NEWS
ലോക്ക് ഡൗൺ കാലത്തും ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടികൾക്കുള്ള പഠന സഹായം എത്തിച്ച് സമഗ്ര ശിക്ഷാ കോതമംഗലം.

കോതമംഗലം: പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാലയങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചലന പ്രയാസം നേരിടുന്ന ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നൽകി വരുന്ന കുട്ടികൾക്കും പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കുമുള്ള ചലന സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഫാത്തിമ മീരാൻ,ഫെബിൻ റഷീദ്, ബേസിൽ ബാബു എന്നീ കുട്ടികളുടെ വീട്ടിലെത്തിയാണ് സി പി ചെയർ,സ്റ്റാറ്റിക് സൈക്കിൾ,തെറാപ്പി ബെഡ്,തെറാപ്പി ബോൾ എന്നിവ എംഎൽഎ വിതരണം ചെയ്തത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം,നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി,ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ജയകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഹീർ കോട്ടപ്പറമ്പിൽ, വാർഡ് അംഗങ്ങളായ അബ്ദുൽ അസീസ്, ആസിയാ അലിയാർ,സത്താർ വട്ടക്കുടി,കോതമംഗലം ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ജ്യോതിഷ് പി, ക്ലസ്റ്റർ കോർഡിനേറ്ററായ എ ഇ ഷെമീദ,റിസോഴ്സ് അധ്യാപകരായ സ്മിത മനോഹർ,ദീപ്തി ഡൊമിനിക്,ആൻസി റോബിൻ,സിമി പോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം, വൈദ്യസഹായം,സഹായ ഉപകരണങ്ങൾ ലഭ്യമാക്കൽ, തെറാപ്പി സേവനം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ സമഗ്ര ശിക്ഷാ കോതമംഗലം ഏറ്റെടുക്കുന്നുണ്ട്. ഭിന്നശേഷിയുള്ള, പ്രത്യേക പരിഗണന അർഹിക്കുന്ന ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നൽകുന്ന 36 കുട്ടികൾ ഉൾപ്പെടെ 1094 കുട്ടികളാണ് കോതമംഗലം ബി ആർ സി പരിധിയിൽ ഉള്ളത്. ജൂൺ മാസത്തിൽ തന്നെ കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് ബ്ലോക്ക് തലത്തിൽ സംഘടിപ്പിക്കുകയും, പരിഗണന മേഖലകളെ അടിസ്ഥാനമാക്കി അനുരൂപീകരണത്തിനായി 28 റിസോഴ്സ് അധ്യാപകർ പ്രൈമറി, സെക്കൻഡറി മേഖലകളിൽ പ്രവർത്തിച്ചുവരികയാണ്.
തെറാപ്പി സേവനം,കണ്ണട ശ്രവണ സഹായി,ചലന സഹായ ഉപകരണങ്ങൾ എന്നിവ ഡോക്ടർമാരുടെ നിർദേശാനുസരണം എല്ലാ കുട്ടികൾക്കും നൽകിവരുന്നു. സാമ്പത്തിക സഹായമായി ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് 15000 രൂപയും, പെൺകുട്ടികൾക്ക് സ്റ്റൈപ്പന്റ് ആയി 2000 രൂപയും നൽകിവരുന്നു.വിദ്യാലയത്തിൽ എത്തുവാനുള്ള ട്രാൻസ്പോർട്ട് അലവൻസും നൽകുന്നതിലൂടെ പാർശ്വവൽക്കരിക്കപ്പെട്ട ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനുള്ള എല്ലാ അക്കാദമിക ഭൗതിക പിന്തുണയും സമഗ്ര ശിക്ഷ കോതമംഗലം നൽകി വരികയാണ്.
NEWS
കനിവ് ഭവനത്തിന്റെ താക്കോൽ കൈമാറി

കവളങ്ങാട്: സിപിഐ എം നേര്യമംഗലം ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകിയ കനിവ് ഭവനത്തിൻ്റെ താക്കോൽ സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കൽ കുടുംബത്തിന് കൈമാറി. വാഹനാപകടത്തിൽ മരണപെട്ട സിപിഐ എം നേര്യമംഗലം ടൗൺ ബ്രാഞ്ചംഗം കിളിയേലിൽ സന്തോഷിൻ്റെ കുടുംബത്തിനാണ് വീട് നിർമിച്ചു നൽകിയത്. നേര്യമംഗലത്ത് നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റിയംഗം പി എം കണ്ണൻ അധ്യക്ഷനായി. സിപിഐ എം കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, ആൻ്റണി ജോൺ എംഎൽഎ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ ഇ ജോയി, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ ബി മുഹമ്മദ്, ഷിജോ അബ്രഹാം, അഭിലാഷ് രാജ്, എ കെ സിജു എന്നിവർ സംസാരിച്ചു.
NEWS
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി

നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്ത് തൃക്കാരിയൂർ ആറാം വാർഡ് ബിജെപിയുടെ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. 99 വോട്ടിൻ്റെ തകർപ്പൻ ഭൂരിപക്ഷത്തിനാണ് സിപിഐ എം സ്ഥാനാർത്ഥി അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചത്. കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. ബിജെപി സ്ഥാനാർഥി ഉണ്ണികൃഷ്ണൻ മാങ്ങോടിനെ 99 വോട്ടുകൾക്കാണ് അരുൺ സി ഗോവിന്ദൻ പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നെല്ലിക്കുഴി പഞ്ചായത്തിലെ എൽഡിഎഫിന്റെ അംഗബലം 14 ആയി ഉയർന്നു. എൽഡിഎഫ്- 14, യുഡിഎഫ് -5, ബിജെപി – 2 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന ആറാം വാർഡിൽ കഴിഞ്ഞ തവണ സനൽ പുത്തൻപുരയ്ക്കൽ 190 വോട്ടുകൾക്കാണ് വിജയിച്ചത്. നെല്ലിക്കുഴി പഞ്ചായത്തിലെ ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ള വാർഡുകളിൽ ഒന്നാണ് തുളുശ്ശേരിക്കവല ഉൾപ്പെടുന്ന ആറാം വാർഡ്. ബിജെപി തൃക്കാരിയൂർ മേഖല പ്രസിഡന്റും ജനകീയനുമായിരുന്ന ഉണ്ണികൃഷ്ണൻ മാങ്ങോടിന്റെ അപ്രതീക്ഷിത പരാജയത്തിന്റെ ഞെട്ടലിലാണ് ബിജെപി നേതൃത്വം.
തിരഞ്ഞെടുപ്പ് ഫലം;
വോട്ട് രേഖപ്പെടുത്തിയവർ: 1398
അരുൺ സി ഗോവിന്ദ്
(എൽഡിഎഫ്) : 640
ഉണ്ണികൃഷ്ണൻ മാങ്ങോട്
(ബിജെപി): 541
വിജിത്ത് വിജയൻ
(യുഡിഎഫ്): 217
ഭൂരിപക്ഷം: 99 (എൽഡിഎഫ്)
NEWS
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്

കവളങ്ങാട് : കൊച്ചി – ധനുഷ്ക്കോടി ദേശീയ പാതയിൽ ഊന്നുകൽ മൃഗാശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിലായിട്ട് ഒരു മാസത്തിന് മുകളിലായി. കഴിഞ്ഞ ഏപ്രിൽ മാസം ഇരിങ്ങാലക്കുട സ്വദേശി പള്ളി വികാരി ഓടിച്ച ബൊലോറോ ജീപ്പ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറുകയും കോൺഗ്രീറ്റ് ബിൽഡിങ്ങിന്റെ സംരക്ഷണഭിത്തി പകുതിയോളം തകർന്ന് വീഴുകയും ബാക്കിയുള്ള ഭിത്തികൾ വാർക്കയിൽ നിന്ന് വിണ്ട് കീറി അകന്ന് നിൽക്കുകയാണ്. കോൺ ഗ്രീറ്റ് തൂണുകളില്ലാതെ പഴയകാലത്തെ ഭിത്തിയിൽ വച്ച് വാർത്ത ബിൽഡിങ്ങായത് മൂലം സംരക്ഷണഭിത്തി തകർന്നതോടെ ഏത് സമയത്തും നിലംപൊത്താം. തേങ്കോട്, വെള്ളാമകുത്ത് പ്രദേശവാസികളും നിത്യേന ഊന്നുകൽ മൃഗാശുപത്രി ലെത്തുന്നവരടക്കം നൂറ് കണക്കിനാളുകൾ ഉപയോഗിച്ചുവരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകർന്ന് സമീപ പ്രദേശത്ത് വൃക്ഷങ്ങൾ ഒന്നുമില്ലാത്തത് മൂലം തകർന്ന നിലംപൊത്താറായ കാത്തിരിപ്പ് കേന്ദ്രത്തിനുള്ളി കയറുന്നത് കാണുമ്പോൾ തന്നെ ഭയം തോന്നും. ആയതിനാൽ വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് എത്രയും പെട്ടെന്ന് തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കി കാൽനട യാത്രക്കാരുൾപ്പെടെയുള്ളവരുടെ ജീവൻ സംരക്ഷിക്കണമെന്ന് ജനതാ കൺസ്ട്രക്ഷൻ ആന്റ് ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്.എം.എസ്.) കോതമംഗലം നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വാവച്ചൻ തോപ്പിൽകുടി അദ്ധ്യക്ഷനായി. സി.കെ.നാരായണൻ ,സോമൻ കളരിക്കുടി തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ: ഭീതി പരത്തി എപ്പോൾ വേണമെങ്കിലും തകർന്ന് വീഴുന്ന അവസ്ഥയിൽ ഊന്നുകൽ മൃഗാശുപത്രിക്ക് സമീപം ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം. ഉള്ളിൽ ക്ഷീണിതനായ കാൽനടയാത്രക്കാരൻ വിശ്രമിക്കുന്നു.
-
ACCIDENT5 days ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
EDITORS CHOICE1 week ago
ഡയാനക്കിത് സ്വപ്ന സാഫല്യം: നാല്പാതം വയസിൽ ആത്മ സംതൃപ്തിയുടെ ഊർജവുമായി കാലിൽ നൃത്തചിലങ്കയണിഞ് എം. എ. കോളേജ് അദ്ധ്യാപിക
-
NEWS1 week ago
ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കുമാരി സ്നേഹ പോളിനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു
-
CHUTTUVATTOM1 week ago
എം. എ. കോളേജിൽ അദ്ധ്യാപക ഒഴിവ്
-
AGRICULTURE2 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
NEWS7 days ago
മാർ ബസേലിയോസ് സിവിൽ സർവ്വീസ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു.
-
NEWS3 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS7 days ago
അദാലത്തിന്റെ കരുതൽ; ശോഭനയ്ക്ക് 25 വർഷത്തിനുശേഷം കരമടയ്ക്കാം