AUTOMOBILE
കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡ് സജീവമായി; സ്വകാര്യ ബസുകളും സർവീസ് ആരംഭിച്ചു

കോതമംഗലം: കെഎസ്ആർടിസിക്കു പുറമെ കോതമംഗലത്ത് ഏതാനും സ്വകാര്യ ബസുകളൾ കൂടി ഇന്നലെ സർവീസ് ആരംഭിച്ചു. ബസിൽ യാത്രക്കാർ നന്നേ കുറവായിരുന്നു. ലോക്ഡൗണ്‍ ഇളവിനെത്തുടർന്നാണ് ഇന്നലെ സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചത്. കോതമംഗലത്തു നിന്നും മുവാറ്റുപുഴ, നേര്യമംഗലം , പൂയംകുട്ടി , പെരുമ്പാവൂർ റൂട്ടുകളിലേക്ക് പതിനഞ്ചിൽ താഴെ ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്.
ബസിന്റെ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി യാത്രക്കാരെ മാത്രമെ കയറ്റാവൂവെന്ന നിബന്ധന പാലിച്ചുകൊണ്ടായിരുന്നു ബസ് സർവീസ് നടത്തിയത്. പരിഷ്കരിച്ച യാത്രക്കൂലി ഈടാക്കിയെങ്കിലും ബസുകൾ വൻ നഷ്ടത്തിലാണ് സർവീസ് നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ നിരത്തിലിറങ്ങുന്നതോടുകൂടി സ്ഥിതിഗതികളിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബസ് ഉടമകൾ.
AUTOMOBILE
ഇരുചക്രവാഹനത്തില്‍ കുട്ടികളായാലും രണ്ട് പേരിൽ കൂടുതലാവുന്നത് നിയമലംഘനം; കോതമംഗലം മേഖലയിലെ നിരീക്ഷണ ക്യാമറകൾ നാളെ മുതൽ മിഴിതുറക്കും

കോതമംഗലം : സംസ്ഥാനത്ത് റോഡപകടങ്ങൾ കുറയ്ക്കാനും ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനുമായി സ്ഥാപിക്കപ്പെട്ട എ.ഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി റോഡപകടങ്ങൾ കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം. ഇരുചക്രവാഹനത്തില്‍ കുട്ടികളായാലും രണ്ട് പേരിൽ കൂടുതലാവുന്നത് നിയമലംഘനമെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത് വെളിപ്പെടുത്തുന്നു. പ്രതിവർഷം ഒന്നര ലക്ഷത്തിലധികം റോഡ് അപകട മരണങ്ങളാണ് നമ്മുടെ രാജ്യത്തെ നിരത്തിൽ നടക്കുന്നത് അതിൽ ഇരയാകുന്നവരിൽ അധികവും രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളായ യുവജനങ്ങളാണ് എന്നുള്ളതാണ് ഏറ്റവും വേദനാജനകമായ വസ്തുത. ഹെൽമറ്റും സീറ്റ് ബെൽറ്റും അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗംകൊണ്ട് മാത്രം ഈ മരണത്തിൽ പകുതിയിലധികവും ഒഴിവാക്കാൻ കഴിയും എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇവ ധരിച്ചു എന്ന് ഉറപ്പാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വാഹന പരിശോധന അടക്കമുള്ള എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ. എന്നാൽ വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്നത് നിരവധി പരിമിതികളുള്ളതാണ് അതേപോലെതന്നെ പലപ്പോഴും പരാതികൾക്കും ഇടയാക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് മാനുഷിക ഇടപെടൽ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടുള്ള നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയിലൂടെ ( Artificial intelligence Technology) റോഡ് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഇൻഫോഴ്സ്മെന്റ് സംവിധാനങ്ങളുടെ ആവശ്യകതയും പ്രസക്തിയും.
കേരള മോട്ടോർ വാഹന വകുപ്പ് നിരന്തരമായി നടത്തുന്ന കുറ്റമറ്റ രീതിയിലുള്ള എൻഫോഴ്സ്മെന്റ് സംവിധാനത്തിലെ പുതിയ കാൽവെപ്പാണ് വികസിത രാജ്യങ്ങളുടെ മാതൃകയിലുള്ള ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറ സംവിധാനം ഉപയോഗിച്ചുള്ള വാഹന പരിശോധന. പ്രധാനമായും ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ , ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത് , എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നത്. കൂടാതെ സാധുതയില്ലാത്ത രേഖകളുള്ള വാഹനങ്ങളും പരിശോധിക്കപ്പെടും . ഇതിനായി 675 ഏ ഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തനസജ്ജയമായിട്ടുള്ളത്.
ജില്ലാ കൺട്രോൾ റൂമുകളിൽ നിന്ന് പ്രസ്തുത ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ കണ്ടെത്തുന്ന മറ്റ് കുറ്റങ്ങൾക്ക് കൂടി നോട്ടീസ് തയ്യാറാക്കി അയക്കാൻ കഴിയും. ഹൈ പീക്ക് ഔട്ട്പുട്ട് ഉള്ള ഇൻഫ്രാറെഡ് ക്യാമറകളാണ് എന്നുള്ളതിനാൽ രാത്രികാലങ്ങളിലും കഠിനമായ കാലാവസ്ഥകളിലും കൃത്യതയോടെ ദൃശ്യങ്ങൾ പകർത്താൻ കഴിയും. കൂടുതൽ കുറ്റകൃത്യങ്ങൾ പുതുതായി കൂട്ടിച്ചേർക്കാൻ പറ്റുന്ന രീതിയിലും നിലവിലുള്ള ഒഫൻസ് ഡിറ്റക്ഷൻ ആട്ടോമാറ്റിക് ആയി തന്നെ കൂടുതൽ കാര്യക്ഷമമായും എറർ സംഭവിക്കാത്ത രീതിയിലും സ്വയം അപ്ഡേറ്റ് ആവുന്ന രീതിയിലുള്ള ഡീപ്പ് ലേണിംഗ് ടെക്നോളജി (Deep Learning technology) അനുവർത്തിക്കുന്ന സോഫ്റ്റ്‌വെയർ ആണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നതും തൽക്ഷണം തന്നെ ദൃശ്യങ്ങൾ പ്രധാന കൺട്രോൾ റൂമിലേക്ക് അയക്കുന്നതും അതുകൊണ്ടുതന്നെ ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നത് വളരെ എളുപ്പമാണ് എന്നതിനാൽ നിലവിലുള്ള ക്യാമറകളുടെ സ്ഥാനം നിരന്തരമായി പരിഷ്കരിക്കപ്പെട്ടേക്കാം.
പ്രധാന കൺട്രോൾ റൂമിൽ നിന്ന് എല്ലാ ജില്ലാ ആർടിഒ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങൾ കൈമാറ്റം ചെയ്യുകയും അവിടെ നിന്ന് നോട്ടീസ് തയ്യാറാക്കി വാഹനം ഉടമകൾക്ക് നൽകുകയും ചെയ്യും അതോടൊപ്പം തന്നെ വാഹന ഡാറ്റ ബേസിൽ ഇ ചെല്ലാൻ (E ചെല്ലാൻ ) സംവിധാനം വഴി കേസ് രേഖപ്പെടുത്തുകയും ആയത് സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള വിർച്ച്വൽ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്യും. ഇത് വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനും മറ്റ് സർവീസുകൾ എടുക്കുന്നതിന് ഭാവിയിൽ പ്രയാസം സൃഷ്ടിച്ചേക്കാം. ഇത്തരത്തിലുള്ള ചെല്ലാനുകളെ സംബന്ധിച്ചുള്ള എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ആയത് അതാത് ജില്ലാ RTO എൻഫോഴ്സ്മെന്റ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ക്യാമറകൾ സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും നോട്ടീസുകൾ തയ്യാറാക്കി അയക്കുന്നതിനും കൺട്രോൾ റൂമുകൾ സജ്ജമാക്കുന്നതിനും കെൽട്രോൺ ആണ് മോട്ടോർ വാഹന വകുപ്പുമായി കരാറിൽ പെട്ടിട്ടുള്ളത്. സംസ്കാര പൂർണ്ണമായ ഒരു സമൂഹ സൃഷ്ടിയും അതുവഴി വേദനാജനകമായ മരണങ്ങളുംഒഴിവാക്കുന്നതിനുള്ള നൂതനമായ ഒരു തുടക്കമായിരിക്കും ആർട്ടിഫിഷൽ ഇൻറലിജൻസ് ക്യാമറകളുടെ വരവോടെ സാധ്യമാവുക.
എറണാകുളം ജില്ലയിൽ ക്യാമറ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങൾ
എറണാകുളം ഊന്നുകൾ
എറണാകുളം വിമലഗിരി കോളേജ് ജംഗ്ഷൻ
എറണാകുളം കോഴിപ്പള്ളി
എറണാകുളം കോതമംഗലം ഗവ ആശുപത്രി
എറണാകുളം നങ്ങേലി പടി
എറണാകുളം അറക്കപ്പടി
എറണാകുളം ആര്യങ്കാവ്
എറണാകുളം പുത്തൻകാവ്
എറണാകുളം അരൂർ തോപ്പുംപടി റോഡ്
എറണാകുളം കുമ്പളം പനങ്ങാട് പാലം
എറണാകുളം അരൂർ
എറണാകുളം നെട്ടൂർ
എറണാകുളം ഉദ്യംപേരൂർ
എറണാകുളം അലക്സാണ്ടർ പറമ്പിത്തറ പാലത്തിന് സമീപം
എറണാകുളം പരിപ്പ് ജങ്
എറണാകുളം തിരുവാങ്കുളം
എറണാകുളം കരിഗച്ചിറ
എറണാകുളം ആവോലി
എറണാകുളം ആനിക്കാട്
എറണാകുളം ഇരുമ്പനം
എറണാകുളം വാളകം
എറണാകുളം മുടിക്കൽ
എറണാകുളം മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ്
എറണാകുളം മറൈൻ ഡ്രൈവ്
എറണാകുളം കാളമുക്ക്
എറണാകുളം കടാതി
എറണാകുളം കക്കടശ്ശേരി
എറണാകുളം വാഴപ്പള്ളി
എറണാകുളം പട്ടിമറ്റം
എറണാകുളം ഞാറക്കൽ
എറണാകുളം മണ്ണൂർ
എറണാകുളം കീഴില്ലം
എറണാകുളം വരാപ്പുഴ പാലം – 1
എറണാകുളം വരാപ്പുഴ പാലം – 2
എറണാകുളം ഓടക്കാലി
എറണാകുളം താക്വാ നഗർ തണ്ടേക്കാട്
എറണാകുളം കൂനമ്മാവ്
എറണാകുളം ചെറുകുന്നം
എറണാകുളം പാത്തിപ്പാലം
എറണാകുളം പെരുമ്പാവൂർ സിഗ്നൽ എംസി റോഡ്
എറണാകുളം എഎം റോഡ് പെരുമ്പാവൂർ – 2
എറണാകുളം ഇരിങ്ങോൾ
എറണാകുളം എഎം റോഡ് പെരുമ്പാവൂർ – 1
എറണാകുളം മൂവാറ്റുപുഴ കെഎസ്ആർടിസി ജംക്‌ഷൻ
എറണാകുളം കടുവൽ ജങ്
എറണാകുളം ചെറായി പാടം
എറണാകുളം പെരുമ്പടന്ന നോർത്ത് പറവൂർ
എറണാകുളം മന്നം
എറണാകുളം താമര വളവ് വടക്കൻ പറവൂർ
എറണാകുളം മാഞ്ഞാലി പാലം
എറണാകുളം അത്താണി
എറണാകുളം നായത്തോട്, മറ്റൂർ എയർപോർട്ട് റോഡ്
എറണാകുളം മറ്റൂർ
എറണാകുളം കാലടി മലയാറ്റൂർ റോഡ്
എറണാകുളം മാല്യങ്കര
എറണാകുളം TELK – 2
എറണാകുളം TELK – 1
എറണാകുളം മൂത്തകുന്നം
എറണാകുളം വേങ്ങൂർ
എറണാകുളം അങ്കമാലി nh jn
എറണാകുളം അങ്ങാടിക്കടവ്
എറണാകുളം കിടങ്ങൂർ
എറണാകുളം കരയാംപറമ്പ് – 1
എറണാകുളം കരയാംപറമ്പ് – 2
AUTOMOBILE
കോതമംഗലം ഓജസ് ഓട്ടോമൊബൈൽസിൽ നിരവധി ഒഴിവുകൾ

കോതമംഗലം : കോതമംഗലം ഓജസ് ഓട്ടോമൊബൈൽസ് ബോഡി ബിൽഡിംഗ് കമ്പനിയിലേക്ക് സൂപ്പർവൈസർ, വർക്ക്സ് മാനേജർ, അക്കൗണ്ടന്റ്, വെൽഡേഴ്സ്, ഷീറ്റ് മെറ്റൽ വർക്കേഴ്സ്, ഫാബ്രിക്കേറ്റേഴ്സ്, പെയിന്റേഴ്സ്, ഹെൽപ്പർ, (ഇലക്ട്രീഷ്യൻ/ പ്ലംബർ – അപ്പ്രെന്റിസ്) എന്നിവരെ ഉടൻ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8086700295 , 8086700296
AUTOMOBILE
ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി കണ്‍ട്രോള്‍ ടെസ്റ്റിംഗ് ലാബുകള്‍ ഒരുക്കിയത് കോതമംഗലത്ത്

കോതമംഗലം : പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്ന പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി കണ്‍ട്രോള്‍ ടെസ്റ്റിംഗ് ലാബുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. തിരുവനന്തപുരം പബ്ലിക് ഓഫീസ് കോംപ്ലക്സില്‍ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ ടെസ്റ്റിങ് ബസ് ഫ്ളാഗ് ഓഫ് നടത്തി. 2.7 കോടി രൂപ ചിലവിൽ മൂന്നു ലാബുകളാണ് സജ്ജമാക്കിയിരിക്കുന്നത്. നിലവിൽ 3 ജില്ലകളിൽ റീജിയണൽ ലബോറട്ടറികളും 11 ജില്ലകളിൽ ജില്ലാ ലബോറട്ടറികളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവയ്ക്കു പുറമെയാണ് മൊബൈൽ ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകള്‍ സജ്ജമായിരിക്കുന്നത്.
പ്രവൃത്തി നടക്കുന്ന ഇടങ്ങളിൽ പോയി ഗുണനിലവാരം പരിശോധിക്കാൻ പുതിയ ലാബുകൾ വഴി സാധിക്കും. പദ്ധതികള്‍ നടപ്പാക്കിയാൽ മാത്രം പോരാ, അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്. അതു കൂടുതൽ മികവോടെ നടപ്പാക്കാൻ പുതിയ മൊബൈൽ ലാബുകൾ സഹായകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ ബസിന്റെയും ബോഡി നിര്‍മാണത്തിനു തന്നെ ഒരു കോടി രൂപയായി. അത്രതന്നെ ചെലവു വരുന്ന ടാര്‍, കോണ്‍ക്രീറ്റ് പരിശോധനാ ഉപകരണങ്ങളാണ് മൊബൈല്‍ ലാബുകളില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ പ്രമുഖ കാരവന്‍ നിര്‍മാതാക്കളായ കോതമംഗലം ഓജസ് ഓട്ടോമൊബൈല്‍സ് ആണ് ബസ് ബോഡി ചെയ്‌തിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓജസ് എം.ഡി. ബിജു മര്‍ക്കോസിന് മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
-
CRIME1 day ago
ബസിൽ ലൈംഗികാതിക്രമം; ഇരുമല്ലൂർ സ്വദേശി പിടിയിൽ
-
ACCIDENT10 hours ago
ചെറിയ പള്ളിക്ക് മുമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ മുൻ ട്രസ്റ്റി മരണപ്പെട്ടു
-
CRIME2 days ago
ഇരുമ്പ് പൈപ്പ് കൊണ്ട് കോതമംഗലത്ത് രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
-
CRIME2 days ago
വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തിയവരെ കോതമംഗലം പോലീസ് പിടികൂടി
-
CRIME3 days ago
മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.
-
CRIME3 days ago
മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
-
CHUTTUVATTOM4 days ago
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്
-
NEWS3 days ago
വീടിനു നേരെ കാട്ടു കൊമ്പന്റെ ആക്രമണം: ഭയന്ന് വിറച്ചു വീട്ടുകാർ