Connect with us

Hi, what are you looking for?

CHUTTUVATTOM

നേര്യമംഗലം മുതൽ പനംകൂട്ടി വരെയുള്ള ഭാഗത്തെ കാടും പടലും വാഹന യാത്രികർക്ക് ദുരിതമാകുന്നു

നേര്യമംഗലം : നേര്യമംഗലം – പനംകൂട്ടി- ഇടുക്കി സംസ്ഥാന പാതയിൽ നേര്യമംഗലം മുതൽ പനംകൂട്ടി വരെയുള്ള ഭാഗത്തെ കാടും പടലും വാഹന യാത്രികർക്ക് ദുരിതമാകുന്നു. കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യമുള്ള റോഡിൽ പടർന്നു കിടക്കുന്ന ഈറ്റക്കാടുകളും മറ്റും യാത്രക്കാരുടെ കാഴ്ച മറയ്ക്കുകയാണ്. കരിമണൽ മുതൽ പാംബ്ല വരെയുള്ള ഭാഗത്താണ് കൂടുതലായി ഈറ്റക്കാടുകൾ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നത്.

നേര്യമംഗലം വാളറ വനമേഖലയുടെ ഭാഗമായ ഇവിടെ കാട്ടാനകളുടെ സാന്നിധ്യവും ഉണ്ട്. രാത്രികാലങ്ങളിൽ റോഡിലേക്കു ചാഞ്ഞുനിൽക്കുന്ന ഈറ്റക്കാടുകളുടെ മറവിൽ കാട്ടാന നിന്നാൽ കാണാൻ സാധിക്കാത്ത അവസ്ഥയാണെന്നു പതിവു യാത്രക്കാർ പറയുന്നു. വനം വകുപ്പാണ് കാട്ടുചെടികൾ വെട്ടിത്തെളിക്കുന്നതിനു തടസ്സം നിൽക്കുന്നതെന്ന് ആരോപണമുണ്ട്.

നേര്യമംഗലം മുതൽ പനംകുട്ടി വരെയുള്ള പാത അടുത്ത നാളിലാണ് പുതുക്കിപ്പണിതത്. ഇതോടെ വാഹനങ്ങൾക്കു വേഗവും കൂടി. കൊടും വളവുകൾ നിറഞ്ഞ പാതയിൽ റോഡിലേക്കു മറിഞ്ഞുനിൽക്കുന്ന കാടും ഈറ്റകളും അപകടങ്ങൾക്കു കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. അടിയന്തരമായി ജനപ്രതിനിധികൾ ഇടപെട്ട് വാഹന യാത്രികർക്കു സുരക്ഷ ഒരുക്കണം എന്നാണ് ആവശ്യം.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...