കോതമംഗലം: കൃഷിയിടത്തിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ സ്ഥലഉടമയെ കേസിൽപ്പെടുത്തി അറസ്റ്റ് ചെയ്തതിൽ പ്രധിഷേധിച്ച് ജനകയസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 9.30 ന് കുട്ടമ്പുഴ റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കും.വെള്ളാരംകുത്തിൽ കഴിഞ്ഞദിവസം കാട്ടാന കൃഷിയിടത്തിൽ ചരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പ് സ്ഥല ഉടമസ്ഥനെ കള്ളകേസിൽ പ്പെടുത്തിയാണ് അറസ്റ്റ്ചെയ്ത് ജയിലിൽ അടച്ചതെന്ന് ജനകീയ സമിതി കുറ്റപ്പെടുത്തി.
മലയോരമേഖല പൂർണ്ണമായി ഉപേക്ഷിച്ച് കർഷകർ കൂട്ടത്തോടെ കുടിയിറങ്ങിക്കൊണ്ടുരിക്കുന്ന പ്രത്യേക സാഹചര്യമാണ് നിലവിലുള്ളത്.വന്യമൃഗങ്ങളെ വനത്തിൽ സംരക്ഷിക്കുവാൻ ഉത്തരവാദപ്പെട്ടവർ അവയെ കർഷകന്റെ കൃഷിയിടത്തിൽ നാശം വരുത്തുവാൻ അവസരമുണ്ടാക്കുന്നു.
കൃഷിഭൂമിയിൽ ഉണ്ടാകുന്ന അപകടങ്ങളുടെ പേരിൽ കർഷകനെ ജയിലിൽ അടക്കുന്ന അനീതി ഇനിയും കണ്ടില്ലന്ന് നടിച്ചാൽ വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിൽ കാലക്രമേണ ജനവാസം ഇല്ലാതാകും.
വനംവകുപ്പ് കർഷകരോട് കാണിക്കുന്ന നീതികേടും, ഗുണ്ടായിസവും അവസാനിപ്പിക്കണമെന്നും, കർഷകന് ഭൂമിയിൽ കൃഷിചെയ്ത് ജീവിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മണികണ്ഠൻചാലിൽ കൂടിയ സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. നാളെ നടത്തുന്ന ഉപരോധസമരത്തിൽ കുട്ടമ്പുഴയിലെ എല്ലാ രാഷ്ട്രീയ, മത സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള നേതാക്കളും പങ്കെടുക്കുമെന്ന് സർവ്വകക്ഷി യോഗത്തിന് വേണ്ടി മണികണ്ഠൻചാൽ വാർഡ് മെമ്പർ റോബിൻ സാബു അറിയിച്ചു.




















































