Connect with us

Hi, what are you looking for?

NEWS

98 പിന്നിട്ട വയോധികയെ ധര്‍മ്മഗിരിയില്‍ അത്യപൂര്‍വ്വ അസ്ഥിരോഗ ഓപ്പറേഷന്‍ നടത്തി.

കോതമംഗലം: വീട്ടില്‍ നില വീഴ്ച വീണ് ഇടുപ്പ് എല്ല് ഒടിഞ്ഞു കിടപ്പിലായ തൊണ്ണൂറ്റിയെട്ട് പിന്നിട്ട വയോധികയെ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ അത്യപൂര്‍വ്വ അസ്ഥിരോഗ ഓപ്പറേഷന്‍ നടത്തി പൂര്‍ണ്ണ ആരോഗ്യവതിയാക്കി ഈ രംഗത്ത് ശ്രദ്ധേയ നേട്ടം കൈവരിച്ചു. തട്ടേക്കാട് കുമ്പളക്കുടി കുഞ്ഞിരാമന്‍റെ ഭാര്യ കാര്‍ത്ത്യായനി(98)യ്ക്കാണ് ഈ പുനര്‍ജന്മ സാഹചര്യം ലഭിച്ചത്. ജീവിതാന്ത്യംവരെ കിടന്നകിടപ്പില്‍ കഴിയേണ്ട ദുരവസ്ഥയില്‍ നിന്നും കാര്‍ത്ത്യായനിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് അതിസങ്കീര്‍ണ്ണമായ താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തി കീരംപാറ-കവളങ്ങാട് വെല്‍കെയര്‍ ഓര്‍ത്തോ സ്പെഷ്യാലിറ്റി ക്ലിനിക്കിലെ യേശുദാസന്‍ എന്നറിയപ്പെടുന്ന ഓര്‍ത്തോ സര്‍ജ്ജന്‍ ഡോ: ജോര്‍ജ്ജ് മാത്യുവാണ്.

അഞ്ച് പതിറ്റാണ്ട് മുമ്പ് കാര്‍ത്ത്യായനിയുടെ കാലില്‍ ചൂട് വെള്ള കലം വീണ് അസ്ഥി പൊട്ടുകയും പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തപ്പോള്‍ തന്‍റെ പിതാവും വെല്‍കെയറി ലെ സീനിയര്‍ ഓര്‍ത്തോ സര്‍ജ്ജനുമായ ഡോ: ബേബി മാത്യു അറമ്പന്‍കുടി ധര്‍മ്മഗിരി ആശുപത്രിയിലെ ആദ്യത്തെ ഓര്‍ത്തോ വിഭാഗം മേധാവിയായിരിക്കെ ചികിത്സിച്ച് ഭേദമാക്കിയ അനുഭവം കാര്‍ത്ത്യായനിയുംമകന്‍ ചന്ദ്രനും പങ്കുവെച്ചത് മറ്റൊരു ആകസ്മികതയായി.
ഡോ: ബേബി മാത്യു ധര്‍മ്മഗിരിയിലെ രണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷം ഗള്‍ഫില്‍ 42 വര്‍ഷം പ്രാക്ടീസ് ചെയ്ത് തിരികെ നാട്ടിലെത്തി കീരംപാറയിലും കവളങ്ങാടും വെല്‍കെയര്‍ ഓര്‍ത്തോ സ്പെഷ്യാലിറ്റി ക്ലിനിക് തുറന്നു. ഇതിനിടയില്‍ മകന്‍ ജോര്‍ജ്ജ് മാത്യു നാട്ടിലെയും മുംബൈയിലെയും പഠനത്തെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ നിന്നും എം. എസ് ബിരുദവും സ്പെഷലൈസേഷനും കരസ്ഥമാക്കിയ ശേഷം മടങ്ങിയെത്തി ഇപ്പോള്‍ വെല്‍കെയറില്‍ ചികിത്സ നടത്തുകയാണ്.

സമീപപ്രദേശങ്ങളിലെ വിവിധ ആശുപത്രികളില്‍ അതിസങ്കീര്‍ണമായ ഓപ്പറേഷനുകള്‍ ഇതിനിടയില്‍ ഡോ: ജോര്‍ജ്ജ് മാത്യു നിര്‍വഹിക്കുന്നുണ്ട്. കാര്‍ത്ത്യായനിയുടെ 72 പിന്നിട്ട മൂത്തമകള്‍ അമ്മിണി സെക്രട്ടറിയേറ്റില്‍ ഫിനാന്‍സ് അണ്ടര്‍ സെക്രട്ടറിയായി വിരമിച്ചയാളാണ്. രണ്ടാമത്തെ മകന്‍ ചന്ദ്രന്‍(62) തട്ടേക്കാട് ഫോറസ്റ്റ് വാച്ചറും ഇളയമകന്‍ ജയചന്ദ്രന്‍(52) കൊച്ചി ബോള്‍ഗാട്ടിയില്‍ കെ.ടി.ഡി.സി അസിസ്റ്റന്‍റ് മാനേജരുമാണ്. 30 വര്‍ഷം മുന്‍പാണ് കാര്‍ത്ത്യാ യനിയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. ഭര്‍ത്താവിനൊപ്പവും തുടര്‍ന്നും ചായക്കടയും കൃഷിയും നടത്തിയിരുന്ന കാര്‍ത്ത്യായനി വീഴ്ചയ്ക്ക് മുന്‍പ് ആരോഗ്യവതിയായിരുന്നു.

ഓപ്പറേഷനു ശേഷം ഡോക്ടറോട് കാര്‍ത്ത്യായനി ആദ്യം ചോദിച്ചത് തനിക്ക് എപ്പോള്‍ ഇനി പുല്ലരിയാന്‍ പോകാന്‍ പറ്റും എന്നാണ്. പൂര്‍ണ്ണ ആരോഗ്യവതിയായി വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്തു മടങ്ങിയ കാര്‍ത്ത്യായനിയെ ധര്‍മ്മഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ അഭയ, ആശുപത്രി സെക്രട്ടറി അഡ്വ. മാത്യു ജോസഫ്, ഡോ: ബേബി മാത്യു അറമ്പന്‍കുടി, ഡോ:ജോര്‍ജ് മാത്യു, പരിചരിച്ച സിസ്റ്റേഴ്സ് നഴ്സുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ യാത്രയാക്കി.

You May Also Like

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്‌ക്കോടി ദേശീയ പാതയില്‍ നേര്യമംഗലം ആര്‍ച്ച് പാലത്തിന് സമീപം ട്രാവലര്‍ ജീപ്പിന് പിന്നില്‍ ഇടിച്ച് മറിഞ്ഞ് മലപ്പുറം, തൃപ്പൂണിത്തുറ സ്വദേശികളായ 7 വിനോദസഞ്ചാരികള്‍ക്ക് പരിക്ക്. പരിക്കേറ്റ മലപ്പുറം വളാഞ്ചേരി മൂത്തോടത്തുമന എം....

ACCIDENT

ഇടുക്കി: നാരകകാനത്ത് ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കൂത്താട്ടുകുളം സ്വദേശിനിയായ മണ്ണത്തൂര്‍ കാക്കാനിക്കല്‍ സാറാമ്മ (65) ചെമ്മഞ്ചിയില്‍ നിക്കു (ആറ് മാസം) എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെനില അതീവ ഗുരുതരമാണ്. നാരകക്കാനം...

CHUTTUVATTOM

കോതമംഗലം: കൃഷിയിടത്തിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ സ്ഥലഉടമയെ കേസിൽപ്പെടുത്തി അറസ്റ്റ് ചെയ്തതിൽ പ്രധിഷേധിച്ച് ജനകയസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 9.30 ന് കുട്ടമ്പുഴ റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കും.വെള്ളാരംകുത്തിൽ കഴിഞ്ഞദിവസം കാട്ടാന കൃഷിയിടത്തിൽ...

CRIME

കോതമംഗലം: കുട്ടമ്പുഴ വെള്ളാരംകുത്തിൽ കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ സംഭവത്തിൽ സ്ഥല ഉടമ കുട്ടമ്പുഴ വെള്ളാരംകുത്ത് ആദിവാസി ഉന്നതിയിലെ പൊട്ടനാനിയില്‍ ശശിയെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് ആദിവാസി ഉന്നതിയിൽ പൊട്ടനാനിയില്‍...

ACCIDENT

കോതമംഗലം: ഉപജീവനത്തിനായി വനവിഭവങ്ങൾ തേടിപോയ കുട്ടമ്പുഴ പഞ്ചായത്ത് മുൻ അംഗത്തിന് കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു.കുട്ടമ്പുഴ പഞ്ചായത്ത് മുൻ മെമ്പർ ഗോപി ബദറൻ(47) നാണ് കാട്ടാനയാക്രമണത്തിൽ നടുവിന് പരിക്കേറ്റത്. ഇന്ന് രാവില 10.15...

NEWS

കോതമംഗലം: താലൂക്കിൽ ഇന്ന് വൈകിട്ട് പെയ്ത മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വ്യാപക നാശം. കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലാണു കൂടുതൽ നാശം. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും കെട്ടിടങ്ങൾക്കു മുകളിൽ പതിച്ചു. പലയിടങ്ങിലും മരങ്ങൾ വീണ്...

ACCIDENT

നെല്ലാട്: പട്ടിമറ്റം-മൂവാറ്റുപുഴ റോഡില്‍ നെല്ലാടിന് സമീപം പാലച്ചുവട് ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ തോട്ടുങ്ങല്‍ പീടിക ചാരുവേലില്‍ രമേശിന്റെ മകന്‍ അര്‍ജുന്‍ രമേശ് (20) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വലമ്പൂരില്‍...

AGRICULTURE

കോതമംഗലം: കടുത്ത വേനലില്‍ പെരിയാര്‍വാലി കോതമംഗലം ബ്രാഞ്ച് കനാലില്‍ ജലവിതരണം മുടങ്ങിയിട്ടു രണ്ടാഴ്ച പിന്നിട്ടു. കിഴക്കേ കോതമംഗലം മേഖലയില്‍ ജലക്ഷാമം രൂക്ഷമാണ്. വാട്ടര്‍ അതോറിറ്റിയുടെ കോഴിപ്പിള്ളിയിലെ പമ്പിംഗിനെയും ജലക്ഷാമം ബാധിച്ചു തുടങ്ങി. മെയിന്‍...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനിയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ അവസാന വർഷ വിദ്യാർത്ഥികൾ വൈ ഫൈ നിയന്ത്രിത ഓട്ടോമേറ്റഡ് ഗൈഡഡ് വെഹിക്കിൾ (എ.വി.ജി) വികസിപ്പിച്ചു. അറുപത് കിലോ ഭാരം വഹിക്കാൻ...

CRIME

പോത്താനിക്കാട്: പല്ലാരിമംഗലം ശിവക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന വെള്ളിയങ്കി കവര്‍ന്നു. വ്യാഴാഴ്ച രാത്രി 8.30 നും വെള്ളിയാഴച പുലര്‍ച്ചെ 5.30 നും ഇടയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓഫീസിന് മുന്നില്‍...

NEWS

കോതമംഗലം: വെട്ടിയാങ്കൽ കുടുംബയോഗത്തിന്റെ 22-ാം വാർഷിക പൊതുയോഗം ഞായറാഴ്ച രാമല്ലൂർ വിൻസെൻഷ്യൻ ആശ്രമത്തിൽ രാവിലെ 9ന് ദിവ്യബലിയോടെ ആരംഭിക്കും. തുടർന്ന് കോതമംഗലം മരിയ ഇന്റർനാഷണൽ ഹോട്ടലിൽ 10ന് നടത്തുന്ന കുടുംബസംഗമം ഫാ.ഡോ. ജോസ്...

CHUTTUVATTOM

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ പെരിയാര്‍ അടക്കമുള്ള പുഴകളില്‍ കുമിഞ്ഞു കൂടിയിരിക്കുന്ന മണല്‍ വാരാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് കീരംപാറ മണ്ഡലം പ്രവര്‍ത്തക സംഗമം. പുഴയില്‍ അടിഞ്ഞു...

error: Content is protected !!