NEWS
പ്രഫഷണല്‍ മോഷ്ടാവ് നെല്ലിക്കുഴിയില്‍ തന്നെ തങ്ങുന്നു; കഴിഞ്ഞരാത്രി മോഷ്ടാവ് രക്ഷപെട്ടത് തലനാരിഴക്ക്

നെല്ലിക്കുഴി ; കറുത്ത ടീഷര്‍ട്ട് ബര്‍മൂടനിക്കര്‍ തലയില്‍ മങ്കിതൊപ്പി പി.ടി ഉഷയെ തോല്‍പ്പിക്കുന്ന ഓട്ടക്കാരന്‍ ഇന്നലെയും വീടുകളില്‍ എത്തിയ മോഷ്ടാവ് രക്ഷപെട്ടത് തലനാരിഴക്ക്. രാത്രി 8 മണിയോടെ നെല്ലിക്കുഴി കാരയില്‍ സുബൈറിന്‍റെ വീടിന്‍റെ ടെറസിന് മുകളില്‍ അയല്‍ വീടുകളെ നിരീക്ഷിച്ചിരുന്ന മോഷ്ടാവ് തലനാരിഴയില്‍ രക്ഷപെട്ടാണ് ഓടിയത്. വീടിന്‍റെ ടെറസില്‍ മുകളില്‍ പതിയിരുന്ന മോഷ്ടാവിനെ തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്‍ ഷാഹുലിന്‍റെ മകന്‍ ബാത്ത്റൂമില്‍ കയറവെ കണ്ട് ബഹളം വച്ചതാണ് മോഷ്ടാവിന് രക്ഷപെടാന്‍ പഴുതായത്. ബഹളം കേട്ടതോടെ സഹോദരന്‍ ഷാഹുലിന്‍റെ വീടിന്‍റെ പിറക് വശത്തെ ലൈറ്റ് തെളിച്ചതോടെ ടെറസില്‍ നിന്നും താഴെ ചാടിയ മോഷ്ടാവ് വീടിന്‍റെ മുന്നിലൂടെയുളള റോഡിലേക്ക് കടന്നാണ് ഓടിമറഞ്ഞത്.
കഴിഞ്ഞ മൂന്ന് മാസം മുന്‍ബ് 27 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന വീടിന് തൊട്ടടുത്താണ് ഈ കാരയില്‍ സഹോദരങ്ങളുടെ വീടുകളും. മോഷ്ടാവ് കാരയില്‍ സുബൈറിന്‍റെ വീടിന് പിറകിലുളള കപ്പതോട്ടം വഴി ടെറസിന് മുകളിലേക്ക് കയറി എന്ന് സംശയിക്കുന്നു. ചുറ്റുവട്ടമുളള വീടുകളെ നിരീക്ഷിക്കുകയും ആളുകള്‍ വരുന്നതും പോകുന്നതും സസൂഷ്മം കാണുകയും ആയിരുന്നു മോഷ്ടാവ് നേരത്തെ എത്താന്‍ ഇടയാക്കിയ തെന്നാണ് അനുമാനം .ഇതിന് ചേര്‍ന്നുളള ഒരു വീട്ടില്‍ പകല്‍ ആള്‍ ഇല്ലായിരുന്നു.ഈ വീടായിരിക്കാം മോഷ്ടാവ് ലക്ഷ്യം വച്ചത്.ഇവരുടെ മുറ്റത്ത് നിന്നും പുതിയ തുണിയുടെ തോര്‍ത്ത് മുറിച്ച് ഇട്ടനിലയില്‍ കണ്ട് കിട്ടി.ഇത് മോഷ്ടാക്കളുടെ അടയാളം ആകാനും സാധ്യത കാണുന്നു. പകല്‍ സമയങ്ങളില്‍ പഴയ ഇരുബ് പേപ്പര്‍ തുടങ്ങിയവ ശേഖരിക്കാന്‍ എന്ന നിലയിലും പല ഉല്‍പ്പന്നങ്ങളുമായി കച്ചവടത്തിന് എന്ന നിലയിലും നിങ്ങളുടെ വീടുകള്‍ നിരീക്ഷിക്കാന്‍ ഇവര്‍ എത്തിയേക്കാം മറ്റൊരു സാധ്യത ഗ്രഹഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ എന്ന നിലയിലും അപരിചിതരായവര്‍ എത്തിയാല്‍ കരുതി ഇരിക്കണം.
ഒരു കറുത്ത ബാഗ് തൂക്കിപിടിച്ച് അപരിചിതനായ ഒരാള്‍ ഈ വീടുകള്‍ക്ക് മുന്നിലൂടെ സഞ്ചരിച്ചതായി അഭ്യൂഹം പടരുന്നുണ്ട്.നെല്ലിക്കുഴി കേന്ദ്രീകരിച്ച് ഏതൊ റൂമൊ വീടൊ എടുത്ത് താമസിച്ചുമാകാം ഇവര്‍ മോഷണത്തിനായി നെല്ലിക്കുഴിയില്‍ എത്തിയിട്ടുളളത്. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍ ഉളള പെരുംബാവൂരിലും ഇത്തരം മോഷണം വ്യാപകമാണ്. വലിയ അടച്ചുറപ്പുളള കോണ്‍ക്രീറ്റ് വീടുകളില്‍ അനായാസമാണ് ഇവര്‍ അകത്ത് കയറുക.കനമുളള സ്റ്റീല്‍ ജനലഴികള്‍ ശബ്ദമില്ലാതെ കട്ട് ചെയ്ത് മാറ്റാന്‍ ശേഷിയുളള ഇലക്ട്രിക് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കട്ടര്‍ ഇവരുടെ കൈവശം ഉണ്ട്.ഡോറുകളുടെ ലോക്കുകളും ജനലിന്‍റെ കുറ്റികളും അനായാസം ഇവര്‍ ഗ്രില്‍ ഉപയോഗിച്ച് തുരന്ന് തുറക്കുകയാണ് ചെയ്യുക.
നെല്ലിക്കുഴി നോട്ടമാക്കിയ പ്രഫഷണല്‍ മോഷ്ടാവിനെ പോലീസിന് ഇതുവരെ പിടിക്കാന്‍ കഴിയാത്തത് നാട്ടുകാരെ ഭീതിയില്‍ ആഴ്ത്തിയിട്ടുണ്ട്. പൊതുജന പങ്കാളിത്തത്തോടെ മോഷ്ടാക്കളെ നേരിടാന്‍ ജാഗ്രത കൂട്ടങ്ങള്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍ രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ നാല് വരെ നമ്മുടെ വീടുകളും അയല്‍ വീടുകളും നമ്മുടെ ജാഗ്രതയില്‍ ആകണം മോഷ്ടാവ് നമ്മുടെ അടുത്ത് തന്നെയുണ്ട്.
NEWS
നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു.

കോതമംഗലം : നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കന്ററി വിഭാഗം പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പി നിർവഹിച്ചു. ആന്റണി ജോണി എംഎൽഎ അധ്യക്ഷത വഹിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,വൈസ് പ്രസിഡന്റ് ജിംസിയ ബിജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കണ്ണൻ പി എം,ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി പ്രകാശ്, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ ജോബി തോമസ്, വി എച്ച് എസ് എസ് പ്രിൻസിപ്പൽ അജി സി എസ്, സ്കൂൾ പ്രിൻസിപ്പൽ മഞ്ജു വി ആർ,ഹെഡ്മിസ്ട്രസ് ഡിഫി ജോസഫ്, പിടിഎ പ്രസിഡന്റ് ഷിജു എം എം, എസ് എം സി ചെയർമാൻ രാഗേഷ് എം ബി എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ, സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി സ്വാഗതവും സീനിയർ അധ്യാപകൻ രതീഷ് ബി നന്ദിയും രേഖപെടുത്തി.
NEWS
പന്ത്രപ്രയിലെ ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി

കുട്ടമ്പുഴ : വനാന്തർഭാഗത്തുള്ള ആദിവാസികുടികളിൽ നിന്നും ഇറങ്ങി വന്ന പന്തപ്രയിൽ താമസിക്കുന്നവരെ എംപി ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ദൂരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി കുടികളായ മാപ്പിളപ്പാറ മീൻകുളം ഉറിയം പെട്ടി വാരിയം എന്നിവിടങ്ങളിൽ നിന്നാണ് ആദിവാസി കുടുംബങ്ങൾ അവരുടെ വീടുകളും കൃഷിസ്ഥലങ്ങളും ഉപേക്ഷിച്ച് പന്തപ്രയിൽ വന്ന് താമസിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം മൂലം ഉൾവനങ്ങളിലെ കുടികളിൽ ജീവിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഉരുളൻതണ്ണിക്ക് സമീപമുള്ള പന്തപ്ര കുടിയിൽ കുടിയേറുന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 218 കുടുംബങ്ങൾക്കുള്ള സ്ഥലം അളന്ന് തിരിച്ചിട്ടുള്ളതാണ്. 68 കുടുംബങ്ങളാണ് ഇപ്പോൾ പന്തപ്രയിൽ താമസിക്കുന്നത്. ബാക്കിയുള്ള സ്ഥലം അളന്നുതിരിച്ച് തരണം എന്നാണ് ആദിവാസികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ സഹായവും ചെയ്യാമെന്ന്എംപി ആദിവാസികളോട് പറഞ്ഞു. യാതൊരു സുരക്ഷയും ഇല്ലാത്ത പ്ലാസ്റ്റിക് ഷെഡ്ഡുകളിൽ ആണ് ആദിവാസികൾ ഇപ്പോൾ താമസിക്കുന്നത്. ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് എം പി ഡീൻ കുര്യാക്കോസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
NEWS
ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചു : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി രൂപ മുടക്കിയാണ് ആധുനിക രീതിയിൽ റോഡ് നവീകരിക്കുന്നത്. ആയക്കാട് ജംങ്ഷനിൽ നിന്ന് ആരംഭിച്ച് മുത്തംകുഴി-കുളങ്ങാട്ടുകുഴി വഴി- വേട്ടാമ്പാറ വരെയുള്ള 11 കിമി ദൂരമാണ് നവീകരിക്കുന്നത്.
തണ്ണിക്കോട്ട് പാലം, വേട്ടാമ്പാറ പഠിപ്പാറ പാലം എന്നീ രണ്ടു പാലങ്ങളും പുനർ നിർമ്മിക്കും. കൂടാതെ 10 കൾവർട്ടുകൾ ആവശ്യമായ ഇടങ്ങളിൽ ഡ്രൈനേജ് സംവിധാനങ്ങളും നിർമ്മിക്കും. 5.5 മീറ്ററിൽ വീതി കൂട്ടിയാണ് റോഡ് നിർമ്മിക്കുന്നത്. റോഡ് സേഫ്റ്റിയുടെ ഭാഗമായി സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വേട്ടാമ്പാറയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 500 മീറ്റർ ദൂരവും കുളങ്ങാട്ടുകുഴിയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 250 മീറ്റർ ദൂരവും പ്രസ്തുത പദ്ധതിയുടെ ഭാഗമായി നവീകരിക്കും.
സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം സി ആർ ഐ എഫ് സ്കീമിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നതിന് വേണ്ടി 16 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഗ്രാമീണമേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും,സി ഡി വർക്കുകൾ വേഗത്തിൽ ആരംഭിക്കുമെന്നും, തുടർച്ചയിൽ കാലവർഷതിന് ശേഷം അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും എം എൽ എ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ദേശീയ പാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു
-
CHUTTUVATTOM2 days ago
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്
-
CRIME5 hours ago
ഇരുമ്പ് പൈപ്പ് കൊണ്ട് കോതമംഗലത്ത് രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
-
CRIME5 hours ago
വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തിയവരെ കോതമംഗലം പോലീസ് പിടികൂടി
-
CRIME1 day ago
മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.
-
AGRICULTURE1 week ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME5 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
CRIME1 day ago
മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
-
NEWS1 week ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി