Connect with us

Hi, what are you looking for?

NEWS

മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസും കോതമംഗലം പോലിസ് സ്റ്റേഷനിൽ ഹാജരായി

കോതമംഗലം: മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസും കോതമംഗലം പോലിസ് സ്റ്റേഷനിൽ ഹാജരായി. നേര്യമംഗലം കാഞ്ഞിരവേലിയിലെ കാട്ടാനയാക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനേതുടര്‍ന്ന് കഴിഞ്ഞ തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ കോതമംഗലത്തുണ്ടായ പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസും പോലിസ് നോട്ടിസ് നല്‍കിയത് അനുസരിച്ചാണ് കോതമംഗലം പോലിസ് സ്റ്റേഷനിൽ ഹാജരായത്. നോട്ടീസ് നൽകിയത് അനുസരിച്ച് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജും സ്റ്റേഷനിൽ ഹാജരായി. മൂവരെയും പിന്നീട് വിട്ടയച്ചു.
.ഇവരില്‍ നിന്നും പോലിസ് ഇന്‍സ്‌പെക്ടര്‍ ആണ് മൊഴിയെടുത്തത്. നേരത്തെ തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കല്‍.വീഡിയോ ദൃശ്യങ്ങളും പോലിസ് എടുത്തു.ആദ്യം മാത്യു കുഴല്‍നാടനില്‍നിന്നാണ് മൊഴിയെടുത്തത്.ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. പിന്നീടായിരുന്നു മുഹമ്മദ് ഷിയാസിന്റെ ഊഴം.മാത്യു കുഴല്‍നാടനെതിരെ മൂന്ന് കേസുകളും മുഹമ്മദ് ഷിയാസിനെതിരെ നാല് കേസുകളുമാണുള്ളത്.മൊഴിയെടുക്കലിനോട് പൂര്‍ണ്ണമായി സഹകരിച്ചുവെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മുഹമ്മദ് ഷിയാസിനേയും മാത്യു കുഴല്‍നാടനേയും പോലിസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കോടതി ജാമ്യം നല്‍കിയിരുന്നു.

ജാമ്യ വ്യവസ്ഥ പ്രകാരമാണ് പോലിസ് ആവശ്യപ്പെട്ടതിനുസരിച്ച് ഇവര്‍ അന്വേക്ഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരായത്.മുഹമ്മദ് ഷിയാസിനെ അറസ്റ്റ് ചെയത പോലിസ് അദേഹത്തെ റിമാന്റിലയക്കാന്‍ ഏറെ ശ്രമം നടത്തിയിരുന്നു.എന്നാല്‍ കോടതിയുടെ ഇടപെടലോടെ പോലിസിന്റെ നീക്കം പൊളിയുകയായിരുന്നു.പോലിസിനുതന്നെ നാണക്കേടുണ്ടാക്കുന്ന സംഭവവികാസങ്ങളാണ് കേസുകളുമായി ബന്ധപ്പെട്ട് കോതമംഗലത്തുണ്ടായത്.ഈ സാഹചര്യത്തിലാണ് പ്രതികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയതിനും ഏറെ പ്രാധാന്യം കൈവന്നത്.കാഞ്ഞിരവേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ദിരയെന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത് വന്യമൃഗശല്യത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് യുഡിഎഫും ഇന്ദിരയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ സമരമാണ് കേസുകളുടെ പരമ്പരക്ക് വഴിതെളിച്ചത്.

താലൂക്ക് ആശുപത്രിയില്‍ നിന്നുമെടുത്ത ഇന്ദിരയുടെ മൃതദേഹം പൊതുനിരത്തില്‍വച്ച് നടത്തിയ പ്രതിഷേധം സമാനതകളില്ലാത്തതായിരുന്നു.സാധാരണ സമരങ്ങളോട് കാണിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് കോതമംഗലത്തെ സമരത്തിന്റെ കാര്യത്തില്‍ പോലിസില്‍ നിന്നും ഉണ്ടായതെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.സംഭവവുമായി ഒരു ബന്ധമില്ലാത്തവരേയും പോലിസ് പ്രതികളാക്കിയിട്ടുണ്ട്.അതിനിടെ റിമാന്റിലായിരുന്ന രണ്ട് പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചതിനേതുടര്‍ന്ന് ജയില്‍ മോചിതരായി.കോണ്‍ഗ്രസ് നേതാക്കളായ സൈജന്റ് ചാക്കോയും ജെയ്‌മോന്‍ ജോസുമാണ് പുറത്തിറങ്ങിയത്.ഇവര്‍ക്ക് ജയിലിന് മുമ്പില്‍ സ്വീകരണം നല്‍കി.കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇരുവരും മുവാറ്റുപുഴ ജയിലില്‍ കഴിയുകയായിരുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: സ്വകാര്യ ബസ് മേഖലയില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഫെഡറേഷന്‍ നാളെ കോതമംഗലത്ത് ധര്‍ണ നടത്തും. രാവിലെ 10ന് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശരണ്യ...

