NEWS
ഓശാന നാളിൽ ഹൃദയവായ്പ്പുകൾ ഏറ്റുവാങ്ങി ആന്റണി ജോണിന്റെ പര്യടനം.

കോതമംഗലം : എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോൺ രാവിലെ ഇടവക ദൈവാലയമായ സെൻ്റ് ജോർജ് കത്തീഡ്രലിൽ ഓശാന ഞായർ തിരുകർമ്മങ്ങളിൽ പങ്കെടുത്ത ശേഷം
നെല്ലിക്കുഴിപഞ്ചായത്തിൻ്റെ ഹൃദയവായ്പ് ഏറ്റുവാങ്ങി നടത്തിയ പര്യടന പരിപാടി ശ്രദ്ധേയമായി.
നെല്ലിക്കുഴി സൗത്ത് ലോക്കൽപരിധിയിലെ കുറ്റിലഞ്ഞി സൊസൈറ്റി പടിയിലായിരുന്നു തുടക്കം. കോതമംഗലത്തെ ആദ്യത്തെ കമ്യുണിസ്റ്റ് എം.എൽ.എ. ആയിരുന്ന ടി.എം.മീതിയൻ്റെ ജന്മദേശത്ത് നടന്ന പര്യാടന സ്വീകരണസമ്മേളനം ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡൻ്റ് എസ്.സതീഷ് ഉൽഘാടനം ചെയ്തു. പി എം അബ്ദുൾ സലാം അധ്യക്ഷനായി . ആർ അനിൽ കുമാർ ,പി എൻ ബാലകൃഷ്ണൻ പി.എം.മജീദ്, അസീസ് റാവുത്തർ, കെ എം പരീത് , സഹിർ കോട്ടപറമ്പിൽ
റഷീദസലീം, എ ആർ വിനയൻ എം.എ.മുഹമ്മദ്, ശോഭവിനയൻ, പി കെ രാജേഷ് , ബാബു പോൾ എ ബി ശിവൻ , , എ.എ.അൻഷാദ്, പി എം പരീത് , എം ഐ കുര്യാക്കോസ് , എൻ സി ചെറിയാൻ , ഷാജി പീച്ചക്കര , ശശികുമാർ, കെ കെ ജിജേഷ് , എം.ജി.പ്രസാദ്, മനോജ് ഗോപി, ടി പി തമ്പാൻ ബേബി പൗലോസ് സലാം കാ വാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ സ്ഥാനാർത്ഥിയെ ഹാരങ്ങളും പൂക്കളും പഴക്കുലകളും നൽകി സ്വീകരിച്ചു. പക്ഷാഘാതം ബാധിച്ച് കിടപ്പുരോഗിയായി കഴിയുന്ന പൂവ്വത്തൂരിലെ കുരുപ്പാക്കൽ ശ്രീധരൻ താനടക്കമുള്ള ദുരിതബാധിതരായ ജനങ്ങളെകരുതലോടെ സംരക്ഷിച്ച സർക്കാരിൻ്റെയും മുന്നണിയുടെയും പ്രതിനിധിയായ ആൻ്റണിയെ സ്വീകരിക്കാനെത്തിയത് ആവേശകാഴ്ചയായി. സർക്കാർ നൽകുന്ന പെൻഷനും ഭക്ഷണ കിറ്റും ,മരുന്നുമാണു ഏക പ്രതീക്ഷയെന്ന് ശ്രീധരൻ പറയുമ്പോൾ ഉപകാര സ്മരണയിൽ കണ്ണ് നറഞ്ഞിരുന്നു
ചെറുവട്ടൂർപാറേപീടികയിൽ മുസ്ലീംലീഗിൽ നിന്നും രാജിവച്ച് സി.പി.ഐ.എമ്മിനൊപ്പം ചേർന്ന അഡ്വ.വി.ഇ.നാസറും സഹപ്രവർത്തകരും നിരവധികൊച്ചുകുട്ടികളും സ്ഥാനാർത്ഥിയെ ഹാരമണിയിച്ചതും സെൽഫി യെടുക്കാൻ അണിനിരന്നതും സ്വീകരണത്തിന് മാറ്റുകൂട്ടി.
ചെറുവട്ടൂർ കോളനിപ്പടിയിൽ നട്ടുച്ചനേരത്തും തങ്ങളുടെ ക്ഷേമനായകനായ സാരഥിയെ കാണാൻ വീട്ടമ്മമാരുടെ വലിയ നിരയുണ്ടായിരുന്നു.
5 കോടിയുടെ ഹൈടെക് സ്കൂൾ വികസനം യാഥാർത്ഥ്യമായ ചെറുവട്ടൂർ കവലയിലും തുടർന്നുള്ള കക്ഷായിപ്പടിയിലും ഓലി തൈക്കാവ് കാഞ്ഞിരക്കാട്ട്മോളം പ്രദേശങ്ങളിലും ഉജ്വലമായ വരവേൽപ്പായിരുന്നു ലഭിച്ചത്. ഫർണീച്ചർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച നെല്ലിക്കുഴി കമ്പനിപ്പടിയിൽ വ്യാപാരികളും തൊഴിലാളികളും യുവാക്കളും ചേർന്ന് ഗംഭീര സ്വീകരണമാണ് നൽകിയത്. ഇടയ്ക്ക് ചെയ്ത മഴയിലും ആവേശവും ആരവവും നിലക്കാതെഇരുമലപ്പടി,
പഞ്ചായത്ത്പടി, നെല്ലിക്കുഴി കവല, കനാൽപാലം, അയ്യൂട്ടിപ്പടി, ചിറപ്പടി എന്നിവടങ്ങളിലടക്കം ലഭിച്ച സ്വീകരണങ്ങൾക്കുശേഷം പൂമറ്റംകവലയിലായിരുന്നു സമാപന പൊതുസമ്മേളനം.
NEWS
ഭൂതത്താന്‍കെട്ടില്‍ റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി

കോതമംഗലം: ഭൂതത്താന്‍കെട്ടില്‍ റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി.പാമ്പ് പിടുത്തത്തില്‍ വിദഗ്ദാനായ മാര്‍ട്ടിന്‍ മേക്കമാലിയാണ് രാജവെമ്പാലയെ പിടിച്ചത്.പൂന്തോട്ടത്തിലെ ചെടിയുടെ മുകളിലായിരുന്നു രാജവെമ്പാല.സ്റ്റിക്കുകൊണ്ട് പിടികൂടാൻ കഴിയാതെവന്നതോടെ കൈകള്‍കൊണ്ട് സാഹസീകമായാണ് മാര്‍ട്ടിന്‍ മേക്കമാലി രാജവെമ്പാലയെ കീഴടക്കിയത്. പന്ത്രണ്ടടിയോളം നീളവും പത്ത് കിലോയിലേറെ ഭാരവുമുള്ള ഭീമന്‍ രാജവെമ്പാലയാണ് പിടിയിലായത്.ഒരാഴ്ചയായി പാമ്പിനെ പ്രദേശത്ത് കണ്ടിരുന്നു.എന്നാല്‍ പിടിക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല.അനൂകൂലമായ സാഹചര്യം ഒത്തുവന്നതോടെയാണ് വനപാലകരുടെ നിര്‍ദേശപ്രകാരം മാര്‍ട്ടിന്‍ ദൗത്യം ഏറ്റെടുത്തത്.രാജവെമ്പാലയെ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ കൂട്ടിലേക്ക് മാറ്റി സൂക്ഷിച്ചിരിക്കുകയാണ്.ഏതാനും ആഴ്ച നിരീക്ഷിച്ചശേഷം വനത്തില്‍ തുറന്നുവിടാനാണ് തീരുമാനം.
CRIME
നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിന് ലഹരിമാഫിയ സംഘത്തിന്റെ കുത്തേറ്റു

കോതമംഗലം: നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അജ്മല്‍ സലിമിന് ലഹരിമാഫിയ സംഘത്തിന്റെ കത്തിക്കുത്തേറ്റു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. അജ്മല്‍ കോതമംഗലത്ത് ആശുപത്രയില്‍ ചികിത്സയിലാണ്.ലഹരിമാഫിയിയില്‍പ്പെട്ടവരാണ് അക്രമികള്‍ എന്ന് അജ്മല്‍ പറഞ്ഞു.അന്യസംസ്ഥാന തൊഴിലാളികളെ അകാരണമായി മര്‍ദ്ധിക്കുന്നത് കണ്ട് ചോദ്യംചെയ്ത നാട്ടുകാരായ ചിലരേയാണ് പ്രതീകള്‍ ആദ്യം ആക്രമിച്ചത്.അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പിടിച്ചുനിറുത്തി തന്നെ കുത്തുകയായിരുന്നുവെന്ന് അജ്മല്‍ പറഞ്ഞു.അജ്മലിന്റെ വയറിനോട് ചേര്‍ന്നാണ് കുത്തേറ്റത്.രക്തം വാര്‍ന്നൊഴുകിയിരുന്നു.ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു.കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
CRIME
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വെങ്ങോല അല്ലപ്ര
ചിറ്റേത്തുകുടി മാഹിൻ (പുരുഷു മാഹിൻ 28) നെയാണ് കാപ്പ ചുമത്തി 6
മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല
പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ
അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ്
ഉത്തരവിട്ടത്. പെരുമ്പാവൂർ തടിയിട്ടപറമ്പ്, കാലടി പോലീസ് സ്റ്റേഷൻ
പരിധികളിൽ അടിപിടി, ഭീഷണിപ്പെടുത്തൽ, ന്യായ വിരേധമായി സംഘം ചേരൽ,
മയക്കുമരുന്ന്തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂലായ്,
ആഗസ്റ്റ് മാസങ്ങളിൽ പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത 2 അടി പിടി
കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക്
ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 68 പേരെ നാട് കടത്തി. 88 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
CRIME20 hours ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS7 days ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു
-
NEWS5 days ago
ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു