CHUTTUVATTOM
രണ്ട് മാസ വാടക ഇളവ് ആവശ്യപ്പെട്ടു നെല്ലിക്കുഴിയിലെ വ്യാപാര സംഘടനകള്‍; വ്യാപാര സ്ഥാപനങ്ങള്‍ മെയ് 1 നും 4 നുമായി തുറക്കും

നെല്ലിക്കുഴി ; ലോക്ഡൗണ്‍ പ്രതിസന്ധി മറികടക്കാന്‍ അടച്ചിട്ട കടകള്‍ക്ക് രണ്ട് മാസം വാടക ഇളവ് നല്‍കണമെന്ന് കെട്ടിട ഉടമകളോട് നെല്ലിക്കുഴിയിലെ വ്യാപാര സംഘടനകള്‍ ആവശ്യപെട്ടു. ലോക് ഡൗണ്‍ കാലം അനന്തമായി നീളുന്നത് മൂലവും പൊതുഗതാഗതം ഇല്ലാത്തതും ഫര്‍ണീച്ചര്‍ വ്യാപാര മേഖലയ്ക്ക് കടുത്ത തിരിച്ചടിയാണ് ഉണ്ടാക്കാന്‍ പോകുന്നത്. നെല്ലിക്കുഴിയിലെ ഫര്‍ണീച്ചര്‍ അനുബന്ധ വ്യാപാരസ്ഥാപനങ്ങള്‍ മെയ് 1വെളളിയാ ഴ്ച്ചയും, മെയ് 4 തിങ്കളാഴ്ച്ചയുമായി തുറക്കും . കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ ഇളവ് വന്നിരുന്നങ്കിലും തുറന്നാലുണ്ടാകുന്ന നഷ്ടം കണക്കിലെടുത്ത് വ്യാപാര സംഘടനകളുടെ നേതൃത്വത്തില്‍ അത് മെയ് 1 ലേക്ക് നീട്ടുകയായിരുന്നു.എന്നാല്‍ ആഴ്ച്ചയുടെ അവസാന ദിനങ്ങള്‍ എന്നതിനാല്‍ ഭൂരിപക്ഷ വ്യാപാര സ്ഥാപനങ്ങളും തിങ്കളാഴ്ച്ചയിലേക്ക് ഓപ്പണിങ്ങ് മാറ്റിവച്ചിട്ടുണ്ട്.
ലോക്ഡൗണിന് മുന്നേയുണ്ടായ പ്രതിസന്ധി മറികടക്കാന്‍ വാടകയില്‍ 50% ഇളവ് നല്‍കാന്‍ കെട്ടിട ഉടമകള്‍ തയ്യാറായിവന്നങ്കിലും പിന്നീട് വന്ന ലോക്ഡൗണ്‍ പൂര്‍ണമായും അടച്ചതോടെ വ്യാപാരികള്‍ക്കുണ്ടായിട്ടുളള കനത്ത നഷ്ടം കുറയ്ക്കാന്‍ രണ്ട് മാസ മുറി വാടക ഒഴിവാക്കാന്‍ വ്യാപാര സംഘടനകള്‍ ആവശ്യപെടുകയായിരുന്നു. പൊതു ഗതാഗതം തുറക്കുന്നതിന് മുന്നെ കടകള്‍ തുറന്നാലും ഈ കടുത്ത പ്രതിസന്ധിയില്‍ വ്യാപാരം നടക്കാന്‍ ഇനി മാസങ്ങള്‍ എടുക്കുമെന്നാണ് വ്യാപാര സംഘടനകളുടെ വിലയിരുത്തല്‍ ഇത് ചെറുകിട വ്യാപാരമേഖലക്ക് കനത്ത ആഘാതമാണ് ശ്രിഷ്ഠിക്കുക.
വ്യാപാര സ്ഥാപനങ്ങളുടെ ബാങ്ക് ഇടപാടുകള്‍ക്ക് 6 മാസ പലിശ ഇളവും സാവകാശവും സംഘടന മുന്നോട്ട് വയ്ക്കുന്നുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ ആയ സി.ബി അബ്ദുല്‍ കരീം,ഹമീദ് കാലാപറംബില്‍ , വ്യാപാരി വ്യാവസായി സമിതി നേതാക്കള്‍ആയ എന്‍.ബി യൂസഫ്,അബുവട്ടപ്പാറ, തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
CHUTTUVATTOM
കേരള പത്രപ്രവര്‍ത്തക അസോസിയേഷനും മെന്റര്‍ അക്കാദമിയും ചേര്‍ന്ന് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കോതമംഗലം: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ താലൂക്ക് യൂണിറ്റും കോതമംഗലം മെന്റര്‍ അക്കാദമിയും ചേര്‍ന്ന്് ലോക പരിസ്ഥിതിദിനാചരണം നടത്തി. അക്കാദമി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധതരം ഫലവൃക്ഷതൈകളും ഔഷധസസ്യങ്ങളും വിതരണം ചെയ്തു. വീറ്റ് പ്ലാസ്റ്റിക്ക് പൊലൂഷന്‍ എന്ന സന്ദേശത്തോടെയാണ് ഇത്തവണത്തെ പരിസ്ഥിതിദിനാചരണം. പരിസ്ഥിതി പ്രവര്‍ത്തകനും പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാനുമായ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു. ആഗോളതാപനവും കാലാവസ്ഥവ്യതിയാനവും ജീവികുലത്തിന് വംശനാശം വരുത്തുമെന്ന ഭീഷണിയുള്ളതിനാല്‍ മലിനീകരണത്തില്‍ നിന്ന് ജനങ്ങളും ഭരണകൂടങ്ങളും ജാഗ്രതയോടെ പെരുമാറണമെന്ന്് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ആര്‍ത്തിപൂണ്ട ജീവിതശൈലികള്‍ പ്രകൃതിക്കെതിരെയുള്ള യുദ്ധമായിമാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എം.ജെ.എ. യൂണിറ്റ് പ്രസിഡന്റ് കെ.പി. കുര്യാക്കോസ് അധ്യക്ഷനായി. മെന്റര്‍ അക്കാദമി ഡയറക്ടര്‍ ആഷ ലില്ലി തോമസ്, പത്രപ്രവര്‍ത്തകരായ എ.കെ. ജയപ്രകാശ്, ജിജു ജോര്‍ജ, പി.പി. മുഹമ്മദ്, സി.ജെ. എല്‍ദോസ്, ജോബി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
CHUTTUVATTOM
വൈസ് മെൻ ഇൻ്റർനാഷണൽ എൽമക്രോ അവാർഡ് ജോർജ് എടപ്പാറക്ക്.

കോതമംഗലം: വൈസ് മെൻ ഇൻ്റർനാഷണൽ 2022 വർഷത്തെ മികച്ച ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് നല്കുന്ന പരമോന്നത ബഹുമതിയായ എൽമക്രോ അവാർഡ് ഡിസ്ട്രിക്റ്റ് 7-ൻ്റെ ഗവർണ്ണർ ജോർജ് എടപ്പാറക്ക് ലഭിച്ചു. കൊല്ലത്തു വച്ചു നടന്ന ഇന്ത്യാ ഏരിയ കൺവൻഷനിൽ മുൻ ഇൻ്റർനാഷണൽ പ്രസിഡൻ്റ് വി.എസ്.ബഷീറിൽ നിന്നും അവാർഡു ഏറ്റുവാങ്ങി. വൈസ് മെൻ 100-ാം വാർഷികത്തിൽ മിഡ് വെസ്റ്റ് ഇന്ത്യാ റീജിയൺ എറണാകുളം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന 22 ക്ലബ്ബുകളിലായി ഒരു കോടി രൂപയുടെ ജീവകാരുണ്യ സേവന പദ്ധതികൾ ഡിസ്ട്രിക്റ്റ് 7-ൽ നടപ്പിലാക്കി.
റീജിയൺ പ്രോജക്റ്റുകളുടെ ഭാഗമായി, ഭവന രഹിതരായ 4 കുടുംബങ്ങൾക്കു വീടുകൾ, ഹോസ്പിറ്റലുകളിൽ ഡയാലിസിസ് മെഷീൻ വിതരണം, കോവിഡ് പ്രതിരോധം, മറ്റു കാരുണ്യ സേവന പ്രവർത്തനങ്ങൾ എന്നിവയാണ് ഡിസ്ട്രിക്ററി ൽ നടപ്പിലാക്കിയത്. വൈസ് മെൻ ഇന്ത്യ ഏരിയയുടെ കഴിഞ്ഞ വർഷത്തെ ഹീൽ ദി വേൾഡ് അവാർഡും ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ എൽ.ആർ.ഡി.ടോമി ചെറുകാട്, ഡിസ്ട്രിക്റ്റ് ഗവർണ്ണർ ലൈജു ഫിലിപ്പ്, മുൻ ഗവർണ്ണമാരായ ജോൺസൺ വി.സി, എൽദോ ഐസക്, ബിനോയി പൗലോസ്, ജിജോ വി എൽദോ, ബിജു ലോട്ടസ്, എന്നിവർ പങ്കെടുത്തു.
CHUTTUVATTOM
നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും :– മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം: നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടാണെന്നും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയാക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു. ഗുണ്ടായിസത്തിലൂടെയും ഭീഷണിയിലൂടെയും മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുവാനാണ് നീക്കമെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകും. ഇത് കേരളത്തിലെ നൂറുകണക്കിന് ഓണ്‍ലൈന്‍ ചാനലുകളുടെ വാര്‍ത്തകളിലൂടെ പ്രതിഫലിക്കും. ഇവരെയൊക്കെ ഗുണ്ടായിസത്തിലൂടെ നിശബ്ദരാക്കാം എന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും തെറ്റായ ചിന്താഗതി ആയിരിക്കും.
നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ ചാനലുകള്‍ ഒറ്റക്കെട്ടായിത്തന്നെ നീങ്ങുമെന്നും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയാക്ക് പൂര്‍ണ്ണപിന്തുണ നല്‍കുന്നതായും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യുസ്), ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ (വി.സ്കയര്‍ ടി.വി), വൈസ് പ്രസിഡന്റ്, അഡ്വ.സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്), എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്സ്), സെക്രട്ടറി രവീന്ദ്രന്‍ ബി.വി (കവര്‍സ്റ്റോറി), എസ്.ശ്രീജിത്ത് (റൌണ്ടപ്പ് കേരള), എക്സിക്യുട്ടീവ് അംഗങ്ങളായ സജിത്ത് ഹിലാരി (സജിത്ത് ഹിലാരി (ന്യുസ് ലൈന്‍ കേരളാ 24), അജിത ജെയ്ഷോര്‍ (മിഷന്‍ ന്യൂസ്), സിജോ കുര്യൻ (കോതമംഗലം വാർത്ത) എന്നിവര്‍ പറഞ്ഞു.
സത്യം വിളിച്ചുപറയുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ വളഞ്ഞവഴികളിലൂടെ അടച്ചുപൂട്ടിക്കുവാനുള്ള നീക്കം ഭീരുത്വമാണ്. പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെങ്കില്‍ ആര്‍ക്കും നിയമനടപടി സ്വീകരിക്കാം. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു മാത്രമാണ് ഓണ്‍ലൈന്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ അക്രമത്തിലൂടെയും ഗുണ്ടായിസത്തിലൂടെയും ചാനലുകള്‍ പൂട്ടിക്കാനുള്ള നീക്കം ശക്തമായി നേരിടുകതന്നെ ചെയ്യും.
നിലമ്പൂര്‍ എം.എല്‍.എ അന്‍വറിന്റെ വെല്ലുവിളി ജനാധിപത്യത്തോടും ഇവിടുത്തെ നിയമ വ്യവസ്ഥയോടുമാണ്. ഒരു ജനപ്രതിനിധിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. നിയമ നിര്‍മ്മാണ സഭയില്‍ അംഗമായ പി.വി അന്‍വര്‍ നിയമത്തെ വെല്ലുവിളിച്ചുകൊണ്ടാണ് മറുനാടന്‍ മലയാളിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അന്‍വറിന്റെ നടപടിക്ക് പാര്‍ട്ടി മൌനാനുവാദം നല്‍കിയിട്ടുണ്ടെന്നുവേണം കരുതുവാന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ഇടതുപക്ഷ പാര്‍ട്ടികളും നയം വ്യക്തമാക്കണമെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വ്യക്തമായ തെളിവുകളോടെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നത്. ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ണടക്കുന്ന പല വാര്‍ത്തകളും ജനങ്ങളില്‍ എത്തിക്കുന്നത് ഓണ്‍ലൈന്‍ ചാനലുകളാണ്. പത്രം വായിക്കുവാനും ടി.വി കാണുവാനും പണം നല്‍കണമെങ്കില്‍ ഒരു ചില്ലിക്കാശുപോലും ചെലവില്ലാതെയാണ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും നിമിഷനേരംകൊണ്ട് ഓണ്‍ലൈന്‍ ചാനലുകള്‍ അത് ഏറ്റെടുക്കും. അഴിമതിയും തട്ടിപ്പും നടത്തുന്നവര്‍ക്ക് എന്നും ഓണ്‍ലൈന്‍ ചാനലുകളെ ഭയമാണ്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്നതാണ് ഇതിനു കാരണം. ഭയന്ന് പിന്നോട്ടുമാറുന്നവരല്ല ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍. മറുനാടന്‍ വിഷയത്തില്‍ ഷാജന്‍ സ്കറിയാക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ട് വാര്‍ത്തകളിലൂടെ ശക്തമായി പ്രതികരിക്കുവാന്‍ കേരളത്തിലെ മുഴുവന്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരും തയ്യാറാകണമെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു.
-
ACCIDENT1 week ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
AGRICULTURE5 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME3 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
NEWS5 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
-
NEWS6 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS1 week ago
മാർ ബസേലിയോസ് സിവിൽ സർവ്വീസ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു.
-
NEWS6 days ago
ഫാം പ്ലാൻ പദ്ധതി പ്രകാരം പ്രീമിയം ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചു
-
NEWS1 week ago
കരുതലും കൈത്താങ്ങും: വീട്ടമ്മക്ക് ഒരു മണിക്കൂറിനുള്ളിൽ അതിദാരിദ്ര്യ റേഷൻകാർഡ്