Connect with us

Hi, what are you looking for?

NEWS

പള്ളിയുടെ ഗേറ്റും, ചുറ്റുമതിലും നശിപ്പിച്ച് കാട്ടാന; കോട്ടപ്പടി നിവാസികളുടെ ക്ഷമയെ പരീക്ഷിച്ച് കാട്ടാനയുടെ വിളയാട്ടം.

കോതമംഗലം : കാട്ടാന ഭീഷണി മൂലം പൊറുതി മുട്ടിയിരിക്കുകയാണ് കോട്ടപ്പടി പഞ്ചായത്തിലെ വടക്കും ഭാഗം, വാവേലി, പ്ലാമുടി പ്രദേശങ്ങൾ. ഇതിന് പുറമെ പുലി ഭീഷണിയും. കഴിഞ്ഞ ദിവസം രാത്രി വടക്കുംഭാഗം സെന്റ് ജോര്‍ജ്ജ് ഹോരേബ് യാക്കോബായ പള്ളിയുടെ ഗെയ്റ്റിന്റെ ചുറ്റ് മതില്‍ കാട്ടാന തകര്‍ത്തു. സോളാര്‍ ഫെന്‍സിംഗിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ഞായറാഴ്ച രാത്രിയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. ഇവിടുത്തെ ജനങ്ങൾക്ക് തോര കണ്ണീർ ദിനങ്ങളാണ് കാട്ടാനകൾ സമ്മാനിക്കുന്നത്. കാട്ടാനയുടെ ഭീഷണിയിൽ വിറങ്ങലിച്ച് കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ. അധികൃതരുടെ അടുത്ത് പരാതി പറഞ്ഞു മടുത്തതല്ലാതെ പ്രശ്നപരിഹാരം ഒന്നുമായില്ല. പലരും തങ്ങളുടെ കൃഷിയിടങ്ങൾ ഉപേക്ഷിച്ചു വേറെ സ്ഥലത്തേക്ക് വാടകക്ക് പോകുകയാണ്.

കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം, വാവേലി, പ്ലാമുടി, കണ്ണക്കട മേഖല കാട്ടാനകളുടെ വിഹാര കേന്ദ്രമാണ്. സന്ധ്യ മയങ്ങിയാല്‍ കാട്ടാനകള്‍ കൂട്ടമായി കാട് വിട്ട് ജനവാസ മേഖലയി ലേക്ക് ഇറങ്ങുകയാണ്. വനത്തില്‍ നിന്നും മൃഗങ്ങള്‍ വ്യാപകമായി ജനവാസ മേഖലയിലെത്തുകയാണ്. നാല് മാസത്തിനിടെ പിണ്ടിമന, കോട്ട പ്പടി, കീരംപാറ, കുട്ടമ്പുഴ, കവളങ്ങാട്, പോത്താനിക്കാട്, പല്ലാരിമംഗലം, വാര പ്പെട്ടി തുടങ്ങിയ പഞ്ചായത്തുകളിലാണ് കാട്ടില്‍ വസിക്കുന്ന മൃഗങ്ങള്‍ പലപ്പോഴായി എത്തിയത്. കാട്ടാന മുതല്‍ കാട്ടു പോത്ത്, കാട്ടുപൂച്ച, ഹനുമാന്‍ കുരങ്ങ്, മയില്‍, കുരങ്ങ്, മലമ്പാമ്പ് തുടങ്ങി രാജ വെമ്പാല വരെ ഇതില്‍പെടും. വനത്തിനുള്ളിലെ ആവാസ വ്യവസ്ഥ യില്‍ വന്ന മാറ്റങ്ങളും വന വിസ്തൃതിയില്‍ മാറ്റമില്ലാത്തതും മൃഗ ങ്ങളുടെ എണ്ണത്തില്‍ വന്ന വര്‍ധനയും ഇര തേടുന്നതിനുള്ള പ്രയാസങ്ങളുമാകാം വന്യമൃഗങ്ങളെ തുടര്‍ച്ചയായി ജനവാസ മേഖലയിലെത്തിക്കുന്നതിന് പ്രേരിപ്പിക്കുന്നത്. നീണ്ടപാറ, നേര്യമ ഗലം പാലം, ജില്ലാ കൃഷിത്തോട്ടം എന്നിവിടങ്ങളില്‍ വ്യാപകമായി കാട്ടാന കൃഷി നശിപ്പിച്ചിരുന്നു.


മാസങ്ങൾക്ക് മുമ്പ് പിണ്ടിമന പഞ്ചായത്ത് ആസ്ഥാനമായ മുത്തംകുഴിയിലും, അയിരൂര്‍ പാടത്തും കാട്ടാനയുടെ ശല്യമുണ്ടായിരുന്നു. കോട്ടപ്പടി പഞ്ചായത്തിലെ വടക്കും ഭാഗം, വാവേലി മേഖലയില്‍ സ്ഥിരം കാട്ടാനകളുടെ വിഹാര കേ ന്ദ്രമാണ്. നിരവിധി കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ ആണ് ഇവിടെ നശിപ്പി ക്കാപെട്ടത്. 50 വര്‍ഷമായി കാട്ടാന ശല്യമില്ലാത്ത പ്രദേശമായ നീണ്ടപാറ തൊട്ടിയാര്‍ പ്രോജക്ടിന് സമീപവും ജില്ലാ കൃഷിത്തോട്ടത്തിലും കാട്ടാന യെത്തിയത് ജനങ്ങളെ പരിഭ്രാന്തി യിലാക്കിയിട്ടുണ്ട്. ഇവിടെ കാട്ടാന ശല്യത്തിന് പൂര്‍ണതോതില്‍ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുമില്ല. ആനശല്യം ജനജീവിതത്തിന് വന്‍ഭീഷണിയായിരിക്കയാണ്. വീടുകള്‍ക്ക് സമീപം എത്തുന്നആനക്കൂട്ടം വന്‍തോതിലാണ് കൃഷിനാശം വരുത്തുന്നത്. പുരയിടത്തില്‍ ആന അതിക്രമിച്ചു കയറുകയും, കപ്പ, വാഴ തുടങ്ങിയ കൃഷികളും നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.

കാട്ടാന പകലും രാത്രിയെന്നും വ്യത്യാസമില്ലാതെ ഇറങ്ങാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ ബുദ്ധമുട്ടിലാകുകയാണ്. ഏതാനും മാസം മുൻപ് വടക്കുംഭാഗത്ത് ആയപ്പാറ സ്വദേശി കുമ്പളക്കൂടി സനൂപിന്റെ റബ്ബർ തോട്ടത്തിന്റെ പ്രധാന ഗേറ്റ് കാട്ടാന ചവിട്ടി പൊളിച്ചു. ഇതിനുപുറമേ മുട്ടത്തുപാറ എൽ പി സ്കൂളിന്റെ പൂട്ടിയിട്ടിരുന്ന ഗേറ്റും തകർത്താണ് കാട്ടാന കാട്ടിലേക്ക് മടങ്ങിയത്. അതുപോലെ വാവേലി വീപ്പനാട്ട് വർഗീസിന്റെ പുരയിടത്തിലും ഏതാനും മാസങ്ങൾക്ക് മുന്നെയാണ് കാട്ടാന തേരോട്ടം നടത്തിയത്. കൃഷി വിളകൾ നശിപ്പിച്ചതിന് പുറമെ കാർ പോർച്ചിൽ കിടന്ന കാറിനെ വരെ വെറുതെ വിട്ടില്ല. കുത്തി നശിപ്പിച്ചു തള്ളി നീക്കി. വന്യജീവികളെ തുരത്തുന്നതിനും കൃഷി സംരക്ഷിക്കുന്നതിനും എതിരെ നടപടികള്‍ വേണമെന്നാണ് ജനങ്ങൾ പറയുന്നത് .അധികൃതരുടെ ഭാഗത്തു നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും നാട്ടുകാര്‍ ആരോപിച്ചു.

അതേസമയംകാട്ടാനകള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ തുടങ്ങിയതോടെ നോക്കുകുത്തിയായി മാറുകയാണ് വനം വകുപ്പും സര്‍ക്കാര്‍ സംവിധാനങ്ങളും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാട്ടാന ശല്യം കൊണ്ട് പൊറുതിമുട്ടുകയാണ് മലയോര കര്‍ഷകരുടെയും ആദിവാസി പിന്നോക്ക ജനവിഭാഗങ്ങളും പാര്‍ക്കുന്ന മലയോര മേഖല. ആനകളുടെ വരവോടെ കോതമംഗലത്തെ നാട്ടുകാരുടെ ഉറക്കവും നഷ്ടപ്പെട്ടു.

നേരത്തെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിച്ചിരുന്ന കാട്ടാന കൂട്ടങ്ങള്‍ തിരിച്ച് കാട്ടിലേക്ക് കയറാറുണ്ടെങ്കിലും ഇപ്പോള്‍ ദിവസങ്ങളോളം തമ്പടിക്കുന്നതാണ് ഇവര്‍ക്ക് വിനയാകുന്നത്. ഇതിനെ കാട്ടിലേക്ക് തന്നെ തുരത്തി വിടാന്‍ വനം വകുപ്പ് ആഴ്ചകളോളം നീളുന്ന ഭഗീരഥപ്രയത്‌നം തന്നെ നടത്താറുണ്ട്. എന്നാല്‍ ഇങ്ങനെ കാടുകയറുന്ന കാട്ടാന വീണ്ടും ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തുന്നതാണ് മലയോര കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. പലയിടത്തും വനം വകുപ്പ് ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഫലം കാണുന്നില്ല എന്ന ആക്ഷേപവും ഉണ്ട്. ഇതിന് അറിതി വരുത്താൻ ജനകിയ കൂട്ടായ്മ്മ വൈദുതി വേലി സ്ഥാപിക്കാൻ തുടങ്ങി. കാട്ടാന ശല്യം മൂലം പൊറുതിമുട്ടിയ കോട്ടപ്പടി പിണ്ടിമന പഞ്ചായത്തുകളിലെ ജനങ്ങൾ തങ്ങളുടെ സ്ഥലങ്ങളിലേക്ക് ആന അതിക്രമിച്ച് കയറുന്നത് തടയാനായിട്ടാണ് വൈദ്യുതി വേലി നിർമ്മിക്കാൻ ആരംഭിച്ചത് .

പിണ്ടിമന പഞ്ചായത്തിലെ പഴയ ഭൂതത്താൻകെട്ടിൽ നിന്ന് ആരംഭിച്ചു കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറ കൂവകണ്ടത്ത് തീരുന്ന 14 കിലോമീറ്റർ ദൈർഘ്യമുള്ള വൈദ്യുതി വേലിയാണ് ജനങ്ങളുടെ മേൽനോട്ടത്തിൽ നിർമ്മിക്കുന്നത്. ഏറെ നാളുകളായി കാട്ടാന ശല്യം അതിരൂക്ഷമായ പഞ്ചായത്തുകളാണ് കോട്ടപ്പടിയും പിണ്ടിമനയും. പലപ്പോഴും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് നിർമ്മിച്ചിരിക്കുന്ന വൈദ്യുതി വേലി തകർത്തു ആന ജനവാസ മേഖലകളിൽ ഇറങ്ങുകയാണ് പതിവ്. ഇതിനൊരു പരിഹാരമായി ജനങ്ങളുമായി കൂടിച്ചേർന്ന് പദ്ധതി രൂപീകരിച്ചത്. ജനകീയ വേലി പൂർത്തിയായാൽ ഓരോ രണ്ടു കിലോമീറ്ററിലും മൂന്നു വാച്ചർമാരെ വീതം നിയമിക്കും. അവർക്കുള്ള ശമ്പളവും ജനകീയകൂട്ടായ്മ തന്നെ കണ്ടെത്തും. കൂടാതെ സോളാർ ലൈറ്റിംഗ്, ആനകളെ നിരീക്ഷിക്കാനുള്ള വാച്ച്ടവർ ജനകീയ വേലിയുടെ ഭാഗമായി പണിയും. കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനപങ്കാളിത്തത്തോടെ കാട് വെട്ടുകയും ഫെൻസിംഗ് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഒരു വലിയ പദ്ധതിയുടെ തുടക്കമാണിത്.

You May Also Like

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി നോർത്ത് ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണ സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിത്യ ആർ. നായർ,...

NEWS

കോട്ടപ്പടി : വാഴപ്പിള്ളികുന്നേൽ (വള്ളുപറമ്പിൽ ) വർക്കി (80) നിര്യാതനായി. സംസ്കാരം  ശനിയാഴ്‌ച രാവിലെ 9.30ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: മേരി, വെറ്റിലപ്പാറ കണ്ണൻകല്ലേൽ കുടുംബാഗം. മക്കൾ : ജാൻസി,...

CHUTTUVATTOM

കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് ഭൂതത്താന്‍കെട്ട് മുതല്‍ കൂരികുളം വരെ 93 ലക്ഷം രൂപ ചെലവില്‍ 8.5 കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ഫെന്‍സിംഗ് നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രം. മലയാറ്റൂര്‍...

NEWS

കോതമംഗലം: കനത്ത മഴയില്‍ കോട്ടപ്പടിയില്‍ വീട് തകര്‍ന്നു. ആളപായമില്ല. വടാശേരി തൈപ്പറമ്പില്‍ മാത്തുക്കുട്ടിയുടെ വീട് ഇന്നലെ ഉച്ചക്ക് 12നാണ് തകര്‍ന്നത്. ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ഭിത്തിക്കും പൊട്ടലുണ്ട്.സംഭവസമയത്ത് വീടിനുള്ളില്‍ മാത്തുക്കുട്ടിയും ഭാര്യ...

CHUTTUVATTOM

കോതമംഗലം: മയക്കുവെടി വെച്ച് റേഡിയോ കോളറിട്ട മോഴയാന ചരിഞ്ഞു. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍, ശനിയാഴ്ച കോട്ടപ്പാറവനത്തില്‍ ഒരേ സ്ഥലത്തു നിന്നുതന്നെ സ്ഥിരമായി ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ അജ്ഞാത ജീവി നായയെ കടിച്ചു കൊന്നതയി പരാതി. കോട്ടപ്പടി, മുട്ടത്തുപാറ സ്വദേശി സാബുവിന്റെ വളര്‍ത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ നാലോടെ പ്രദേശവാസികള്‍ ശബ്ദം കേട്ടിരുന്നു. പിന്നീട്...

ACCIDENT

കോതമംഗലം : തൃക്കാരിയൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യത കാലിൽ ഇടിച്ചു യുവാവ് മരണപ്പെട്ടു. കോട്ടപ്പടി തോളേലി സ്വദേശി നിതിൻ (33) ആണ് മരിച്ചത്. മൃതദേഹം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. എക്സ്സൈസ് ഉദ്യോഗസ്ഥനാണ്...

NEWS

കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി മതിലും കൃഷിയിടങ്ങളും തകർത്തു. വാവേലി സ്വദേശി കൊറ്റാലിൽ ചെറിയാൻ്റെ പുരയിടത്തിലെ മതിലും, ഗേറ്റും തകർത്തു. സമീപത്തെ മറ്റൊരു പുരയിടത്തിലെ കമുകും,മതിലുമാണ് ഇന്ന്...

NEWS

കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ...

NEWS

കോതമംഗലം: നാൽപ്പത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് നവംബർ 8-ന് കോട്ടപ്പടി സ്വദേശിയായ പ്രവാസി എഴുത്തുകാരൻ ജിതിൻ റോയിയുടെ പുതിയ ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നോവൽ ‘ദി ആൾട്ടർനേറ്റ്...

error: Content is protected !!