Connect with us

Hi, what are you looking for?

EDITORS CHOICE

കോതമംഗലത്തെ വിദ്യാഭ്യാസ തലസ്ഥാനമാക്കിയ പ്രധാനി; ഗ്രാമങ്ങളിൽ വൈദ്യുതിയും, ജല സേചന പദ്ധതികളും നടപ്പിലാക്കിയ സാമാജികൻ.

കോതമംഗലം : കേരളാ നിയമസഭ കണ്ട എക്കാലത്തെയും മികച്ച നിയമസഭാ സാമാജികൻ. കോതമംഗലത്തിന്റെ ഗ്രാമങ്ങളിൽ വൈദ്യുതിയും, ജല സേചന പദ്ധതികളും നടപ്പിലാക്കിയ ദീർഘ വീക്ഷണമുള്ള സാമാജികൻ വിടവാങ്ങിയിട്ട് 10 വർഷം ( 16.9.1950 – 30.10.2011 ). മികച്ച ഭരണാധികാരി , സംഘാടകൻ , വാഗ്മി എന്നീ നിലകളിലും ശോഭിച്ച വ്യക്തിത്വം. കേരളത്തിന്റെ അഭിമാന നേട്ടങ്ങളായ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം , കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവ യാഥാർഥ്യമാക്കുവാൻ അന്നത്തെ മുഖ്യമന്ത്രി ശ്രീ കെ കരുണാകരന്റെ മുഖ്യസഹായിയായി വർത്തിച്ച മന്ത്രി. മന്ത്രിയായിരിക്കെ താൻ നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തവർക്കുപോലും പിന്നീട് ടി എം ജേക്കബ് ചെയ്തതായിരുന്നു ശരി എന്ന് സമ്മതിക്കേണ്ടി വന്നത് ചരിത്രം.

1986 യിൽ കോളേജുകളിൽ നിന്ന് പ്രീ ഡിഗ്രി ഒഴുവാക്കി പ്ലസ് ടു കോഴ്‌സ് തുടങ്ങുവാൻ കാണിച്ച ആർജ്ജവം. കോതമംഗലം മണ്ഡലം കൈവെള്ള പോലെ സുപരിചിതനായ വ്യക്തി . മണ്ഡലത്തിലെ ഗ്രാമങ്ങളിലെ വീടുകളിൽ വൈദ്യുതി എത്തിക്കുവാൻ കഠിനമായി പരിശ്രമിച്ചു വിജയം കണ്ട കർമ്മ ധീരൻ. പെരിയാർ വാലി ജലസേചന പദ്ധതിയിൽ കാട ഇറിഗേഷൻ പ്രൊജക്റ്റ് കൂടി ഉൾപ്പെടുത്തി കൃഷിക്കാർക്ക് ആശ്വാസമായ കർഷക സ്‌നേഹി. മാതിരപ്പിള്ളി സ്കൂളിൽ തൊഴിൽ അധിഷ്ഠിത ഹയർ സെക്കന്ററി കോഴ്‌സ് അനുവദിച്ചു കൊണ്ട് കോതമംഗലത്തെ വിദ്യാഭാസ മേഖലയിലുള്ള മുന്നേറ്റത്തിന് ഇന്ധനം പകർന്ന വിജ്ഞാനി. അങ്ങനെ നിരവധി വിശേഷണങ്ങൾക്ക് യോഗ്യനായ വ്യക്തികൂടിയാണ് ടി എം ജേക്കബ്.

1950 സെപ്റ്റംബർ 16 നു കൂത്താട്ടുകുളത്തിനടുത്ത് വാളിയപാടം താന്നികുന്നേൽ ടി എസ് മാത്യുവിന്റെയും അന്നമ്മയുടെയും പുത്രനായി ജനനം . ഒൻപതു തവണ നിയമസഭയിലേക്ക് മത്സരിച്ചതിൽ എട്ടുതവണയും വിജയിച്ചു . ( 1977, 80, 82, 87, 91, 96, 2001, 2011 ). 1980, 82, 87 വർഷങ്ങളിൽ കോതമംഗലത്തു നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത് . മറ്റു വർഷങ്ങളിൽ പിറവത്തുനിന്നും 2006 ൽ പിറവത്ത് ശ്രീ. എം ജെ ജേക്കബിനോട് പരാജയപ്പെട്ടു. 2011 ൽ എം ജെ ജേക്കബിനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലേക്ക്.

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു ടി.എം. ജേക്കബ് (സെപ്റ്റംബർ 16 1950 – ഒക്ടോബർ 30 2011). കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടിയുടെ നേതാവായിരുന്നു. തന്റെ ഇരുപത്തിയാറാം വയസ്സിൽ, 1977-ൽ പിറവത്ത് നിന്നാണ് ആദ്യമായി നിയമസഭയിൽ അംഗമാകുന്നത്. പിന്നീട് 1980, 1982, 1987 വർഷങ്ങളിൽ കോതമംഗലം മണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിലെത്തി. 1991 മുതൽ 2001 വരെയും പിറവം മണ്ഡലത്തെ പ്രതിനിധീകരിച്ചു . 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പിറവം നിയമസഭാമണ്ഡലത്തിൽ നിന്നു 157 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ എട്ടാം തവണയാണ് അംഗമായത്. നാലു മന്ത്രിസഭകളിൽ അംഗമായിരുന്നിട്ടുണ്ട്. വിദ്യാഭ്യാസം, ജലസേചനം, ജലവിഭവം, സാംസ്കാരികം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായി ടി.എം. ജേക്കബ് പ്രവർത്തിച്ചിട്ടുണ്ട്.

കോട്ടയത്ത് എം.ജി. വാഴ്സിറ്റി സ്ഥാപിക്കുന്നതും, കോളേജുകളിൽ നിന്ന് പ്രീഡിഗ്രി കോഴ്സ് വേർപെടുത്തുന്ന പ്രക്രിയ തുടങ്ങുന്നതും, ടി.എം. ജേക്കബ് 1982-1987 സമയത്ത് വിദ്യാഭ്യാസമന്ത്രി ആയിരിക്കുന്ന കാലത്താണ്. എന്റെ ചൈനാ പര്യടനം എന്ന പുസ്തകം ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2011 ഒക്ടോബർ 30-ന് രാത്രി 10.30ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹെപ്പറ്റൈറ്റിസ്-ബി രോഗബാധിതനായി അദ്ദേഹം അന്തരിച്ചു . 61 വയസ്സായിരുന്നു അദ്ദേഹത്തിന്.

ജീവചരിത്രം

എറണാകുളം തിരുമാറാടി പഞ്ചായത്തിലെ ഒലിയാപുറത്ത് ടി. എസ്. മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റെയും മകനായി 1950 സെപ്തംബർ 16നാണ് ടി എം ജേക്കബ് ജനിച്ചത്. നാലാം ക്ലാസ് വരെ മണ്ണത്തൂർ ഗവൺമെന്റ് എൽ.പി. സ്കൂളിൽ പഠിച്ച ജേക്കബ്, പിന്നീട് പഠിച്ചത് മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ പഠിച്ച വടകര സെന്റ് ജോൺസ് ഹൈസ്കൂളിലാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദം നേടിയതിന് ശേഷം തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്ന് എൽ.എൽ.ബി., എൽ.എൽ.എം. ബിരുദങ്ങളും നേടി. നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ച ജേക്കബ് “എന്റെ ചൈന പര്യടനം”, “മൈ ചൈനീസ് ഡയറി” എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഭാര്യ ആനി ജേക്കബ് മുൻ എം.എൽ.എ. പെണ്ണമ്മ ജേക്കബിന്റെ മകളും ഫെഡറൽ ബാങ്കിൽ അസിസ്റ്റന്റ് ജനറൽ മാനേജരുമാണ്. മകൻ അനൂപ് ജേക്കബ് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റാണ്. മകൾ അമ്പിളി (ഇൻകെൽ). മരുമക്കൾ : ദേവ് തോമസ്, അനില അനൂപ്.

രാഷ്ട്രീയ പ്രവർത്തനം

കേരള കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ കെ.എസ്.സി. യിലൂടെയാണ് ടി.എം. ജേക്കബ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. മാർ ഇവാനിയോസ് കോളേജ് യൂണിറ്റ് പ്രസിഡൻറായിട്ടായിരുന്നു തുടക്കം. തുടർന്ന് കെ.എസ്.സി.യുടെ തിരുവനന്തപുരം ജില്ലാ പ്രസിഡൻറായി. 1971-ൽ കെ.എസ്‌.സിയുടെ വൈസ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കെ.എസ്‌.സി.യുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. വിദ്യാർഥിപ്രസ്ഥാന നേതൃസ്ഥാനത്തുനിന്ന് ജേക്കബ് പിന്നെ എത്തിപ്പെട്ടത് കേരള യൂത്ത് ഫ്രണ്ടിലേക്കാണ്. 1975-76 കാലയളവിൽ കേരള യൂത്ത് ഫ്രണ്ട് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട്, 1976-78 കാലയളവിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറായി പ്രവർത്തിച്ചിരുന്നു . 1979-82 കാലയളവിലും 1987-91 കാലഘട്ടത്തിലും കേരള കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്നു ടി.എം. ജേക്കബ്. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 1993-ൽ കേരള കോൺഗ്രസുമായി വേർപിരിഞ്ഞ ജേക്കബ് പുതിയ രാഷ്ട്രീയ കക്ഷി രൂപീകരിക്കുകയുണ്ടായി.

1977 മുതൽ 2001 വരെ തുടർച്ചയായി ഏഴുതവണ നിയമസഭയിലെത്തി. 1982-87ൽ വിദ്യാഭ്യാസ മന്ത്രിയായും 1991-96ൽ ജലസേചന-സാംസ്കാരിക മന്ത്രിയായും 2001-05ൽ ജലസേചന-ജലവിതരണ മന്ത്രിയായും പ്രവർത്തിച്ചു. 2005-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കെ. കരുണാകരനോടൊപ്പം ഡി.ഐ.സിയിൽ പോവുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെതിരെ പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് യു.ഡി.എഫിൽ തിരികെയെത്തിയ അദ്ദേഹം 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പിറവം മണ്ഡലത്തിൽ സി.പി.ഐ.(എം)-ലെ എം. എം. ജേക്കബിനോട് പരാജയപ്പെട്ടു. നിയമസഭ കണ്ട ഏറ്റവും മികച്ച സാമാജികൻ എന്ന് ഒരിക്കൽ സി. അച്യുതമേനോൻ ടി.എം. ജേക്കബിനെ വിശേഷിപ്പിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച നിയമസഭാ സാമാജികരിലൊരാളാണ് ടി.എം. ജേക്കബ്. വിദ്യാഭ്യാസമന്ത്രിയായിരിക്കെ, 1986 ജൂൺ 24-ന്, നിയമസഭയിൽ ചോദ്യത്തോരവേള മുഴുവൻ പ്രീഡിഗ്രി ബോർഡിനെപ്പറ്റിയുള്ള ചോദ്യങ്ങളും ഉപചോദ്യങ്ങളുമുൾപ്പടെ, 30 ചോദ്യങ്ങൾക്കാണ് ജേക്കബ് ഒറ്റയ്ക്ക് മറുപടി നൽകിയത്. രാവിലെ എട്ടര മുതൽ പതിനൊന്നര വരെ നിയമസഭയിൽ മറുപടി നൽകി വിസ്മയിപ്പിച്ചത് കേരള നിയമസഭയിലെ ആദ്യസംഭവമായിരുന്നു.

You May Also Like

CRIME

മൂവാറ്റുപുഴ: മാറാടിയില്‍ പട്ടാപ്പകല്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.ഞായറാഴ്ച രാവിലെ എട്ടോടെ മാറാടി മഞ്ചേരിപ്പടിയില്‍ പൂമറ്റത്തില്‍ മറിയാമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. അവിവാഹിതയായ മറിയാമ്മയും, തമിഴ്‌നാട് സ്വദേശിനിയായ വീട്ടുജോലിക്കാരിയും മാത്രമാണ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂളുകളുടെയും കോളേജുകളുടെയും വാഹനങ്ങളുടെ സുരക്ഷാ പരിശോധന നടത്തി. പരിശോധനയില്‍ 46 വാഹനങ്ങള്‍ വിവിധ കാരണങ്ങളാല്‍ പരാജയപ്പെട്ടു. ഈ വാഹനങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും....

CHUTTUVATTOM

കോതമംഗലം: സിപിഎം ഭരിക്കുന്ന കവളങ്ങാട് സഹകരണ ബാങ്ക് നേര്യമംഗലത്ത് 15.55 കോടി രൂപ ചിലവിൽ നിർമ്മിച്ചുകൊണ്ടിരുന്ന ബഹുനിലകെട്ടിടം തകർന്ന് വീണ സംഭവത്തിൽ വിജിലൻസ് അന്യോഷ്‌ണം എൽഡിഎഫ് സർക്കാർ അട്ടിമറിച്ചതായി പൊതുപ്രവർത്തകനും മുൻ ജില്ലാ...

CHUTTUVATTOM

കോതമംഗലം: പ്രതീക്ഷിച്ച പദ്ധതി ചെലവിന്റെ ഏറിയ പങ്കും ചെലവഴിച്ചിട്ടും ഒരു രൂപയുടെ പോലും നേട്ടമുണ്ടാക്കാന്‍ കഴിയാതെ ഭൂതത്താന്‍കെട്ട് മിനി ജലവൈദ്യുത പദ്ധതി. കെടുകാര്യസ്ഥതയുടെയും ദീര്‍ഘവീഷണമില്ലായ്മയുടേയും വലിയ ഉദാഹരമാകുകയാണ് പദ്ധതി. പത്ത് വര്‍ഷം മുമ്പ്...

CHUTTUVATTOM

കോതമംഗലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ വൻ പിന്തുണയ്ക്കും വിശ്വാസത്തിനും നേരിട്ട് നന്ദി അറിയിച്ച് ഷിബു തെക്കുംപുറം നടത്തുന്ന മണ്ഡല പര്യടനം ശ്രദ്ധേയമായി മുന്നേറുന്നു. ഇന്നലെ നെല്ലിക്കുഴി പഞ്ചായത്തിൽ നടന്ന പര്യടനം 314...

NEWS

മൂവാറ്റുപുഴ: വാഴപ്പിള്ളിയില്‍ മൂവാറ്റുപുഴ സിവില്‍ സ്റ്റേഷന് സമീപം ടോറസ് ലോറിയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകിട്ട് 4.30 ഓടെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ പുനലൂര്‍ സ്വദേശി ബിജു (59)...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം ഗവ. ഹൈസ്‌കൂളില്‍ യുപിഎസ്ടി, എച്ച്എസ്ടി ഫിസിക്കല്‍ സയന്‍സ്, എച്ച്എസ്ടി മാത്തമാറ്റിക്‌സ്,എച്ച്എസ്ടി മലയാളം,എച്ച്എസ്ടി ഇംഗ്ലീഷ്,എച്ച്എസ്ടി സോഷ്യല്‍ സയന്‍സ്, എഫ്ടിഎം എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് 25 ന് രാവിലെ...

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂര്‍ ആയക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറെയും, സ്റ്റാഫിനെയും നിയമിക്കാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പപുംനടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് തൃക്കാരിയൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അനേകം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് തൃക്കാരിയൂര്‍, ആയക്കാട്...

CHUTTUVATTOM

കോതമംഗലം: ലൈഫ് ഭവന പദ്ധതിയിലേക്ക് അടിയന്തരമായി പുതിയ അപേക്ഷ ക്ഷണിക്കണമെന്നും, ഭൂമിയുള്ള ഭവനരഹിതര്‍ക്കുള്ള ധനസഹായം നാല് ലക്ഷത്തില്‍ നിന്ന് ആറ് ലക്ഷമായി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോതമംഗലം നഗരസഭ കൗണ്‍സിലര്‍ ഷിബു കുര്യാക്കോസ് മുഖ്യമന്ത്രി...

CHUTTUVATTOM

കോതമംഗലം: കുടുംബത്തിന് നെടുംതൂണായി നില്‍ക്കേണ്ടവരെല്ലാം കിടപ്പു രോഗികളായി മാറിയതോടെ ദുരിതത്തിലായിരിക്കുകയാണ് ഒരു കുടുംബം. കീരംപാറ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ താമസിക്കുന്ന പുന്നേക്കാട് സ്വദേശി മംഗലത്ത് സജി കുര്യാക്കോസ് (54), ഭാര്യ മിനി ചാക്കോ,...

CHUTTUVATTOM

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്ത് ഒറ്റയാന്‍. നാട്ടുകാരും യാത്രക്കാരും ഭീതിയില്‍. കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയില്‍ നേര്യമംഗലത്ത് കാട്ടാനകള്‍ ഇറങ്ങുന്നത് പതിവായതാണ് മൂന്നാറിലേക്കുള്ളള വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെയും...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് റോഡരികില്‍ വളര്‍ന്നു നിന്ന കഞ്ചാവ് ചെടി എക്‌സൈസ് സംഘം പിടിച്ചെടുത്തു. കോഴിപ്പിള്ളി – തങ്കളം ബൈപ്പാസ് റോഡില്‍ നിന്ന് അമ്പലപ്പറമ്പിനു പോകുന്ന ലിങ്ക് റോഡില്‍ നിന്നാണ് 52 സെ.മീനീളമുള്ള കഞ്ചാവ്...

error: Content is protected !!