×
Connect with us

AUTOMOBILE

സ്വകാര്യ ബസ് തൊഴിലാളികൾക്ക് തൊഴിൽ ചെയ്യാനുള്ള സാഹചര്യത്തിനായി സർക്കാർ ഇടപെടണം: എച്ച്.എം.എസ്.

Published

on

കൊച്ചി: കോവിഡ് – 19 യുടെ പശ്ചാത്തലത്തിൽ ലോക് ഡൗൺപ്രഖ്യാപിച്ചതോടെ ഒരു മാസത്തിലേറെയായി സ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തിവച്ചിട്ട്. എന്നാൽ ലോക് ഡൗൺ ഇളവ് പ്രഖ്യാപിച്ചതിന്റെ ഭാഗമായി സ്വകാര്യ ബസ് സർവ്വീസ് നിബന്ധനകൾ ക്ക് വിധേയമായി പുനരാരംഭിക്കാമെന്ന് ഗതാഗത വകുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ സ്വകാര്യ ബസ്സുടമാ സംഘങ്ങൾ സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗൺ ഇളവിന്റെ ഭാഗമായി ബസ് സർവ്വീസ് നടത്താനുള്ള ഇളവുകൾ അനുസരിച്ച് സർവ്വീസ് തുടങ്ങിയാൽ ബസ് സർവ്വീസ് വ്യവസായം നഷ്ടത്തിലാകുമെന്നാണ് പറയുന്നത്. ഇത് കുറയൊക്കെ ശരിയുമാണ്. എന്നാൽ സംസ്ഥാനത്തെ പതിനായിരക്കണക്കിന് സ്വകാര്യ ബസ് തൊഴിലാളികളുടെ ജീവിതം തൊഴിലില്ലാതായതോടെ പ്രതിസന്ധിയിലായി.

നിർമ്മാണമേഖലയിലുൾപ്പെടെയുള്ള മേഖലകളിൽ ലോക് ഡൗൺ ഇളവ് മൂലം തൊഴിൽ ചെയ്യാനുള്ള സാഹചര്യം ആമേഖലയിലെ തുൾപ്പെടെ മറ്റ് പല മേഖലയിലും ഉരിത്തിരിഞ്ഞിട്ടുണ്ട്. എന്നാൽ സ്വകര്യ ബസ് തൊഴിൽ മേഖല മാത്രം നിശ്ചലമായി.സ്ക്കൂൾ തുറക്കാറായ സാഹചര്യത്തിൽ മക്കളുടെ വിദ്യാഭ്യാസ ചിലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് എന്ത് ചെയ്യണമെന്നറിയാതെ കുടുംബ ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ് ബസ് തൊഴിലാളികൾക്ക്. വർഷങ്ങളായി ഈ മേഖലയിൽ തൊഴിൽ എടുത്ത് ജീവിക്കുന്ന ഡ്രൈവർ, കണ്ടക്ടർ ഉൾപ്പെടെയുള്ളവർക്ക് മറ്റൊരു തൊഴിലിറങ്ങാനോ അറിവോ ഇല്ലാത്തതും ഇവരുടെ കുടുംബം മുഴു പട്ടിണിയാകുമെന്ന സത്യം സർക്കാർ മനസിലാക്കണം.

അടിയന്തിരമായി സ്വകാര്യബസ് തൊഴിലാളികളുടെ വിഷയത്തിൽ ഒരു പരിഹാരം കണ്ട് തൊഴിൽ ചെയ്യാനുള്ള സാഹചര്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്.) സംസ്ഥാന ഭാരവാഹിയോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.സംസ്ഥാന ജനറൽ സെക്രട്ടറി മനത്ത് ചന്ദ്രനും സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപിയും ഈ വിഷയങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനും, തൊഴിൽകുപ്പ് മന്ത്രിക്കും സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർക്കും നിവേദനം നൽകിയതായും ഭാരവാഹികൾ അറിയിച്ചു.വീഡിയോ കോൺഫ്രൻസിലൂടെ നടന്ന ഭാരവാഹിയോഗം എച്ച്.എം.എസ്.ദേശീയ വർക്കിംഗ് കമ്മറ്റിയംഗവും കേരള മോട്ടോർ& എഞ്ചിനീയറിംഗ് ലേബർ സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംസ്ഥാന ഭാരവാഹികമ്മറ്റി വീഡിയോ കോൺഫ്രൻസ് യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ കെ.കെ.കൃഷ്ണൻ, അഡ്വ.ആനി സ്വീറ്റി, ഒ.പി. ശങ്കരൻ, രാജു കൃഷ്ണ, മലയൻകീഴ് ചന്ദ്രൻ നായർ, അജി ഫ്രാൻസിസ്, പി.വി.തമ്പാൻ, പി.ദിനേശൻ, എ.രാമചന്ദ്രൻ ,മോഹൻരാജ്,പേരൂർ ശശിധരൻ, കോയ അമ്പാട്ട് എന്നിവർ പങ്കെടുത്തു.

Posted by കോതമംഗലം വാർത്ത on Sunday, April 26, 2020

 

AUTOMOBILE

ഇരുചക്രവാഹനത്തില്‍ കുട്ടികളായാലും രണ്ട് പേരിൽ കൂടുതലാവുന്നത് നിയമലംഘനം; കോതമംഗലം മേഖലയിലെ നിരീക്ഷണ ക്യാമറകൾ നാളെ മുതൽ മിഴിതുറക്കും

Published

on

കോതമംഗലം : സംസ്ഥാനത്ത് റോഡപകടങ്ങൾ കുറയ്ക്കാനും ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനുമായി സ്ഥാപിക്കപ്പെട്ട എ.ഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി റോഡപകടങ്ങൾ കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം. ഇരുചക്രവാഹനത്തില്‍ കുട്ടികളായാലും രണ്ട് പേരിൽ കൂടുതലാവുന്നത് നിയമലംഘനമെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത് വെളിപ്പെടുത്തുന്നു. പ്രതിവർഷം ഒന്നര ലക്ഷത്തിലധികം റോഡ് അപകട മരണങ്ങളാണ് നമ്മുടെ രാജ്യത്തെ നിരത്തിൽ നടക്കുന്നത് അതിൽ ഇരയാകുന്നവരിൽ അധികവും രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളായ യുവജനങ്ങളാണ് എന്നുള്ളതാണ് ഏറ്റവും വേദനാജനകമായ വസ്തുത. ഹെൽമറ്റും സീറ്റ് ബെൽറ്റും അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗംകൊണ്ട് മാത്രം ഈ മരണത്തിൽ പകുതിയിലധികവും ഒഴിവാക്കാൻ കഴിയും എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇവ ധരിച്ചു എന്ന് ഉറപ്പാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വാഹന പരിശോധന അടക്കമുള്ള എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ. എന്നാൽ വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്നത് നിരവധി പരിമിതികളുള്ളതാണ് അതേപോലെതന്നെ പലപ്പോഴും പരാതികൾക്കും ഇടയാക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് മാനുഷിക ഇടപെടൽ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടുള്ള നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയിലൂടെ ( Artificial intelligence Technology) റോഡ് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഇൻഫോഴ്സ്മെന്റ് സംവിധാനങ്ങളുടെ ആവശ്യകതയും പ്രസക്തിയും.

കേരള മോട്ടോർ വാഹന വകുപ്പ് നിരന്തരമായി നടത്തുന്ന കുറ്റമറ്റ രീതിയിലുള്ള എൻഫോഴ്സ്മെന്റ് സംവിധാനത്തിലെ പുതിയ കാൽവെപ്പാണ് വികസിത രാജ്യങ്ങളുടെ മാതൃകയിലുള്ള ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറ സംവിധാനം ഉപയോഗിച്ചുള്ള വാഹന പരിശോധന. പ്രധാനമായും ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ , ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത് , എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നത്. കൂടാതെ സാധുതയില്ലാത്ത രേഖകളുള്ള വാഹനങ്ങളും പരിശോധിക്കപ്പെടും . ഇതിനായി 675 ഏ ഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തനസജ്ജയമായിട്ടുള്ളത്.

ജില്ലാ കൺട്രോൾ റൂമുകളിൽ നിന്ന് പ്രസ്തുത ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ കണ്ടെത്തുന്ന മറ്റ് കുറ്റങ്ങൾക്ക് കൂടി നോട്ടീസ് തയ്യാറാക്കി അയക്കാൻ കഴിയും. ഹൈ പീക്ക് ഔട്ട്പുട്ട് ഉള്ള ഇൻഫ്രാറെഡ് ക്യാമറകളാണ് എന്നുള്ളതിനാൽ രാത്രികാലങ്ങളിലും കഠിനമായ കാലാവസ്ഥകളിലും കൃത്യതയോടെ ദൃശ്യങ്ങൾ പകർത്താൻ കഴിയും. കൂടുതൽ കുറ്റകൃത്യങ്ങൾ പുതുതായി കൂട്ടിച്ചേർക്കാൻ പറ്റുന്ന രീതിയിലും നിലവിലുള്ള ഒഫൻസ് ഡിറ്റക്ഷൻ ആട്ടോമാറ്റിക് ആയി തന്നെ കൂടുതൽ കാര്യക്ഷമമായും എറർ സംഭവിക്കാത്ത രീതിയിലും സ്വയം അപ്ഡേറ്റ് ആവുന്ന രീതിയിലുള്ള ഡീപ്പ് ലേണിംഗ് ടെക്നോളജി (Deep Learning technology) അനുവർത്തിക്കുന്ന സോഫ്റ്റ്‌വെയർ ആണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നതും തൽക്ഷണം തന്നെ ദൃശ്യങ്ങൾ പ്രധാന കൺട്രോൾ റൂമിലേക്ക് അയക്കുന്നതും അതുകൊണ്ടുതന്നെ ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നത് വളരെ എളുപ്പമാണ് എന്നതിനാൽ നിലവിലുള്ള ക്യാമറകളുടെ സ്ഥാനം നിരന്തരമായി പരിഷ്കരിക്കപ്പെട്ടേക്കാം.

പ്രധാന കൺട്രോൾ റൂമിൽ നിന്ന് എല്ലാ ജില്ലാ ആർടിഒ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങൾ കൈമാറ്റം ചെയ്യുകയും അവിടെ നിന്ന് നോട്ടീസ് തയ്യാറാക്കി വാഹനം ഉടമകൾക്ക് നൽകുകയും ചെയ്യും അതോടൊപ്പം തന്നെ വാഹന ഡാറ്റ ബേസിൽ ഇ ചെല്ലാൻ (E ചെല്ലാൻ ) സംവിധാനം വഴി കേസ് രേഖപ്പെടുത്തുകയും ആയത് സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള വിർച്ച്വൽ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്യും. ഇത് വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനും മറ്റ് സർവീസുകൾ എടുക്കുന്നതിന് ഭാവിയിൽ പ്രയാസം സൃഷ്ടിച്ചേക്കാം. ഇത്തരത്തിലുള്ള ചെല്ലാനുകളെ സംബന്ധിച്ചുള്ള എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ആയത് അതാത് ജില്ലാ RTO എൻഫോഴ്സ്മെന്റ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ക്യാമറകൾ സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും നോട്ടീസുകൾ തയ്യാറാക്കി അയക്കുന്നതിനും കൺട്രോൾ റൂമുകൾ സജ്ജമാക്കുന്നതിനും കെൽട്രോൺ ആണ് മോട്ടോർ വാഹന വകുപ്പുമായി കരാറിൽ പെട്ടിട്ടുള്ളത്. സംസ്കാര പൂർണ്ണമായ ഒരു സമൂഹ സൃഷ്ടിയും അതുവഴി വേദനാജനകമായ മരണങ്ങളുംഒഴിവാക്കുന്നതിനുള്ള നൂതനമായ ഒരു തുടക്കമായിരിക്കും ആർട്ടിഫിഷൽ ഇൻറലിജൻസ് ക്യാമറകളുടെ വരവോടെ സാധ്യമാവുക.

എറണാകുളം ജില്ലയിൽ ക്യാമറ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങൾ

എറണാകുളം ഊന്നുകൾ
എറണാകുളം വിമലഗിരി കോളേജ് ജംഗ്ഷൻ
എറണാകുളം കോഴിപ്പള്ളി
എറണാകുളം കോതമംഗലം ഗവ ആശുപത്രി
എറണാകുളം നങ്ങേലി പടി

എറണാകുളം അറക്കപ്പടി
എറണാകുളം ആര്യങ്കാവ്
എറണാകുളം പുത്തൻകാവ്
എറണാകുളം അരൂർ തോപ്പുംപടി റോഡ്
എറണാകുളം കുമ്പളം പനങ്ങാട് പാലം
എറണാകുളം അരൂർ
എറണാകുളം നെട്ടൂർ
എറണാകുളം ഉദ്യംപേരൂർ
എറണാകുളം അലക്സാണ്ടർ പറമ്പിത്തറ പാലത്തിന് സമീപം
എറണാകുളം പരിപ്പ് ജങ്
എറണാകുളം തിരുവാങ്കുളം
എറണാകുളം കരിഗച്ചിറ
എറണാകുളം ആവോലി
എറണാകുളം ആനിക്കാട്
എറണാകുളം ഇരുമ്പനം
എറണാകുളം വാളകം
എറണാകുളം മുടിക്കൽ
എറണാകുളം മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ്
എറണാകുളം മറൈൻ ഡ്രൈവ്
എറണാകുളം കാളമുക്ക്
എറണാകുളം കടാതി
എറണാകുളം കക്കടശ്ശേരി
എറണാകുളം വാഴപ്പള്ളി
എറണാകുളം പട്ടിമറ്റം
എറണാകുളം ഞാറക്കൽ
എറണാകുളം മണ്ണൂർ
എറണാകുളം കീഴില്ലം

എറണാകുളം വരാപ്പുഴ പാലം – 1
എറണാകുളം വരാപ്പുഴ പാലം – 2
എറണാകുളം ഓടക്കാലി
എറണാകുളം താക്വാ നഗർ തണ്ടേക്കാട്
എറണാകുളം കൂനമ്മാവ്
എറണാകുളം ചെറുകുന്നം
എറണാകുളം പാത്തിപ്പാലം
എറണാകുളം പെരുമ്പാവൂർ സിഗ്നൽ എംസി റോഡ്
എറണാകുളം എഎം റോഡ് പെരുമ്പാവൂർ – 2
എറണാകുളം ഇരിങ്ങോൾ
എറണാകുളം എഎം റോഡ് പെരുമ്പാവൂർ – 1
എറണാകുളം മൂവാറ്റുപുഴ കെഎസ്ആർടിസി ജംക്‌ഷൻ
എറണാകുളം കടുവൽ ജങ്
എറണാകുളം ചെറായി പാടം
എറണാകുളം പെരുമ്പടന്ന നോർത്ത് പറവൂർ
എറണാകുളം മന്നം
എറണാകുളം താമര വളവ് വടക്കൻ പറവൂർ
എറണാകുളം മാഞ്ഞാലി പാലം
എറണാകുളം അത്താണി
എറണാകുളം നായത്തോട്, മറ്റൂർ എയർപോർട്ട് റോഡ്
എറണാകുളം മറ്റൂർ
എറണാകുളം കാലടി മലയാറ്റൂർ റോഡ്
എറണാകുളം മാല്യങ്കര
എറണാകുളം TELK – 2
എറണാകുളം TELK – 1
എറണാകുളം മൂത്തകുന്നം
എറണാകുളം വേങ്ങൂർ
എറണാകുളം അങ്കമാലി nh jn
എറണാകുളം അങ്ങാടിക്കടവ്
എറണാകുളം കിടങ്ങൂർ
എറണാകുളം കരയാംപറമ്പ് – 1
എറണാകുളം കരയാംപറമ്പ് – 2

Continue Reading

AUTOMOBILE

കോതമംഗലം ഓജസ് ഓട്ടോമൊബൈൽസിൽ നിരവധി ഒഴിവുകൾ

Published

on

കോതമംഗലം : കോതമംഗലം ഓജസ് ഓട്ടോമൊബൈൽസ് ബോഡി ബിൽഡിംഗ് കമ്പനിയിലേക്ക് സൂപ്പർവൈസർ, വർക്ക്സ് മാനേജർ, അക്കൗണ്ടന്റ്, വെൽഡേഴ്സ്, ഷീറ്റ് മെറ്റൽ വർക്കേഴ്സ്, ഫാബ്രിക്കേറ്റേഴ്സ്, പെയിന്റേഴ്സ്, ഹെൽപ്പർ, (ഇലക്ട്രീഷ്യൻ/ പ്ലംബർ – അപ്പ്രെന്റിസ്) എന്നിവരെ ഉടൻ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8086700295 , 8086700296

Continue Reading

AUTOMOBILE

ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി കണ്‍ട്രോള്‍ ടെസ്റ്റിംഗ് ലാബുകള്‍ ഒരുക്കിയത് കോതമംഗലത്ത്

Published

on

കോതമംഗലം : പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്ന പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി കണ്‍ട്രോള്‍ ടെസ്റ്റിംഗ് ലാബുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. തിരുവനന്തപുരം പബ്ലിക്‌ ഓഫീസ് കോംപ്ലക്സില്‍ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ ടെസ്റ്റിങ് ബസ് ഫ്ളാഗ് ഓഫ് നടത്തി. 2.7 കോടി രൂപ ചിലവിൽ മൂന്നു ലാബുകളാണ് സജ്ജമാക്കിയിരിക്കുന്നത്. നിലവിൽ 3 ജില്ലകളിൽ റീജിയണൽ ലബോറട്ടറികളും 11 ജില്ലകളിൽ ജില്ലാ ലബോറട്ടറികളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവയ്ക്കു പുറമെയാണ് മൊബൈൽ ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകള്‍ സജ്ജമായിരിക്കുന്നത്.

പ്രവൃത്തി നടക്കുന്ന ഇടങ്ങളിൽ പോയി ഗുണനിലവാരം പരിശോധിക്കാൻ പുതിയ ലാബുകൾ വഴി സാധിക്കും. പദ്ധതികള്‍ നടപ്പാക്കിയാൽ മാത്രം പോരാ, അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്. അതു കൂടുതൽ മികവോടെ നടപ്പാക്കാൻ പുതിയ മൊബൈൽ ലാബുകൾ സഹായകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ ബസിന്റെയും ബോഡി നിര്‍മാണത്തിനു തന്നെ ഒരു കോടി രൂപയായി. അത്രതന്നെ ചെലവു വരുന്ന ടാര്‍, കോണ്‍ക്രീറ്റ് പരിശോധനാ ഉപകരണങ്ങളാണ് മൊബൈല്‍ ലാബുകളില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ പ്രമുഖ കാരവന്‍ നിര്‍മാതാക്കളായ കോതമംഗലം ഓജസ് ഓട്ടോമൊബൈല്‍സ് ആണ് ബസ് ബോഡി ചെയ്‌തിരിക്കുന്നത്‌. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓജസ് എം.ഡി. ബിജു മര്‍ക്കോസിന് മൊമെന്റോ നൽകി ആദരിക്കുകയും ചെയ്‌തു.

Continue Reading

Recent Updates

CRIME3 hours ago

ഇരുമ്പ് പൈപ്പ് കൊണ്ട് കോതമംഗലത്ത് രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ

കോതമംഗലം : കോതമംഗലം അമ്പലപ്പറമ്പിൽ ഇരുമ്പ് പൈപ്പ് കൊണ്ട് രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശമിച്ച കേസിൽ പ്രതി പിടിയിൽ. കുത്തുകുഴി അമ്പലപ്പറമ്പ് ഭാഗത്ത് തുടക്കരയിൽ വീട്ടിൽ...

CRIME3 hours ago

വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തിയവരെ കോതമംഗലം പോലീസ് പിടികൂടി

കോതമംഗലം ; കോതമംഗലം വെണ്ടുവഴിയിലുള്ള വീട്ടിൽ അതിക്രമിച്ചു കയറി പ്രായമായ സ്ത്രീയേയും, മകനേയും ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച ചെയ്ത കേസിൽ മൂന്നുപേർ പിടിയിൽ. മാറമ്പിള്ളി നോർത്ത് ഏഴിപ്രം...

NEWS7 hours ago

നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു.

കോതമംഗലം : നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കന്ററി വിഭാഗം പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പി നിർവഹിച്ചു. ആന്റണി...

NEWS1 day ago

പന്ത്രപ്രയിലെ ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി

കുട്ടമ്പുഴ : വനാന്തർഭാഗത്തുള്ള ആദിവാസികുടികളിൽ നിന്നും ഇറങ്ങി വന്ന പന്തപ്രയിൽ താമസിക്കുന്നവരെ എംപി ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ദൂരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി...

CRIME1 day ago

മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ....

CRIME1 day ago

മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.

മുവാറ്റുപുഴ : മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ. മുവാറ്റുപുഴ മുടവൂർ തുരിശ്കോളനിക്ക് സമീപം ആനകുത്തിയിൽ ഭാസ്കരൻ (80) ആണ് വളർത്ത് മകന്‍റെ മർദനത്തെ...

NEWS1 day ago

ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചു : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി രൂപ...

NEWS1 day ago

വീടിനു നേരെ കാട്ടു കൊമ്പന്റെ ആക്രമണം: ഭയന്ന് വിറച്ചു വീട്ടുകാർ

കോതമംഗലം :-  കോട്ടപ്പടി വടക്കുംഭാഗത്ത് വീടിനു നേരെ കാട്ടാനയാക്രമണം; ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. വടക്കുംഭാഗം, തൂപ്പനാട്ട് വേലായുധൻ്റെ വീടിനു നേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്....

CHUTTUVATTOM2 days ago

സ്‌കൂളിന് സമീപമുള്ള മരം മുറിക്കണം: എസ്എഫ്ഐ പരാതി നല്‍കി

കവളങ്ങാട്: നെല്ലിമറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള അപകടകരമായ മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ കവളങ്ങാട് ഏരിയാ കമ്മിറ്റി പരാതി നല്‍കി. വിദ്യാഭ്യാസ മന്ത്രി, പൊതുമരാമത്ത്...

NEWS2 days ago

കോതമംഗലം നിയോജക മണ്ഡലം തല കെ ഫോൺ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

കോതമംഗലം : കേരളത്തിൻ്റെ സ്വന്തം ഇൻ്റർനെറ്റായ കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആയതിൻ്റെ തൽസമയ സപ്രേഷണവും കോതമംഗലം നിയോജക മണ്ഡലം തല കെ...

CHUTTUVATTOM2 days ago

രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്

കോതമംഗലം: രാജ്യത്തെ മികച്ച കലാലയങ്ങളുടെ റാങ്ക് (NIRF ) പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് പൊൻതിളക്കം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ്...

CHUTTUVATTOM2 days ago

കേരള പത്രപ്രവര്‍ത്തക അസോസിയേഷനും മെന്റര്‍ അക്കാദമിയും ചേര്‍ന്ന് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കോതമംഗലം: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ താലൂക്ക് യൂണിറ്റും കോതമംഗലം മെന്റര്‍ അക്കാദമിയും ചേര്‍ന്ന്് ലോക പരിസ്ഥിതിദിനാചരണം നടത്തി. അക്കാദമി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധതരം ഫലവൃക്ഷതൈകളും...

CHUTTUVATTOM2 days ago

വൈസ് മെൻ ഇൻ്റർനാഷണൽ എൽമക്രോ അവാർഡ് ജോർജ് എടപ്പാറക്ക്.

കോതമംഗലം: വൈസ് മെൻ ഇൻ്റർനാഷണൽ 2022 വർഷത്തെ മികച്ച ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് നല്കുന്ന പരമോന്നത ബഹുമതിയായ എൽമക്രോ അവാർഡ് ഡിസ്ട്രിക്റ്റ് 7-ൻ്റെ ഗവർണ്ണർ ജോർജ് എടപ്പാറക്ക്...

NEWS2 days ago

ലോക പരിസ്ഥിതി ദിനാഘോഷവും കയാക്കുകളുടെ വിതരണവും നടന്നു

കോതമംഗലം :  ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി,എറണാകുളം ഇടുക്കി ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318c യുടെ ആഭിമുഖ്യത്തിൽ നദികൾ ശുചീകരിക്കുന്ന തിന്റെയും, ജല...

CHUTTUVATTOM2 days ago

നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും :– മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം: നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടാണെന്നും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയാക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ്...

Trending