ACCIDENT
അജ്ഞാത വാഹനം ഇടിച്ച് ക്ഷേത്ര ഭണ്ഡാരം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ തകർത്തു.

കവളങ്ങാട് : കഴിഞ്ഞ അർദ്ധരാത്രിയിൽ അജ്ഞാത വാഹനം നെല്ലിമറ്റംമുതൽ വാളാച്ചിറ പല്ലാരിമംഗലം പഞ്ചായത്ത് കവല വരെയുള്ള റോഡിനിരുവശവും ഉള്ള നിരവധി സ്ഥാപനങ്ങൾ ഇടിച്ച് തകർത്ത് കടന്നു പോയി. നെല്ലിമറ്റം കുറുങ്കുളം സബ്രഹ്മണ്യസ്വാമി ക്ഷേത്ര ഭണ്ഡാരം ഇടിച്ച് തകർത്തു. ഭണ്ഡാരത്തിന്റെ സംരക്ഷണഭിത്തിക്ക് പൊട്ടു വീണിട്ടുണ്ട്. വലിയ നഷ്ടമാണ് ക്ഷേത്രത്തിന് ഉണ്ടായിട്ടുള്ളത്. എതിർ ഭാഗത്തെ ചായക്കടക്കു സമീപം മുള്ള വിറക് അട്ടി ഇടിച്ച് തകർത്തു. തുടർന്ന് വാഹനം വാളാച്ചിറ മക്ക മസ്ജിദ് ന് സമീപത്തെ മംഗലത്ത് പറമ്പിൽ കാസിമിന്റെ ചായക്കടയും പല ചരക്ക് സ്ഥാപനത്തിന്റെയും മുൻവശത്തെ ഷീറ്റ് മേഞ്ഞ ഷെഡ് പൂർണ്ണമായി ഇടിച്ച് തെറിപ്പിച്ചു. ഷീറ്റുകളും തൂണുകളും പൂർണ്ണമായി തകർന്നു. ഇരുപത്തയ്യായിരത്തിന് മുകളിൽ നഷ്ടം സംഭവിച്ചിട്ടുണ്ട്. തുടർന്ന് ചായക്കടയുടെ ഷീറ്റുകളും അവശിഷ്ടങ്ങളും ഇടിച്ച് തെറുപ്പിച്ച അജ്ഞാത വാഹനത്തിനു മുകളിൽ കുടുങ്ങിയത് ഒന്നര കിലോമീറ്റർ അകലെയുള്ള പല്ലാരിമംഗലം പഞ്ചായത്ത് ആഫീസിനു സമീപത്തെ പെട്രോൾ പമ്പ് ഭാഗത്ത് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തി.
നെല്ലിമറ്റം ടൗണിൽ പരീക്കണ്ണി റോഡിൽ സ്ഥിതി ചെയ്യുന്ന ഷാജിയുടെ പലചരക്ക് കടയുടെ ഇരുമ്പ് ഷട്ടർ വാഹനമിടിച്ച് തകർന്നിട്ടുണ്ട്.എത്രയും പെട്ടെന്ന് അജ്ഞാത വാഹനം കണ്ടെത്തി നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെട്ട് ഊന്നുകൽ പോലീസിൽ നഷ്ടം സംഭവിച്ച സ്ഥാപന ഉടമകൾ പരാതി നൽകി.
ACCIDENT
കോതമംഗലത്ത് ബൈക്കിടിച്ച് കാല്‍നട യാത്രക്കാരിക്ക് ഗുരുതര പരിക്ക്

കോതമംഗലം: ദേശീയ പാതയില്‍ കുത്തുകുഴി അയ്യങ്കാവിൽ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ബൈക്ക് യാത്രികര്‍ക്കും പരിക്കേറ്റു. അയിരൂര്‍പ്പാടം പൈമറ്റം വീട്ടില്‍ സാലി സേവ്യറിനാണ് (60) സാരമായി പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലിന് സാലി റോഡ് കുറുകെ കടക്കുമ്പോഴാണ് ബൈക്കിടിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ സാലിയെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി. പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രികരായ ആലുവ ഇടത്തല സ്വദേശികളായ സഹല്‍ (25), ഫാത്തിമ (21) എന്നിവരെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ACCIDENT
പോത്താനിക്കാട് വീടിന് തീപിടുത്തം: 5 ലക്ഷം രൂപയുടെ നാശനഷ്ടം

പോത്താനിക്കാട് : ആളില്ലാതിരുന്ന വീടിന് തീപിടുത്തമുണ്ടായി. തൃക്കേപ്പടിയില്‍ പോഞ്ചാലില്‍ പി.ആര്‍ ശിവന്റെ വീടിനാണ് ഇന്ന് പുലര്‍ച്ചെ 5 ഓടെ തീപിടുത്തമുണ്ടായത്. തീപിടുത്തതില്‍ മേശ, കസേര, കട്ടില്‍, അലമാര, എന്നിവ കൂടാതെ മറ്റു ഗൃഹോപകരണങ്ങളും, സര്‍ട്ടിഫിക്കറ്റുകളും പൂര്‍ണ്ണമായി കത്തി നശിച്ചു.വീടിന്റെ അടുക്കളയൊഴികെയുള്ള എല്ലാ മുറികളിലും തീ പടര്‍ന്നു പിടിച്ചിരുന്നു. ശബ്ദം കേട്ട് ഓടികൂടിയ പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്. ശിവനും ഭാര്യ മേനകയും മകന്‍ ഉണ്ണിയും മലയാറ്റൂരിലുള്ള ബന്ധുവീട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ ഞായറാഴ്ച പോയിരിക്കുകയായിരുന്നു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ശിവന്‍ പറഞ്ഞു. പോത്താനിക്കാട് പോലീസ് സ്ഥലം സന്ദര്‍ശിച്ചു മേല്‍നടപടികള്‍ സ്വീകരിച്ചു.
ACCIDENT
വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കോതമംഗലം സ്വദേശി: എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാതെ സൗദി അറേബ്യയിലെ ആശുപത്രിയില്‍

കോതമംഗലം: വാഹനാപകടത്തില്‍ ഗുരുതര പരിക്കുപറ്റിയ കോതമംഗലം സ്വദേശി ഒരുമാസമായി സൗദി അറേബ്യയില്‍ ആശുപത്രിയില്‍. ജൂണ്‍ 21 ന് പുലര്‍ച്ചെ ജുബൈലിന് സമീപം വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കോതമംഗലം പല്ലാരിമംഗലം സ്വദേശി പൂനക്കുടിയില്‍ ഫൈസല്‍ ആണ് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗതില്‍ ചികിത്സയില്‍ കഴിയുന്നത്. സ്ട്രച്ചറിലെങ്കിലും നാട്ടിലെത്തിക്കാനുള്ള ശ്രമം സാമൂഹികപ്രവര്‍ത്തകര്‍ ആരംഭിച്ചു. റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഏഴ് മാസം മുമ്പാണ് ട്രെയിലര്‍ ഡ്രൈവറായി ഫൈസല്‍ എത്തിയത്. റിയാദില്‍ നിന്ന്ചരക്കുമായി ജുബൈലിലേക്ക് വരും വഴി ഇദ്ദേഹമോടിച്ചിരുന്ന ട്രക്ക് വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചായിരുന്നു അപകടം. ഇരുട്ടില്‍ യാതൊരു അടയാളവും ഇല്ലാതിരുന്നതിനാല്‍ വാഹനം നിര്‍ത്തിയിട്ടിരുന്നത് കാണാന്‍ സാധിക്കാത്തതാണ് അപകട കാരണം. വലത്തേ കാലിനും നാടുവിനും ഗുരുതര പരിക്കേറ്റ ഫൈസലിനെ റെഡ് ക്രസന്റാണ് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സില്‍ എത്തിച്ചത്. ഒരു മാസത്തിനിടെ മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയത്. നടക്കാനോ എഴുന്നേറ്റിരിക്കാനോ കഴിയാത്ത അവസ്ഥയാലാണ് ഫൈസല്‍. ഇടുപ്പിന് സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയ കൂടി നടത്തിയാല്‍ നില അല്‍പം മെച്ചപ്പെടും എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. അപകടസമയത്ത് ട്രക്കിലുണ്ടായിരുന്ന സാധനങ്ങള്‍ക്ക് 32,000 റിയാല്‍ നഷ്ടപരിഹാരം ഫൈസല്‍ നല്‍കണമെന്ന നിലപാടിലാണ് തൊഴിലുടമ. സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടെങ്കിലും വിദഗ്ധ ചികിത്സക്കായി നാട്ടിലയക്കാന്‍ പോലും ഇദ്ദേഹം തയ്യാറാകുന്നില്ല. ഗോസി ഇന്‍ഷുറന്‍സ് മുഖേനെയാണ് ഇത്രയും ചികിത്സ നടന്നത്. അതിന്റെ പരിധി കഴിഞ്ഞതോടെ അതും അവസാനിച്ചു. പിതാവ് നഷ്ടപ്പെട്ട ൈഫസല്‍ മാതാവും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ്.
-
CRIME3 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS1 week ago
പെരുമ്പാവൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.