AUTOMOBILE
ഒരു കോടി രൂപയുടെ ബെൻസ്; ബിഎസ് കുരുക്കില്‍ ബുദ്ധിമുട്ടി കോതമംഗലം സ്വദേശി

കോതമംഗലം : ഇന്ത്യയിലെ മലിനീകരണ ചട്ടങ്ങൾ പരിഷ്ക്കരിച്ചപ്പോൾ കാറുകൾക്ക് ഭാരത് സ്റ്റേജ്- 6 നിബന്ധന ഏർപ്പെടുത്തുകയും , ബി.എസ് 4 കാറുകൾ നിർമ്മാണം നിർത്തുകയും ചെയ്തിരുന്നു. പുതിയ നിയമങ്ങള്‍ ഒന്നും തുടര്‍ന്നു കൊണ്ടുപോകാന്‍ സാധിക്കാത്ത കാർ മോഡലുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിയുകയും ചെയ്തു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായിട്ടാണ് രാജ്യത്ത് ബിഎസ് VI പ്രാബല്യത്തില്‍ കൊണ്ടുന്നത്.
ഇന്ത്യയിലെ മെര്‍സിഡീസ് ബെന്‍സ് GLE -യുടെ ആദ്യ ഡെലിവറി നടന്നത് കേരളത്തിലാണ്, അതും കോതമംഗലം സ്വദേശിയായ റോയി കുര്യൻ ആണ് രാജ്യത്തെ ആദ്യ ബെന്‍സ് GLE സ്വന്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ താത്ക്കാലിക രജിസ്ട്രേഷന് അദ്ദേഹം എടുക്കുകയും ചെയ്തിരുന്നു. കാർ ബി.സ് 4 നിലവാരത്തിലുള്ളതായിരിക്കും എന്ന ധാരണയിൽ കോതമംഗലം ആര്‍ടിഒ വിളിക്കുകയും ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്നും റോയിയോട് ആവശ്യപ്പെടുകയായിരുന്നു. അല്ലെങ്കില്‍ ആര്‍ടിഒ തന്നെ രജിസ്റ്റര്‍ ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് ബെൻസ് കമ്പനി അധികാരികളുമായി ബന്ധപ്പെട്ട് കാർ പുതിയ ബി.എസ് 6 നിലവാരത്തിലുള്ളതാണെന്ന് ഉറപ്പുവരുത്തുകയും , മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയുമായിരുന്നു.
ബി.എസ് 4 കാറുകളുടെ രെജിസ്ട്രേഷൻ നടപടികൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് അധികാരികൾ വേണ്ട നടപടികൾ കൈകൊണ്ടത്. പുതിയ കാറിന്റെ മലിനീകരണ ചട്ടത്തിൽ വന്ന ആശങ്ക ഒഴിഞ്ഞ ആശ്വാസത്തിലും , തന്റെ ഇഷ്ട്ട നമ്പറിനുവേണ്ടിയുള്ള കാത്തിരിപ്പിലുമാണ് റോയ് കുര്യൻ.
AUTOMOBILE
വജ്ര മേസിന് വൻ ജന പങ്കാളിത്തം: കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് വജ്രജൂബിലി : ‘ടെലെ’ പ്രദര്‍ശനം കാണാന്‍ ആയിരങ്ങള്‍

കോതമംഗലം: ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയങ്ങൾ കാണാൻ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലേക്ക് ആയിരങ്ങൾ ഒഴുകുന്നു.ഇന്ത്യയില്‍ ഇതേവരെ അവതരിപ്പിച്ചിട്ടില്ലാത്ത വിദേശ നിര്‍മ്മിത കാറുകള്‍ ഉള്‍പ്പെടെ ഏറ്റവും ആധുനിക സൗകര്യങ്ങളളുള്ള നിരവധി വിദേശ നിര്‍മ്മിത കാറുകളും വിദേശ നിര്‍മ്മിത ബൈക്കുകളും പ്രദര്‍ശനത്തിനായി ഒരുക്കിയ ‘ടെലെ’ കാണാന്‍ മഴയത്തുപോലും ആയിരങ്ങളാണ് കുന്നിൻ പുറത്തെ ഈ കോളേജിലേക്കെത്തിയത്. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിത്തെിയ ജനങ്ങള്‍ക്ക് ഈ പ്രദര്‍ശനം ഒരു അത്ഭുതം തന്നെയായിരുന്നു. സിനിമകളിലും മറ്റും മാത്രം കണ്ട് പരിചയമുള്ള വിവിധ തരത്തിലുള്ള വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെകാണികള്ക്കായി ഒരുക്കിയിരുന്നു . അവരുടെ അഭ്യാസപ്രകടനങ്ങള്‍ ഏവരിലും അത്ഭുതം ഉളവാക്കി. കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് ആണ് ടെലെ പ്രദര്‍ശനം അരങ്ങേറിയത്.
വിദ്യാര്‍ത്ഥികളെ റാഞ്ചുവാന്‍ കഴുകന് കണ്ണുകളുമായി മയക്കുമരുന്ന് മാഫിയ വിദ്യാലയങ്ങള്‍ക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന കാഴ്ച ആശങ്കാജനകമാണെന്നും,വരും തലമുറ അതില്‍ വീണ് പോവാതെ സൂക്ഷിക്കണമെും കാലടി സംസ്കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ദിലീപ് കുമാര്‍ അിപ്രായപ്പെട്ടു.കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് സാക്ഷര കേരളം എങ്ങോട്ട് എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുു അദ്ദേഹം. വൈകിട്ട് നടന്ന കോറിയോ നൈറ്റിന് വന്‍ ജനാവലി ആണ് എത്തിയത്.
ഇന്ന് രാവിലെ 10.30 ന് വജ്ര മേസ് ന്റെ ഔദ്യോഗിക ഉത്ഘാടനം വി.എസ്.എസ്.സി. ഡയറക്ടറും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ഡോ. എസ് ഉണ്ണികൃഷ്ണന് നായര്‍ നിര്‍വ്വഹിക്കും.
എം.എ.കോളേജ് അസ്സോസ്സിയേഷന്‍ ചെയര്മാന് ഡോ. മാത്യൂസ് മാര്‍ അപ്രേം തിരുമേനി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി., ആന്റണി ജോൺ എം.എല്‍.എ., അഡ്വ. ഡോ. മാത്യു കുഴല്നാടന് എം.എല്‍.എ., എം.എ കോളേജ് അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, വൈസ് ചെയര്മാന് എ.ജി. ജോര്‍ജ്ജ്,കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, ഡോ. സോണി കുര്യാക്കോസ് എന്നിവർ ആശംസകള്‍ അര്‍പ്പിക്കും. തുടർന്നു നടക്കുന്ന സെമിനാറില്‍ അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. സംസാരിക്കും. വൈകിട്ട് പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ഐശ്വര്യ രാജീവിന്റെ നൃത്തസന്ധ്യയും ഉണ്ടാകും.
AUTOMOBILE
ഇഷ്ടനമ്പറിൽ പുത്തൻ കാരവാൻ; ലാലേട്ടന്റെ സഞ്ചരിക്കുന്ന ആഡംബര വാഹനം പണിതത് കോതമംഗലത്ത്

കോതമംഗലം : പുത്തൻ ആഡംബര കാരവാൻ സ്വന്തമാക്കി മോഹൻലാൽ. മോഹൻലാലിന്റെ ഇഷ്ട നമ്പറായ 2255 ആണ് വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. കിടപ്പുമുറിയും വാഷ്റൂമും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും കാരവാനിലുണ്ട്. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. നിരവധി സിനിമാ താരങ്ങളുടെ വാഹനങ്ങൾ ഒരുക്കിയ കോതമംഗലത്തെ ഓജസ് മോട്ടോഴ്സാണ് മോഹൻലാലിന്റെ പുത്തൻ കാരവാൻ പണിത് കൈമാറിയിരിക്കുന്നത്.
പടം : മോഹൻലാലും ഓജസ് ഉടമ ബിജു മാർക്കോസും ഭാര്യ സ്മിത ബിജുവും.
AUTOMOBILE
അറബിക്കടലിന്റെ മനോഹാരിത ആസ്വദിക്കാം നെഫർറ്റിറ്റിയിൽ

കൊച്ചി : ജലമാര്‍ഗ്ഗമുളള ടൂറിസത്തിലും ചരക്ക് ഗതാഗതത്തിലും ചുവടുറപ്പിച്ച കേരള ഷിപ്പിംഗ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെ.എസ്.ഐ.എന്‍.സി) ടൂറിസം മേഖലയില്‍ നെഫര്‍റ്റിറ്റി ക്രൂയിസിലൂടെ മുന്നേറുന്നു. 48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുളള നെഫര്‍റ്റിറ്റി എന്ന മിനി ക്രൂയിസ് ഷിപ്പില്‍ 200 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ഈ കപ്പലിൽ 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാള്‍, റെസ്റ്റോറന്റ്, കുട്ടികള്‍ക്കുളള കളിസ്ഥലം, സണ്‍ഡെക്ക്, ലോഞ്ച് ബാര്‍, 3ഡി തിയറ്റർ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്.
ചുരുങ്ങിയ ചെലവില്‍ അറബിക്കടലിന്റെ വശ്യമനോഹാരിത ആസ്വദിക്കുവാനുളള സുവര്‍ണ്ണാവസരം നെഫര്‍റ്റിറ്റി ഒരുക്കുന്നു. ബിസിനസ്സ് മീറ്റിംഗുകള്‍ക്കും, വിവാഹചടങ്ങുകള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും നെഫര്‍റ്റിറ്റി അനുയോജ്യമായ ഇടം നല്കുന്നു. കൂടാതെ വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫര്‍റ്റിറ്റി ഒരുക്കുന്നുണ്ട്.
2022 മെയ് മാസത്തില്‍ മാത്രമായി 32 ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി ഒരു കോടി രൂപയോളം വരുമാനം നെഫര്‍റ്റിറ്റി നേടിയിരുന്നു. ഡോക്ടർമാരുടെ കോൺഫറൻസ് ഉൾപ്പെടെ നിരവധി വന്‍കിട കമ്പനികളുടെ മീറ്റിംഗുകളും നടന്നിരുന്നു. കോവിഡ് മഹാമാരിക്ക് മുന്‍പ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ പ്രൊമോഷനു വേണ്ടി സിനിമാതാരം മോഹന്‍ലാലും സംഘവും ക്രൂയിസ് നടത്തിയിരുന്നു.
കെ.എസ്.ആര്.ടി.സി.യുമായി സഹകരിച്ച് നടത്തിയ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമാണ് നെഫര്‍റ്റിറ്റി. രണ്ടു മാസത്തെ അറ്റകുറ്റ പണികൾ എല്ലാം പൂർത്തിയാക്കി നെഫർറ്റിറ്റി ഓഗസ്റ്റ് അവസാനത്തോടെ യാത്ര ആരംഭിച്ചിരുന്നു. കെ.എസ്.ഐ.എന്‍.സി.യുടെ മാനേജിംഗ് ഡയറക്ടര്‍ ആർ. ഗിരിജയുടെ മേല്‍നോട്ടത്തിലാണ് നെഫര്‍റ്റിറ്റിയുടെ വിജയ കുതിപ്പ് തുടരുന്നത്.
നെഫര്‍റ്റിറ്റി യാത്രയ്ക്കുളള ടിക്കറ്റുകള്‍ ഓണ്‍ലൈനായി www.nefertiticruise.com എന്ന വെബ്സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ക്രൂയിസ് ബുക്കിംഗിനും സംശയ നിവാരണങ്ങള്‍ക്കും 9744601234/9846211144 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME3 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT1 week ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME4 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം