NEWS
വില്ലേജ് ഓഫീസിന് സമീപത്തെ തണ്ണീർതടം നികത്താനുള്ള ഭൂമാഫിയയുടെ ശ്രമം തടഞ്ഞു നാട്ടുകാർ

കോതമംഗലം: തൃക്കാരിയൂർ വില്ലേജ് ഓഫീസിന് സമീപം ആയക്കാട് ജംങ്ഷനില്‍ തണ്ണീർതടം നികത്താനുള്ള ഭൂമാഫിയയുടെ നീക്കത്തില്‍ ജനകീയരോഷം ശക്തം. പ്രദേശത്തെ 200 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുകയും ബാക്കിയുള്ള പാടശേഖരം കൂടി നികന്ന് പോകുന്നതിനും വലിയ പാരിസ്ഥിതികാഘാതത്തിനും ഇടയാക്കുന്നതാണ് നിലംനികത്തിലൂടെ ഉണ്ടാകുന്നതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.ചൊവ്വാഴ്ച രാവിലെ 6.30 ഓടെ 5 ടിപ്പുറില്‍ മണ്ണും ജെ.സി.ബിയുമായെത്തി നിലം നികത്താനുള്ള ശ്രമമാണ് ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞത്. മണ്ണുമായെത്തിയ ലോറികള്‍ക്ക് മുമ്പില്‍ പ്രതിഷേധവുമായി ജനങ്ങള്‍ അണിനിരന്നു. പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാതെ വന്നതോടെ 10 ഓടെ പോലീസെത്തി. തടഞ്ഞ വാഹനം പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റി.
ആയക്കാട് കവലയ്ക്ക് സമീപത്തെ മാടവന പാടശേഖരത്തില്‍പ്പെട്ട 44 സെന്റ് സ്ഥലം നികത്താനാണ് ടിപ്പറില്‍ മണ്ണുമായി എത്തിയത്. ഒരു കുട്ട മണ്ണ് പോലും പാടത്ത് വീഴാന്‍ അനുവദിക്കില്ലെന്ന് ജനം ശക്തമായി നിലകൊണ്ടു. തൃക്കാരിയൂര്‍ വില്ലേജ് ഓഫീസിന്റെ മൂക്കിന് താഴെയാണ് സംഭവം അരങ്ങേറിയത്.പതിറ്റാണ്ടുകളായി തണ്ണീര്‍ത്തടമായി നിലകൊള്ളുന്ന ഇവിടെ വര്‍ഷം മുഴുവനും ജലസമ്പത്തുള്ള കുളങ്ങളും കാനയും നിറയെ കിണറുകളും സ്ഥിതി ചെയ്യുന്ന പ്രദേശമാണ്. തണ്ണീര്‍ത്തടം കരഭൂമിയാക്കി മാറ്റിയെടുത്ത രേഖകളും ഭൂമാഫിയയുടെ കൈവശം ഉണ്ട്്. ബി.ടി.ആറില്‍ നിലമായി കിടന്ന ഭൂമി പുരയിടമായി രേഖകളിലൂടെ മാറ്റിയതിന് പിന്നില്‍ വലിയ അഴിമതിക്ക് കളമൊരുക്കിയതായും ആരോപണമുണ്ട്.
ആര്‍.ഡി.ഒ.ഓഫീസ്്-താലൂക്ക് ഓഫീസിലേയും ചില ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഭൂമിയില്‍ കൃത്രിമത്വം കാട്ടിയിരിക്കുന്നത്.ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.വില്ലേജ് ഓഫീസറും പഞ്ചായത്ത്് അധികൃതരും കൃഷി ഓഫീസര്‍ കണ്‍വീനറായുള്ള പ്രാദേശിക നിരീക്ഷണ സമിതിയാണ് ഡാറ്റാ ബാങ്കില്‍ നിന്ന്് ഒഴിവാക്കി കൊടുത്തിരിക്കുന്നത്.ഇവിടം മണ്ണിട്ട് നികത്തുന്നതോടെ തൊട്ട് ചേര്‍ന്നുള്ള 15 ഏക്കറോളം വരുന്ന പാടശേഖരവും ഭാവിയില്‍ നികന്ന് പോകുന്നതിനുള്ള സാധ്യതയും കാണുന്നു.
44 സെന്റില്‍ മണ്ണ് വീഴുന്നതോടെ സ്വാഭാവിക ജലസ്രോതസുകള്‍ അടയും.ഇത് വേനലില്‍ വെള്ളം കിട്ടാത്ത അവസ്ഥയും മഴക്കാലത്ത് വെള്ളപ്പൊക്കത്തിനും ഇടയാക്കുമെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി. കാനകീറി കവുങ്ങ് നട്ടുപിടിപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടാല്‍ പുരയിടമാണെന്നെ തോന്നുകയുള്ളൂ.
പോലീസിന് പിന്നാലെ വില്ലേജ് ഓഫീസറും കൃഷി ഓഫീസറും സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തി.പ്രതിഷേധക്കാരുടെ ആശങ്ക പരിഹരിക്കുമെന്ന് ഉറപ്പും നല്‍കി. മറ്റെവിടോയെ മണ്ണടിയ്ക്കാനുള്ള പാസുമായാണ് എത്തിയതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് മെമ്പര്‍മാരായ ശോഭാ രാധാകൃഷ്ണന്‍,സനല്‍ പുത്തന്‍പുരയ്ക്കല്‍,സിന്ധു പ്രവീണ്‍,പൊതുപ്രവര്‍ത്തകരായ വി.എം.മണി,പി.ആര്‍.സിജു,ആര്‍.സന്ദീപ്,പി.ശരത്ത്് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.ജില്ലാ കളക്ടര്‍,ആര്‍.ഡി.ഒ.,തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കാനും തണ്ണീര്‍ത്തടത്തില്‍ ഒരുകാരണവശാലും മണ്ണിട്ട് നികത്താന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
NEWS
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട് നാന്തോട് ശക്തിപുരം ഭാഗത്തുള്ള വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 2ഓടെ ജോബി ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ജോബി ദാസിന്റെതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. മരണകാരണം വ്യക്തമല്ല. ഭാര്യ: അശ്വതി. മക്കള്‍:അദ്വൈധ്, അശ്വിത്.
CRIME
നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച്
കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ
കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23)
യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി
വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ
കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന്
നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2020
ൽ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് ഇയാളും കൂട്ടാളികളും
മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച
കേസിലും, 2022 ൽ വാഴക്കുളം മഞ്ഞള്ളൂർ ഭാഗത്തുള്ള ബാറിലെ
ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ
ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും
ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിർമ്മല
കോളേജിന് മുമ്പിൽ വച്ച് വിദ്യാർത്ഥിനികളായ നമിതയേയും, മറ്റൊരു
ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിൽ നമിത കൊല്ലപ്പെട്ടു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന്
മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി
മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ്
വരികെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണിക്യഷ്ണൻ, സി.പി.
ഒമാരായ ബേസിൽ സ്ക്കറിയ, സേതു കുമാർ, കെ.എം.നൗഷാദ്
എന്നിവരാണ് അറസ്റ്റ് ചെയ്ത് വിയ്യൂർക്ക് മാറ്റിയത്. ഓപ്പറേഷൻ
ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 89 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു. 68 പേരെ നാട് കടത്തി.
NEWS
എം. എ. കോളേജിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ ബയോസയൻസ് വിഭാഗത്തിലേക്ക് ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറിയുടെ കാര്യാലയത്തിൽ ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 day ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS10 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു