NEWS
കമ്പനി തുടങ്ങി, ഒരു കോടിയിലേറെ രൂപയുടെ ബാധ്യതയും; കോതമംഗലം പൊലിസ് സ്റ്റേഷന് മുന്നിൽ ഒരു കുടുംബം സത്യഗ്രഹമിരിക്കാൻ തയ്യാറെടുക്കുന്നു.

കോതമംഗലം : നീതി കിട്ടാത്തതിൽ പ്രതിഷേധിച്ച് കോതമംഗലം പൊലിസ് സ്റ്റേഷന് മുന്നിൽ ഏപ്രിൽ 27 മുതൽ വയോ വൃദ്ധയായ അമ്മയോടും കണ്ണ് കാണാത്ത ഭാര്യയോടും രണ്ടു പെൺമക്കളോടും ഒപ്പം രോഗിയായ ഗ്രഹനാഥനടക്കം ഒരു കുടുംബം സത്യഗ്രഹമിരിക്കാൻ നിർബന്ധിതമായിരിക്കുന്നു. കോതമംഗലം ചെറുവട്ടൂർ രാജേഷ് നിലയത്തിൽ രാജേഷും കുടുംബവുമാണ് ഈ ദാരുണമായ ദുരവസ്ത്ഥയിലേക്ക് നീങ്ങുന്നത്. കീരംപാറ കുരിശുംപടി ഭാഗത്ത് താമസിക്കുന്ന ജിന്റോ വർക്കി എന്നയാൾ കശുവണ്ടി ഫാക്ടറി തുടങ്ങാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഒരു കോടിയിലേറെ രൂപയുടെ ബാധ്യത വരുത്തി വെച്ചുവെന്നതാണ് ഈ ദുരവസ്ഥയിലേക്ക് തള്ളിവിട്ടതിന്റെ കാരണം എന്ന് രാജേഷ് പറയുന്നു.
രാജേഷിന്റെ ലക്ഷങ്ങൾ വിലമതിക്കുന്ന അമ്പതു സെന്റ് സ്ഥലത്ത് കമ്പനി തുടങ്ങിയാൽ പാർട്ണർ ഷിപ്പും പ്രതിമാസം മുപ്പതിനായിരം രൂപയും കൊടുക്കാമെന്നായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് ജിന്റോയുമായി ചേർന്ന് കമ്പനി തുടങ്ങാൻ പ്രോത്സാഹിപ്പിച്ചു കൊണ്ട് രാജേഷിന്റെ ബന്ധുവായ ബിജോയിയും ജിന്റോയുടെ ഇടവക വികാരിയായിരുന്ന ഫാ. ജോസ് അമ്പലമുകളേലും രാജേഷിനു ഉറപ്പ് കൊടുത്തു. കമ്പനിയുടെ പേരിൽ ലോൺ എടുത്താൽ മൂന്ന് വർഷം കൊണ്ട് മുപ്പത്തിയഞ്ച് ശതമാനം തുക സബ്സിഡി കിട്ടുമെന്നും വായ്പ തുക മൂന്ന് വർഷം കൊണ്ട് അടച്ചു തീർക്കാമെന്നും ജിന്റോ വർക്കി വിശ്വസിപ്പിച്ച സഹചര്യത്തിൽ “മിൽട്ടൺ കാഷ്യൂസ് ” എന്ന പേരിൽ കമ്പനി തുടങ്ങി. തുടർന്ന് അർബൻ സഹകരണ ബാങ്കിൽ നിന്നും നാൽപ്പത് ലക്ഷം രൂപ ലോണിന് അപേക്ഷിച്ചു.
ലോൺ കിട്ടുമ്പോൾ തിരികെ നൽകാമെന്ന വ്യവസ്ഥയിൽ കശുവണ്ടി സ്റ്റോക്ക് ചെയ്യാനെന്ന പേരിൽ എട്ട് ലക്ഷം രൂപയും രാജേഷിന്റെ ബന്ധുവിൽ നിന്നും വായ്പ്പയായും ജിന്റോ കൈവശപ്പെടുത്തി. ലോൺ കിട്ടിയപ്പോഴും വായ്പ്പ വാങ്ങിയ തുക തിരിച്ച് നൽകാൻ ജിന്റോ തയ്യാറായില്ല.മധ്യസ്ഥൻ മുഖേന പണം വാങ്ങാൻ ശ്രമിച്ചപ്പോൾ പണം നൽകാമെന്ന് പറഞ്ഞു സമ്മതിച്ചതല്ലാതെ ഒരു രൂപ പോലും തിരികെ നൽകിയില്ലെന്ന് രാജേഷ് പറയുന്നു. കോതമംഗലം മാർക്കന്റൈൻ ബാങ്കിൽ നിന്നും ഇത് കൂടാതെ കെട്ടിടം പണിക്കെന്ന പേരിൽ ഒന്നര ലക്ഷം രൂപ വേറെയും ജിന്റോ കൈപ്പറ്റിയിരുന്നു.
