NEWS
കോതമംഗലം മാർ തോമ ചെറിയ പള്ളി: മുൻസിഫ് വിധി റദ്ദാക്കണമെന്ന ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗത്തിന്റെ അപ്പീൽ നാളെ പരിഗണിക്കും.

- ഷാനു പൗലോസ്
കോതമംഗലം: മാർ തോമ ചെറിയ പള്ളിയിൽ കുത്തുകുഴി മാറാച്ചേരി തോമസ് പോൾ റമ്പാന് വികാരിയാകുവാൻ കഴിയില്ലെന്ന മുൻസിഫ് വിധിക്കെതിരെ കോട്ടയം കഞ്ഞിക്കുഴി ആസ്ഥാനമായ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗം മേൽ കോടതിയിൽ നൽകിയ അപ്പീൽ 2023 ഏപ്രിൽ 10 തിങ്കളാഴ്ച പരിഗണിക്കും.
അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായി കോതമംഗലത്ത് എത്തിയ പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ കബറിടമുള്ള സർവ്വ മത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ നൂറ്റാണ്ടുകളായി നിലവിലുള്ള യാക്കോബായ സുറിയാനി സഭയുടെ വിശ്വാസാചാരങ്ങൾ പൂർണ്ണമായും നിർത്തലാക്കി 2017 ജൂലൈ 3ലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗത്തിന്റെ 1934 ഭരണഘടന പ്രകാരം റമ്പാനെ വികാരിയായി പരിഗണിക്കണമെന്ന ആവശ്യം മുൻസിഫ് കോടതി തള്ളിയതിനെ ചോദ്യം ചെയ്യുന്നതിലൂടെ കോതമംഗലത്തിന്റെ സമാധാന അന്തരീക്ഷം വീണ്ടും തകർക്കുവാനാണ് ഓർത്തഡോക്സ് വിഭാഗം ശ്രമിക്കുന്നതെന്ന് വികാരി ഫാ.ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ അഡ്വ.സി.ഐ ബേബി, ബിനോയ് മണ്ണഞ്ചേരി എന്നിവർ പറഞ്ഞു.
മേൽ കോടതി അപ്പീൽ പരിഗണിക്കുന്ന തിങ്കളാഴ്ച പള്ളിയിൽ ജാഗരണ പ്രാർത്ഥനക്കായി നിരവധി വിശ്വാസികളെത്തും. നീതിയുള്ള വിധിയെ അസ്ഥിരപ്പെടുത്തുവാനുള്ള ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗത്തിന്റെ നീക്കത്തെ കോതമംഗലത്തെ എല്ലാ ജനങ്ങളും ഒറ്റകെട്ടായി എതിർക്കുമെന്നും, നിലവിലുള്ള വിശ്വാസാചരത്തിൽ തന്നെ പള്ളി സംരക്ഷിക്കുമെന്നും മതമൈത്രി ഭാരവാഹികളായ ഏ.ജി ജോർജ്, കെ.എ നൗഷാദ്, അഡ്വ. രാജേഷ് രാജൻ എന്നിവർ പ്രതികരിച്ചു.
1934 ഭരണഘടന പ്രകാരം തന്നെ വികാരിയായി ചുമതലപ്പെടുത്തിയിട്ടും, പള്ളിയിൽ പ്രവേശിപ്പിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി കോതമംഗലം കുത്തുകുഴി സ്വദേശിയായ മാറാച്ചേരിൽ തോമസ് പോൾ റമ്പാൻ നൽകിയ കേസിൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വിശദമായ തെളിവെടുപ്പിനും , വാദ-പ്രതിവാദങ്ങൾക്കും ശേഷം കഴിഞ്ഞ ദിവസമാണ് കോതമംഗലം മുൻസിഫ് കോടതി വിധി പറഞ്ഞത്.
ഓർത്തോഡോക്സ് വിഭാഗം ഫയൽ ചെയ്ത OS 448/2019 കേസിൽ ഉന്നയിച്ച കാര്യങ്ങൾക്ക് വ്യക്തമായ തെളിവുകൾ ഹാജരാക്കുവാൻ കഴിയാത്തതിനാൽ ഓർത്തഡോക്സ് സഭാംഗമായ തോമസ് പോളിന് മാർ തോമ ചെറിയ പള്ളിയിൽ വികാരിയായി പ്രവർത്തിക്കുവാൻ അനുമതി നൽകണമെന്ന ആവശ്യം തള്ളി കളഞ്ഞു കൊണ്ടാണ് യാക്കോബായ സഭയുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന വിധി ഉണ്ടായത്. കോതമംഗലം മുൻസിഫ് കോടതിയുടെ അന്തിമ വിധി പ്രകാരം, ഈ കേസിനോട് അനുബന്ധിച്ചുണ്ടായിരുന്ന IA ഇല്ലാതായതോടെ അത് നടപ്പിലാക്കാനുള്ള പോലീസ് പ്രൊട്ടക്ഷൻ വിധിയും, കോടതി അലക്ഷ്യ ഹർജിയുമടക്കം എല്ലാ ഹൈക്കോടതി വിധികളും അപ്രസക്തമായി. നിലവിൽ മാർ തോമ ചെറിയ പള്ളിക്ക് കോതമംഗലം മുൻസിഫ് വിധി മാത്രമാണുള്ളത്.
NEWS
ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു.

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm വീതം രണ്ട് ഷട്ടറുകൾ തുറന്നത്.15 ഷട്ടറുകളുള്ള ഡാമിൻ്റെ നാല് എണ്ണമാണ് ഇന്ന് തുറക്കുന്നത്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
NEWS
നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു.

കോതമംഗലം : നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കന്ററി വിഭാഗം പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പി നിർവഹിച്ചു. ആന്റണി ജോണി എംഎൽഎ അധ്യക്ഷത വഹിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,വൈസ് പ്രസിഡന്റ് ജിംസിയ ബിജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കണ്ണൻ പി എം,ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി പ്രകാശ്, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ ജോബി തോമസ്, വി എച്ച് എസ് എസ് പ്രിൻസിപ്പൽ അജി സി എസ്, സ്കൂൾ പ്രിൻസിപ്പൽ മഞ്ജു വി ആർ,ഹെഡ്മിസ്ട്രസ് ഡിഫി ജോസഫ്, പിടിഎ പ്രസിഡന്റ് ഷിജു എം എം, എസ് എം സി ചെയർമാൻ രാഗേഷ് എം ബി എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ, സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി സ്വാഗതവും സീനിയർ അധ്യാപകൻ രതീഷ് ബി നന്ദിയും രേഖപെടുത്തി.
NEWS
പന്ത്രപ്രയിലെ ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി

കുട്ടമ്പുഴ : വനാന്തർഭാഗത്തുള്ള ആദിവാസികുടികളിൽ നിന്നും ഇറങ്ങി വന്ന പന്തപ്രയിൽ താമസിക്കുന്നവരെ എംപി ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ദൂരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി കുടികളായ മാപ്പിളപ്പാറ മീൻകുളം ഉറിയം പെട്ടി വാരിയം എന്നിവിടങ്ങളിൽ നിന്നാണ് ആദിവാസി കുടുംബങ്ങൾ അവരുടെ വീടുകളും കൃഷിസ്ഥലങ്ങളും ഉപേക്ഷിച്ച് പന്തപ്രയിൽ വന്ന് താമസിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം മൂലം ഉൾവനങ്ങളിലെ കുടികളിൽ ജീവിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഉരുളൻതണ്ണിക്ക് സമീപമുള്ള പന്തപ്ര കുടിയിൽ കുടിയേറുന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 218 കുടുംബങ്ങൾക്കുള്ള സ്ഥലം അളന്ന് തിരിച്ചിട്ടുള്ളതാണ്. 68 കുടുംബങ്ങളാണ് ഇപ്പോൾ പന്തപ്രയിൽ താമസിക്കുന്നത്. ബാക്കിയുള്ള സ്ഥലം അളന്നുതിരിച്ച് തരണം എന്നാണ് ആദിവാസികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ സഹായവും ചെയ്യാമെന്ന്എംപി ആദിവാസികളോട് പറഞ്ഞു. യാതൊരു സുരക്ഷയും ഇല്ലാത്ത പ്ലാസ്റ്റിക് ഷെഡ്ഡുകളിൽ ആണ് ആദിവാസികൾ ഇപ്പോൾ താമസിക്കുന്നത്. ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് എം പി ഡീൻ കുര്യാക്കോസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
-
CRIME1 day ago
ബസിൽ ലൈംഗികാതിക്രമം; ഇരുമല്ലൂർ സ്വദേശി പിടിയിൽ
-
ACCIDENT10 hours ago
ചെറിയ പള്ളിക്ക് മുമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ മുൻ ട്രസ്റ്റി മരണപ്പെട്ടു
-
CRIME2 days ago
ഇരുമ്പ് പൈപ്പ് കൊണ്ട് കോതമംഗലത്ത് രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
-
CRIME2 days ago
വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തിയവരെ കോതമംഗലം പോലീസ് പിടികൂടി
-
CRIME3 days ago
മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.
-
CRIME3 days ago
മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
-
CHUTTUVATTOM4 days ago
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്
-
NEWS3 days ago
വീടിനു നേരെ കാട്ടു കൊമ്പന്റെ ആക്രമണം: ഭയന്ന് വിറച്ചു വീട്ടുകാർ