Connect with us

Hi, what are you looking for?

NEWS

ടോറസ് അപകടം; മണിക്കൂറുകൾ നീണ്ട പരിശ്രമം, കോതമംഗലത്തെ കണ്ണീരിലാഴ്ത്തി യുവാക്കളുടെ വിടവാങ്ങൽ.

കോതമംഗലം : വാളറ കൂത്തിന് സമീപം ടോറസ് മറിഞ്ഞ് അടിയിപ്പെട്ടിരുന്ന രണ്ട് പേരും മരണമടഞ്ഞു. ഏകദേശം 8 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്രവര്‍ത്തകര്‍ രണ്ടുപേരുടെയും മൃതദ്ദേഹങ്ങള്‍ പുറത്തെടുത്തത്. കോതമംഗലം തലക്കോട് സ്വദേശികളായ വരാപ്പുറത്ത് ഷിജു(33),താന്നിച്ചുവട്ടില്‍ സന്തോഷ്(34 )എന്നിവരാണ് മരണമടഞ്ഞത്.ഇന്നലെ രാത്രി 7.30 തോടെയായിരുന്നു അപകടം. പുലര്‍ച്ചെ 3 മണിയോടെ വാഹനം ഉയര്‍ത്തി പുറത്തെടുത്ത മൃതദ്ദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഷിജു ഡ്രൈവറും സന്തോഷ് സഹായിയുമായിരുന്നു.

ഇന്നലെ രാത്രി 8 മണിയോടെ തുടങ്ങിയ രക്ഷപ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെ 3 മണിവരെ നീണ്ടുനിന്നു.പ്രദേശവാസികളുടെ അറിവില്‍ ഈഭാഗത്ത് ഇത്രയും സമയം നീണ്ടുനിന്ന രക്ഷപ്രവര്‍ത്തനം ആദ്യമാണ്. അടിമാലിയില്‍ നിന്നും കോതമംഗലത്തേക്ക് വരിയായിരുന്ന ടോറസ് നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേയ്ക്ക് പതിയ്ക്കുകയായിരുന്നു.പലതവണ കരണം മറിഞ്ഞ ടോറസ് താഴെ ദേവിയാറിന്റെ തീരം വരെ എത്തിയിരുന്നു. മുകളില്‍ റോഡില്‍ നിന്നും വലിയവടം വിലിച്ചുകെട്ടിയാണ് 300 അടിയോളം താഴെ ,ടോറസ് കിടക്കുന്ന ദേവിയാറിന്റെ തീരത്ത് രക്ഷപ്രവര്‍ത്തകര്‍ എത്തിയത്.ഒരാള്‍ക്ക് നേരിയ ചലനമുണ്ടെന്നും മറ്റെയാള്‍ക്ക് അനക്കമില്ലന്നുമായിരുന്നു ആദ്യം പുറത്തെത്തിയ വിവരം.

അപകടം നടന്നയുടന്‍ തന്നെ ഫയര്‍ഫോഴ്‌സും വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമടങ്ങുന്ന സംഘം രക്ഷപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.വാളറയിലെ ഹൈവേ ജാഗ്രത സമതി പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ രക്ഷപ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായകമായി. ക്രെയിന്‍ എത്തിച്ച് വാഹനം ഉയര്‍ത്തിയാലെ അടിയില്‍പ്പെട്ട വരെ പുറത്തെടുക്കാന്‍ കഴിയു എന്നതായിരുന്നു രക്ഷപ്രവര്‍ത്തകരുടെ ആദ്യനിഗമനം10.15 ഓടെ ക്രെയിന്‍ സ്ഥലത്ത് എത്തിച്ച് വാഹനം ഉയര്‍ത്തുന്നതിന് ശ്രമം ആരംഭിയ്ക്കുകയും ചെയ്തിരുന്നു.എന്നാല്‍ ദുര്‍ഘട സാഹചര്യം തടസ്സമായി.വാഹനം കിടന്നിരുന്ന സ്ഥലത്തേയ്ക്ക് വഴി വെട്ടിതെളിച്ചതോടെയാണ് രക്ഷപ്രവര്‍ത്തനം വേഗത്തിലായത്.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് വാഹനത്തിന്റെ ഭാഗങ്ങള്‍ മുറിച്ചുമാറ്റിയാണ് രക്ഷപ്രവര്‍ത്തകര്‍ മൃതദ്ദേഹങ്ങള്‍ പുറത്തെത്തിച്ചത്. ഡീസല്‍ ടാങ്കിന് ചോര്‍ച്ചയുണ്ടായിരുന്നതിനാല്‍ ഏറെ സാഹസപ്പെട്ടാണ് രക്ഷപ്രവര്‍ത്തകര്‍ ദൗത്യം പൂര്‍ത്തിയാക്കിയത്. വാഹനത്തിന് സമീപം വരെ ഫയര്‍ഫോഴ്‌സ് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയില്‍ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് അപകടം ഉണ്ടായത്.ഈ ഭാഗത്ത് പാതയുടെ ഒരു വശം മലയും മറുവശം അഗാതമായ കൊക്കയുമാണ്. സിജുവിന്റെ സംസ്കാരം ഇന്ന് വൈകിട്ട് കാരക്കുന്നം മർത്തമറിയം യാക്കോബായ പള്ളിയിലും , സന്തോഷിന്റെ സംസ്കാരം തലക്കോട് പൊതുശ്മശാനത്തിലും.

You May Also Like

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...