കമ്പനി തുടങ്ങി മൂന്ന് മാസത്തിനകം കമ്പനിയിൽ സൂക്ഷിച്ചിരുന്ന രേഖകളുമായി ജിന്റോ മുങ്ങി. ഇതിനിടയിൽ മൂവാറ്റുപുഴ എസ്.എം.എൽ ഫൈൻസിൽ നിന്നും ലോണായി ഇന്നോവ കാറും, മുത്തൂറ്റ് വെഹിക്കിൾസ് അസെറ്റ് ഫൈനാന്സിൽ നിന്നും അഞ്ച് ലക്ഷം രൂപയും മുബൈയിലെ ലെൻഡിങ് കെർട്ട് ഫൈനാൻസിൽ നിന്നും രണ്ടു ലക്ഷം രൂപയും രാജേഷിന്റെ വ്യാജ ഒപ്പിട്ട് ജിന്റോ വർക്കി കൈപ്പറ്റി. പങ്കാളിത്ത വ്യവസ്ത്ഥയിൽ തുടങ്ങിയ കമ്പനിയിൽ നിന്നും പ്രതിമാസം മുപ്പതിനായിരം രൂപ വീതം നൽകുമെന്നു പറഞ്ഞിരുന്നെങ്കിലും ഒന്നും രാജേഷിനു നല്കിയില്ല. എന്നാൽ ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും വാടകക്കെടുത്ത വാഹനങ്ങൾ പൊളിച്ചു കൊടുത്ത കേസിൽ 2019ൽ കഞ്ഞിക്കുഴി പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അറിഞ്ഞപ്പോൾ താൻ വഞ്ചിക്കപ്പെട്ടതായി രാജേഷിനു ബോധ്യമായി.
തുടർന്ന് രണ്ടായിരത്തി ഇരുപത് ഫെബ്രുവരി മൂന്നിന് മൂവാറ്റുപുഴ ഡി.വൈ.എസ്.പി ക്ക് പരാതി നൽകി. ഇതിൽ നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ജൂൺ പതിനേഴിന് കോതമംഗലം പൊലിസ് സ്റ്റേഷനിൽ മറ്റൊരു പരാതി കൊടുത്തു. അതിലും നടപടി ഉണ്ടായില്ല. തുടർന്ന് ഒക്ടോബർ ഒന്നിന് കോതമംഗലം ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും ക്രൈം 1718/2020,U /s 419,420,468,471,506(ii)IPC പ്രകാരം കേസെടുക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ഉത്തരവ് സമ്പാദിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല.ഇപ്പോൾ അൻപത് സെന്റ് സ്ഥലം മാത്രമല്ല ജിന്റോ വാങ്ങി കൂട്ടിയ കടങ്ങളുടെ ബാധ്യതയും രാജേഷിന്റെ ചുമലിൽ ആയി. ഈ സാഹചര്യത്തിൽ മരണമല്ലാതെ മറ്റൊരു വഴിയില്ലെന്ന അവസ്ഥയിൽ ഒടുവിലത്തെ ആശ്രയമെന്ന നിലയിലാണ് പൊലീസ് സ്റ്റേഷന് മുന്നിലുള്ള സത്യാഗ്രഹ സമരമെന്ന് രാജേഷ് പ്രസ് മീറ്റിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
NEWS
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട് നാന്തോട് ശക്തിപുരം ഭാഗത്തുള്ള വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 2ഓടെ ജോബി ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ജോബി ദാസിന്റെതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. മരണകാരണം വ്യക്തമല്ല. ഭാര്യ: അശ്വതി. മക്കള്‍:അദ്വൈധ്, അശ്വിത്.
CRIME
നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച്
കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ
കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23)
യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി
വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ
കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന്
നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2020
ൽ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് ഇയാളും കൂട്ടാളികളും
മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച
കേസിലും, 2022 ൽ വാഴക്കുളം മഞ്ഞള്ളൂർ ഭാഗത്തുള്ള ബാറിലെ
ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ
ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും
ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിർമ്മല
കോളേജിന് മുമ്പിൽ വച്ച് വിദ്യാർത്ഥിനികളായ നമിതയേയും, മറ്റൊരു
ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിൽ നമിത കൊല്ലപ്പെട്ടു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന്
മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി
മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ്
വരികെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണിക്യഷ്ണൻ, സി.പി.
ഒമാരായ ബേസിൽ സ്ക്കറിയ, സേതു കുമാർ, കെ.എം.നൗഷാദ്
എന്നിവരാണ് അറസ്റ്റ് ചെയ്ത് വിയ്യൂർക്ക് മാറ്റിയത്. ഓപ്പറേഷൻ
ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 89 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു. 68 പേരെ നാട് കടത്തി.
NEWS
എം. എ. കോളേജിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ ബയോസയൻസ് വിഭാഗത്തിലേക്ക് ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറിയുടെ കാര്യാലയത്തിൽ ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 day ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS9 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു