NEWS
കോട്ടപ്പടി പതിനൊന്നാം വാർഡിലെ ജനങ്ങൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു.

കോട്ടപ്പടി 11 -ാം വാർഡ് പൗരസമിതി
കോട്ടപ്പടി : കഴിഞ്ഞ ഒന്നര വർഷമായി ഉത്തരവാദിത്തപ്പെട്ടവർ തുടരുന്ന അനാസ്ഥമൂലം എല്ലാ വിഭാഗം ജനങ്ങളും കോട്ടപ്പടി- തുരങ്കം റോഡിൻ്റെ ശോചനീയാവസ്ഥ മൂലം പലവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. വളരെയധികം തവണ ജനപ്രതിനിധിയോടും പഞ്ചായത്തിലും പിഡബ്ല്യുഡി ഓഫീസിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ശ്രദ്ധയിൽപ്പെടുത്തി എങ്കിലും നാളിതുവരെ ഇന്നു ചെയ്യാം..നാളെ ചെയ്യാം.. എല്ലാ പ്രതിബന്ധങ്ങളും മാറി… നാളെ മുതൽ തുടങ്ങും…. റോഡ് വന്നാൽ നല്ല റോഡ് ആയിരിക്കും.. ഇങ്ങനെയൊക്കെ പറയുന്നു എന്നല്ലാതെ റോഡ് വന്നു കാണുന്നില്ല. വാഗ്ദാനങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നു കഴിഞ്ഞു.
ഇരുമലപ്പടി മുതൽ തുരങ്കം വരെ റോഡ് പണി ആദ്യഘട്ടം ഏകദേശം പൂർത്തിയായപ്പോൾ ഫണ്ട് തീർന്നു എന്നാണ് ഇപ്പോൾ കേൾക്കുന്നത്. പണിയാൻ പറ്റില്ലെങ്കിൽ ഒന്നാന്തരം റോഡ് എന്തിന് കുത്തി പൊളിച്ചു? ഒരു ചെറിയ പൈപ്പിടാൻ പോലും പഞ്ചായത്തിൽ നിന്ന് പെർമിഷൻ വാങ്ങി റീടാറിങ് ഉള്ള പൈസ അടച്ചാൽ മാത്രമേ അനുമതി ലഭിക്കൂ എന്നാണ് അറിയുന്നത്. ഇവിടെ പതിനൊന്നാം വാർഡിലെ ജനങ്ങൾ മാത്രമല്ല ഇതുമൂലം ബുദ്ധിമുട്ടുന്നത് എല്ലാ ദിശകളിലേക്കും കോട്ടപ്പടിയിലും തുരങ്കം ഭാഗത്തും ആയിട്ടുള്ള വളരെയധികം ആളുകൾ ഉപയോഗിക്കുന്ന റോഡാണ് ഇത്. ഈ റോഡിന് താങ്ങാൻ പോലും പറ്റാത്ത രീതിയിലുള്ള ടോറസ് ലോറികൾ വരെ ഇപ്പോൾ അമിത സ്പീഡിൽ ഇതിലൂടെ പായുമ്പോൾ ഉണ്ടാവുന്ന പൊടി ഇവിടെയുള്ള കുഞ്ഞുങ്ങൾ മുതൽ വളരെ പ്രായമായവർ വരെ എല്ലാവർക്കും രാഷ്ട്രീയ പാർട്ടി ഭേദമെന്യേ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലേക്ക് നീങ്ങിയിരിക്കുന്നു.
വോട്ടിനു വേണ്ടി മാത്രം മതിയോ നമ്മളെ?. വോട്ടിനു വേണ്ടി മാത്രം ചിരിച്ചും കൈ പൊക്കി കാണിക്കുന്ന ആളുകൾക്ക് വേണ്ടി മാത്രം ഉഴിഞ്ഞു വെക്കാൻ ഉള്ളതാണോ നമ്മുടെ ജീവിതം? ചിന്തിക്കൂ….നമ്മുടെ ഉറച്ച ഒരു തീരുമാനം ഏവർക്കും നല്ലതിലേക്ക് നയിച്ചേക്കാം. യാതൊരുവിധ രാഷ്ട്രീയവും നോക്കാതെ നാം പൊതുജനം ഒറ്റക്കെട്ട്, എന്ന് ചിന്തിച്ച് നമുക്ക് ഒരുമിച്ച് ഒരു തീരുമാനമെടുക്കാം. ഉറപ്പുകൾ പലതും കിട്ടി അതുകൊണ്ട് ഇനി ഉറപ്പു വേണ്ട. ഉറപ്പുനൽകുന്നതിൽ വിശ്വാസമില്ല. ചെയ്തു കാണിക്കട്ടെ. അതിനുശേഷം നമുക്ക് ആർക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കാം. അതല്ലേ നല്ലത്? ജോലി ചെയ്തുണ്ടാക്കുന്ന വളരെയധികം പണം നമ്മുടെ ആരോഗ്യത്തിനും വാഹനങ്ങൾക്കും ഒക്കെയായി മുടക്കേണ്ടി വരുന്നു.
ഒന്നു ചിന്തിക്കൂ…ഇപ്പോൾ നാം ഉണർന്നില്ലെങ്കിൽ ഇനി അടുത്ത ഒരു വർഷത്തേക്ക് ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പു പറയാം. കാരണം, ഡിസംബർ 14 വരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഒരു പണിയും നടക്കാൻ സാധ്യതയില്ല. അതിനുശേഷം ദാ വരുന്നു നിയമസഭ തെരഞ്ഞെടുപ്പ് . അപ്പോൾ ഇനി ഈറോഡ് ടാറിങ്ങിന് വാക്കാലുള്ള ഉറപ്പ് പോരാ. അതിനുശേഷം നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോൾ ആര് ഭരണത്തിൽ വന്നാലും പിന്നീട് ഒരു തീരുമാനം വരണമെങ്കിൽ കുറച്ചു സമയം എടുക്കും. അല്ലെങ്കിൽ തന്നെ തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും ജൂൺ ആയി മഴക്കാലമായി.പിന്നെ മഴക്കാലം കഴിയട്ടെ എന്നാവും.
മഴക്കാലം കഴിഞ്ഞു കഴിയുമ്പോൾ വേറെ എന്തെങ്കിലും മുടന്തൻ ന്യായങ്ങൾ.. നിങ്ങൾ ഒന്ന് ആലോചിക്കുക… ഇപ്പോൾ ചിന്തിച്ചില്ലെങ്കിൽ നല്ല ഒരു റോഡ് അത് രണ്ട് വർഷത്തിനപ്പുറം അല്ലെങ്കിൽ മൂന്നുവർഷത്തോളം നാം കാത്തിരിക്കേണ്ടി വരും. ഓരോവർഷവും റോഡ് ടാക്സ് ഉൾപ്പെടെ എല്ലാ കാര്യങ്ങൾക്കും പണം കൊടുക്കുന്നുണ്ട്. ഇവിടെ ആരുടെ മുന്നിലും ഓച്ഛാനിച്ചു നിൽക്കേണ്ട കാര്യം നമുക്കില്ല. ചിന്തിക്കു.. കൂട്ടുകാരാ..ചിന്തിക്കൂ.. നാം പൊതുജനങ്ങൾ സാധാരണ ജനങ്ങൾ ഒരു ഹെൽമെറ്റ് വച്ചില്ലെങ്കിൽ അത് കുറ്റം. അഞ്ചു പേര് കൂടുന്നിടത്ത് ആറുപേർ ആയാൽ അത് കുറ്റം. ഇതൊക്കെ ശരി തന്നെ. എല്ലാ നിയമങ്ങളും നാം അനുസരിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഒരു ജോലി ഏറ്റെടുത്ത് കൃത്യസമയത്ത് പൂർത്തിയാക്കാൻ, ഒന്നാന്തരം ആയി കിടന്നിരുന്ന റോഡ് കുത്തിപ്പൊളിച്ച് ഇങ്ങനെയാക്കി രണ്ടുവർഷത്തോളം ഇങ്ങനെ ഇട്ട് ആളുകളെ ദുരിതത്തിൽ ആക്കിയ ഈ കോൺട്രാക്ടറെ കരിമ്പട്ടികയിൽപ്പെടുത്തിയോ? ഇല്ല.. അവനെ പിടിച്ച് അകത്തിട്ടോ..ഇല്ല. എന്തുകൊണ്ട്?? നാം ചിന്തിക്കണം. ഇപ്പോൾ നാം ചിന്തിക്കുന്നില്ല എങ്കിൽ മിനിമം ഒരു വർഷം കൂടി എങ്കിലും ഏറ്റവും കുറഞ്ഞത് ഈറോഡ് ഇങ്ങനെതന്നെ കടന്നേക്കാം. അതാണ് പറഞ്ഞത്… വൈകിയെടുക്കുന്ന തീരുമാനങ്ങളാവരുത് നമ്മുടേത്… കൃത്യസമയത്തുള്ള തീരുമാനങ്ങളാവണം.
NEWS
നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം

- ഷാനു പൗലോസ്
കോതമംഗലം: ചരിത്രമുറങ്ങുന്ന മാർ തോമ ചെറിയ പള്ളിയുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് വിശ്വാസിയായ തോമസ് പോൾ റമ്പാൻ നൽകിയ കേസ് പരിസമാപ്തിയിലെത്തിയപ്പോൾ കോതമംഗലം ജനതക്ക് വിജയം. 2017 ജൂലൈ 3ലെ സുപ്രീം കോടതി വിധി പ്രകാരം കോതമംഗലം ചെറിയ പള്ളിയും ഓർത്തഡോക്സ് സഭയുടെയാണെന്നും താൻ ഓർത്തഡോക്സ് വികാരിയാണെന്നും ചൂണ്ടികാട്ടി പള്ളി പോലീസിനെ ഉപയോഗിച്ച് പിടിച്ച് നൽകണമെന്ന ആവശ്യവുമായിട്ടാണ് തോമസ് പോൾ റമ്പാൻ കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ നിന്ന് ഇദ്ദേഹത്തിന് അനുകൂല ഉത്തരവുണ്ടായെങ്കിലും, ബാവാ പള്ളിയെന്നറിയപ്പെടുന്ന മാർ തോമ ചെറിയപള്ളിയും ഓർത്തഡോക്സ് സഭയും തമ്മിലുളള വിശ്വാസപരമായ എതിർപ്പ് മൂലം ഇദ്ദേഹത്തിന് പള്ളിയിൽ പ്രവേശിക്കുവാൻ സാധിച്ചിരുന്നില്ല.
സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ച് 1934 ഭരണഘടന കോതമംഗലം മാർ തോമ ചെറിയ പള്ളിക്കും ബാധമാക്കിക്കൊണ്ട് കോടതി വിധി പുറപ്പെടുവിച്ചു. അതോടെ നൂറ്റാണ്ടുകളായി മാർ തോമ ചെറിയ പള്ളിയിൽ നിലനിന്നിരുന്ന വിശ്വാസത്തിനും, ആചാരത്തിനും വിലക്കേർപ്പെടുത്തുന്ന തരത്തിലായി പിന്നീടുള്ള കാര്യങ്ങൾ. തൊണ്ണൂറ്റി ഒൻപത് ശതമാനം യാക്കോബായ വിശ്വാസികളും തങ്ങളുടെ ആരാധനാലയം വിട്ട് പുറത്തേക്കിറങ്ങണ്ടതായ അവസ്ഥയും സംജാതമായി.
വിശ്വാസികളെ ഒഴിപ്പിച്ച് പള്ളി കളക്ടറോട് ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് കേരളാ സർക്കാരും, മതമൈത്രി സംരക്ഷണ സമിതിയും, പള്ളി ഭരണ സമിതിയും, ഇടവകയിലെ പല വ്യക്തികളും കൂട്ടത്തോടെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതിന് ശേഷമാണ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം തെളിവുകൾ പരിശോധിച്ച് വിശദമായി വാദം കേൾക്കുവാൻ വേണ്ടിയാണ് കേസ് കോതമംഗലം മുൻസിഫ് കോടതിയിലേക്ക് മാറ്റിയത്.
തൊണ്ണൂറ്റി ഒൻപത് ശതമാനവും യാക്കോബായ സുറിയാനി സഭയുടെ വിശ്വാസികൾ മാത്രമുള്ള മാർ തോമ ചെറിയ പള്ളിയിൽ പ്രശ്നങ്ങൾ ആരംഭിച്ചത് 2017 ജൂലൈ 3ലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടാണ്. വർഷങ്ങൾക്ക് മുൻപ് യാക്കോബായ സഭാംഗമായിരുന്ന തോമസ് പോളിന്റെ കുടുംബം പള്ളിവക കിണറിരുന്ന സ്ഥലം കൈക്കലാക്കിയതിനെ ഇടവക പൊതുയോഗം ചോദ്യം ചെയ്തതിന് പിന്നാലെ ഇവർ കോട്ടയം ആസ്ഥാനമായ ഓർത്തഡോക്സ് സഭയിലേക്ക് കൂറ് മാറിയിരുന്നു.
ഇതിനെതിരെ വിശ്വാസികളുടെ വ്യാപക പ്രതിഷേധമാണ് വർഷങ്ങളായി കോതമംഗലത്ത് നടന്ന് വരുന്നത്. എൽദോ മോർ ബസേലിയോസ് ബാവയുടെ കബറിട പള്ളി സംരക്ഷിക്കാൻ രാഷ്ട്രീയ മത ചിന്തകൾക്കതീതമായി കോതമംഗലത്തെ ജനത ഒരുമിച്ചതിന്റെ ഫലമായി പലവട്ടം തോമസ് പോൾ കനത്ത പോലീസ് വലയത്തിൽ പള്ളി പിടിച്ചെടുക്കാൻ എത്തിയെങ്കിലും ഈ പോലീസ് നടപടിക്കെതിരെ ശക്തമായ ആയിരക്കണക്കിന് ജനങ്ങൾ പ്രതിഷേധവലയം തീർത്തതോടെ പോലീസ് പിൻവാങ്ങുകയായിരുന്നു.
മാർ തോമ ചെറിയ പള്ളിയുടെ യഥാർത്ഥ അവകാശികളെ പുറത്താക്കാതെയുള്ള നീതിയുക്ത കോടതി വിധിയാണെന്ന് ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിലും, ട്രസ്റ്റിമാരായ സി.ഐ ബേബി, ബിനോയി മണ്ണഞ്ചേരി എന്നിവർ കോതമംഗലം വാർത്തയോട് പറഞ്ഞു. ജാതി മത ചിന്തകളില്ലാതെ ഈ നാടിന്റെ വിളക്കായ കോതമംഗലം മുത്തപ്പന്റെ കബറിടത്തിലെ വിശ്വാസാചാരങ്ങളെ സംരക്ഷിക്കുന്ന വിധിയിൽ സന്തുഷ്ടരാണെന്ന് കോതമംഗലം മതമൈത്രി സംരക്ഷണ സമിതി ഭാരവാഹികളായ എ.ജി ജോർജ്ജും, കെ.എ നൗഷാദും, അഡ്വ.രാജേഷ് രാജനും കോതമംഗലം വാർത്തയോട് പ്രതികരിച്ചു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM
NEWS
കോതമംഗലം മാർ തോമ ചെറിയ പള്ളി ഓർത്തഡോക്സ് സഭയുടെതല്ല: കോതമംഗലം മുൻസിഫ് കോടതി

- ഷാനു പൗലോസ്
കോതമംഗലം: മാർ തോമാ ചെറിയ പള്ളിക്കെതിരെ ഓർത്തോഡോക്സ് വിഭാഗം ഫയൽ ചെയ്ത OS448/2019 കോതമംഗലം മുൻസിഫ് കോടതി തള്ളിക്കളഞ്ഞു. വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കും, തെളിവുകൾ പരിശോധിച്ചുമാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ വികാരിയെന്ന് അവകാശപ്പെട്ട തോമസ് പോൾ റമ്പാന്റെ വാദം കോതമംഗലം മുൻസിഫ് കോടതി തള്ളി കളഞ്ഞത്.
മുൻപ് പല പ്രാവശ്യം ഈ OS നിലനിൽക്കുമ്പോഴും ഹൈക്കോടതിയിൽ 2017 ജൂലൈ 3 ലെ സുപ്രീം കോടതിയിൽ നിന്ന് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ മതപരമായ ചടങ്ങുകൾക്ക് വികാരി തോമസ് പോൾ റമ്പാന് അനുമതി നൽകിയ ഉത്തരവുകൾ മൂലം കോതമംഗലം കലുഷിത സാഹചര്യത്തിലൂടെ കടന്ന് പോയിട്ടുണ്ട്.
ഈ വിധി നീതിപൂർവ്വമാന്നെന്നും, മോർ ബസേലിയോസ് ബാവായുടെ മണ്ണ് യാക്കോബായ സുറിയാനി സഭയുടെയാണെന്നും വികാരി ഫാ.ജോസ് പരത്തുവയലിൽ പറഞ്ഞു. യാക്കോബായ സഭക്ക് വേണ്ടി അഡ്വ.ജിജി പീറ്റർ ഹാജരായി.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM
NEWS
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയയും ഇഞ്ചതൊട്ടി റോഡുമായി സംഗമിക്കുന്ന റാണി കല്ല് ഭാഗത്താണ് പകൽ കാട്ടാന ഇറങ്ങിയത്. ഒറ്റ തിരിഞ്ഞെത്തിയ പിടിയാന ഏറെ നേരം ഭാഗത്ത് റോഡു വക്കിലെ കാട്ടിൽ നിലയുറപ്പിച്ച ശേഷം റോഡിലുള്ള വനത്തിലൂടെ കടന്നു പോകുകയായിരുന്നു.
വേനൽ കാലമായതോടെ ദേശീയ പാതയോരത്തുള്ള നേര്യമംഗലം റേഞ്ച് ഓഫീസ് പരിസരത്തും. മൂന്ന് കലുങ്കു ഭാഗത്തും ആറാം മൈലിലും കാട്ടാന കൂട്ടങ്ങൾ ഇറങ്ങുന്നത് പതിവായിട്ടുണ്ട്. നേര്യമംഗലം ഇടുക്കി റോഡിൽ നീണ്ടപാറയിലും കുടിയേറ്റ മേഖലയായ കാഞ്ഞിരവേലിയിലും കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ ഇറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്ന് വില്ലാഞ്ചിറ ഭാഗത്ത് കാട്ടാന എത്തിയത്. നേര്യമംഗലം മേഖലയിൽ കാട്ടന ഇറങ്ങുന്നത് പതിവായതോടെ നാട്ടുകാരും യാത്രക്കാരും ഭീതിയിലാണ്.
-
ACCIDENT5 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT7 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME1 week ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
CRIME3 days ago
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ
-
NEWS2 days ago
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.
-
NEWS4 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME5 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു
-
NEWS2 hours ago
നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം