമ്പ്യൂട്ടർ, ടെലിവിഷൻ എന്നിവയിലൊതുങ്ങി കുഞ്ഞു ജീവിതങ്ങൾ,ഞായറാഴ്ച അവധി കഴിഞ്ഞു തിങ്കളാഴ്ച രാവിലെ സ്കൂളിൽ പോകാനുള്ള തയാറെടുപ്പുകൾ..ഒന്നുമില്ലാതെ ദിവസം ഏതെന്നു പോലുമറിയാതെ അവസ്ഥ. ഓട്ടീസം തുടങ്ങി ഭിന്ന ശേഷി ക്കാരായ കുട്ടികളുള്ള വീടുകളിലെ കാര്യമാണ് അതിലും കഷ്ടം.ബഡ്‌സ് സ്കൂളും, സ്പെഷ്യൽ സ്കൂളും അടച്ചതോടെ കൂട്ടുകാരെ കാണാതെ വല്ലാത്തൊരു എകാന്തത പലരെയും ബാധിച്ചു തുടങ്ങി.പുറമെയുള്ള സന്ദർശനങ്ങൾ ഇല്ലാതായത്തോടെ ആയിരങ്ങൾ കൊടുത്തു കല്യാണത്തിനും മറ്റും ഇടുവാനായി വാങ്ങിവച്ച പുതു വസ്ത്രങ്ങൾ പോലും കുട്ടികൾ വീടുകളിൽ മാത്രം ധരിച്ചു തുടങ്ങി, അല്ലാതെന്തുചെയ്യാൻ.
കോവിഡ് വാക്സിൻ കുറച്ചു മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങുമെന്ന വാർത്ത മാത്രമാണ് ഏക പ്രതീക്ഷ,ബാഗും, യൂണിഫോമും പുസ്തകങ്ങളുമായി, കളിചിരിയോടെ കുഞ്ഞുങ്ങൾ സ്കൂളിൽ പോകുന്ന കാലം അടുത്ത വർഷമെങ്കിലും പ്രതീക്ഷിക്കാം. ചെളി പുരണ്ട യൂണിഫോമും ക്ലാസ്സിലെ അന്നന്നു നടന്ന വിശേഷങ്ങളുമായി കുഞ്ഞുങ്ങൾ വൈകുന്നേരം സ്കൂളിൽ നിന്നു തിരിച്ചു വരുന്നതും നോക്കിയിരിക്കാൻ അധികം വൈകാതെ സാധിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം. ഭഗവത് ഗീതയിൽ പറഞ്ഞിരിക്കുന്ന പോലെ ‘സംഭവിച്ചു കൊണ്ടിരിക്കുന്നതെല്ലാം നല്ലതിനാണെന്നു’ പ്രത്യാശിക്കാം. പ്രാർത്ഥിക്കാം നല്ലൊരു നാളെക്കായി.
EDITORS CHOICE
ന്യൂയോർക്കിലെ ഒച്ചിന്റെ വേഗതയിൽ കോതമംഗലത്ത് റോഡ് പണി; അത്ഭുതമായി നാല് വരിപ്പാത

കോതമംഗലം :- കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കാക്കനാട് നാലുവരിപാത നിർമ്മാണം നിലച്ച അവസ്ഥയിൽ. മലയോര മേഖലയുടെ കവാടമായ കോതമംഗലത്ത് നിന്ന് ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള സ്വപ്ന പദ്ധതിയാണ് 27 കിലോമീറ്റർ ദൂരം വരുന്ന പ്രസ്തുത റോഡ്. 7 കിലോമീറ്റർ ദൂരമാണ് കോതമംഗലം മണ്ഡലത്തിൽ വരുന്നത്. കോതമംഗലം ഉൾപ്പെടെ ജില്ലയുടെ കിഴക്കൻ മേഖലയ്ക്ക് വലിയ വികസന കുതിപ്പ് പകരുന്ന പദ്ധതിയാണിത്. ഇതിൽ 900 മീറ്റർ ദൂരം വരുന്ന റോഡ് 12 വർഷങ്ങൾക്ക് മുൻപ് നിർമ്മാണം പൂർത്തീകരിച്ചതാണ്. 17 വർഷം കൊണ്ടു തങ്കളം മുതൽ ഇളമ്പ്ര വരെ 1.24 കിലോമീറ്റർ മാത്രമാണ് ഏറ്റെടുത്ത് നിർമിക്കാനായത്. ഒന്നര പതിറ്റാണ്ടിനു ശേഷവും 27.32 കിലോമീറ്റർ റോഡിന്റെ സ്ഥലമേറ്റെടുപ്പ് എങ്ങുമെത്താത്തിയില്ല. ഒന്നര പതിറ്റാണ്ട് മുൻപ് മുതൽ ഒച്ച് പകൽ സമയത്ത് മാത്രം ഇഴഞ്ഞാൽ ഇപ്പോൾ തിരുവനന്തപുരം കഴിഞ്ഞേനെ എന്ന് നാടൻ സായിപ്പുമാർ അടക്കം പറയുന്നു.
തങ്കളം – കാക്കനാട് നാലുവരി പാതയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് റവന്യൂ വകുപ്പ് മന്ത്രി K രാജനും, റോഡ് നിർമ്മാണം കിഫ്ബിയിൽ ഉൾപ്പെടുത്തി ദ്രുതഗതിയിൽ ആരംഭിക്കുമെന്ന് പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസും, ആന്റണി ജോൺ MLA യുടെ നിയമസഭ ചോദ്യത്തിന് മറുപടിയായി അറിയിച്ചെങ്കിലും തുടർ നടപടികൾ ഇഴയുകയാണ്. നഗരത്തിൽ നിന്നു ജില്ലാ ആസ്ഥാനത്തേക്കു യാത്ര അര മണിക്കൂറായി കുറയ്ക്കുന്ന നിർദിഷ്ട തങ്കളം–കാക്കനാട് നാലുവരിപ്പാത ഒച്ചിഴയുന്നതിനേക്കാൾ വേഗത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. അലൈൻമെന്റ് പലയിടങ്ങളിലും ടവർ ലൈൻ പോകുന്ന ഇടങ്ങളിലൂടെ ആയതും ഐആർസി അനുവദിക്കുന്ന ഗ്രേഡിയന്റ് അധികരിക്കുന്നതുമാണു റോഡിനു തടസ്സമാകുന്നത്. കിഫ്ബിയുമായി ചർച്ച ചെയ്തു തുടർനടപടികൾ സ്വീകരിക്കാമെന്നാണു മന്ത്രിയുടെ വിശദീകരണം മാത്രമാണ് ആശ്വാസമായുള്ളത്.
കോതമംഗലം–എറണാകുളം ദൂരം 10 കിലോമീറ്റർ കുറയ്ക്കുന്ന നിർദിഷ്ട പാത തങ്കളം, ഇളമ്പ്ര, ഇരമല്ലൂർ, ചെറുവട്ടൂർ, 314, കാട്ടാംകുഴി, മാനാറി, കീഴില്ലം, കിഴക്കമ്പലം, പള്ളിക്കര, മനയ്ക്കക്കടവ് പാലം വഴിയാണു കാക്കനാട് എത്തുന്നത്. തങ്കളം ലോറി സ്റ്റാൻഡ് മുതൽ കാക്കനാട് മനയ്ക്കക്കടവ് പാലം വരെ 30 മീറ്റർ വീതിയാണു വിഭാവനം ചെയ്തത്. കോതമംഗലം (7.32 കി.മീ.), മൂവാറ്റുപുഴ (1.74 കി.മീ.), പെരുമ്പാവൂർ (1.26 കി.മീ.) കുന്നത്തുനാട് (17 കി.മീ.) നിയോജക മണ്ഡലങ്ങളിലൂടെയാണു റോഡ്. കോതമംഗലത്ത് ഒഴികെ മറ്റു മണ്ഡലങ്ങളിൽ സ്ഥലമേറ്റെടുക്കാനും തീരുമാനമില്ല. തങ്കളം മുതൽ ഇളമ്പ്ര വരെ 1.24 കിലോമീറ്റർ മാത്രമാണ് ഏറ്റെടുത്ത് നിർമിക്കാനായത്. 3 കലുങ്കും ഇളമ്പ്രയിൽ കനാലിനു കുറുകെ പാലവും തീർത്തു. പിന്നീട് പണികൾ നില്ക്കുകയായിരുന്നു. കോതമംഗലം താലൂക്കിൽ ഏറ്റെടുക്കേണ്ടത് 25.32 ഹെക്ടർ. ഏറ്റെടുത്തത് ആദ്യ റീച്ചിലെ 3.52 ഹെക്ടർ മാത്രം.
2006ലായിരുന്നു പദ്ധതിയുടെ ഉപഗ്രഹ സർവേ. ആദ്യഭാഗം നിർമാണത്തിന് 2012ൽ സർക്കാർ 5 കോടി രൂപ അനുവദിച്ചു. 2015ൽ സംസ്ഥാന ബജറ്റിൽ 10 കോടിയും അടുത്ത 2 വർഷം കിഫ്ബി പദ്ധതിയായി 67 കോടിയും ഉൾപ്പെടുത്തി. നടപടി അനന്തമായി നീണ്ടതോടെ തുടർ പ്രവർത്തനങ്ങൾക്കു പലപ്പോഴായി അനുവദിച്ച ഫണ്ട് പാഴാക്കുകയായിരുന്നു. കേരളത്തിലെ റോഡുകൾ ന്യൂയോർക്കിലെ റോഡുകളേക്കാൾ കേമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ന്യൂയോർക്ക് മലയാളികൾക്ക് കേരളത്തിലെ റോഡുകൾ ഒരു അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ അടുത്തയിടെ കേരളം വന്നു കണ്ടപ്പോൾ ആണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും മുഖ്യമന്ത്രി പറയുന്നു. ന്യൂയോർക്കിലുള്ള ഈ മലയാളി ഇനി കേരളം സന്ദർശിക്കുമ്പോൾ ഒച്ചിനെക്കാൾ വേഗത കുറഞ്ഞ നിർമ്മാണ പ്രവർത്തന രീതി പഠന വിഷയമാക്കേണ്ടതാണ് എന്നാണ് നാട്ടുകാരുടെ ആവശ്യം.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
EDITORS CHOICE
ലെത്തീഫ് കുഞ്ചാട്ട് കേരള ജേർണലിസ്റ്റ് യൂണിയൻ എറണാകുളം ജില്ലാ പ്രസിഡന്റ്

കൂത്താട്ടുകുളം : കേരള ജേർണലിസ്റ്റ് യൂണിയൻ എറണാകുളം ജില്ലാ പ്രസിഡന്റായി ലെത്തീഫ് കുഞ്ചാട്ടിനെയും സെക്രട്ടറിയായി
ശശി പെരുമ്പടപ്പിൽ നേയും സജോ സക്കറിയ ട്രഷറർ ആയും തിരത്തെടുത്തു. മറ്റ് ഭാരവാഹികൾ:
രതീഷ് പുതുശ്ശേരി, ദിലീപ് കുമാർ, ജോസ് പിറവം (വൈസ് പ്രസിഡൻറ് മാർ), നാദിർഷ കാലടി, സുരേഷ് ബാബു, കെ എം ഇസ്മായിൽ, അൻവർ കൈതാരം ( ജോയിൻ്റ് സെക്രട്ടറിമാർ). ഇതുകൂടാതെ 18 എക്സി. കമ്മിറ്റിയംഗങ്ങളേയും തിരഞ്ഞെടുത്തു. കൂത്താട്ടുകുളം ശ്രീധരീയം ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ കൺവെൻഷനിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടെ ലെത്തീഫ് കുഞ്ചാട്ട് 20 വർഷമായി കോതമംഗലത്ത് മാധ്യമ പ്രവർത്തകനായി പ്രവർത്തിച്ചു വരികയാണ് കേരള ജേർണലിസ്റ്റ് യൂണിയൻ താലൂക്ക് സെക്രട്ടറി, താലൂക്ക് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോതമംഗലം പ്രസ് ക്ലബ്ബിന്റെ സെക്രട്ടറിയാണ്.
സെക്രട്ടറിയായ ശശി പെരുമ്പടപ്പിൽ 20 വർഷമായി മാധ്യമ പ്രവർത്തകനാണ് പറവൂർ പ്രസ് ക്ലബ്ബ് ജോ : സെക്രട്ടറി, ജേർണലിസ്റ്റ് യൂണിയൻ ജില്ലാ ജോ. സെക്രട്ടറി, ട്രഷാർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കൂത്താട്ടുകുളത്തു നടന്ന ജില്ലാ കൺവെൻഷൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു.
പ്രാദേശിക വാർത്തകൾക്ക് ഊന്നൽ നൽകിയുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടിംഗ് നാടിൻെറ വികസനത്തിന് വലിയ സംഭാവനയാണ് നൽകിയിട്ടുള്ളതെന്ന്
മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അതിനാൽ എന്നത്തേക്കാളും പ്രാധാന്യം പ്രാദേശിക റിപ്പോർട്ടിംഗിന് ഉണ്ടെന്നും കൃത്യതയോടെയുള്ള വീക്ഷണത്തിലൂടെ വേണം മാധ്യമപ്രവർത്തകർ പ്രവർത്തിക്കേണ്ടതെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളാ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കൺവെൻഷൻ കൂത്താട്ടുകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് വിവിധ മേഖലകളേക്കാൾ ബുദ്ധിമുട്ടുള്ള ജോലിയും മാധ്യമപ്രവർത്തനമാണെന്നും മന്ത്രിപറഞ്ഞു.
കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ നാലാമത് സുനീഷ് കോട്ടപ്പുറം സ്മാരക മാധ്യമ അവാർഡ് കോലഞ്ചേരി ദീപിക ലേഖകൻ സജോ സക്കറിയയ്ക്ക് മന്ത്രി സമർപ്പിച്ചു. കൂത്താട്ടുകുളം പ്രസ് ക്ളെബ്ബ് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ എൻ.പി.നാരായണൻ നമ്പൂതിരി, ഫോർ എവർ ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ പ്രഭു ദാസ് എന്നിവർക്കും മന്ത്രി റോഷി അഗസ്റ്റിൻ നൽകി.
കൂത്താട്ടുകുളത്ത് നടന്ന ചടങ്ങിൽ കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ കൂത്താട്ടുകുളത്തെ മാധ്യമപ്രവർത്തകരും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച് എൻ.സി. വിജയകുമാർ, എം.എ. ഷാജി, എം.എം. ജോർജ്ജ്, മനുഅടിമാലി എന്നിവരെ ആദരിച്ചു. ദേശീയ സമിതി അംഗങ്ങൾക്കുള്ള ഉപഹാരം തോമസ് ചാഴികാടൻ എം.പി. വിതരണം ചെയ്തു. അനൂപ് ജേക്കബ്ബ് എം.എൽ.എ ജില്ലയിലെ മാധ്യമപ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ വിജയാ ശിവൻ കെജെയു ന്യൂസ് പ്രകാശനം നിർവ്വഹിച്ചു. കൂത്താട്ടുകുളം പ്രസ് ക്ളെബ്ബിലെ അംഗങ്ങൾക്കുള്ള കുട്ടികളുടെ സ്കോളർ ഷിപ്പ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിച്ചു. കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, ഐ.ജെ.യു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ്, വൈസ് പ്രസിഡന്റ് എം.എ. ഷാജി, സെക്രട്ടറി ജോഷി അറയ്ക്കൽ, കൂത്താട്ടുകുളം എറണാകുളം ജില്ലാ സെക്രട്ടറി സുനിഷ് മണ്ണത്തൂർ, ട്രഷറർ ശശി പെരുമ്പടപ്പിൽ, നഗരസഭാ വൈസ് ചെയർമാൻ സണ്ണികുര്യാക്കോസ്, പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, ആലുവ മീഡിയാ ക്ലബ്ബ് സെക്രട്ടറി എം ജി സുബിൻ എന്നിവർ സംസാരിച്ചു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
Business
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം

കോതമംഗലം : റിട്ടയർമെന്റ് ജീവിതം എല്ലാവർക്കും ഒരു പുതിയ യുഗത്തിന്റെ ഉദയമാണ്. ഉത്തരവാദിത്തങ്ങളുടെ സമ്മർദമില്ലാതെ ജീവിതത്തിന്റെ സുഖം ആനന്ദകരമായി ആസ്വദിക്കുന്ന ഘട്ടമാണിത്. എന്നാൽ പലർക്കും അത് പലപ്പോഴും ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും ജീവിതമായി മാറുന്നു. മക്കൾ ദൂരെ ദേശങ്ങളിൽ സന്തോഷത്തോടെ അവരുടെ ജോലിയിൽ സ്ഥിരതാമസമാക്കിയതും നമ്മുടെ പഴയകാല സുഹൃത്തുക്കളും എത്തിപ്പെടാൻ വളരെ അകലെയാണെങ്കിൽ, ജീവിതം വളരെ ഒറ്റപ്പെട്ടതും ഏകാന്തവുമായി മാറുകയാണ്. ശാരീരിക പിന്തുണയുടെ അഭാവമോ അവരുടെ പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളോ കാരണം ഇനിയും പൂർത്തീകരിക്കപ്പെടാത്ത പല ആഗ്രഹങ്ങളും സ്വപ്നങ്ങളും കൈവരിക്കാനാകുന്നില്ല. ഇന്ന് പ്രായമായവർ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം സുരക്ഷിതത്വമാണ്. ഈ ചിന്തകളിൽ നിന്ന് ഇതിനൊക്കെയൊരു പരിഹാരമായാണ് സൗഖ്യ വില്ലകൾ എന്ന ആശയം ഉടലെടുത്തതെന്ന് ഇതിന്റെ സാരഥികളും കോട്ടപ്പടി സ്വദേശികളുമായ എം എം പൗലോസും ബിൻസൺ മാത്യുവും വ്യക്തമാക്കുന്നു.
റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കുവാനായി കാർഷിക ഗ്രാമമായ കോട്ടപ്പടി പഞ്ചായത്തിൽ അത്ഭുതകരമായ, ആഡംബരപൂർണമായ താമസ സൗകര്യങ്ങൾ ഒരു റിസോർട്ടിന് സമാനമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നഗരത്തിലെ തിരക്കുകളിൽ നിന്ന് അകലെ പ്രകൃതിരമണീയമായ പ്രകൃതിദത്തമായ സൗന്ദര്യത്തിന്റെയും ശാന്തതയുടെയും മണ്ഡലത്തിലേക്ക് കൊണ്ടുപോകുന്നു. വിമാനത്താവളവും കൊച്ചി നഗരവും വെറും ഈ ലൊക്കേഷനിൽ നിന്ന് 45 മിനിറ്റ് ഡ്രൈവ് മാത്രമാണുള്ളത്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ രണ്ടാമതൊരു വീട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് അവരുടെ റിട്ടയർമെന്റിന് ശേഷം അതിന്റെ എല്ലാ മഹത്വവും അനുഭവിക്കാനുള്ള മികച്ച അവസരം കൂടിയാണിത് കോട്ടപ്പടിയിൽ പ്രൗഢിയോടുകൂടി നിലകൊള്ളുന്ന സൗഖ്യ ഹോംസ്.
ആഡംബര സ്റ്റുഡിയോ അപ്പാർട്ടുമെന്റുകൾ / വില്ലകൾ, ഇരട്ട കിടക്കകളോട് കൂടിയ എയർ കണ്ടീഷൻ ചെയ്ത കിടപ്പുമുറി, ഫർണിഷ് ചെയ്ത ഡ്രോയിംഗ് റൂം, റഫ്രിജറേറ്റർ, മൈക്രോവേവ് ഓവൻ, കെറ്റിൽ എന്നിവയുള്ള അടുക്കള, ചൂടുവെള്ളമുള്ള ടോയ്‌ലറ്റ്, ഗ്രാബ് ബാർ, ബാൽക്കണി എന്നിവയിൽ താമസസൗകര്യം ഒരുക്കിയിരിക്കുന്നു. കൂടാതെ നടപ്പാത, ഓർഗാനിക് ഫ്രൂട്ട് ഗാർഡൻ, മത്സ്യക്കുളം, താമസക്കാർക്കും സന്ദർശകർക്കും പ്രത്യേക പാർക്കിംഗ് ഏരിയ, ഡൈനിംഗ് ഏരിയ, നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം, യോഗയ്ക്കും ധ്യാനത്തിനും പ്രത്യേക സോണുള്ള സുസജ്ജമായ ഫിറ്റ്നസ് സെന്റർ, ലൈബ്രറി & റീഡിംഗ് റൂം, ഇൻഡോർ എന്നിവയുള്ള പൂർണ്ണമായും ലാൻഡ്സ്കേപ്പ് ചെയ്ത മുറ്റം, ഔട്ട്ഡോർ ഗെയിം സോണുകൾ, ഡോക്ടർ & ക്ലിനിക്ക്, ആയുർവേദ വെൽനസ് സെന്റർ, ഗോസിപ്പ് സോൺ, അലക്കു സേവനങ്ങൾ, മുഴുവൻ സമയ സുരക്ഷയും ഉൾപ്പെടെയാണ് സൗഖ്യ ഹോംസ് പ്രവർത്തിക്കുന്നത്.
സൗഖ്യ വില്ലകൾ നിങ്ങളുടെ വീടോ ഇതര ഭവനമോ ആക്കാനും സ്വത്ത് വാങ്ങാതെ തന്നെ ഏറ്റവും സ്വർഗ്ഗീയമായ റിട്ടയർമെന്റ് ജീവിതം നയിക്കാനും കഴിയും. ആജീവനാന്ത അംഗത്വ പരിപാടിയുടെ അടിസ്ഥാനത്തിലാണ് താമസക്കാരെ തിരഞ്ഞെടുക്കുന്നത്. തിരികെ നൽകാവുന്ന ഒറ്റത്തവണ സുരക്ഷാ നിക്ഷേപവും നാമമാത്രമായ പ്രതിമാസ നിരക്കുകളും ഉണ്ടാകും. ഈ പ്രോഗ്രാമിലൂടെ അംഗങ്ങൾക്ക് അവരുടെ ജീവിതകാലം മുഴുവൻ ഇവിടെ തുടരാനാകും. ഏതെങ്കിലും താമസക്കാരൻ അവരുടെ കാലാവധിയിൽ ഈ സൗകര്യം നിർത്തലാക്കാൻ തീരുമാനിച്ചാൽ കരാർ അവസാനിപ്പിക്കുന്നതിനുള്ള ഒരു ഓപ്ഷനും ഉണ്ടാകും.
സൗഖ്യ ഹോമിനെ കുറിച്ച് കൂടുതൽ അറിയുവാൻ;
Soukhya Homes LLP
Kottappady
Ernakulam district,
Kerala.
Ph: +91 99468 07428
-
ACCIDENT1 week ago
വാഹനാപകടത്തില് യുവാവിന് ദാരുണാന്ത്യം
-
NEWS1 week ago
എഴുപത് ലക്ഷം ലോട്ടറിയടിച്ചത് നെല്ലിമറ്റത്തെ ഹോട്ടൽ തൊഴിലാളിക്ക്
-
CRIME1 week ago
കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ
-
CRIME1 week ago
പെൺകുട്ടിക്ക് നേരെ ആക്രമണം: അച്ഛനേയും മകനേയും ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു
-
CHUTTUVATTOM1 week ago
ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി: ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്
-
ACCIDENT1 week ago
പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
-
AGRICULTURE1 week ago
നാട്ടുകാരെ അത്ഭുതപ്പെടുത്തി പിണ്ടിമനയിൽ സവാള വസന്തം
-
NEWS5 days ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി