Connect with us

Hi, what are you looking for?

NEWS

98 പിന്നിട്ട വയോധികയെ ധര്‍മ്മഗിരിയില്‍ അത്യപൂര്‍വ്വ അസ്ഥിരോഗ ഓപ്പറേഷന്‍ നടത്തി.

കോതമംഗലം: വീട്ടില്‍ നില വീഴ്ച വീണ് ഇടുപ്പ് എല്ല് ഒടിഞ്ഞു കിടപ്പിലായ തൊണ്ണൂറ്റിയെട്ട് പിന്നിട്ട വയോധികയെ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ അത്യപൂര്‍വ്വ അസ്ഥിരോഗ ഓപ്പറേഷന്‍ നടത്തി പൂര്‍ണ്ണ ആരോഗ്യവതിയാക്കി ഈ രംഗത്ത് ശ്രദ്ധേയ നേട്ടം കൈവരിച്ചു. തട്ടേക്കാട് കുമ്പളക്കുടി കുഞ്ഞിരാമന്‍റെ ഭാര്യ കാര്‍ത്ത്യായനി(98)യ്ക്കാണ് ഈ പുനര്‍ജന്മ സാഹചര്യം ലഭിച്ചത്. ജീവിതാന്ത്യംവരെ കിടന്നകിടപ്പില്‍ കഴിയേണ്ട ദുരവസ്ഥയില്‍ നിന്നും കാര്‍ത്ത്യായനിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് അതിസങ്കീര്‍ണ്ണമായ താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തി കീരംപാറ-കവളങ്ങാട് വെല്‍കെയര്‍ ഓര്‍ത്തോ സ്പെഷ്യാലിറ്റി ക്ലിനിക്കിലെ യേശുദാസന്‍ എന്നറിയപ്പെടുന്ന ഓര്‍ത്തോ സര്‍ജ്ജന്‍ ഡോ: ജോര്‍ജ്ജ് മാത്യുവാണ്.

അഞ്ച് പതിറ്റാണ്ട് മുമ്പ് കാര്‍ത്ത്യായനിയുടെ കാലില്‍ ചൂട് വെള്ള കലം വീണ് അസ്ഥി പൊട്ടുകയും പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തപ്പോള്‍ തന്‍റെ പിതാവും വെല്‍കെയറി ലെ സീനിയര്‍ ഓര്‍ത്തോ സര്‍ജ്ജനുമായ ഡോ: ബേബി മാത്യു അറമ്പന്‍കുടി ധര്‍മ്മഗിരി ആശുപത്രിയിലെ ആദ്യത്തെ ഓര്‍ത്തോ വിഭാഗം മേധാവിയായിരിക്കെ ചികിത്സിച്ച് ഭേദമാക്കിയ അനുഭവം കാര്‍ത്ത്യായനിയുംമകന്‍ ചന്ദ്രനും പങ്കുവെച്ചത് മറ്റൊരു ആകസ്മികതയായി.
ഡോ: ബേബി മാത്യു ധര്‍മ്മഗിരിയിലെ രണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷം ഗള്‍ഫില്‍ 42 വര്‍ഷം പ്രാക്ടീസ് ചെയ്ത് തിരികെ നാട്ടിലെത്തി കീരംപാറയിലും കവളങ്ങാടും വെല്‍കെയര്‍ ഓര്‍ത്തോ സ്പെഷ്യാലിറ്റി ക്ലിനിക് തുറന്നു. ഇതിനിടയില്‍ മകന്‍ ജോര്‍ജ്ജ് മാത്യു നാട്ടിലെയും മുംബൈയിലെയും പഠനത്തെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ നിന്നും എം. എസ് ബിരുദവും സ്പെഷലൈസേഷനും കരസ്ഥമാക്കിയ ശേഷം മടങ്ങിയെത്തി ഇപ്പോള്‍ വെല്‍കെയറില്‍ ചികിത്സ നടത്തുകയാണ്.

സമീപപ്രദേശങ്ങളിലെ വിവിധ ആശുപത്രികളില്‍ അതിസങ്കീര്‍ണമായ ഓപ്പറേഷനുകള്‍ ഇതിനിടയില്‍ ഡോ: ജോര്‍ജ്ജ് മാത്യു നിര്‍വഹിക്കുന്നുണ്ട്. കാര്‍ത്ത്യായനിയുടെ 72 പിന്നിട്ട മൂത്തമകള്‍ അമ്മിണി സെക്രട്ടറിയേറ്റില്‍ ഫിനാന്‍സ് അണ്ടര്‍ സെക്രട്ടറിയായി വിരമിച്ചയാളാണ്. രണ്ടാമത്തെ മകന്‍ ചന്ദ്രന്‍(62) തട്ടേക്കാട് ഫോറസ്റ്റ് വാച്ചറും ഇളയമകന്‍ ജയചന്ദ്രന്‍(52) കൊച്ചി ബോള്‍ഗാട്ടിയില്‍ കെ.ടി.ഡി.സി അസിസ്റ്റന്‍റ് മാനേജരുമാണ്. 30 വര്‍ഷം മുന്‍പാണ് കാര്‍ത്ത്യാ യനിയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. ഭര്‍ത്താവിനൊപ്പവും തുടര്‍ന്നും ചായക്കടയും കൃഷിയും നടത്തിയിരുന്ന കാര്‍ത്ത്യായനി വീഴ്ചയ്ക്ക് മുന്‍പ് ആരോഗ്യവതിയായിരുന്നു.

ഓപ്പറേഷനു ശേഷം ഡോക്ടറോട് കാര്‍ത്ത്യായനി ആദ്യം ചോദിച്ചത് തനിക്ക് എപ്പോള്‍ ഇനി പുല്ലരിയാന്‍ പോകാന്‍ പറ്റും എന്നാണ്. പൂര്‍ണ്ണ ആരോഗ്യവതിയായി വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്തു മടങ്ങിയ കാര്‍ത്ത്യായനിയെ ധര്‍മ്മഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ അഭയ, ആശുപത്രി സെക്രട്ടറി അഡ്വ. മാത്യു ജോസഫ്, ഡോ: ബേബി മാത്യു അറമ്പന്‍കുടി, ഡോ:ജോര്‍ജ് മാത്യു, പരിചരിച്ച സിസ്റ്റേഴ്സ് നഴ്സുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ യാത്രയാക്കി.

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടിയില്‍ കാട്ടാനക്കൂട്ടം വീടിന്റെ മുകളിലേക്ക് പനമരം മറിച്ചിട്ടു. പൊട്ടനാനിക്കല്‍ ബിനോയിയുടെ വീടിന്റെ മേല്‍ക്കൂരയിലേക്കാണ് ബുധനാഴ്ച പുലര്‍ച്ചെയെത്തിയ കാട്ടാനക്കൂട്ടം മരം മറിച്ചിട്ടത്. പുലര്‍ച്ചെ 3ഓടെ ഒച്ച കേട്ട് വീട്ടിലെ താമസക്കാരായ രാജന്‍,...

CHUTTUVATTOM

കോതമംഗലം:നേര്യമംഗലം ഗവ. ആശുപ്രതിയുടെ മതിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണത് 5 ദിവസം പിന്നിട്ടിട്ടും നീക്കംചെയ്യാത്തത് ചെറു വാഹനങ്ങൾ അപകടത്തിൽപ്പെടാൻ ഇടയാക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണു 15 മീറ്റർ നീളത്തിൽ മതിൽ ഇടിഞ്ഞു റോഡിലേക്കു...

ACCIDENT

കോതമംഗലം: വയറിങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നു വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കുത്തുകുഴി വലിയപാറ തേടശേരി ടി.എം. റോയി (56) ആണ് മരിച്ചത് . 4 മാസം മുൻപു നഗരത്തിലെ കെട്ടിടത്തിൽ...

NEWS

കോതമംഗലം: മാര്‍ക്കറ്റ്-ബൈപ്പാസ് ലിങ്ക് റോഡിന്‍റെ ഓരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിൽ തെങ്ങ് വീണ് പിന്നിലെ ഗ്ലാസ് തകർന്നു. ചേലാട് പട്ടമ്മാവുടി അനിലിന്‍റേതാണ് കാര്‍. ഇന്നലെ രണ്ടുമണിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍...

CHUTTUVATTOM

കോതമംഗലം: സീനായ് മാർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഷിബു തെക്കുംപുറം എം.എൽ.എയ്ക്ക് സ്വീകരണം നൽകി. പള്ളി വികാരിയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചേർന്ന് എം.എൽ.എയെ പൊന്നാട...

CHUTTUVATTOM

പെരുമ്പാവൂര്‍: മയക്കുമരുന്ന് ലഹരിയില്‍ പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ പരാക്രമം. റോഡിലൂടെ പോയ കാര്‍ തല്ലിപ്പൊളിക്കുകയും മറ്റുള്ളവരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ഒരാളെ അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു അക്രമിയുടെ പേരോ ഏത് നാട്ടുകാരനാണെന്നോ മറ്റു...

CHUTTUVATTOM

കോതമംഗലം:കോതമംഗലം എസ്എച്ച്ഒയ്ക്കെതിരായി വധഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്. അര്‍ജുന്‍ ആയങ്കിക്ക് മുമ്പ് അനുവദിച്ച ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാട്ടി കോതമംഗലം പോലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അര്‍ജുന്‍ ആയങ്കിയുടെ...

ACCIDENT

പെരുമ്പാവൂര്‍: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് 18 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചന്ദ്ര (25), ബിന്ദു (35), മിനു (30), അര്‍ബിന (22), സുല്‍ഫത്ത് (22), ജിഷ (44), അല്‍ഫോന്‍സ് (50), പ്രിന്‍സി...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബോട്ടണി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. എറണാകുളം വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ...

NEWS

കോതമംഗലം: ആലുവ–മൂന്നാർ രാജപാത വിഷയത്തിൽ വിധക്തരെ ഉൾപ്പെടുത്തി വിശതമായ ജൈവവൈവിദ്യ പഠനം നടത്തി തീരുമാനമെടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. പഴയ ആലുവ–മൂന്നാർ രാജപാതയുടെ പൂയംകുട്ടിമുതൽ പീണ്ടിമേട് വരെയുള്ള എട്ട് കിലോമീറ്ററോളം...

ACCIDENT

കോതമംഗലം: ദേശീയപാതയില്‍ നെല്ലിമറ്റത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ ഒടിഞ്ഞ പോസ്റ്റ് ബസ്സിന് മുകളിലേക്ക് പതിച്ചു. നെല്ലിമറ്റം കുത്തുകുഴി പള്ളിത്താഴത്ത് തിങ്കളാഴ്ച രാവിലെ 10.30...

NEWS

  കവളങ്ങാട്:കാലവര്‍ഷമെത്തിയിട്ടും കാളിയാര്‍ പുഴയില്‍ പറമ്പഞ്ചേരി തടയണയിലെ പലകകള്‍ നീക്കാത്തത് ഭീഷണിയായി. മഴ കനത്താല്‍ പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയോടൊപ്പം ശുദ്ധജലപദ്ധതികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നാണ് ആശങ്ക.വേനല്‍ക്കാലത്ത് ജലലഭ്യതയ്ക്കായി പുഴകളിലും തോടുകളിലുമുള്ള തടയണകളിലെ പലകകള്‍ കാലവര്‍ഷം...

error: Content is protected !!