CHUTTUVATTOM
50 വർഷങ്ങൾക്കു ശേഷം സ്കൂൾ അങ്കണത്തിൽ ഒരുമിച്ച് പഠിച്ചവർ ഒത്തുചേർന്നു.

കോതമംഗലം : എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്നും മടങ്ങിയവർ 50 വർഷങ്ങൾക്കു ശേഷം സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു. ചെറുവട്ടൂര്‍ ഗവണ്മെന്റ് മോഡല്‍
ഹൈ സ്കൂളില്‍ 1971 ല്‍ എസ് എസ് എല്‍ സിക്കു പഠിച്ച വിദ്യാര്‍ത്ഥികളാണ് കലാലയ ഓര്‍മ്മകളും പിന്നിട്ട ജീവിതവും പങ്കു വക്കാൻ ഒത്തുചേർന്നത്. ഭൂരിപക്ഷം പേരും സ്കൂൾ ജീവിതം കഴിഞ്ഞ്
വീണ്ടും ആദ്യമായി കണ്ട് മുട്ടിയ നിമിഷങ്ങള്‍ക്കും സംഗമം സാക്ഷിയായി. മക്കളും പേരക്കുട്ടികളുമായി കഴിയുന്ന മുത്തശൻമാരുടെയും മുത്തശിമാരുടെയും സംഗമമായി പൂർവ വിദ്യാർത്ഥി കൂട്ടായ്മ മാറി. പത്താം ക്ലാസിൽ തങ്ങളുടെ കൂട്ടുകാരായിരുന്നവർ
പരസ്പരം കണ്ടപ്പോൾ പലരും തിരിച്ചറിയാനാകാതെ കുഴങ്ങി. ടാറിങ്ങില്ലാത്ത കുണ്ടും കുഴിയുമായ റോഡിലൂടെ ചെരുപ്പുകൾ പോലും ധരിക്കാതെ സ്കൂളിലേക്ക് കിലോമീറ്ററുകൾ കാൽനടയായാണ് അന്ന് വിദ്യാർത്ഥികൾ എത്തിയിരുന്നതെന്ന് ഓർമ്മ പുതുക്കലിൽ പരസ്പരം പങ്കു വച്ചു.
സൈക്കിൾ പോലും സ്വന്തമായിട്ടുണ്ടായിരുന്ന കാലമായിരുന്നില്ല 50 വർഷങ്ങൾക്കു മുൻപ് .
വീട്ടിൽ നിന്നും തൂക്കുപാത്രത്തിലും വാഴയിലയിൽ പൊതിഞ്ഞും കൊണ്ടുവന്നിരുന്ന ഭക്ഷണം സ്കൂളിനു സമീപമുള്ള വീടുകളിലെ പറമ്പുകളിലും തോടുകൾക്കു സമീപവും ഇരുന്ന് കഴിക്കുകയായിരുന്നു പതിവ്. യൂണിഫോം വസ്ത്രധാരണ രീതിയെ സംബന്ധിച്ച് ചിന്ത പോലുമില്ലാതെയിരുന്ന കാലമായിരുന്നുവെന്നതും അലക്കിതേച്ച വസ്ത്രങ്ങൾ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ലെന്നതും തുറന്നു പറയാനും സംഗമ വേദി സാക്ഷിയായി.
വീട്ടിലെ കൃഷിയിടങ്ങളിൽ മാതാപിതാക്കളെ സഹായിച്ചും വളർത്തുമൃഗങ്ങളെ പരിചരിച്ചും വീടും പരിസരവും വൃത്തിയാക്കിയും തങ്ങളാൽ കഴിയുന്ന ജോലികൾ ഓരോ ദിവസവും സ്കൂളിലെത്തും മുൻപും ക്ലാസ് കഴിഞ്ഞ തിനു ശേഷവും ചെയ്യാൻ ഓരോ വിദ്യാർത്ഥിക്കും ചുമതലയുണ്ടായിരുന്ന കാലഘട്ടം ഓർമ്മയിൽ നിന്നും പങ്കു വക്കാനും സംഗമ വേദി സാക്ഷിയായി.
1971 ബാച്ചിലെ 95 ശതമാനം പേരും സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരായി റിട്ട ചെയ്ത വരാണ ന്നതാണ് ശ്രദ്ധേയം. അദ്ധ്യാപകരോടും മാതാപിതാക്കളോടും ബഹുമാനവും ഭയവും സമ്മിശ്രമായ ഒരു മാനസിക നിലയിലായിരുന്നു ആ കാലഘട്ടത്തിൽ കഴിഞ്ഞു കൂടിയത്. തങ്ങളുടെ മാതൃക അദ്ധ്യാപകരായിരുന്ന എൻ ജി തോമസ്, ഗീവർഗീസ്, ചന്ദ്രമതിയമ്മ, പൗലോസ്, രാമൻ നായർ , നാരായണൻ നമ്പ്യാർ, രാധാകൃഷ്ണൻ , സി കെ അമ്മിണിയമ്മ, അന്നമ്മ എന്നിവരെ ശിഷ്യർ സ്മരിച്ചു. ഇവരിൽ അദ്ധ്യാപകരായ റ്റി കെ പൗലോസ്, ജാനകിയമ്മ എന്നിവർ മാത്രമാണ് ജീവിച്ചിരിക്കുന്നത്. പൂർവ വിദ്യാർത്ഥി സംഗമത്തിൽ ജാനകിയമ്മ ടീച്ചർ മാത്രമാണ് പങ്കെടുത്തത്. പൗലോസ് സാറിന് ശാരീരിക അവശകതകൾ കാരണം പങ്കെടുക്കാൻ കഴിഞ്ഞില്ല. ജാനകിയമ്മ ടീച്ചറെ ശിഷ്യർ ചടങ്ങിൽ ആദരിച്ചു.
1971 ബാച്ചിൽ രണ്ടു ഡിവിഷനുകളിലായി 56 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 4 പേർ ലോകം വിട്ടു പോയി. ബാക്കി 49 പേരിൽ 4 പേർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ കാരണം എത്താൻ കഴിഞ്ഞില്ല. 45 പേർ പങ്കെടുത്ത പൂർവ വിദ്യാർത്ഥി സംഗമം ചെറു വട്ടൂർ ഹൈസ്കൂളിന്റെ ചരിത്രത്തിന്റെ ഭാഗമായി. കെ സുരേന്ദ്രൻ ,എം കെ നാരായണൻ , അച്യുത പിഷാരടി, എ വി ഫിലിപ്പ്, സി എം കാദർ, നാരായണൻ നമ്പൂതിരി, വിജയരാജൻ, പി എം മുഹമ്മദ് എന്നിവരടങ്ങിയ സംഘത്തിന്റെ കൂട്ടായ ശ്രമമാണ് 50 വർഷങ്ങൾക്കു ശേഷമുള്ള ഒരുമിച്ച് ചേരൽ വിജയത്തിലെത്താൻ കാരണമായത്. സ്കൂൾ അവസാനിക്കു മുൻപെ എടുത്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്നുമാണ് ഓരോരുത്തരെ തിരിച്ചറിഞ്ഞ് സംഗമത്തിലെത്തിച്ചത്. മണിക്കൂറുകളോളം അനുഭവങ്ങൾ പങ്കിട്ടും തുടർന്ന് സദ്യ കഴിച്ചും മക്കളുടെയും പേരക്കുട്ടികളുടെയും വിശേഷങ്ങൾ പങ്കു വച്ചും കളിയും ചിരിയും പാട്ടും കഥയുമായി പൂർവ വിദ്യാർത്ഥി സംഗമം അവിസ്മരണീയമാക്കി. പലരും കുടുംബ സമേതമാണ് എത്തിയിരുന്നത്. സ്കൂളിനുള്ള
സ്നേഹ സമ്മാന മായി ഒരു ബുക്ക് ഷെല്‍ഫ് സ്കൂൾ പി ടി എ പ്രസിഡന്റ് അബുവട്ടപ്പാറക്ക് കൈമാറി.
പടം :
1.ചെറുവട്ടൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻ ഡറി സ്കൂളിലെ 1971 എസ് എസ് എൽ സി ബാച്ച്
2.ചെറുവട്ടൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ 1971 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികൾ 50 വർഷങ്ങൾക്കു ശേഷം സ്കൂൾ അങ്കണത്തിൽ ഒരുമിച്ചപ്പോൾ
CHUTTUVATTOM
പിണറായി സർക്കാരിന്റെ പകൽ കൊള്ളക്കെതിരെ സായാഹ്ന ധർണ്ണാ സമരം സംഘടിപ്പിച്ചു

കോതമംഗലം : നികുതി ഭികരതക്കെതിരെ,
വില കയറ്റത്തിനെതിരെ, ജനവിരുദ്ധ ബജറ്റിനെതിരെ,
പിണറായി സർക്കാരിന്റെ പകൽ കൊള്ളക്കെതിരെ,
സംസ്ഥാനത്ത് ഒട്ടാകെ KPCC യുടെ ആഹ്വാനപ്രകാരം കരിദിനമായി ആചരിക്കുകയാണ്,
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെല്ലിക്കുഴിയിൽ സായാഹ്ന ധർണ്ണാ സമരം സംഘടിപ്പിച്ചു.
കോതമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ.MS എൽദോസ് സമരം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ അദ്ധ്വക്ഷത വഹിച്ചു.
വിനോദ് K മേനോൻ സ്വാഗതവും, പരീത് പട്ടമ്മാവുടി, MV റെജി, സത്താർ വട്ടക്കുടി, ഇബ്രാഹിം എടയാലി, ബഷീർ പുല്ലോളി എന്നിവർ സംസാരിച്ചു.
KP അബ്ബാസ്, KM മീരാൻ, KP കുഞ്ഞ്, ഷൗക്കത്ത് പൂതയിൽ, MM അബ്ദുൽ സലാം,ഷക്കീർ പാണാട്ടിൽ, നൗഫൽ കാപ്പുചാലി, അഷറഫ് ചക്കുംതാഴം, അനീസ് പുളിക്കൽ, ജഹാസ് വട്ടക്കുടി, KP ചന്ദ്രൻ, കാസിം പാണാട്ടിൽ, സനീബ് കോലോത്തുകുന്നേൽ, റഫീഖ് കാവാട്ട്, MA മക്കാർ മുച്ചേത്താൻ, യൂസഫ് ഇടയാലി, കബീർ ആലക്കട, അസീസ് കൊട്ടാരം, കുഞ്ഞുമോൻ മുച്ചേത്താൻ, ഇസ്മായിൽ പുളിക്കൻ എന്നിവർ ധർണ്ണാ സമരത്തിന് ശേഷം നടന്ന പന്തം കൊളത്തി പ്രകടനത്തിലും പങ്കാളികളായി.
CHUTTUVATTOM
സംസ്ഥാന ബജറ്റ് ; നഗരസഭാ സ്റ്റേഡിയം ഉൾപ്പെടെ 21 പദ്ധതികൾക്ക് 553 കോടി രൂപയുടെ അംഗീകാരം : എൽദോസ് കുന്നപ്പിള്ളി എംഎൽഎ

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭാ സ്റ്റേഡിയം ഉൾപ്പെടെ സംസ്ഥാന ബജറ്റിലേക്ക് സമർപ്പിച്ച 21 പദ്ധതികൾക്ക് 553 കോടി രൂപയുടെ അംഗീകാരം ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ. നഗരസഭാ സ്റ്റേഡിയം നിർമ്മാണത്തിന് 2 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 3 കോടി രൂപ ചെലവിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രി നവീകരണത്തിനും അനുമതി ലഭ്യമായിട്ടുണ്ട്. മറ്റു 19 പദ്ധതികൾക്ക് ടോക്കൺ പ്രൊവിഷൻ അനുമതിയാണ് ബജറ്റിൽ അനുവദിച്ചത്. അംഗീകാരം ലഭിച്ച പദ്ധതികൾക്ക് ഭരണാനുമതിയും തുടർന്ന് സാങ്കേതികാനുമതിയും ലഭ്യമാക്കുന്നതിന് നിർദ്ദേശം നൽകിയതായും എംഎൽഎ പറഞ്ഞു.
പെരുമ്പാവൂർ അണ്ടർ പാസ്സേജും ഫ്ലൈ ഓവറും 300 കോടി രൂപ, കുറുപ്പംപടി പോലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സ് സമുച്ചയത്തിന് 6 കോടി, പെരുമ്പാവൂർ – റയോൺപുരം റോഡിന് 10 കോടി, അറക്കപ്പടി – പോഞ്ഞാശ്ശേരി റോഡ് 7 കോടി, നമ്പിളി – തോട്ടുവ റോഡ് 14 കോടി, കൊമ്പനാട് – വലിയ പാറ റോഡ് 5 കോടി, കൂട്ടുമഠം – മലമുറി റോഡ് 5 കോടി, ഓടക്കാലി – കല്ലില്‍ റോഡ് 7 കോടി, കാലടി – നെടുമ്പാശ്ശേരി പാലവും ബൈപ്പാസും (45 ഡിഗ്രി ചെരിഞ്ഞത്) 100 കോടി, പഴയ മൂവാറ്റുപുഴ റോഡ് 4 വരി പാതയാക്കല്‍ 15 കോടി, പാലക്കാട്ടുതാഴം – വല്ലം മിനി ബൈപ്പാസ് 80 കോടി, വല്ലം ജംഗ്ഷൻ വിപുലീകരണം 10 കോടി, പെരുമ്പാവൂര്‍ മിനി സ്റ്റേഷന് അനെക്സിന് 30 കോടി, അല്ലപ്ര – വലമ്പൂര്‍ റോഡ് 8 കോടി, പോഞ്ഞാശ്ശേരി – മഞ്ഞപ്പെട്ടി റോഡ് 10 കോടി, ഓണംകുളം – ഊട്ടിമറ്റം റോഡ് 8 കോടി, അകനാട് – ചുണ്ടക്കുഴി റോഡ് 6 കോടി, ചെറുകുന്നം – കല്ലില്‍ റോഡ് 4 കോടി എന്നീ പദ്ധതികൾക്കാണ് ടോക്കൺ പ്രൊവിഷൻ അംഗീകാരം ലഭ്യമായതെന്ന് എംഎൽഎ അറിയിച്ചു.
കിഫ്ബി പദ്ധതികൾ ഒന്നും നിർദ്ദേശിക്കേണ്ടതില്ല എന്ന് ധനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 21 പദ്ധതികളാണ് പെരുമ്പാവൂർ മണ്ഡലത്തിൽ നിന്നും ബജറ്റിലേക്ക് നിർദ്ദേശിച്ചത്. എല്ലാ പദ്ധതികൾക്കും ബജറ്റിൽ അംഗീകാരം ലഭ്യമായി. അംഗീകാരം ലഭ്യമായ പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന പ്രവൃത്തി അതാത് വകുപ്പുകളുടെ മേൽനോട്ടത്തിൽ ഉടൻ തന്നെ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.
CHUTTUVATTOM
വാരപ്പെട്ടി പഞ്ചായത്ത് മഹാത്മാ രക്തസാക്ഷിത്വ സ്മൃതിയും പൗരാവകാശ രേഖാ പ്രകാശനവും നടത്തി.

കോതമംഗലം :വാരപ്പെട്ടി പഞ്ചായത്തിൽ മഹാത്മാ രക്തസാക്ഷിത്വ സ്മൃതിയും പൗരാവകാശ രേഖാ പ്രകാശനവും നടത്തി. പഞ്ചായത്ത് അങ്കണത്തിൽ നടന്ന രക്തസാക്ഷിത്വ സ്മൃതിയും പൗരാവകാശ രേഖാ പ്രകാശനവും ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ റാണിക്കുട്ടി ജോർജ്ജ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ഡോ.റ്റി.കെ. ജാഫിർ ഗാന്ധി അനുസ്മരണ പ്രഭാഷണവും എക്സൈസ് പ്രവന്റീവ് ഓഫീസർ കെ.എസ് ഇബ്രാഹിം വിമുക്തി പ്രഭാഷണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി കേരളോത്സവ വിജയിക്കൾക്കുളള സർട്ടിഫിക്കറ്റുകൾ വിതരണം ചെയതു.
പഞ്ചായത്ത് വൈ.പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാ മോൾ ഇസ്മായിൽ, പഞ്ചായത്ത് അംഗങ്ങളായ പി പി കുട്ടൻ ദീപ ഷാജു, കെ.എം.സെയ്ത്, ബേസിൽ യോഹന്നാൻ , ഏയ്ഞ്ചൽ മേരി ജോബി, കെ കെ. ഹുസൈൻ, ദിവ്യ സലി, പ്രിയ സന്തോഷ്, ശ്രീ കല സി, എം എസ് ബെന്നി, പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീൻ , സിഡിഎസ് ചെയർ പേഴ്സൺ ധന്യ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME3 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT7 days ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME3 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം