NEWS
ആകാശത്തും ഭൂമിയിലും മനുഷ്യർ കൈകോർത്തപ്പോൾ മജീദിന് ലഭിച്ചത് പുതു ജീവിതം.

കോതമംഗലം : ഇക്കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിന് ഷാർജയിൽ നിന്നും നാട്ടിലേക്കുള്ള വിമാനയാത്രയിലാണ് എടവനക്കാട് സ്വദേശി അബ്ദുൽ മജീദിന് സ്ട്രോക്ക് ബാധിച്ചത്.
രാത്രി 8.45ന് എയർ അറേബ്യ വിമാനം ഷാർജയിൽ നിന്ന് പറന്നുയർന്ന ഉടനെ മജീദിന് വലതു കൈയിൽ അസ്സഹനീയമായ തരിപ്പ് തോന്നുകയും പതിയെ കൈ തളർന്നു സീറ്റിനിടയിലേക്ക് വീഴുകയും ചെയ്തു. എയർ ഹോസ്റ്റസിന്റെ സഹായത്തോടെ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും വലതു കാലും പതിയെ തളർന്നു തുടങ്ങിയിരുന്നു. ഷാർജയിൽ ക്ലിനിക് നടത്തുന്ന കോഴിക്കോട് സ്വദേശി ഡോക്ടർ ആദിൽ യാത്രക്കാരനായി വിമാനത്തിൽ ഉണ്ടായിരുന്നു.
മജീദിനെ പരിശോദിച്ച ഡോക്ടർ, സ്ഥിതി ഗുരുതരമാണെന്ന് മനസിലാക്കി അടിയന്തിര ലാൻഡിംഗ് സാധ്യമാണോ എന്നു പൈലറ്റുമായി ചർച്ച ചെയ്യുകയും എന്നാൽ കോവിഡ് കാരണം അത് അസാധ്യമാണെന്നും പകരം പരമാവധി വേഗത്തിൽ കൊച്ചിയിൽ എത്തിക്കാമെന്നും പൈലറ്റ് വാക്ക് നൽകി. അങ്ങിനെ പതിവായി എടുക്കുന്ന 4 മണിക്കൂർ 20 മിനിറ്റിനു പകരം 3 മണിക്കൂർ 25 മിനിറ്റിൽ എയർ അറേബ്യ വിമാനം നെടുമ്പാശേരിയിൽ ഇറങ്ങി. ആംബുലൻസും ഡോക്ടരും റൺവെയിലേക്ക് പാഞ്ഞെത്തി. മജീദിനെ ആദ്യം കളമശ്ശേരി മെഡിക്കൽ കോളേജിലും പിന്നീട് ലിസി ആശുപത്രിയിലും എത്തിച്ചു.അപ്പോഴേക്കും വലതു വശം പൂർണമായും തളർന്നിരുന്നു.
24 വർഷത്തെ പ്രവാസം കോവിഡിൽ അവസാനിച്ച് നാട്ടിലേക്ക് തിരിച്ച മജീദിന് ഇരട്ട പ്രഹരമായിരുന്നു ഈ സ്ട്രോക്ക്. എടവനക്കാട്ടെ സുഹൃത്തുക്കൾ മുഖേനെയാണ് മജീദ് ആശുപത്രിയിൽ നിന്ന് തന്നെ പീസ് വാലിയുമായി ബന്ധപ്പെടുന്നതും ഇടവേളയില്ലാതെ ചികിത്സ ആരംഭിച്ചാൽ തിരികെ ജീവിതത്തിലേക്ക് എത്താനുള്ള സാധ്യത ഉണ്ടെന്ന് ഡോക്ടർമാർ പീസ് വാലി അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് വേഗത്തിൽ അഡ്മിഷൻ സാധ്യമായതും. പീസ് വാലിയിൽ ഒരു മാസത്തെ ചികിത്സയിലൂടെ മജീദ് ജീവിതത്തിലേക്ക് തിരികെ പ്രവേശിക്കുകയാണ്. പ്രവാസത്തിന്റെ ഒടുവിൽ മുറിയുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങി പോകുമായിരുന്ന തന്നെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച പീസ് വാലിക്ക് നന്ദി പറയുമ്പോൾ മജീദിന്റെ കണ്ണുകൾ നിറയുകയാണ്.
CRIME
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വെങ്ങോല അല്ലപ്ര
ചിറ്റേത്തുകുടി മാഹിൻ (പുരുഷു മാഹിൻ 28) നെയാണ് കാപ്പ ചുമത്തി 6
മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല
പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ
അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ്
ഉത്തരവിട്ടത്. പെരുമ്പാവൂർ തടിയിട്ടപറമ്പ്, കാലടി പോലീസ് സ്റ്റേഷൻ
പരിധികളിൽ അടിപിടി, ഭീഷണിപ്പെടുത്തൽ, ന്യായ വിരേധമായി സംഘം ചേരൽ,
മയക്കുമരുന്ന്തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂലായ്,
ആഗസ്റ്റ് മാസങ്ങളിൽ പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത 2 അടി പിടി
കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക്
ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 68 പേരെ നാട് കടത്തി. 88 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു.
NEWS
അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി

കോതമംഗലം: റൂറൽ ജില്ലയിൽ പോലീസിന്‍റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി. റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ മുപ്പത്തിനാല് പോലീസ് സ്റ്റേഷനുകളിലും രജിസ്ട്രേഷൻ നടക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ ക്യാമ്പിലെത്തിയും രജിസ്റ്റർ ചെയ്യുന്നുണ്ട്. ഡാറ്റ ശേഖരിച്ചും രജിസ്റ്റർ ചെയ്യുന്നുണ്ട്. ജനമൈത്രി പോർട്ടൽ വഴി തത്സമയമാണ് രജിസ്ടേഷൻ നടക്കുന്നത്. പെരുമ്പാവൂർ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. 7870 അതിഥിത്തൊഴിലാളികൾ. ബിനാനിപുരം സ്റ്റേഷനിൽ 6250 മൂവാറ്റുപുഴ സ്റ്റേഷനിൽ 5355പേരും, രജിസ്റ്റർ ചെയ്തു. കുറുപ്പംപടിയിലും, കോതമംഗലത്തും 4200 പേരും രജിസ്റ്റർ ചെയ്തു. കുന്നത്തുനാട് 3900 പേരാണ് രജിസ്റ്റർ ചെയ്തത്. തൊഴിലാളികളുടെയും, തൊഴിലിടങ്ങളുടെയും കൃത്യവും സുതാര്യവുമായ കണക്കെടുക്കുന്നതിനും, സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് വിവരശേഖരണം നടത്തുന്നത്. രജിസ്ട്രേഷൻ നടപടികൾക്ക് പ്രത്യേക പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു. അതിഥിത്തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ. ബാങ്ക്, ജോലി പരിചയം, ആധാർ നമ്പർ, സോഷ്യൽ മീഡിയാ വിവരങ്ങൾ, നാട്ടിലെ വിവരങ്ങൾ, പോലീസ് സ്റ്റേഷൻ, താമസിക്കുന്ന സ്ഥലത്തെ സംബന്ധിച്ച വിവരങ്ങൾ, കുടുംബ സംബന്ധിയായ കാര്യങ്ങൾ, തൊഴിൽ സംബന്ധിയായ വിവരങ്ങൾ, കേസുമായി ബന്ധപെട്ട കാര്യങ്ങൾ, ഫോട്ടോ ഇത്തരത്തിൽ നാൽപ്പതോളം കാര്യങ്ങളാണ് ശേഖരിക്കുന്നത്. വിവരശേഖരണത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും, രജിസ്റ്റർ ചെയ്യാത്തവരുടെ കാര്യത്തിൽ നടപടിയുണ്ടാകുമെന്നും, പങ്കാളികളാക്കുന്ന കാര്യത്തിൽ തൊഴിലുടമകൾ ശ്രദ്ദിക്കണമെന്നും ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.
NEWS
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കോതമംഗലം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് “മാലിന്യമുക്ത നവകേരളം” ക്യാമ്പിന്റെ ഭാഗമായി കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.കന്നി ഇരുപത് പെരുന്നാൾ കൂടി നടക്കുന്ന സാഹചര്യത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾ, എൻഎസ്എസ് വോളണ്ടിയർമാർ,നഗരസഭയുടെ ശുചീകരണ തൊഴിലാളികളടക്കം അടങ്ങുന്ന ഒരു വിപുലമായ ശുചീകരണ യജ്ഞമാണ് കോതമംഗലത്ത് സംഘടിപ്പിച്ചത്. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ കൗൺസിലർ മാരായ കെ വി തോമസ്, ഭാനുമതി രാജു,ഷിബു കുര്യാക്കോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS4 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS3 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS6 days ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു
-
CRIME8 hours ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS4 days ago
ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു