NEWS
പള്ളിയുടെ ഗേറ്റും, ചുറ്റുമതിലും നശിപ്പിച്ച് കാട്ടാന; കോട്ടപ്പടി നിവാസികളുടെ ക്ഷമയെ പരീക്ഷിച്ച് കാട്ടാനയുടെ വിളയാട്ടം.

കോതമംഗലം : കാട്ടാന ഭീഷണി മൂലം പൊറുതി മുട്ടിയിരിക്കുകയാണ് കോട്ടപ്പടി പഞ്ചായത്തിലെ വടക്കും ഭാഗം, വാവേലി, പ്ലാമുടി പ്രദേശങ്ങൾ. ഇതിന് പുറമെ പുലി ഭീഷണിയും. കഴിഞ്ഞ ദിവസം രാത്രി വടക്കുംഭാഗം സെന്റ് ജോര്‍ജ്ജ് ഹോരേബ് യാക്കോബായ പള്ളിയുടെ ഗെയ്റ്റിന്റെ ചുറ്റ് മതില് കാട്ടാന തകര്‍ത്തു. സോളാര്‍ ഫെന്‍സിംഗിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ഞായറാഴ്ച രാത്രിയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. ഇവിടുത്തെ ജനങ്ങൾക്ക് തോര കണ്ണീർ ദിനങ്ങളാണ് കാട്ടാനകൾ സമ്മാനിക്കുന്നത്. കാട്ടാനയുടെ ഭീഷണിയിൽ വിറങ്ങലിച്ച് കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ. അധികൃതരുടെ അടുത്ത് പരാതി പറഞ്ഞു മടുത്തതല്ലാതെ പ്രശ്നപരിഹാരം ഒന്നുമായില്ല. പലരും തങ്ങളുടെ കൃഷിയിടങ്ങൾ ഉപേക്ഷിച്ചു വേറെ സ്ഥലത്തേക്ക് വാടകക്ക് പോകുകയാണ്.
കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം, വാവേലി, പ്ലാമുടി, കണ്ണക്കട മേഖല കാട്ടാനകളുടെ വിഹാര കേന്ദ്രമാണ്. സന്ധ്യ മയങ്ങിയാല്‍ കാട്ടാനകള്‍ കൂട്ടമായി കാട് വിട്ട് ജനവാസ മേഖലയി ലേക്ക് ഇറങ്ങുകയാണ്. വനത്തില്‍ നിന്നും മൃഗങ്ങള്‍ വ്യാപകമായി ജനവാസ മേഖലയിലെത്തുകയാണ്. നാല് മാസത്തിനിടെ പിണ്ടിമന, കോട്ട പ്പടി, കീരംപാറ, കുട്ടമ്പുഴ, കവളങ്ങാട്, പോത്താനിക്കാട്, പല്ലാരിമംഗലം, വാര പ്പെട്ടി തുടങ്ങിയ പഞ്ചായത്തുകളിലാണ് കാട്ടില്‍ വസിക്കുന്ന മൃഗങ്ങള്‍ പലപ്പോഴായി എത്തിയത്. കാട്ടാന മുതല്‍ കാട്ടു പോത്ത്, കാട്ടുപൂച്ച, ഹനുമാന് കുരങ്ങ്, മയില്‍, കുരങ്ങ്, മലമ്പാമ്പ് തുടങ്ങി രാജ വെമ്പാല വരെ ഇതില്‍പെടും. വനത്തിനുള്ളിലെ ആവാസ വ്യവസ്ഥ യില്‍ വന്ന മാറ്റങ്ങളും വന വിസ്തൃതിയില്‍ മാറ്റമില്ലാത്തതും മൃഗ ങ്ങളുടെ എണ്ണത്തില്‍ വന്ന വര്‍ധനയും ഇര തേടുന്നതിനുള്ള പ്രയാസങ്ങളുമാകാം വന്യമൃഗങ്ങളെ തുടര്‍ച്ചയായി ജനവാസ മേഖലയിലെത്തിക്കുന്നതിന് പ്രേരിപ്പിക്കുന്നത്. നീണ്ടപാറ, നേര്യമ ഗലം പാലം, ജില്ലാ കൃഷിത്തോട്ടം എന്നിവിടങ്ങളില്‍ വ്യാപകമായി കാട്ടാന കൃഷി നശിപ്പിച്ചിരുന്നു.
മാസങ്ങൾക്ക് മുമ്പ് പിണ്ടിമന പഞ്ചായത്ത് ആസ്ഥാനമായ മുത്തംകുഴിയിലും, അയിരൂര്‍ പാടത്തും കാട്ടാനയുടെ ശല്യമുണ്ടായിരുന്നു. കോട്ടപ്പടി പഞ്ചായത്തിലെ വടക്കും ഭാഗം, വാവേലി മേഖലയില്‍ സ്ഥിരം കാട്ടാനകളുടെ വിഹാര കേ ന്ദ്രമാണ്. നിരവിധി കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ ആണ് ഇവിടെ നശിപ്പി ക്കാപെട്ടത്. 50 വര്‍ഷമായി കാട്ടാന ശല്യമില്ലാത്ത പ്രദേശമായ നീണ്ടപാറ തൊട്ടിയാര്‍ പ്രോജക്ടിന് സമീപവും ജില്ലാ കൃഷിത്തോട്ടത്തിലും കാട്ടാന യെത്തിയത് ജനങ്ങളെ പരിഭ്രാന്തി യിലാക്കിയിട്ടുണ്ട്. ഇവിടെ കാട്ടാന ശല്യത്തിന് പൂര്‍ണതോതില്‍ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുമില്ല. ആനശല്യം ജനജീവിതത്തിന് വന്‍ഭീഷണിയായിരിക്കയാണ്. വീടുകള്‍ക്ക് സമീപം എത്തുന്നആനക്കൂട്ടം വന്‍തോതിലാണ് കൃഷിനാശം വരുത്തുന്നത്. പുരയിടത്തില്‍ ആന അതിക്രമിച്ചു കയറുകയും, കപ്പ, വാഴ തുടങ്ങിയ കൃഷികളും നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
കാട്ടാന പകലും രാത്രിയെന്നും വ്യത്യാസമില്ലാതെ ഇറങ്ങാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ ബുദ്ധമുട്ടിലാകുകയാണ്. ഏതാനും മാസം മുൻപ് വടക്കുംഭാഗത്ത് ആയപ്പാറ സ്വദേശി കുമ്പളക്കൂടി സനൂപിന്റെ റബ്ബർ തോട്ടത്തിന്റെ പ്രധാന ഗേറ്റ് കാട്ടാന ചവിട്ടി പൊളിച്ചു. ഇതിനുപുറമേ മുട്ടത്തുപാറ എൽ പി സ്കൂളിന്റെ പൂട്ടിയിട്ടിരുന്ന ഗേറ്റും തകർത്താണ് കാട്ടാന കാട്ടിലേക്ക് മടങ്ങിയത്. അതുപോലെ വാവേലി വീപ്പനാട്ട് വർഗീസിന്റെ പുരയിടത്തിലും ഏതാനും മാസങ്ങൾക്ക് മുന്നെയാണ് കാട്ടാന തേരോട്ടം നടത്തിയത്. കൃഷി വിളകൾ നശിപ്പിച്ചതിന് പുറമെ കാർ പോർച്ചിൽ കിടന്ന കാറിനെ വരെ വെറുതെ വിട്ടില്ല. കുത്തി നശിപ്പിച്ചു തള്ളി നീക്കി. വന്യജീവികളെ തുരത്തുന്നതിനും കൃഷി സംരക്ഷിക്കുന്നതിനും എതിരെ നടപടികള്‍ വേണമെന്നാണ് ജനങ്ങൾ പറയുന്നത് .അധികൃതരുടെ ഭാഗത്തു നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും നാട്ടുകാര്‍ ആരോപിച്ചു.
അതേസമയംകാട്ടാനകള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ തുടങ്ങിയതോടെ നോക്കുകുത്തിയായി മാറുകയാണ് വനം വകുപ്പും സര്‍ക്കാര്‍ സംവിധാനങ്ങളും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാട്ടാന ശല്യം കൊണ്ട് പൊറുതിമുട്ടുകയാണ് മലയോര കര്‍ഷകരുടെയും ആദിവാസി പിന്നോക്ക ജനവിഭാഗങ്ങളും പാര്‍ക്കുന്ന മലയോര മേഖല. ആനകളുടെ വരവോടെ കോതമംഗലത്തെ നാട്ടുകാരുടെ ഉറക്കവും നഷ്ടപ്പെട്ടു.
നേരത്തെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിച്ചിരുന്ന കാട്ടാന കൂട്ടങ്ങള്‍ തിരിച്ച് കാട്ടിലേക്ക് കയറാറുണ്ടെങ്കിലും ഇപ്പോള്‍ ദിവസങ്ങളോളം തമ്പടിക്കുന്നതാണ് ഇവര്‍ക്ക് വിനയാകുന്നത്. ഇതിനെ കാട്ടിലേക്ക് തന്നെ തുരത്തി വിടാന്‍ വനം വകുപ്പ് ആഴ്ചകളോളം നീളുന്ന ഭഗീരഥപ്രയത്നം തന്നെ നടത്താറുണ്ട്. എന്നാല്‍ ഇങ്ങനെ കാടുകയറുന്ന കാട്ടാന വീണ്ടും ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തുന്നതാണ് മലയോര കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. പലയിടത്തും വനം വകുപ്പ് ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഫലം കാണുന്നില്ല എന്ന ആക്ഷേപവും ഉണ്ട്. ഇതിന് അറിതി വരുത്താൻ ജനകിയ കൂട്ടായ്മ്മ വൈദുതി വേലി സ്ഥാപിക്കാൻ തുടങ്ങി. കാട്ടാന ശല്യം മൂലം പൊറുതിമുട്ടിയ കോട്ടപ്പടി പിണ്ടിമന പഞ്ചായത്തുകളിലെ ജനങ്ങൾ തങ്ങളുടെ സ്ഥലങ്ങളിലേക്ക് ആന അതിക്രമിച്ച് കയറുന്നത് തടയാനായിട്ടാണ് വൈദ്യുതി വേലി നിർമ്മിക്കാൻ ആരംഭിച്ചത് .
പിണ്ടിമന പഞ്ചായത്തിലെ പഴയ ഭൂതത്താൻകെട്ടിൽ നിന്ന് ആരംഭിച്ചു കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറ കൂവകണ്ടത്ത് തീരുന്ന 14 കിലോമീറ്റർ ദൈർഘ്യമുള്ള വൈദ്യുതി വേലിയാണ് ജനങ്ങളുടെ മേൽനോട്ടത്തിൽ നിർമ്മിക്കുന്നത്. ഏറെ നാളുകളായി കാട്ടാന ശല്യം അതിരൂക്ഷമായ പഞ്ചായത്തുകളാണ് കോട്ടപ്പടിയും പിണ്ടിമനയും. പലപ്പോഴും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് നിർമ്മിച്ചിരിക്കുന്ന വൈദ്യുതി വേലി തകർത്തു ആന ജനവാസ മേഖലകളിൽ ഇറങ്ങുകയാണ് പതിവ്. ഇതിനൊരു പരിഹാരമായി ജനങ്ങളുമായി കൂടിച്ചേർന്ന് പദ്ധതി രൂപീകരിച്ചത്. ജനകീയ വേലി പൂർത്തിയായാൽ ഓരോ രണ്ടു കിലോമീറ്ററിലും മൂന്നു വാച്ചർമാരെ വീതം നിയമിക്കും. അവർക്കുള്ള ശമ്പളവും ജനകീയകൂട്ടായ്മ തന്നെ കണ്ടെത്തും. കൂടാതെ സോളാർ ലൈറ്റിംഗ്, ആനകളെ നിരീക്ഷിക്കാനുള്ള വാച്ച്ടവർ ജനകീയ വേലിയുടെ ഭാഗമായി പണിയും. കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനപങ്കാളിത്തത്തോടെ കാട് വെട്ടുകയും ഫെൻസിംഗ് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഒരു വലിയ പദ്ധതിയുടെ തുടക്കമാണിത്.
NEWS
നവീകരിച്ച പാലമറ്റം – കൂവപ്പാറ റോഡ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം : ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച കീരംപാറ പഞ്ചായത്ത് ആറാം വാർഡിലെ പാലമറ്റം – കൂവപ്പാറ കോളനി റോഡ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോമി തെക്കേക്കര,പഞ്ചായത്ത് മെമ്പർമാരായ വി സി ചാക്കോ,ഷാന്റി ജോസ്,സിനി ബിജു,ജിജോ ആന്റണി,മഞ്ചു സാബു,ബേസിൽ ബേബി,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ,പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
NEWS
മിനി റൈസ് മില്ലിന്റെയും കാർഷികോല്പന്ന വിപണന ശാലയുടെയും പാക്ക് ഹൗസിന്റെയും ഉദ്ഘാടനം നടത്തി.

കോതമംഗലം : കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന നെല്ല് പ്രാദേശികമായി സ്ഥാപിച്ചിട്ടുള്ള ചെറുകിട – ആധുനിക റൈസ് മില്ലുകളില്‍ പുഴുങ്ങി – ഉണങ്ങി – കുത്തി അരിയാക്കുക വഴി കര്‍ഷകര്‍ക്ക് അധ്വാന ലാഭവും ഇപ്രകാരം ഉണ്ടാക്കുന്ന അരി ബ്രാന്‍ഡ് ചെയ്ത് വിപണനം നടത്തുക വഴി കര്‍ഷകര്‍ക്ക് അധിക വരുമാനവും ഒപ്പം ഉപഭോക്താക്കൾക്ക് ഗുണമേന്മയും ഉറപ്പുവരുത്തുകയും ഇതിലൂടെ നെല്‍കൃഷി മേഖലയ്ക്ക് പുത്തന്‍ ഊര്‍ജ്ജം പകരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരിന് കീഴില്‍ ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ എറണാകുളം കൃഷിവിജ്ഞാന കേന്ദ്രം പ്രൊജക്ടായി പെരിയാര്‍വാലി സ്പൈസസ് കര്‍ഷക ഉല്പാദന കമ്പനിയുടെ നേതൃത്വത്തില്‍ കീരംപാറയില്‍ സ്ഥാപിച്ചിട്ടുളള മിനി റൈസ് മില്ലിന്റെ പ്രവർത്തനോദ്ഘാടനവും ബ്രാന്‍ഡ് ചെയ്ത അരിയുടെ വിപണനോദ്ഘാടനവും നടത്തി.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.അരിയ്ക്ക് പുറമെ പ്രദേശത്തെ കര്‍ഷകരുടെയും മറ്റ് കര്‍ഷക ഉത്പാദക കമ്പനികളുടെയും ഗുണമേന്മയുള്ള വിവിധ കാര്ഷികോല്പന്നങ്ങര് കൂടി ലഭ്യമാക്കാൻ വേണ്ടി കൃഷിവകുഷ് എം ഐ ഡി എച്ച് സ്റ്റേറ്റ് ഫോര്‍ട്ടികൾച്ചർ മിഷന്റെ സഹായത്തോടെ ആരംഭിക്കുന്ന പഴം/പച്ചക്കറി പാക്ക് ഹൗസിന്റെയും വിപണനശാലയുടെയും ഉദ്ഘാടനം നടത്തി.പെരിയാർവാലി സ്പൈസസ് ഫാർമർ പ്രൊഡ്യൂസർ കമ്പനി മാനേജ് ഡയറക്ടർ റ്റി കെ ജോസഫ് അധ്യക്ഷത വഹിച്ചു.
എറണാകുളം കെ വി കെ പ്രിൻസിപ്പാൾ സയന്റിസ്റ്റ് & ഹെഡ് ഡോക്ടർ ഷിനോജ് സുബ്രമണ്യം പദ്ധതി വിശദീകരണം നടത്തി.എറണാകുളം ഹോർട്ടികൾച്ചർ മിഷൻ ഡപ്യൂട്ടി ഡയറക്ടർ ബിൻസി എബ്രഹാം പഴം/പച്ചക്കറി പാക്ക് ഹൗസ് പദ്ധതി വിശദീകരണം ചെയ്തു.കീരംപാറ സർവ്വീസ് സഹകരണ ബാങ്കിന് സമീപം(ഊഞ്ഞാപ്പാറ) നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്,ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്ജ്,വാർഡ് മെമ്പർ വി കെ വർഗീസ്,എ ഡി എ സിന്ധു വി പി,കോതമംഗലം അഗ്രികൾച്ചർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സി ഇ ഓ സുനിൽ സിറിയക്,എറണാകുളം കെ വി കെ പുഷ്പരാജ് ആഞ്ചലോസ്,കൃഷി ഓഫീസർ ബോസ് മത്തായി എന്നിവർ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി സ്വാഗതവും പെരിയാർവാലി സ്പൈസസ് എഫ് പി സി സി ഇ ഓ സന്തോഷ് തോമസ് നന്ദിയും പറഞ്ഞു.
NEWS
ഉദ്യോഗസ്ഥരുടെ സമീപനം കുറ്റമറ്റതായിരിക്കണമെന്നും, വീഴ്ചകള്‍ വരുന്നത് ഒഴിവാക്കണമെന്നും താലൂക്ക് വികസന സമിതി യോഗത്തിൽ ആന്റണി ജോണ്‍ എം എല്‍ എ

കോതമംഗലം : കോതമഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍ എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന് ഹാളിൽ നടന്നു.ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങള്‍ പ്രകാരം കോതമംഗലം താലൂക്കിലെ മൂന്ന് ബസ് സ്റ്റാന്‍ഡുകളിലേയ്ക്കും ബസുകള്‍ സര്‍വ്വീസുകള്‍ നടത്തണമെന്നും ആയത് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട മോട്ടോര്‍ വാഹന വകുപ്പ്,പോലീസ് അധികൃതര്‍ നിലവില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നിലനിര്‍ത്തികൊണ്ട് പോകേണ്ടതാണെന്നും യോഗം തീരുമാനിച്ചു. മുവാറ്റുപുഴ ആർ റ്റി എ ബോര്‍ഡിന്റെ തീരുമാനം ലഭിക്കുന്നത് അനുസരിച്ച് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും യോഗം തീരുമാനം കൈക്കൊണ്ടു.
കോതമംഗലം താലൂക്കിലെ അഞ്ചോളം പഞ്ചായത്തുകളില്‍ ജനവാസ മേഖലയില്‍ വന്യമൃഗശല്യം,പ്രത്യേകിച്ച് കാട്ടാന ശല്യം രൂക്ഷമാണെന്ന പരാതി വികസന സമിതിയില്‍ ഉയര്‍ന്നുവന്നു. കോട്ടപ്പടി പഞ്ചായത്തിലെ വനമേഖലയില്‍ അപകടകാരിയായ ചുള്ളിക്കൊമ്പന് എന്ന് വിളിക്കപ്പെടുന്ന കാട്ടാനയുടെ ഉപദ്രവം ജനജീവന് ഭീഷണിയുള്ളതായും അഭിപ്രായം ഉയര്‍ന്നു.ബഹു. വകുപ്പ് മന്ത്രി മുമ്പാകെയും,ജില്ലാ വികസന സമിതി യോഗത്തിലും ടി പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതായും,അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുള്ളതായും എം എല്‍ എ യോഗത്തില്‍ പറഞ്ഞു.വാരപ്പെട്ടി പഞ്ചായത്ത് പരിധിയില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി ജലം നഷ്ടപ്പെടുന്നത് സംബന്ധിച്ച പരാതിയില്‍,വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയറുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്ന് പ്രശ്ന പരിഹാരം കാണുവാന്‍ യോഗം തീരുമാനിച്ചിട്ടുള്ളതാണ്.
വാരപ്പെട്ടി വില്ലേജില്‍ നിന്നും പൊതുജനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങളില്‍ കാലദൈര്‍ഘ്യം ഉണ്ടാകുന്നുവെന്നും,സേവനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ആവശ്യമായ രീതിയില്‍ നല്കുന്നില്ലായെന്നുമുള്ള പരാതി വികസനസമിതി യോഗത്തില്‍ ഉയര്‍ന്നിട്ടുള്ളതാണ്. ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് തഹസിൽദാർ റേച്ചല്‍ കെ വര്‍ഗ്ഗീസ് യോഗം മുമ്പാകെ അറിയിച്ചിട്ടുള്ളതാണ്. നെല്ലിമറ്റം – ഉപ്പുകുളം – പെരുമണ്ണൂര്‍ – കൊണ്ടിമറ്റം റോഡിന്റെ നവീകരണം ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്ന്നിട്ടുള്ളതാണ്. പൊതുജനങ്ങളോടുള്ള ഉദ്യോഗസ്ഥരുടെ സമീപനം കുറ്റമറ്റതായിരിക്കണമെന്നും, വീഴ്ചകള്‍ വരുന്നത് ഒഴിവാക്കണമെന്നും രാജ്യത്തിന്റെ പ്രധാനപ്പെട്ട ആഘോഷ ചടങ്ങുകളില്‍ ബന്ധപ്പെട്ട വകുപ്പ് തലങ്ങളില്‍ നിന്നും പരമാവധി ആളുകളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും എം എല്‍ എ യോഗത്തില്‍ സമിതിയംഗങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സംസാരിച്ചു.
വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരന് നായര്‍,കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ എ നഷാദ്,മുവാറ്റുപുഴ എം എല്‍ എ പ്രതിനിധി അജു മാത്യു,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ ബേബി പൗലോസ്,സാജന് അമ്പാട്ട്,എ ടി പൗലോസ്,വി സി മാത്തച്ചന്,എം എസ് എല്‍ദോസ്,തഹസില്‍ദാര്‍ റേച്ചല്‍ കെ വര്‍ഗ്ഗീസ്,ഡെപ്യൂട്ടി തഹസില്‍ദാര്‍ ഒ എം ഹസന്,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME2 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT6 days ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME3 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE4 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം