Connect with us

Hi, what are you looking for?

CHUTTUVATTOM

കെഎസ്ആർടിസി ബസ്റ്റാൻഡിന്റെ നവീകരണം ഏറ്റെടുക്കുംമെന്ന് ഗതാഗത വകുപ്പ് മന്ത്രി.

പെരുമ്പാവൂർ : പെരുമ്പാവൂർ കെഎസ്ആർടിസി ബസ്റ്റാൻഡിന്റെ നവീകരണം  ഏറ്റെടുക്കുംമെന്ന്  ഗതാഗത വകുപ്പ് മന്ത്രി എൽദോസ് പി കുന്നപ്പിള്ളിക്ക് ഉറപ്പ് നൽകി. എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന എംഎൽഎമാരുടെയും വകുപ്പ് ഉദ്യോഗസ്ഥൻമാരുടെയും യോഗത്തിൽ വച്ച്    എൽദോസ് കുന്നപ്പിള്ളി എംഎൽഎ  പെരുമ്പാവൂർ കെഎസ്ആർടിസി ബസ്റ്റാൻഡ് നവീകരണം  ചൂണ്ടികാട്ടി വിശദമായ  കത്ത്  നൽകുകയും  കെഎസ്ആർടിസി ബസ്റ്റാൻഡ് സന്ദർശനം  ഉണ്ടാവണമെന്ന്  ഗതാഗത വകുപ്പ് മന്ത്രിയോട്  ആവശ്യപ്പെട്ടു.
40 വർഷം മുൻപ് പ്രവർത്തനമാരംഭിച്ച പെരുമ്പാവൂർ   കെഎസ്ആർടിസി ബസ്റ്റാൻഡ് കാലപ്പഴക്കം മൂലം വളരെ ശോചനീയ അവസ്ഥയിലാണ്.
ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്നതും നൂറുകണക്കിന്  ദീർഘദൂര സർവീസുകൾ കടന്നുപോകുന്നതുമായ   ഡിപ്പോയുടെ  അറ്റകുറ്റപ്പണികൾ  അടിയന്തരമായി ചെയ്ത്  യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷാ ആന്റണി രാജു, കെഎസ്ആർടിസി ബസ് സ്റ്റാൻഡിനോട്‌ അനുബന്ധമായിട്ടുള്ള  പരിസരപ്രദേശങ്ങളുടേയും നവീകരണം അത്യന്താപേക്ഷിതമാണ്. കാലപ്പഴക്കത്താൽ ബിൽഡിങ്ങിന്റെ റുഫ് പൊട്ടിപൊളിഞ്ഞ് അടർന്നു വീഴുന്നത് യാത്രക്കാർക്കും ജീവനക്കാർക്കും അപകടം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ പൊളിഞ്ഞ് നിൽക്കുന്ന കോൺക്രീറ്റ് അടർത്തി മാറ്റി പ്ലാസ്റ്റർ ചെയ്ത് ബിൽഡിംഗ് പെയിന്റ് ചെയ്യേണ്ടതുണ്ട്. ഈ ബിൽഡിംഗ്  നിർമ്മിക്കുന്ന സമയത്ത് പ്ലംബിങ്ങിന് ഇരുമ്പ് പൈപ്പുകളാണ് ഉപയോഗിച്ചിരുക്കുന്നത്. കാലപ്പഴ എത്താൽ ഇവ തുരുമ്പെടുത്ത് ലീക്കായിട്ടുണ്ട്. ഇത് മാറ്റി പിവിസി പൈപ്പുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതുണ്ട്.
വൃത്താകൃതിയിലുള്ള ബിൽഡിംഗിൽ മഴവെള്ളം കെട്ടിടത്തിന്റെ അകത്ത് വീണ് ഓടവഴി പുറത്തേക്ക് പോകുന്ന സംവിധാനത്തിലാ നിർമ്മിച്ചിരിക്കുന്നത്. ഈ ഓടകൾ അടഞ്ഞ് കിടത്തിനാൽ ബിൽഡിഗിനകത്ത് വെള്ളക്കെട്ടുണ്ടാവുകയും മലമൂത്രവിസർജ്ജ ഞങ്ങൾ ഈ വെളളത്തിൽ കലരുന്നതിനും ഇടയാകുന്നു. ഓട തുറന്ന് തടസ്സങ്ങൾ നീക്കി സുഗമമായി വെള്ളം ഒഴുകിപ്പൊവുന്നതിനുള സംവിധാനം ഏർപ്പെടുത്തേണ്ടത് ആണ്. വർക്ക്ഷോപ്പ് ബിൽഡിംഗിന്റെ മേച്ചിൽ നടത്തിയിട്ടു ഉള് ആസ്ബറ്റോസ് ഷീറ്റ് ഉപയോഗിച്ചാണ്.
കാലപ്പഴക്കത്താൽ ഇവ പൊട്ടി വെളളം അകത്തേക്ക് വീഴുന്ന സ്ഥിതിയുണ്ട്. കാറ്റിലും മഴയിലും സ്ഥാനഭംഗം സംഭവിച്ചാലും പൊട്ടിപ്പോയാലും ടി ഷീറ്റുകൾ മാറ്റുന്നതിന് സാധിക്കുകയില്ല.
വർക്ക്ഷോപ്പ് പരിസരത്തെ കാടുകൾ വെട്ടിതെളിച്ച് മണ്ണിട്ട് നികത്തി മാറ്റി, കോൺക്രീറ്റ് ചെയ്തത് ബസ്സുകൾ സുഗമമായി പാർക്ക് ചെയ്യുന്നതിന് സംവിധാനം എർപ്പെടുത്തുന്നതോടൊപ്പം ആധുനിക യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ  മെയിന്റനൻസ്  കാര്യക്ഷമമാക്കണം. MC റോഡിലൂടെ പോകുന്ന നൂറ് കണക്കിന് വാഹനങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിന് കൂടുതലായും എത്തുന്നത് ഈ ഡിപ്പോയിലാണ്. കൂടാതെ വർക്ക്ഷോപ്പിന്റെ തറയിലെ ഓയിലും മാറ്റി വൃത്തിയാക്കി അപകടങ്ങൾ കുറയ്ക്കുന്നതിന് സംവിധാനം എർപ്പെടുത്തേണ്ടതുണ്ട്.
ജീവനക്കാരുടെ വിശ്രമമുറികൾ ടൈൽ വിരിച്ച് വൃത്തിയാക്കുന്നതിനും, കട്ടിലുകളും അനുബന്ധ സാമഗ്രികൾ  ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കണം. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഡിപ്പോയാണ് ഇപ്പോൾ പൈപ്പു വെള്ളമാണ് എല്ലാ ആവശ്യത്തിനും ഉപയോഗിക്കു ന്നത്. ഇത് പഴകിയ ഇരുമ്പ് പൈപ്പിലൂടെ വരുന്നതിനാൽ കുടിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. നിലവിലുളള കിണർ മണ്ണിടിഞ്ഞും മറ്റും ഉപയോഗ ശൂന്യമായിരിക്കുന്നു. ആയത് ശുചീകരിച്ച്  റിങ്ങ്  ഇറക്കി സംരക്ഷിച്ച് മോട്ടോർ സ്ഥാപിച്ചാൽ  വാട്ടർ ചാർജ്ജ് ദിനത്തിൽ  നല്ല തുക പ്രതിമാസം ലാഭിക്കുത്തിന് സാധിക്കു.  ഫ്യുവൽ പമ്പിനോട്  ചേർന്ന് എതാണ്ട് 35 മീറ്ററോളം മതിൽ ഇടി പോയിട്ടുണ്ട്. ഇത് പുതുക്കി നിർമ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കേണ്ടതുണ്ട്.  ബസ്സ് പാർക്കി ഗ്രൗണ്ടിലും  വർക്ക് ഷോപ്പ് പരിസരത്തും ആവശ്യമായ ലൈറ്റുകൾ സ്ഥാപിക്കുന്നതിനും ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്. കൂടാതെ മാലിന്യ സംസ്ക്കരണ സംവിധാനങ്ങളും സ്ഥാപിക്കേണ്ടത് അത്യവശ്യമാണ്. സമഗ്രഹ വികസനത്തിന് കാത്തിരിക്കുകയാണ്.
 62 ഓളം ബസ് സർവീസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത്  നിലവിൽ  കേവലം 28 സർവീസുകൾ മാത്രമാണ് നടത്തുന്നത് എന്നുള്ളത് ഏറ്റവും അപമാനകരമാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
 കൂടാതെ   പെരുമ്പാവൂർ ആർടിഒ ഓഫീസിന് സ്വന്തമായി  ഒരു കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനു വേണ്ടി  ജലവിഭവ വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് പെരിയാർവാലി യുടെ  സ്ഥലം ലഭിക്കുന്നതിനു വേണ്ടിയുള്ള  നടപടികൾ ഉണ്ടാവണമെന്ന്  എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു.
നിലവിൽ പെരുമ്പാവൂർ ആർടിഒ ഓഫീസ്  പട്ടാലിന് സമീപം ആയിരം ചതുരശ്ര അടി മാത്രം ഉള്ള വാടകക്കെട്ടിടത്തിൽ മുകളിലത്തെ നിലയിൽ ആണ്  സ്ഥിതിചെയ്യുന്നത്. സ്വന്തമായി കെട്ടിടം  ലഭ്യമാവുന്നതോട് കൂടി ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ പാർട്ടി ഓഫീസിലെ സേവനം മെച്ചപ്പെടുത്താൻ സാധിക്കും. 2000 ചതുരശ്ര അടി  വിസ്തീർണ്ണത്തിൽ പുതിയ കെട്ടിടം  വരുന്നതിന് ആവശ്യമായ തുക എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും വകയിരുത്താം എന്നും  കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു.
 ജില്ലയിൽ ഏറ്റവും     തിരക്കുള്ള രണ്ടാമത്തെ ആർടിഒ ഓഫീസ് ആയ  പെരുമ്പാവൂരിൽ വാഹനങ്ങൾ വാങ്ങുന്നതും വിൽക്കുന്നതുംമായി  ബന്ധപ്പെട്ട് ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന  ആർടിഒ ഓഫീസിന് സ്ഥലസൗകര്യം വളരെ കുറവാണ്. സ്വന്തമായി  ഓഫീസ് മന്ദിരം, ഡ്രൈവിംഗ് ടെസ്റ്റ് യാഡ്,   വാഹനങ്ങൾ സൂക്ഷിക്കുന്നതിനു വേണ്ടിയുള്ള യാഡ്  തുടങ്ങിയ സൗകര്യങ്ങൾ  ഉടനടി യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി  പെരിയാർവാലി യുടെ സ്ഥലം ലഭ്യമാക്കുന്നതിന്  മന്ത്രിതലത്തിൽ  ചർച്ച ചെയ്യുവാനും തീരുമാനിച്ചു.
 ജില്ലയിലെ എല്ലാ ഡിപ്പോകളിലും ഒത്തിരി ബസ്സുകൾ  നിരത്തുകളിൽ ഇറക്കാൻ പറ്റാതെ  ഇരിക്കുകയാണ്. ഇവ മെയിന്റനൻസ് ചെയ്യുന്നതിനും നിരത്തിൽ ഇറക്കുന്നതിന് സർക്കാരിന് ഉണ്ടാവുന്ന സാമ്പത്തിക ചെലവ് കുറക്കുന്നതിനു വേണ്ടി  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഈ ബസുകൾ  നിരത്തിൽ ഇറക്കുന്നതിന്  പ്രത്യേക പദ്ധതി രൂപീകരിക്കണമെന്നും  എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു.
 പെരുമ്പാവൂർ മണ്ഡലത്തിലെ  യാത്രാക്ലേശം  നേരിടുന്ന   വേങ്ങൂർ, മുടക്കുഴ, അശമന്നൂർ  പഞ്ചായത്തുകളെ ബന്ധപ്പെടുത്തിക്കൊണ്ട് ആവശ്യമായ ബസ്സുകൾ കെഎസ്ആർടിസി വിട്ടു നൽകി സർവീസുകൾ നടത്തുവാൻ ആവശ്യമായ അവിടെ ജീവനക്കാരെയും നിയോഗിക്കുകയാണെങ്കിൽ  കെഎസ്ആർടിസിക്ക് ഇതൊരു വരുമാനമാർഗ്ഗം ആവുകയും കട്ട പുറത്തിരിക്കുന്ന ബസുകളുടെ മെയിന്റനൻസ് ഇത് വഴി നടക്കുകയും , ഇതുപോലെയുള്ള പുതിയ പദ്ധതികൾ മുഖേന  കെഎസ്ആർടിസിയുടെ  സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാൻ കഴിയുമെന്നും  എൽദോസ് കുന്നപ്പിള്ളി എംഎൽഎ  പറഞ്ഞു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...