Connect with us

Hi, what are you looking for?

NEWS

യുവാക്കൾ വിദ്യാഭ്യാസ മേഖലയിൽ പ്രാഗൽഭ്യം കൈവരിക്കണം : തുഷാർ വെള്ളാപ്പള്ളി.

കോതമംഗലം : എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയനിൽ പ്രവർത്തക കൺവെൻഷനും, വിദ്യാഭ്യാസ അവാർഡ് വിതരണവും, വിവിധമേഘലകളിൽ പ്രാഗൽഭരായവർക്കുള്ള പുരസ്ക്കാര വിതരണവും നടന്നു. യോഗം വൈസ്പ്രസിഡന്റ് ശ്രീ.തുഷാർ വെള്ളാപ്പള്ളി അവർകൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. നമ്മുടെ യുവാക്കൾ വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കാവസ്ഥയിലാണ്. ലോകത്തിന്റെ എതു കോണിൽ ചെന്നാലും മലയാളികളെ കാണുവാൻ സാധിക്കും എന്നാൽ ഈഴവയുവാക്കളെ എങ്ങും തന്നെ കാണുന്നില്ല. അതിന് മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ യുവാക്കളെ ഉയർത്തിക്കൊണ്ടു വരണം അത് വരുംകാല ഘട്ടത്തിന് അനിവാര്യമാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മനസ്സിൽ അർബുദം ബാധിച്ച കുറേ ആളുകൾ സംഘടനയെ തകർക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. സംഘടനയെ തകർക്കാം എന്ന വ്യാമോഹവും പേറി നടക്കുന്ന ചിലർ നിലവിലുള്ള നേത്യത്വത്തെ  ഇല്ലാതാക്കി യോഗത്തിൻ്റെ നേതാവാകാം എന്നു ദിവാസ്വപ്നം കണ്ടിരിക്കുന്ന  ആളുകളുടെ കയ്യിൽ നിന്നും പണം പറ്റി കൊണ്ട് നുണക്കഥകളുമായി രംഗത്ത്  ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ 15 വർഷങ്ങളായി പല നുണക്കഥകളും യാതൊരു ഗ്രാവിറ്റിയില്ലാത്ത കേസുകളും പറഞ്ഞ് യോഗത്തെയും യോഗ നേതൃത്വത്തേയും  എങ്ങനെയും തകർക്കുവാൻ ശ്രമിക്കുകയാണ്. എന്നിട്ടും എസ് എൻ ഡി പി യോഗം അതിൻ്റെ മുന്നേറ്റം തുടരുക തന്നെ ചെയ്തു. കാരണം ഇത്  ഭഗവാൻ ശ്രീ നാരായണ ഗുരുദേവ  തൃക്കരങ്ങളാൽ സ്ഥാപിച്ച സത്യമുള്ള സംഘടനയാണ്. ഇതിൽ ആര് എങ്ങനെ പ്രവർത്തിക്കണം എന്നത് ഭഗവത് നിശ്ചയമാണ്.

കുറേ വർഷങ്ങളായി  സംഘടനയ്ക്ക് എതിരെ ഇക്കൂട്ടർ കോടതികളിലും മറ്റ് വകുപ്പുകളിലും നിരത്തിയ നുണക്കഥകൾ എല്ലാം പൊളിഞ്ഞപ്പോൾ, അടുത്തതായി യോഗം നേതാക്കൾക്കെതിരെ വ്യക്തിപരമായ  നുണക്കഥകൾ പറഞ്ഞ് പരത്തുവാൻ തിരിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിന് അകത്തും പുറത്തുമായി സംഘടനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്കും സ്വന്തം വ്യവസായ ആവശ്യങ്ങൾക്കുമായി മകനുമൊത്ത് ഇവിടെ നിന്നും എനിക്ക് മാറി നിൽക്കേണ്ടി വന്നു. ഇതിനെപ്പോലും തെറ്റായ രീതിയിൽ പ്രചരിപ്പിച്ച് ഏതോ ഗുരുതരമായ ആരോഗ്യ പ്രശ്നം കൊണ്ട്  ഞാൻ ഹോസ്പിറ്റലിൽ കിടക്കുകയാണ് എന്ന നിലയിലേയ്ക്ക് പോലും നുണക്കഥകൾ ഇക്കൂട്ടർ പ്രചരിപ്പിക്കുവാൻ ശ്രമിച്ചു. ഇത്രയും ഹീനമായ ചിന്തയും വാക്കുകളുമാണ് ഇത്തരത്തിലുള്ള യോഗ വിരുദ്ധരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് എന്നും തുഷാർ പറഞ്ഞു.
സംഘടനയെ ഏതു വിധേനയും നശിപ്പിക്കുക എന്ന ക്യാൻസറാണ് ഇത്തരം അപവാദ പ്രചാരകരിൽ വളരുന്നത്. ഇനി ഇത്തരക്കാരുടെ നുണക്കഥകൾ ആരും വിശ്വസിക്കുകയില്ല. തെറ്റായ മാർഗ്ഗങ്ങളിലൂടെ യോഗ നേതൃത്വത്തിലെത്താൻ ശ്രമിച്ച് സ്വയം അപഹാസ്യരാവാതെ  നിങ്ങൾ ധൈര്യമുണ്ടെങ്കിൽ നേരായ വഴിയിലൂടെ മത്സരിച്ച് വിജയിക്കുവാൻ നോക്കുവാൻ സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു എന്നും അദ്ദേഹം തുടർന്നു.

കോതമംഗലം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ സൂര്യ തേജസ്സാണ് ആരാധ്യനായ യോഗം വൈസ്പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അവർകൾ എന്ന് അദ്ധ്യക്ഷ പ്രാസംഗികൻ പറഞ്ഞു. കോതമംഗലം യൂണിയൻ സെക്രട്ടറി ശ്രീ.പി.എ.സോമൻ അവർകൾ സ്വാഗതം ആശംസിച്ചു. കുന്നത്തുനാട് യൂണിയൻ ചെയർമാൻ
ശ്രീ കെ.കെ.കർണ്ണൻ, മുവാറ്റുപുഴ യൂണിയൻ സെക്രട്ടറി അഡ്വ.അനിൽകുമാർ എന്നിവർ അതിഥികളായി. യോഗം ബോർഡ് അംഗം ശ്രീ സജീവ് പാറക്കൽ,യൂണിയൻ കൗൺസിലർമാരായ പി വി.വാസു , റ്റി.ജി.അനി , എം.വി.രാജീവ്, സി.വി.വിജയൻ, കെ.വി.ബിനു ,യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡണ്ട് എ.ബി.തിലകൻ, വനിതാ സംഘം യൂണിയൻ പ്രസിഡണ്ട് ഇൻചാർജ്ജ് ശ്രീമതി സതി ഉത്തമൻ, സെക്രട്ടറി ശ്രീമതി മിനി രാജീവ്, സൈബർ സേന നേതാക്കളായ എ.കെ.ചന്ദ്രബോസ്, അജേഷ് തട്ടേക്കാട്, വൈദിക യോഗം യൂണിയൻ പ്രസിഡണ്ട് ബ്രഹ്മശ്രീ നമേഷ് ശാന്തികൾ, സെക്രട്ടറി ബൈജു ശാന്തി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് ശ്രീ.കെ.എസ്.ഷിനിൽ കുമാർ യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.

You May Also Like

NEWS

കോതമംഗലം – ഇടുക്കി പാർലമെൻ്റ് വോട്ടെടുപ്പിൻ്റെ ഭാഗമായി വിദൂര, വനമേഖല പ്രദേശങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഇന്ന് കുട്ടമ്പുഴയിൽ എത്തിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ വനമേഖലകളിലുള്ള തേര, തലവച്ചപാറ, കുഞ്ചിപ്പാറ, വാരിയം, താളുംകണ്ടം എന്നീ...

NEWS

കോതമംഗലം: ഇടുക്കിയിൽ വിധിനിർണ്ണയിക്കുക 1251189 വോട്ടര്‍മാര്‍. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെയും വോട്ടര്‍മാരുമുള്‍പ്പെടെയുള്ള ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ കണക്കാണ് ഇത്. 615084 പുരുഷ വോട്ടര്‍മാരും 635064 സ്ത്രീ...

ACCIDENT

പോത്താനിക്കാട് : എംസി റോഡിലെ മണ്ണൂരിൽ ബസ്സും സ്കൂട്ടറും തമ്മിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണ അന്ത്യം. പോത്താനിക്കാട് കൊളപ്പുറം മങ്കൂത്തേൽ അലൻഷിമ്മി (20) ആണ് മരിച്ചത്. ഇക്കഴിഞ്ഞ രാത്രിയിൽ ആയിരുന്നു...

NEWS

കോതമംഗലം: കോതമംഗലത്ത് കൊട്ടികലാശം സമാധാനപരം. സംഘര്‍ഷമില്ലാതാക്കാന്‍ പോലിസ് ജാഗ്രത പുലര്‍ത്തിയിരുന്നു.മൂന്ന് മുന്നണികള്‍ക്കും പ്രത്യേകഭാഗങ്ങള്‍ നിശ്ചയിച്ചുനല്‍കിരുന്നു.എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പ്രകടനം നേര്‍ക്കുനേര്‍ വന്നെങ്കിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കടന്നുപോയി.ആറുമണിയായതോടെ മൈക്കുകള്‍ ഓഫാക്കി.പ്രവര്‍ത്തകര്‍ ശാന്തരായി.കൊടിയും മറ്റ് സാമഗ്രികളുമെല്ലാമായി എല്ലാവരും...