Connect with us

Hi, what are you looking for?

NEWS

98 പിന്നിട്ട വയോധികയെ ധര്‍മ്മഗിരിയില്‍ അത്യപൂര്‍വ്വ അസ്ഥിരോഗ ഓപ്പറേഷന്‍ നടത്തി.

കോതമംഗലം: വീട്ടില്‍ നില വീഴ്ച വീണ് ഇടുപ്പ് എല്ല് ഒടിഞ്ഞു കിടപ്പിലായ തൊണ്ണൂറ്റിയെട്ട് പിന്നിട്ട വയോധികയെ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ അത്യപൂര്‍വ്വ അസ്ഥിരോഗ ഓപ്പറേഷന്‍ നടത്തി പൂര്‍ണ്ണ ആരോഗ്യവതിയാക്കി ഈ രംഗത്ത് ശ്രദ്ധേയ നേട്ടം കൈവരിച്ചു. തട്ടേക്കാട് കുമ്പളക്കുടി കുഞ്ഞിരാമന്‍റെ ഭാര്യ കാര്‍ത്ത്യായനി(98)യ്ക്കാണ് ഈ പുനര്‍ജന്മ സാഹചര്യം ലഭിച്ചത്. ജീവിതാന്ത്യംവരെ കിടന്നകിടപ്പില്‍ കഴിയേണ്ട ദുരവസ്ഥയില്‍ നിന്നും കാര്‍ത്ത്യായനിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് അതിസങ്കീര്‍ണ്ണമായ താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തി കീരംപാറ-കവളങ്ങാട് വെല്‍കെയര്‍ ഓര്‍ത്തോ സ്പെഷ്യാലിറ്റി ക്ലിനിക്കിലെ യേശുദാസന്‍ എന്നറിയപ്പെടുന്ന ഓര്‍ത്തോ സര്‍ജ്ജന്‍ ഡോ: ജോര്‍ജ്ജ് മാത്യുവാണ്.

അഞ്ച് പതിറ്റാണ്ട് മുമ്പ് കാര്‍ത്ത്യായനിയുടെ കാലില്‍ ചൂട് വെള്ള കലം വീണ് അസ്ഥി പൊട്ടുകയും പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തപ്പോള്‍ തന്‍റെ പിതാവും വെല്‍കെയറി ലെ സീനിയര്‍ ഓര്‍ത്തോ സര്‍ജ്ജനുമായ ഡോ: ബേബി മാത്യു അറമ്പന്‍കുടി ധര്‍മ്മഗിരി ആശുപത്രിയിലെ ആദ്യത്തെ ഓര്‍ത്തോ വിഭാഗം മേധാവിയായിരിക്കെ ചികിത്സിച്ച് ഭേദമാക്കിയ അനുഭവം കാര്‍ത്ത്യായനിയുംമകന്‍ ചന്ദ്രനും പങ്കുവെച്ചത് മറ്റൊരു ആകസ്മികതയായി.
ഡോ: ബേബി മാത്യു ധര്‍മ്മഗിരിയിലെ രണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷം ഗള്‍ഫില്‍ 42 വര്‍ഷം പ്രാക്ടീസ് ചെയ്ത് തിരികെ നാട്ടിലെത്തി കീരംപാറയിലും കവളങ്ങാടും വെല്‍കെയര്‍ ഓര്‍ത്തോ സ്പെഷ്യാലിറ്റി ക്ലിനിക് തുറന്നു. ഇതിനിടയില്‍ മകന്‍ ജോര്‍ജ്ജ് മാത്യു നാട്ടിലെയും മുംബൈയിലെയും പഠനത്തെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ നിന്നും എം. എസ് ബിരുദവും സ്പെഷലൈസേഷനും കരസ്ഥമാക്കിയ ശേഷം മടങ്ങിയെത്തി ഇപ്പോള്‍ വെല്‍കെയറില്‍ ചികിത്സ നടത്തുകയാണ്.

സമീപപ്രദേശങ്ങളിലെ വിവിധ ആശുപത്രികളില്‍ അതിസങ്കീര്‍ണമായ ഓപ്പറേഷനുകള്‍ ഇതിനിടയില്‍ ഡോ: ജോര്‍ജ്ജ് മാത്യു നിര്‍വഹിക്കുന്നുണ്ട്. കാര്‍ത്ത്യായനിയുടെ 72 പിന്നിട്ട മൂത്തമകള്‍ അമ്മിണി സെക്രട്ടറിയേറ്റില്‍ ഫിനാന്‍സ് അണ്ടര്‍ സെക്രട്ടറിയായി വിരമിച്ചയാളാണ്. രണ്ടാമത്തെ മകന്‍ ചന്ദ്രന്‍(62) തട്ടേക്കാട് ഫോറസ്റ്റ് വാച്ചറും ഇളയമകന്‍ ജയചന്ദ്രന്‍(52) കൊച്ചി ബോള്‍ഗാട്ടിയില്‍ കെ.ടി.ഡി.സി അസിസ്റ്റന്‍റ് മാനേജരുമാണ്. 30 വര്‍ഷം മുന്‍പാണ് കാര്‍ത്ത്യാ യനിയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. ഭര്‍ത്താവിനൊപ്പവും തുടര്‍ന്നും ചായക്കടയും കൃഷിയും നടത്തിയിരുന്ന കാര്‍ത്ത്യായനി വീഴ്ചയ്ക്ക് മുന്‍പ് ആരോഗ്യവതിയായിരുന്നു.

ഓപ്പറേഷനു ശേഷം ഡോക്ടറോട് കാര്‍ത്ത്യായനി ആദ്യം ചോദിച്ചത് തനിക്ക് എപ്പോള്‍ ഇനി പുല്ലരിയാന്‍ പോകാന്‍ പറ്റും എന്നാണ്. പൂര്‍ണ്ണ ആരോഗ്യവതിയായി വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്തു മടങ്ങിയ കാര്‍ത്ത്യായനിയെ ധര്‍മ്മഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ അഭയ, ആശുപത്രി സെക്രട്ടറി അഡ്വ. മാത്യു ജോസഫ്, ഡോ: ബേബി മാത്യു അറമ്പന്‍കുടി, ഡോ:ജോര്‍ജ് മാത്യു, പരിചരിച്ച സിസ്റ്റേഴ്സ് നഴ്സുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ യാത്രയാക്കി.

You May Also Like

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ പോലീസ് സർജനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പോലീസ് സർജൻഇല്ലെന്ന കാരണത്താൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ദൂരെ ആശുപത്രികളിൽ അയക്കേണ്ടി വരുന്നത് ബുദ്ധിമു ട്ടുണ്ടാക്കുകയാണ്. ഗോത്രവർഗ മേഖലകളിൽ നിന്നുൾപ്പെടെ അസുഖബാധിതരാകുന്നവർ യാത്രാമധ്യേ...

AGRICULTURE

കോതമംഗലം: കാറ്റ് വീണ്ടും നാശം വിതച്ചു. കീരമ്പാറ, പോത്തനിക്കാട്, വാരപ്പെട്ടിപഞ്ചായത്തുകളിൽ 3.155 ലക്ഷം രൂപയുടെ കൃഷിനാശം .തിങ്കളാഴ്ച വൈകുന്നേരം കോതമംഗലം ബ്ലോക്കിലെ കീരമ്പാറ, പോത്തനിക്കാട്, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളിൽ മഴക്കൊപ്പമുണ്ടായ കാറ്റിൽ വ്യാപക...

NEWS

കോതമംഗലം: കീരംപാറ സെക്ഷനിൽ പതിവായുള്ള അപ്രഖ്യാപിത പവർകട്ട് മൂലം ജലഅതോറിറ്റിയുടെ ശുദ്ധജലവിതരണം താറുമാറാകുന്നതായി കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി. ഇടയ്ക്കിടെ വൈദ്യുതി നിലയ്ക്ക ന്നതിനാൽ തട്ടേക്കാട്, ഊഞ്ഞാപ്പാറ പമ്പ് ഹൗസുകളിൽ യഥാ...

CHUTTUVATTOM

കോതമംഗലം: വെളിയേല്‍ച്ചാല്‍ പൗരാവലിയുടെ ചാരിറ്റി ഫുട്ബോള്‍ മേളയ്ക്ക് തുടക്കമായി. 26 വരെ വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടത്തുന്ന മേള മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ യു. ഷറഫലി...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്ത് വനിതാ അംഗം ബിന്ദു രാജേന്ദ്രനെയും കുടുംബത്തെയും മര്‍ദിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കോതമംഗലത്ത് പ്രതിഷേധം നടത്തി. ട്രൈബല്‍ ആശാവര്‍ക്കര്‍ കൂടിയായ...

CHUTTUVATTOM

മൂവാറ്റുപുഴ: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആരക്കുഴ കീഴ്മടങ്ങ് വയലില്‍വീട്ടില്‍ ബിബിന്‍സ് മാത്യുവിനെ (അലക്സ്-45) ആണ് മൂവാറ്റുപുഴ പോക്സോ...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ ബൈക്കും, പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ മഹാറാണി ഹോട്ടല്‍ ജീവനക്കാരനായ ഈസ്റ്റ്മാറാടി മണ്ഡനാക്കര ബിനു (48) എം വര്‍ഗ്ഗീസ്...

AGRICULTURE

കോതമംഗലം: കോതമംഗലത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. തിങ്കളാഴ്ച വൈകിട്ടുണ്ടായ കാറ്റില്‍ നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ ടി.എം മീതിയന്‍ സ്മാരക ഹാളിന്റെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂര പറന്നു പോയി. ഇത് സമീപത്തെ...

NEWS

കോതമംഗലം: കോതമംഗലത്ത്  വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുട്ടമ്പുഴ നൂറേക്കർ ഭാഗത്ത് രണ്ടു വീടുകളുടെ മേൽക്കൂര പൂർണമായും തകർന്നു. കുട്ടമ്പുഴ, ആനക്കയം വാർഡിൽ നൂറേക്കറിൽ താമസിക്കുന്ന ബിന്ദു, സിജൻ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ...

CHUTTUVATTOM

കോതമംഗലം: ഡിവൈഎഫ്‌ഐയുടെ സ്‌നേഹമൊരു കുമ്പിള്‍ ദാഹജലപ്പന്തലിന് തുടക്കം. ഡിവൈഎഫ്‌ഐ കോതമംഗലം മുനിസിപ്പല്‍ നോര്‍ത്ത് മേഖലാ കമ്മിറ്റി ചെറിയപള്ളിത്താഴം ബസ് കാത്തിരുപ്പുകേന്ദ്രത്തിലൊരുക്കിയ ദാഹജലപ്പന്തല്‍ ബ്ലോക്ക് പ്രസിഡന്റ് അരുണ്‍ ബോബന്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്‍ ജിബിന്‍...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്തിലെ കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് സ്ഥല ഉടമയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. വനംവകുപ്പ് കാര്‍ഷിക മേഖലയോട് കാണിക്കുന്ന നീതികേടും,...

ACCIDENT

മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിലെ വള്ളിക്കട കടവില്‍ നിന്നും ഞായറാഴ്ച വൈകിട്ട് ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി. പരീക്കപീടിക അടയ്ക്കാമുണ്ടക്കല്‍ ബിനുവിന്റെ മകന്‍ ക്രിസിന്റെ (17) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ 10.30...

error: Content is protected !!