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന്റെ ക്രോസ്ബാറില്‍ രാത്രി ബൈക്ക് യാത്രികന്‍ ഇടിച്ച് മരിക്കാനിടയായ സാഹചര്യത്തില്‍ ചെക്ക്‌പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞദിവസം ഇടുക്കി ചുരുളി സ്വദേശി മോന്‍സി ജോര്‍ജാ(49)ണ് ബൈക്കില്‍ യാത്രചെയ്യവേ...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം കാട്ടാട്ടുകുളം മുണ്ടന്‍തൊട്ടിയില്‍ എം.എ രഘു (80) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 12ന് അയ്യങ്കാവിലുള്ള വീട്ടുവളപ്പില്‍. ഭാര്യ: ഓമന കാലാമ്പൂര്‍ പടിഞ്ഞാറെചളയ്ക്കില്‍ കുടുംബാഗമാണ്. മക്കള്‍ : സോമന്‍, ഗീത, ഗിരീഷ്. മരുമക്കള്‍:...

NEWS

കോതമംഗലം: മാതിരപ്പിള്ളി ഉപ്പിടാംകുഴിയില്‍ ശിവന്‍ നായര്‍ (മണി – 80) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2ന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ കാര്‍ത്ത്യായനി. മക്കള്‍: ബീന രാധാകൃഷ്ണന്‍ (മുനിസിപ്പല്‍ മുന്‍ കൗണ്‍സിലര്‍ ), ബിനു...

CHUTTUVATTOM

മൂവാറ്റുപുഴ: എട്ടുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന യുവതിയ്ക്കെതിരായ പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്സോ കോടതി. 2021 ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് ഉരുളൻതണ്ണി സ്വദേശിനിയായ...

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് ചെക്ക്പോസ്റ്റിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടതിൽ അധികൃതരുടെ  അനാസ്ഥയും കാരണമായതായി ആരോപണം. അപകടകരമായ വളവിൽ സ്ഥിതി ചെയ്യുന്ന ചെക്ക്പോസ്റ്റിൽ റിഫ്ലക്ടറുകളോ വാണിംഗ് ലൈറ്റുകളോ സുരക്ഷാ ബോർഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടത്തിന്...

CHUTTUVATTOM

കീരംപാറ: പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം കൂടിയ സർവ്വകക്ഷി യോഗ തീരുമാനപ്രകാരം തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റിൻ്റേയും, വൈസ് പ്രസിഡന്റിൻ്റേയും നേതൃത്വത്തിൽ ഡിഎഫ്ഒ  സൂരജ് ബെൻ ഐഎഫ്എസുമായി കൂടിക്കാഴ്ച നടത്തി. വനമേഖലയിലെ മരം...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയിൽ യുവതി വീട്ടിൽ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിൻ്റെ അറസ്റ്റ് രേഖപ്പെടുത്താനായിട്ടില്ല.ഫോറൻസിക്കും, വിരലടയാള വിദഗ്ദ്ധരും സംഭവം നടന്ന വീട്ടിലെത്തി പരിശോധന തെളിവുകൾ ശേഖരിച്ചു. വ്യാഴാഴ്ച രാതി 8 ഓടെയാണ്...

CHUTTUVATTOM

കോതമംഗലം: മുയൽ കൂട്ടിൽ കയറിയ പെരുപാമ്പിനെ വീട്ടുകാർ പിടികൂടി വനം വകുപ്പിന് കൈമാറി. കൊള്ളിക്കാട് കൊളാട്ടുകുടി ജോർജിൻ്റെ മുയൽക്കൂട്ടിലാണ് പെരുപാമ്പ് കയറിയത്. രാത്രി മുയലിൻ്റെ കരച്ചിൽ കേട്ട് ശ്രദ്ധിച്ച വീട്ടുകാർ പെരുപാമ്പിനെ കൂട്ടിനകത്ത്...

CRIME

കോതമംഗലം: നങ്ങേലിപ്പടിയിൽ മോഷ്‌ണ പരമ്പര. ഒരാഴ്ചക്കുള്ളിൽ അഞ്ച് സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. നങ്ങേലിപ്പടി ജംഗ്ഷനില്‍ എളമ്പ്ര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്‍റെ ഭണ്ഡാരം കവര്‍ച്ച ചെയ്യപ്പെട്ടു. പൂട്ട് തകര്‍ത്തശേഷം ഭണ്ഡാരം തുറന്നാണ്പണം മോഷ്ടിച്ചത്. ഒരു മാസം...

CHUTTUVATTOM

കോതമംഗലം :സർക്കാരിന് ഇച്ഛാശക്തി ഉണ്ടെങ്കിൽ കേരളത്തിലെ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മണിക്കൂറുകൾക്കകം പരിഹരിക്കുവാൻ കഴിയുമെന്ന് മുൻ എംഎൽഎ ആന്റണി ജോൺ.കീരംപാറ പഞ്ചായത്തിലെ രൂക്ഷമായ വന്യ മൃഗശല്യത്തിൽ പ്രതിഷേധിച്ചുകൊണ്ട് സിപിഎം പുന്നേക്കാട് നടത്തിയ...

CHUTTUVATTOM

കോതമംഗലം: കൊമേഴ്സ് വിഭാഗം അധ്യാപികമാർ ചേർന്ന് രചിച്ച ഇൻറർനാഷണൽ ബിസിനസ് ആൻഡ് ഫിനാൻസ് എന്ന വിഷയത്തിലെ റഫറൻസ് ഗ്രന്ഥം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ വൈഫ് ചാൻസലർ ഡോക്ടർ ഡീ മാവൂത്ത് പ്രകാശനം നിർവഹിച്ചു. മാർ...

error: Content is protected !!