EDITORS CHOICE
പരിഷ്കാരികൾ നാടന് പുറകെ; ഉപഭോക്താവിന്റെ അഭിരുചികൾ മാറുന്നു, “നാടൻ” ഉൽപ്പന്നങ്ങൾക്ക് പ്രിയമേറുന്നു.

കോതമംഗലം :- ‘നാട്ടിൻപുറം നന്മകളാൽ സമൃദ്ധം’ എത്ര അർത്ഥവത്തായ വരികളാണല്ലേ. നമ്മുടെ നാട്ടിൻപുറങ്ങൾ ഇപ്പോൾ ബഹുനില കെട്ടിടങ്ങളെയും, കാലാനുസൃതമായ പുത്തൻ മാറ്റങ്ങളെയും സ്വീകരിച്ചു ഒരു പരിഷ്കാരിയായി മാറിയിട്ടുണ്ട്. പണ്ട് സൈക്കിളിൽ നാടു ചുറ്റിയിരുന്ന സാധാരണക്കാരായ കാർന്നോൻമാർ വരെ ഇലക്ട്രിക് സ്കൂട്ടറും മറ്റു ചെറു വാഹനങ്ങളിലും സഞ്ചരിച്ചു തുടങ്ങി. പട്ടണത്തിലെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഇപ്പോൾ ഗ്രാമങ്ങളിൽ ലഭ്യമാണ്.
കുറച്ചു വർഷങ്ങൾക്കു മുൻപ് ടെലിവിഷൻ വീട്ടിലെ താരമായപ്പോൾ അതിലെ പരസ്യങ്ങൾ നമ്മെ സ്വാധീനിച്ചു തുടങ്ങിയപ്പോൾ, ജനങ്ങൾ പരസ്യത്തിൽ കാണിക്കുന്ന കമ്പനി ഉത്പന്നങ്ങൾ വാങ്ങിയുപയോഗിക്കാൻ തുടങ്ങി തന്മൂലം നാട്ടിൻപുറത്തെ ചെറുകിട ഫ്ലവർ/ഓയിൽ മില്ലുകളും, മറ്റു നിർമാണ യൂണിറ്റുകളും ആവശ്യക്കാർ കുറഞ്ഞതോടെ ഉത്പാദനം നിർത്തേണ്ട അവസ്ഥയിലുമായി. നൂഡിൽസ്, ബിസ്‌ക്കറ് തുടങ്ങിയവ കാരണം പല ന്യൂജൻ കുട്ടികൾക്കും നാടൻ ഉത്പന്നങ്ങളോട് താല്പര്യം കുറഞ്ഞു.കുറെയേറെ ഉപഭോക്താക്കൾ നാട്ടിൻപുറത്തെ കടകളിൽ ചെന്നാൽ വലിയ കമ്പനികളുടെ ബ്രാൻഡഡ് എന്ന് വിശേഷണമുള്ള ഉത്പന്നങ്ങൾ മാത്രം ചോദിച്ചു വാങ്ങുവാൻ ആരംഭിച്ചു . കറിപൊടികൾ, വെളിച്ചെണ്ണ, ചിപ്സുകൾ, പലഹാരങ്ങൾ എന്തിനു പറയുന്നു മിഠായികൾ വരെ പലരും കമ്പനി ഉത്പന്നങ്ങൾ മാത്രം ഉപയോഗിച്ചു തുടങ്ങി. ഗുണനിലവാരം പോലും നോക്കാതെ പരസ്യങ്ങൾ മാത്രം ശ്രദ്ധിച്ചു ഉത്പന്നങ്ങൾ തീരഞ്ഞെടുക്കുന്ന രീതി.
ഭക്ഷ്യ സുരക്ഷ വകുപ്പ് ശക്തമായി കമ്പനി ഉത്പന്നങ്ങൾ പരിശോധനക്കു വിധേയമാക്കി തുടങ്ങിയതോടെ ചില ഉത്പന്നങ്ങളിലെ മായം,അതിലുപയോഗിച്ചിരിക്കുന്ന വസ്തുക്കൾ, ഗുണനിലവാരമില്ലായ്‌മ ,മറ്റു പല കാര്യങ്ങളും പുറത്തു വന്നുതുടങ്ങി, സോഷ്യൽ മീഡിയ ഇതൊക്ക ഏറ്റെടുത്തു പ്രചരിപ്പിച്ചു ,കൂടാതെ മാധ്യമങ്ങൾ ‘എക്സ്ക്ലൂസീവ് ‘വാർത്ത എന്ന പേരിൽ ഇവയൊക്കെ ഉപഭോക്താവിന്റെ കൺമുന്നിൽ, എത്തിച്ചതോടെ സ്ഥിതിഗതി മാറിമറിഞ്ഞു. നാടൻ ഉത്പന്നങ്ങൾക്ക് ആളുകളുണ്ടായി, ഉപയോഗം വർദ്ധിച്ചു തുടങ്ങി. മിക്കവാറും ആളുകൾ നാടൻ സാധനങ്ങൾ ചോദിച്ചു മേടിച്ചും തുടങ്ങി.
നാടൻ എന്ന പേരിൽ വിപ്ലവകരമായ മാറ്റം ഉണ്ടായത് വെളിച്ചെണ്ണ വ്യവസായത്തിലാണ്. പണ്ട് പൂട്ടി കിടന്ന പ്രവർത്തനം കുറച്ച പല വെളിച്ചെണ്ണ മില്ലുകളും , മറ്റു ഫ്ലവർ മില്ലുകളും ഉയർത്തെഴുന്നേറ്റു . നാടൻ, തനി നാടൻ, ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന പല പേരിൽ ഉപഭോക്താവിന് കാണാ വുന്ന സുതാര്യമായ പ്ലാസ്റ്റിക് കുപ്പികളിൽ വെളിച്ചെണ്ണ കടകളിലെത്തി.പ്ലാസ്റ്റിക് കവർലെത്തിയിരുന്ന കമ്പനി വെളിച്ചെണ്ണകൾ പലതും കടകളിൽ നിന്നും അപ്രത്യക്ഷരായ സ്ഥിതി ഗതി, കോതമംഗലം പട്ടണത്തിന്റെ കാര്യം നോക്കിയാൽ ചുറ്റുപാടുമുള്ള പല എണ്ണ ആട്ടുന്ന മില്ലുകളും സ്വന്തം പേരിലോ സ്ഥലപ്പേരിലോ വെളിച്ചെണ്ണ വിൽപ്പന തുടങ്ങി. വാരപ്പെട്ടി, തൃക്കാരിയൂർ, പായിപ്ര തുടങ്ങി പല സ്ഥലപേരു കളിൽപോലും കോതമംഗലത്തിപ്പോൾ വെളിച്ചെണ്ണ ലഭ്യമാണ്.
നാടൻ മുട്ട, നാടൻ പഴങ്ങൾ, നാടൻ പച്ചക്കറി,നാടൻ പശുവിന്റെ പാൽ നാട്ടിലുണ്ടാക്കുന്ന ചിപ്സുകൾ മറ്റു പലഹാ രങ്ങൾ തുടങ്ങിയവക്കെല്ലാം ആവശ്യക്കാർ ഏറെയാണ്.മറ്റൊരു പുതിയ മാറ്റം കണ്ടത് തൈര് കച്ചവടത്തിലാണ്. വീടുകളിൽ സ്വയം തയാറാക്കിയിരുന്ന തൈരുകൾ പിന്നീട് പ്ലാസ്റ്റിക് കവറുകളിലാക്കി പലരും പച്ചക്കറി തട്ടിൽ വില്പനക്കെത്തിച്ചു. അടുത്തിടയായി ‘നാടൻ കട്ടി തൈര്’ എന്ന പേരിൽ കുറെയേറെ ചെറിയ സംഭരംഭകർ പ്ലാസ്റ്റിക് കുപ്പിയിൽ തൈര് വിപണനം തുടങ്ങി.നല്ല രീതിയിൽ ഇവ സ്വീകരിക്കപ്പെടുകയും ചെയ്തു.കറിപ്പൊടികൾ, വാഴപ്പഴം, കോഴിമുട്ട തുടങ്ങിയവയിലെല്ലാം നാടൻ സാധനങ്ങൾ, വരവ് സാധനങ്ങൾ എന്നിങ്ങനെ വേർതിരിവ് പറഞ്ഞു വില്പന തുടങ്ങി. നാടൻ ഉത്പന്നങ്ങൾ ഉറക്കമുണർന്നു, പതിയെ പുതു ജീവനെടുത്തു.
ബർഗർ, പിസ്സ, നൂഡിൽസ്, ബിസ്‌ക്കറ് പിന്നെ നമ്മൾ ‘ജങ്ക് ഫുഡ് ‘ എന്നുവിളിക്കുന്ന പലതരം വിഭവങ്ങൾ കോവിഡ് കാലത്ത് കടകളിൽ കിട്ടാതായപ്പോൾ കുട്ടികളും, മുതിർന്നവരും നാട്ടിലെ ഉപ്പേരി, കൊഴുക്കട്ട, പഴം പൊരി തുടങ്ങി മറ്റു പല നാടൻ പലഹാരങ്ങളും വാങ്ങിയും സ്വന്തമായി ഉണ്ടാക്കിയും കഴിച്ചു തുടങ്ങി.
നാട്ടിൻ പുറത്തെ മാത്രം കാര്യമല്ലിത് നഗരങ്ങളിലെ വലിയ സൂപ്പർ മാർക്കറ്റുകളിൽ പോലും നാടൻ ഉത്പന്ന തരംഗം ഉണ്ട്. നമ്മുടെ ഭരണഭാഷ, മാതൃ ഭാഷ യായ മലയാളത്തിൽ തന്നെ വേണമെന്ന നിയമം വന്നതു കണ്ടു കൊണ്ടാണോ അതോ ഒരു വ്യത്യസ്തതക്കു വേണ്ടിയാണോ എന്നറിയില്ല കോതമംഗലത്തു പുതിയതായി തുടങ്ങുന്ന പല ചെറുകിട വ്യാപാരസ്ഥാപനങ്ങളുടെയും പേരുകൾ തനി നാടൻ ആണ്. അളിയന്റെ കട, പീടിക, നമ്മുടെ ഗ്രാമം, വിലക്കുറവിന്റെ കട, ഇക്കാന്റെ കട, അധോലോകം, നുമ്മ കട…,തുടങ്ങി ശ്രദ്ധേയമായ മലയാള തനിമയുള്ള പേരുകൾ. എന്റെ നാട്, സമൃദ്ധി തുടങ്ങി കോതമംഗലത്തെ വലിയ സൂപ്പർ മാർക്കറ്റുകൾക്കും മലയാള നാമധേയം ആണ്.
‘നാടൻ ‘എന്ന പേരിൽ വരുന്നതെല്ലാം ശുദ്ധമാവണമെന്നില്ല പല തട്ടിപ്പും ഇപ്പോൾ കണ്ടുവരുന്നുണ്ട്, ഭക്ഷ്യ സുരക്ഷ വകുപ്പിന്റെയും പോലീസിന്റെയും ഇടപെടൽ മൂലം കുറെയൊക്കെ മാറ്റങ്ങളും വന്നിട്ടുണ്ട്, വ്യാജ ഉത്പന്നങ്ങൾ ജനങ്ങൾ മനസ്സിലാക്കി ബഹിഷ്കരിച്ചും തുടങ്ങി. ചൗ മിഠായി , കമ്പർകട്ടു മിഠായി , കടലമിഠായി , നാരങ്ങ മിഠായി തുടങ്ങി നാട്ടിലെ കടകളിൽ നിന്നു മറഞ്ഞു തുടങ്ങിയ പല നാടൻ മിഠായികളും കടകളിൽ തിരിച്ചെത്തിയ കാലമാണിത്.നാടൻ തട്ടുകടകൾ സർവസാധാരണമായി മാറി.
സർവത്ര നാടൻ മയമായ നമ്മുടെ നാട്ടിൽ ഏത് ഉല്പന്നങ്ങൾക്കും ഒരു വിപണിയുണ്ട്. പലരുടെയും പൂർത്തീകരിച്ച സ്വപ്നങ്ങളാണ് ഓരോ പുതിയ ഉൽപന്നങ്ങളും, ഉപഭോക്താവിന്റെ അഭിരുചികൾ മാറിയത് ഇവരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്, ഗുണനിലവാരമുള്ള നാടൻ ഉത്പന്നങ്ങൾ മറ്റു കമ്പനി ഉത്പന്നങ്ങൾ പോലെ ജനങ്ങൾ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. നല്ലത് അംഗീകരിക്കപ്പെടേണ്ടതാണ്, തനി നാടൻ ഭാഷയിൽ പറഞ്ഞാൽ അരിപ്രശ്നമാണ് ചിലരുടെ., അതിനാൽ നാട്ടിലെ നല്ല സംരംഭങ്ങൾ വിജയിക്കട്ടെ.’നാടൻ’ എന്ന വാക്ക് പൊതുവെ ഉപഭോക്താവിന്റെ വിശ്വാസം കാക്കുന്ന ഒന്നായിപ്പോൾ മാറിക്കഴിഞ്ഞിരിക്കുന്നു
EDITORS CHOICE
പ്രകൃതിസംരക്ഷണ സന്ദേശവുമായി സൈക്കിളിൽ കോതമംഗലം സ്വദേശി താണ്ടിയത് 450ൽ പരം കിലോമീറ്റർ

കോതമംഗലം :കാടിനെയും, കാട്ടാറുകളെയും, ജൈവ സമ്പത്തിനെയും സംരക്ഷിക്കണമെന്ന സന്ദേശവുമായി 47 കാരന്റെ ഒറ്റയാൾ സൈക്കിൾ സവാരി. അതും ഇന്ത്യയുടെ തെക്കേ മുനമ്പായ ധനുഷ്കോടിയിലേക്ക്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ക്ലാർക്ക്, ചെങ്കര മഞ്ഞുമ്മേക്കുടിയിൽ ജീവ തോമസാണ് ഓണനാളിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി 450 ൽ പരം കിലോമീറ്റർ താണ്ടി ധനുഷ്കോടിയിലെത്തിയത്. ഒരു ദിവസം ശരാശരി 150ൽ പരം കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മൂന്നു ദിവസം കൊണ്ട് ജീവ പ്രേതനഗരിയിലെത്തി തന്റെ യാത്ര പൂർത്തീകരിച്ചത്.
ഇടവക പള്ളിയായ ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ് – അനിയാ വലിയ പള്ളിയിലും, കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വഴിപാടുകൾ നടത്തിയാണ് അടിമാലി, രാജാക്കാട്, പൂപ്പാറ, തേനി, മധുര വഴി യാത്ര പുറപ്പെട്ടത്.തിരിച്ചും സൈക്കിളിൽ തന്നെയായിരുന്നു മടക്കവും.കാടും മലകളും, വിസ്തൃതമായ കൃഷിയിടങ്ങളും,പാമ്പൻ പാലവും, ഭാരതം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞന്റെയും, ഏറ്റവും നല്ല പ്രഥമ പൗരന്റെയും ജന്മ സ്ഥലവും, നോക്കത്ത ദൂരത്തെക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന സാഗരതീരവും, റോഡിന്റെ ഇരുവശങ്ങളിലും വെള്ള നിറത്തിൽ പരന്നു കിടക്കുന്ന ഉപ്പുപാടങ്ങളും എല്ലാം കണ്ടപ്പോൾ ഒറ്റക്കുള്ള ഈ സൈക്കിൾ യാത്ര പുതിയ അനുഭൂതിയാണ് തന്നിൽ ഉണ്ടാക്കിയതെന്ന് ജീവ പറഞ്ഞു.തന്റെ കുട്ടിക്കാലം മുതൽ ഇതുവരെയുള്ള അനുഭവങ്ങളും,തന്റെ ചെറുപ്രായത്തിൽ തന്നെ വിട്ടുപിരിഞ്ഞുപോയ (മരണപ്പെട്ട) പിതാവിനോടൊന്നിച്ചുള്ള സുന്ദര നിമിഷങ്ങളും,ഓർമകളുമെല്ലാം ഓരോന്നായി തന്റെ മനസ്സിൽ തെളിഞ്ഞുവന്നതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തി.
ഇന്ത്യയെ അടുത്തറിയാനുള്ള തന്റെ സ്വപ്നയാത്രക്കുള്ള തയ്യാറെടുപ്പിലാണ് ജീവ. കോതമംഗലത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെ എൽ എം ആക്സിവ ബ്രാഞ്ച് മാനേജർ മെറിൻ ജീവയാണ് ഭാര്യ.ദീർഘദൂര സൈക്കിൾ യാത്രികരായ ജയ്മി, ജെറിൻ എന്നിവർ മക്കളാണ്.
EDITORS CHOICE
അലങ്കാര പൂവുകളിൽ തെളിഞ്ഞത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുഖചിത്രം

വിവിധമീഡിയങ്ങളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ തൊണ്ണൂറാമത്തെ മീഡിയമാണ് ഡ്രൈ ഫ്ലവര്‍. സഹായികളായി സുരേഷിന്‍റെ മകന്‍ ഇന്ദ്ര ജിത്തും, സുഹൃത്തുക്കളായ രാകേഷ് പള്ളത്ത് , ഷാഫി കൂരിക്കുഴി ഫെബി മതിലകം ക്യാമാറാമാൻ സിംബാദ് എന്നിവരും ഉണ്ടായിരുന്നു.
EDITORS CHOICE
സന്യസ്ഥ വൈദീക പദവിയിൽ ഫാ.ഗീവർഗീസ് വട്ടേക്കാട്ട്; ആദ്യ വിശുദ്ധ ബലിയർപ്പണം കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച.

- ഷാനു പൗലോസ്
കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. ഞായറാഴ്ച രാവിലെ 8 മണിക്കാണ് വി.കുർബ്ബാന.
ശ്രേഷ്ഠ കാതോലിക്ക ഡോ.ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അനുമതിയോടെ, കോതമംഗലം മേഖലാധിപൻ ഏലിയാസ് മോര്‍ യൂലീയോസ് മെത്രാപ്പോലീത്തയാണ് കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് കഴിഞ്ഞ തിങ്കളാഴ്ച ഡീക്കൻ ടോണി കോരയെ കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തിയത്.
ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഫാ.ടോണി ഐ.റ്റി മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് പൗരോഹിത്യ വഴി തിരഞ്ഞെടുത്തത്. മൂവാറ്റുപുഴ പിറമാടം ദയറാധിപൻ മോർ ദിവന്നാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയോടൊപ്പം ദയറായിൽ താമസിച്ചാണ് ആത്മീയ ശുശ്രൂഷ രംഗത്തേക്ക് ഫാ.ടോണി കോര പ്രവേശിച്ചത്. ബാംഗ്ലൂർ യു.റ്റി.സിയിൽ നിന്നാണ് ദൈവശാസ്ത്രത്തിൽ ബി.ഡി കരസ്ഥമാക്കിയത്.
MJSSA ഭാരവാഹിയും, സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ വട്ടേക്കാട് ഡി.കോരയുടെയും, അധ്യാപികയായിരുന്ന പി.കെ ഏലിയാമ്മയുടെയും മകനാണ് ഫാ.ടോണി കോര. ഇടയത്വ ശുശ്രൂഷക്കായി തിരഞ്ഞടുക്കപ്പെട്ട ഫാ.ടോണി കോരക്ക് കോതമംഗലം വാർത്തയുടെ ആശംസകൾ.
-
CRIME4 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS7 days ago
അഭിമാന നേട്ടവുമായി കോതമംഗലം സ്വദേശി: ബ്രിട്ടനിൽ ഗവേഷണത്തിന് 1.5 കോടിയുടെ സ്കോളർഷിപ്പ്
-
NEWS18 hours ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME5 days ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME7 days ago
ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ
-
CRIME7 days ago
നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന: പുതുപ്പാടി സ്വദേശി എക്‌സൈസ് പിടിയില്‍
-
NEWS1 week ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.
-
NEWS1 week ago
നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം