×
Connect with us

EDITORS CHOICE

‘ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ’ എന്ന മഹാത്മാജിയുടെ വചനം നെഞ്ചിലേറ്റി കോതമംഗലത്തെ ഗ്രാമങ്ങൾ.

Published

on

അനൂപ്‌. എം. ശ്രീധരൻ.

കോതമംഗലം :- പൂർണമായ ലോക്ക്ഡൗണിനു ശേഷം ചെറുകിട വ്യാപാരികൾ വലിയ പ്രതിസന്ധികളെ അതിജീവിച്ചും, പ്രതിഷേധങ്ങൾ നടത്തിയ ശേഷവുമാണ് മാനദണ്ഡങ്ങൾക്കനുസരിച്ചു കടകൾ തുറക്കാൻ ഗവണ്മെന്റ് അനുവദിച്ചതും വ്യാപാരം പുനരാരംഭിച്ചതും. തിരിച്ചു വന്ന പ്രവാസികളിൽ പലരും കൂടാതെ ജോലി നഷ്ടപ്പെട്ട മറ്റുള്ളവരെല്ലാം കച്ചവട മേഖലയിലേക്ക് തിരിഞ്ഞപ്പോൾ കോതമംഗലത്തെ ഗ്രാമപ്രദേശങ്ങളിൽ കുറച്ചു മാസങ്ങളായി ചെറിയ കടകളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. തന്മൂലം ഉപ്പ് തൊട്ട് കർപ്പൂരം വരെ കോതമംഗലത്തെ ഗ്രാമങ്ങളിൽ സുലഭം.

പച്ചക്കറി, പച്ചമീൻ സ്റ്റാളുകൾ എന്നിവ ഗ്രാമപ്രദേശത്തും ഓരോ അരകിലോമീറ്റർ ചുറ്റളവിലും അടുത്തയിടെ ധാരാളമായി തുറന്നു പ്രവർത്തിക്കുന്നു. ചെറിയ വാനുകളിലും മറ്റും പച്ചക്കറികൾ വീട്ടുമുറ്റത്തെത്തിക്കുന്ന ഒരു കൂട്ടർ പണ്ടു മുതലേ ഇവിടെ ഉണ്ടായിരുന്നു, അവർക്കു പുറമെ ഇപ്പോഴാകട്ടെ റോഡരികിലുള്ള പലവീടുകളുടെ പോർച്ചും,വശങ്ങളും മറ്റു സ്ഥലങ്ങളും അലുമിനിയം ഷീറ്റും ചെറിയ ഇരുമ്പുനെറ്റും ഉപയോഗിച്ച് മറച്ചു ചെറിയ പച്ചക്കറി പലചരക്കു കടകളായി മാറ്റിയിരിക്കുകയാണ്. വീടുകളിലെ അമ്മമാരും മറ്റു സ്ത്രീ ജനങ്ങളും കുടുംബത്തോടൊപ്പം വ്യാപാരത്തിലും ശ്രദ്ധകേന്ദ്രികരിച്ചു തുടങ്ങി.

ചായയും ചെറുകടികളും നൽകുന്ന പെട്ടിക്കടകൾ ധാരാളമായി കോതമംഗലത്തെ ഉൾപ്രദേശങ്ങളിൽ ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ട് , കൊറോണ ഭീഷണി കാരണം,മീൻ കച്ചവടത്തിനു കുറെനാൾ മുമ്പ് വരെ ഇരു ചക്രങ്ങളിൽ വീടുകളിൽ എത്തിയിരുന്ന ‘മീൻകാരൻ ചേട്ടൻ’ എന്ന ഓമനപേരിൽ അറിയപ്പെട്ടവരൊക്കെ വരവ് കുറച്ചതോടെ ഗ്രാമങ്ങളിൽ ഓരോ കവലയിലും, എന്തിനേറെ സ്വന്തം ഓട്ടോറിക്ഷ പോലും മീൻകടയാക്കി പലരും കച്ചവടം തുടങ്ങി. മീൻ കഴുകി നന്നാക്കി ചെറിയ കഷണങ്ങളാക്കി കിട്ടുമെന്നതും, ആവശ്യപെടുന്നതനുസരിച്ചു വീടുകളിൽ എത്തിച്ചു നൽകുമെന്നതും ആളുകൾക്ക് ഉപകാരമായി മാറിയിരിക്കുന്നു.

കോതമംഗലം- നേര്യമംഗലം റോഡരികിൽ ഇപ്പോൾ ഒന്ന് കണ്ണോടിച്ചാൽ വിലകൂടിയ വാഹനങ്ങളിലും, ഓട്ടോറിക്ഷകളിലും തുണിത്തരങ്ങൾ, പലഹാരങ്ങൾ, മാസ്ക്കുകൾ, മുട്ടകൾ തുടങ്ങി ഊണും, ബിരിയാണിയും വരെ കച്ചവടം ചെയ്യുന്ന പ്രവാസ ജീവിതം നയിച്ചവരും, ജോലി നഷ്ടപ്പെട്ട പ്രദേശവാസികളും ധാരാളമായിട്ടുണ്ട്. കൊറോണ ഭീഷണിയിൽ നിന്നും കരകേറി ജീവിക്കാനായി പാടുപെടുന്ന ഒരുപാടുപേർ.ചേലാട്, കുട്ടമ്പുഴ, വാടാട്ടുപാറ വാരപ്പെട്ടി, മുത്തംകുഴി, ചെറുവട്ടൂർ തുടങ്ങി എല്ലാ ഗ്രാമമേഖലയിലും ഇതു തന്നെയാണാവസ്ഥ.

ഒരു അവശ്യ സാധനങ്ങളും വാങ്ങുവാനായി കോതമംഗലം ടൗണിൽ പോകേണ്ട കാര്യം ഇപ്പോൾ ആർക്കുമില്ല.വളം, പെയിന്റ്, സിമന്റ്‌,തേപ്പുകട,ജന സേവ കേന്ദ്രങ്ങൾ തുടങ്ങി എല്ലാവിധ സ്ഥാപനങ്ങളും ഉൾപ്രദേശങ്ങളിൽ പോലും പുതിയതായി തുടങ്ങിയിരിക്കുന്നു. കൊറോണ എല്ലാവിധ മാർഗങ്ങളും അടച്ചപ്പോഴാണ് ആളുകൾക്ക് എളുപ്പം തുടങ്ങാവുന്ന ഒരു ജീവിത മാർഗമായി ചെറുകടകൾ തുറക്കാൻ പലരും തീരുമാനിച്ചത് . ഓരോ ചെറിയ ജംഗ്ഷനിലും ഒരേ പോലത്തെ നാലും അഞ്ചും കടകളായി.

കച്ചവടത്തെകുറിച്ച് ഒരു ധാരണയും ഇല്ലാതെ തുടങ്ങിയ ചിലർ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തന്നെ അടച്ചുപൂട്ടി പോയിട്ടുമുണ്ട്. എന്തായാലും കോതമംഗലത്തെ ഉൾപ്രദേശങ്ങളിൽ എല്ലാവിധ സാധനങ്ങളും വീടിനടുത്തു കിട്ടുന്ന കാലമായി. കൊറോണ പേടി കാരണം ജനങ്ങൾ യാത്രകൾ കുറച്ചത്‌ ചെറുകിട കച്ചവടക്കാർക്ക് ഒരുതരത്തിൽ അനുഗ്രഹമായിട്ടുണ്ട്. ഒരേ തരത്തിലുള്ള കച്ചവടം അടുത്തടുത്തു തുടങ്ങിയതുകൊണ്ടുള്ള കച്ചവട കുറവുമൂലം സുഹൃത്തുക്കളായ പലരും ഇപ്പോൾ ശത്രുക്കളായി മാറിയിട്ടുമുണ്ട്.

പ്രായമുള്ളവർ മാത്രമുള്ള കുടുംബങ്ങളിൽ എല്ലാവിധ അവശ്യസാധനങ്ങളും വീടിനടുത്തു കിട്ടുന്നത് ഈ കൊറോണ കാലത്തു അനുഗ്രഹമാണെങ്കിലും, ഒരു പരിധിയിൽ കൂടുതൽ ഒരേ തരത്തിലുള്ള ബിസിനസ്സുകൾ ഒരു സ്ഥലത്തു വരുന്നത് എല്ലാവരുടെയും കച്ചവടം കുറക്കുകയേയുള്ളു. ഇത് കോതമംഗലത്തെ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല, കേരളത്തിൽ ആകമാനം ജനങ്ങൾ ജീവിക്കുവാനായി ഇതുപോലെ പല കച്ചവടങ്ങളുമായി നിരത്തുകളിലും കവലകളിലും ഉണ്ട്. റോഡരിലുള്ള ചില ഭവനങ്ങൾ കടകളായും, വീട്ടിലെ ഭക്ഷണമെന്നു ബോർഡുവച്ച ചെറു ഹോട്ടലുകളായും മാറിക്കഴിഞ്ഞു.

‘ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണ്’ എന്ന് മഹാത്മാജി പണ്ട് പറഞ്ഞകാര്യം ഇപ്പോൾ ഓർത്തു പോകുന്നു. കച്ചവട സ്ഥാപനങ്ങൾ രാജ്യത്തെ സാമ്പത്തിക ക്രയ വിക്രയങ്ങളിൽ മുഖ്യ പങ്കുവഹിക്കുന്ന ഒന്നാണ്. ഗ്രാമങ്ങൾ വികസിക്കുകയാണ്. കോതമംഗലത്തെ ചെറിയ ഗ്രാമങ്ങളും, ഉൾപ്രദേശങ്ങളും ചെറുപട്ടണങ്ങളായി മാറുന്ന കാലം വിദൂരമല്ല.

EDITORS CHOICE

പ്രകൃതിസംരക്ഷണ സന്ദേശവുമായി സൈക്കിളിൽ കോതമംഗലം സ്വദേശി താണ്ടിയത് 450ൽ പരം കിലോമീറ്റർ

Published

on

കോതമംഗലം :കാടിനെയും, കാട്ടാറുകളെയും, ജൈവ സമ്പത്തിനെയും സംരക്ഷിക്കണമെന്ന സന്ദേശവുമായി 47 കാരന്റെ ഒറ്റയാൾ സൈക്കിൾ സവാരി. അതും ഇന്ത്യയുടെ തെക്കേ മുനമ്പായ ധനുഷ്കോടിയിലേക്ക്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ക്ലാർക്ക്, ചെങ്കര മഞ്ഞുമ്മേക്കുടിയിൽ ജീവ തോമസാണ് ഓണനാളിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി 450 ൽ പരം കിലോമീറ്റർ താണ്ടി ധനുഷ്കോടിയിലെത്തിയത്. ഒരു ദിവസം ശരാശരി 150ൽ പരം കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മൂന്നു ദിവസം കൊണ്ട് ജീവ പ്രേതനഗരിയിലെത്തി തന്റെ യാത്ര പൂർത്തീകരിച്ചത്.

ഇടവക പള്ളിയായ ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ് – അനിയാ വലിയ പള്ളിയിലും, കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വഴിപാടുകൾ നടത്തിയാണ് അടിമാലി, രാജാക്കാട്, പൂപ്പാറ, തേനി, മധുര വഴി യാത്ര പുറപ്പെട്ടത്.തിരിച്ചും സൈക്കിളിൽ തന്നെയായിരുന്നു മടക്കവും.കാടും മലകളും, വിസ്തൃതമായ കൃഷിയിടങ്ങളും,പാമ്പൻ പാലവും, ഭാരതം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞന്റെയും, ഏറ്റവും നല്ല പ്രഥമ പൗരന്റെയും ജന്മ സ്ഥലവും, നോക്കത്ത ദൂരത്തെക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന സാഗരതീരവും, റോഡിന്റെ ഇരുവശങ്ങളിലും വെള്ള നിറത്തിൽ പരന്നു കിടക്കുന്ന ഉപ്പുപാടങ്ങളും എല്ലാം കണ്ടപ്പോൾ ഒറ്റക്കുള്ള ഈ സൈക്കിൾ യാത്ര പുതിയ അനുഭൂതിയാണ് തന്നിൽ ഉണ്ടാക്കിയതെന്ന് ജീവ പറഞ്ഞു.തന്റെ കുട്ടിക്കാലം മുതൽ ഇതുവരെയുള്ള അനുഭവങ്ങളും,തന്റെ ചെറുപ്രായത്തിൽ തന്നെ വിട്ടുപിരിഞ്ഞുപോയ (മരണപ്പെട്ട) പിതാവിനോടൊന്നിച്ചുള്ള സുന്ദര നിമിഷങ്ങളും,ഓർമകളുമെല്ലാം ഓരോന്നായി തന്റെ മനസ്സിൽ തെളിഞ്ഞുവന്നതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തി.

ഇന്ത്യയെ അടുത്തറിയാനുള്ള തന്റെ സ്വപ്നയാത്രക്കുള്ള തയ്യാറെടുപ്പിലാണ് ജീവ. കോതമംഗലത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെ എൽ എം ആക്സിവ ബ്രാഞ്ച് മാനേജർ മെറിൻ ജീവയാണ് ഭാര്യ.ദീർഘദൂര സൈക്കിൾ യാത്രികരായ ജയ്മി, ജെറിൻ എന്നിവർ മക്കളാണ്.

Continue Reading

EDITORS CHOICE

അലങ്കാര പൂവുകളിൽ തെളിഞ്ഞത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുഖചിത്രം

Published

on

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് . തൃശൂർ എടമുട്ടം ഫ്യൂസോ ഫുട്ബോള്‍ ടര്‍ഫില്‍ ആണ് ഇരുപത്തഞ്ചടി ഉയരത്തില്‍ മുപ്പതിനായിരം ഡ്രൈ ഫ്ലവറുകള്‍ ഉപയോഗിച്ച് ഒരു രാത്രിയും പകലും സമയമെടുത്ത് സുരേഷ് ഈ പൂച്ചിത്രം തയ്യാറാക്കിയത്. 25 x 20 വലിപ്പമുള്ള ബോര്‍ഡില്‍, വിവിധങ്ങളായ 25 നിറങ്ങളിലുള്ള ആര്‍ട്ടിഫിഷ്യല്‍ പൂക്കള്‍ നിരത്തി ഒട്ടിച്ചു വെച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ മുഖ ചിത്രം തീര്‍ത്തത്. പ്രദർശനോദ്‌ഘാടനം തൃശൂർ എം. പി. ടി. എൻ പ്രതാപൻ നിർവ്വഹിച്ചു.

വിവിധമീഡിയങ്ങളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ തൊണ്ണൂറാമത്തെ മീഡിയമാണ് ഡ്രൈ ഫ്ലവര്‍. സഹായികളായി സുരേഷിന്‍റെ മകന്‍ ഇന്ദ്ര ജിത്തും, സുഹൃത്തുക്കളായ രാകേഷ് പള്ളത്ത്‌ , ഷാഫി കൂരിക്കുഴി ഫെബി മതിലകം ക്യാമാറാമാൻ സിംബാദ് എന്നിവരും ഉണ്ടായിരുന്നു.

Continue Reading

EDITORS CHOICE

സന്യസ്ഥ വൈദീക പദവിയിൽ ഫാ.ഗീവർഗീസ് വട്ടേക്കാട്ട്; ആദ്യ വിശുദ്ധ ബലിയർപ്പണം കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച.

Published

on

  • ഷാനു പൗലോസ്

കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. ഞായറാഴ്ച രാവിലെ 8 മണിക്കാണ് വി.കുർബ്ബാന.

ശ്രേഷ്ഠ കാതോലിക്ക ഡോ.ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അനുമതിയോടെ, കോതമംഗലം മേഖലാധിപൻ ഏലിയാസ് മോര്‍ യൂലീയോസ് മെത്രാപ്പോലീത്തയാണ് കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് കഴിഞ്ഞ തിങ്കളാഴ്ച ഡീക്കൻ ടോണി കോരയെ കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തിയത്.

ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഫാ.ടോണി ഐ.റ്റി മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് പൗരോഹിത്യ വഴി തിരഞ്ഞെടുത്തത്. മൂവാറ്റുപുഴ പിറമാടം ദയറാധിപൻ മോർ ദിവന്നാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയോടൊപ്പം ദയറായിൽ താമസിച്ചാണ് ആത്മീയ ശുശ്രൂഷ രംഗത്തേക്ക് ഫാ.ടോണി കോര പ്രവേശിച്ചത്. ബാംഗ്ലൂർ യു.റ്റി.സിയിൽ നിന്നാണ് ദൈവശാസ്ത്രത്തിൽ ബി.ഡി കരസ്ഥമാക്കിയത്.

MJSSA ഭാരവാഹിയും, സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ വട്ടേക്കാട് ഡി.കോരയുടെയും, അധ്യാപികയായിരുന്ന പി.കെ ഏലിയാമ്മയുടെയും മകനാണ് ഫാ.ടോണി കോര. ഇടയത്വ ശുശ്രൂഷക്കായി തിരഞ്ഞടുക്കപ്പെട്ട ഫാ.ടോണി കോരക്ക് കോതമംഗലം വാർത്തയുടെ ആശംസകൾ.

Continue Reading

Recent Updates

NEWS18 hours ago

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കോതമംഗലം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് “മാലിന്യമുക്ത നവകേരളം” ക്യാമ്പിന്റെ ഭാഗമായി കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.കന്നി ഇരുപത് പെരുന്നാൾ കൂടി നടക്കുന്ന സാഹചര്യത്തിൽ ഹരിത കർമ്മ...

NEWS18 hours ago

റോഡുവികസനത്തിന് രാഷ്രീയമില്ല: മന്ത്രി മുഹമ്മദ് റിയാസ്

പെരുമ്പാവൂർ : ഉയർന്ന നിലവാരത്തിൽ 2.57 കോടി രൂപാ ചിലവഴിച്ച് പുനർ നിർമ്മാണം പൂർത്തിയാക്കിയ റയോൺപുരം പാലത്തിന്റെയും , സംസ്ഥാന ബജറ്റിൽ ഈ വർഷം 5 കോടി...

NEWS18 hours ago

കന്നി ഇരുപത് പെരുന്നാൾ: തീർത്ഥാടകർക്കായി  നേർച്ച കഞ്ഞി വിതരണം നടത്തി 

  കോതമംഗലം : കന്നി ഇരുപത് പെരുന്നാൾ പ്രമാണിച്ച് തീർത്ഥാടകർക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ കോതമംഗലം ബേസിൽ സ്കൂളിന് സമീപത്ത് നേർച്ച കഞ്ഞി വിതരണം സംഘടിപ്പിച്ചു. 11 വർഷമായി...

NEWS3 days ago

സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ

കോതമംഗലം : മാമലക്കണ്ടം കൊയ്നിപ്പാറ പ്രദേശത്തേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം വന വകുപ്പ് തടഞ്ഞതിനെ തുടർന്ന് പ്രദേശത്ത് വൻ സംഘർഷാവസ്ഥ.പതിറ്റാണ്ടുകളായി ഈ പ്രദേശത്തെ ജനങ്ങൾ താമസിച്ച് വരുന്നതാണ് .മാത്രമല്ല,...

NEWS3 days ago

നക്ഷത്രസമൂഹങ്ങളെ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ടെലിസ്‌കോപ്പ് എം എ കോളേജ് ഓഫ് എന്‍ജിനീയറിങിന്

കോതമംഗലം: കേരളത്തില്‍ സ്വന്തമായി ടെലിസ്‌കോപ്പ് സൗകര്യം ഉള്ള എന്‍ജിനീയറിംഗ് കോളേജ് എന്ന സ്ഥാനം എം എ എന്‍ജിനീയറിംഗ് കോളേജിനും. പ്രപഞ്ചത്തോടുള്ള ആകര്‍ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പില്‍, കോതമംഗലം...

NEWS3 days ago

കളിക്കളത്തിൽ അജയ്യരായി വീണ്ടും എം. എ. സ്പോർട്സ് അക്കാദമി

കോതമംഗലം : തേഞ്ഞിപ്പലം, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന 67-മത് ഡോ. ടോണി ദാനിയേൽ സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ – വനിതാ വിഭാഗത്തിൽ 240.5...

NEWS3 days ago

ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ...

NEWS4 days ago

കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത്...

NEWS4 days ago

ഇളങ്ങവം സ്കൂളിൽ വർണ്ണകൂടാരം പദ്ധതി:ആന്റണി ജോൺ എംഎൽഎ  ഉദ്ഘാടനം ചെയ്തു

\കോതമംഗലം : വാരപ്പെട്ടി ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂളിൽ പ്രീ പ്രൈമറി സ്റ്റാർസ് വർണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പാർക്കിന്റെയും പ്രീ പ്രൈമറി ക്ലാസ്സ്‌...

NEWS4 days ago

തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസിൻറെ ആദ്യ റീച്ച് ഗതാഗതത്തിനായി തുറന്നു കൊടുത്തു

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസിൻറെ ആദ്യ റീച്ച് ആന്റണി ജോൺ എം എൽയുടെ നേതൃത്വത്തിൽ ഗതാഗതത്തിനായി തുറന്നു കൊടുത്തു. തങ്കളം ലോറി സ്റ്റാൻഡ്...

NEWS4 days ago

തട്ടേക്കാട് പാലത്തിൽ നിന്നും ചാടിയ ആളുടെ മൃദദേഹം കണ്ടെത്തി

കോതമംഗലം :രണ്ടു ദിവസം മുൻപ് തട്ടേക്കാട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃദദേഹം ഇന്ന് ഫയർ ഫോഴ്‌സ് തിരച്ചിൽ സംഘം കണ്ടെത്തി. പാലത്തിനു...

NEWS5 days ago

നബിദിന റാലിക്കിടയിലേക്ക് പോത്ത് വിരണ്ടോടി; 5പേര്‍ക്ക് പരിക്ക്

നെല്ലിക്കുഴി: ചെറുവട്ടൂരില്‍ നബിദിന റാലിക്കിടയിലേക്ക് വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 5പേര്‍ക്ക് പരിക്കേറ്റു. ചെറുവട്ടൂര്‍ കോട്ടെപീടിക നൂറുല്‍ ഇസ്ലാം മദ്രസയ്ക്ക് സമീപം ഇന്ന് രാവിലെയായിരുന്നു...

NEWS6 days ago

കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു

കോതമംഗലം : കീരമ്പാറ പഞ്ചായത്തിൽ കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ എം എൽ എ സന്ദർശിച്ചു.ചാരുപ്പാറ – ചീക്കോട് പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി ആനകളുടെ ശല്യം കണ്ടുവന്നത്...

CRIME6 days ago

3.350 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍

മൂവാറ്റുപുഴ: കഞ്ചാവുമായി അന്യസംസ്ഥന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍. ഒറീസ സ്വദേശികളായ ചിത്രസന്‍ (25), ദീപ്തി കൃഷ്ണ (23)എന്നിവരായാണ് മൂവാറ്റുപുഴ എക്‌സൈസ് പിടികൂടിയത്. 3.350 കിലോഗ്രാം കഞ്ചാവുമായി മുടവൂര്‍...

NEWS6 days ago

ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 2 ഫ്‌ളാറ്റ് സമുച്ചയത്തിന്റെ തറക്കല്ലിടല്‍ 8ന്

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തില്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 2 ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ തറക്കല്ലിടല്‍ 8ന് മന്ത്രി പി രാജീവ് നിര്‍വഹിക്കും. ആന്റണി ജോണ്‍ എംഎല്‍എ...

Trending