കോതമംഗലം :കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ 13 ഇരുചക്രവാഹനങ്ങൾ, 3 ആർ.സി ബുക്ക് 3,446,30 രൂപ എന്നിവ തെറ്റാലി പുത്തൻപുരയ്ക്കൽ ഡേവിസിൽ നിന്ന് കണ്ടെടുത്തു.ഇയാളെ അറസ്റ്റ് ചെയ്തു. ആലുവയിൽ 7 കാറുകൾ, 15 ആർ.സി ബുക്ക്, 13 മുദ്രപ്പത്രങ്ങൾ, തുടങ്ങിയവ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുന്നത്തേരി പരുത്തിക്കുടി ഹമീദിനെ അറസ്റ്റ് ചെയ്തു. കുറുപ്പംപടിയിൽ 157 ഗ്രാം സ്വർണ്ണവും, 40,150 രൂപയും കസ്റ്റഡിയിലെടുത്തു. രായമംഗലം ഓവുങ്ങമാലിൽ അജയ് നെ കസ്റ്റഡിയിലെടുത്തു. പറവൂരിൽ മുല്ലക്കര ഷുക്കൂറാണ് പിടിയിലയത്. ആധാരം, ബ്ലാങ്ക് മുദ്രപ്പത്രങ്ങൾ, വാഹന ഉടമ്പടിക്കരാർ, ആർ.സി ബുക്കുകൾ തുടങ്ങിയവ കണ്ടെടുത്തു. പണം പലിശക്ക് കൊടുത്തതുമായി ബന്ധപ്പെട്ട വാഹനങ്ങളും, രേഖകളും, ഉരുപ്പിടികളുമാണ് പിടികൂടിയിട്ടുള്ളത്. 5 സബ് ഡിവിഷനുകളിലെ 34 സ്റ്റേഷനുകളിലായിരുന്നു പരിശോധന.രാവിലെ 7 മണിക്കാരംഭിച്ച പരിശോധന തുടരുകയാണ്.
