CHUTTUVATTOM
“ത്രീ ഇൻ വൺ” ആഘോഷങ്ങളോടൊപ്പം ആരോഗ്യപരമായ ഓർമപ്പെടുത്തലുമായി ഒരു നവംബർ പതിനാല്.

കോതമംഗലം:- സാധാരണ നവംബർ പതിനാല് എന്ന് കേൾക്കുമ്പോൾ നമ്മുടെ ചാച്ചാ നെഹ്‌റുവിന്റെ ജന്മദിനം, അതായത് ശിശുദിനമെന്ന പേരിൽ അറിയപ്പെടുന്ന സുദിനമാണ് മനസ്സിൽ വരുക, പക്ഷെ, ഈ വർഷത്തെ നവംബർ പതിനാല് വളരെ പ്രത്യേകത ഉള്ള ഒരു ദിനമായിരുന്നു. ശിശു ദിനത്തിന് പുറമെ കുറച്ചു വർഷങ്ങളായി നവംബർ പതിനാലാം തിയതി ലോകരോഗ്യ സംഘടന, ലോക പ്രമേഹദിനമായി ആചരിച്ചു പോരുന്നുണ്ട്. ഈ വർഷത്തെ പ്രത്യേകത അതൊന്നുമല്ല നവംബർ പതിനാലു കടന്നുപോയത് മധുരങ്ങളുടെയും ദീപങ്ങളുടെയും ആഘോഷമായ ദീപാവലിയെ കൂടി ഉൾക്കൊണ്ടുകൊണ്ടാണ്. മൂന്ന് പ്രധാന ദിനങ്ങൾ ഒറ്റ ദിവസം. ചുരുക്കി പറഞ്ഞാൽ ‘ത്രീ ഇൻ വൺ ‘, രണ്ടു ആഘോഷവും ഒരു ഓർമ്മപ്പെടുത്തലുമായി ഒരു ദിനം.
കോവിഡ് ഭീഷണിയുണ്ടെങ്കിലും കുട്ടികൾ ഓൺലൈനിലും മറ്റും ആഘോഷമാക്കി ശിശുദിനം.ചിരാതും വിളക്കും, പേഡ, മൈസൂർ പാക്ക്, ലഡ്ഡു, ജിലേബി തുടങ്ങി വിവിധ മധുര പലഹാരങ്ങളുമായി കുട്ടികളും മുതിർന്നവരും ദീപാവലി കൊണ്ടാടി. ദീപാവലി കേരളത്തിൽ വലിയ ആഘോഷമല്ലെങ്കിലും കൊച്ചിയിലെ മട്ടാഞ്ചേരി, മറ്റു അന്യ സംസ്ഥാനക്കാർ ഉള്ള കേരളത്തിലെ പല സ്ഥലങ്ങളിലും ദീപാവലി സന്തോഷത്തിന്റെ ആഘോഷമാണ്. ഇരുട്ടിൽ നിന്നു പ്രകാശത്തിലേക്ക് എന്ന വിശ്വാസ മുറുകെ പിടിക്കുന്ന ദിനം.
പക്ഷെ ഈ ആഘോഷങ്ങളെല്ലാം കണ്ട് മനസ്സുനിറഞ്ഞ മുതിർന്നവർ, ചില കുട്ടികൾ, മറ്റു വയോജനങ്ങൾ തുടങ്ങിയവർ ഒരുപാട് ആഗ്രഹമുണ്ടെങ്കിലും ഒരു തരി മധുരം പോലും കഴിക്കാനാകാതെ വിഷമിച്ചുമിരിപ്പുണ്ട്….. എന്ന സത്യം മറക്കാൻ കഴിയില്ല.ഇന്ന് അവരുടെയും ദിവസമാണ്, പ്രമേഹദിനം. നമ്മുടെ കുഞ്ഞുങ്ങൾ പലരും ഇപ്പോൾ പ്രമേഹത്തിന്റെ പിടിയിലാണെന്നെത് ദുഃഖകരമായ സത്യമാണ്.പണ്ടൊക്കെ പ്രമേഹം അഥവാ തനി നാടൻ ഭാഷയിൽ പറഞ്ഞാൽ ‘ഷുഗർ ‘ എന്ന ജീവിതശൈലി രോഗം പ്രായമുള്ളവരിൽ മാത്രം കണ്ടിരുന്ന ഒന്നാണ് പക്ഷെ ഇപ്പോൾ പ്രായഭേദമന്യേ കുട്ടികൾക്ക് വരെ ഈ അസുഖം പിടിപെടുന്നു.
ശിശു ദിനവും, ദീപാവലിയും വലിയ ആഘോഷങ്ങളായി കൊണ്ടാടുമ്പോൾ പ്രമേഹത്താൽ കഷ്ടപ്പെടുന്ന കുറെ ആളുകളെ നമുക്ക് മറക്കാതിരിക്കാം.നമ്മൾ ദീപാവലി മധുരം നുണയുമ്പോൾ, ഇതൊന്നും കഴിക്കാൻ കഴിയാത്ത കുറെയേറെ ആളുകൾ സമൂഹത്തിലുണ്ടെന്ന സത്യം. ഇനി ഈ ദീപാവലി ദിവസം അറിയാതെ ആരും കാണാതെ, ഒരു ലഡ്ഡുവെങ്ങാനും കഴിച്ചെക്കാമെന്നു കരുതി പല വീടുകളിലെയും പ്രമേഹമുള്ളവരുടെ കൈയെങ്ങാനും നീണ്ടുപോയാൽ….. ഇന്ന് ശിശു ദിനമാഘോഷിച്ച കുഞ്ഞുങ്ങളും, ദീപാവലി ആഘോഷിച്ച മറ്റുള്ളവരും അപ്പോഴേക്കും തടയുകയായി. നശിച്ച പ്രമേഹമെന്ന് മനസ്സിൽ കരുതി അവർ അപ്പോഴേ പിന്മാറുകയും ചെയ്യും.
ആഘോഷങ്ങൾ ആഘോഷിക്കാനുള്ളതാണ്,ശിശുക്കളാ യാലും മുതിർന്നവരായാലും…. അവ ആഘോഷിക്കുക തന്നെ വേണം. അടുത്ത വർഷങ്ങളിൽ ശിശുദിനവും പ്രമേഹദിനവും ഒരുമിച്ചു ഒരു ദിനത്തിൽ തന്നെ വരും.. പക്ഷെ അടുത്ത ദീപാവലിക്ക് ഇനി ധാരാളം മധുരം കഴിക്കണമെങ്കിൽ, അടുത്ത കുറെയേറെ വർഷങ്ങളിലെ ആഘോഷങ്ങൾ അതിന്റെതായ രീതിയിൽ കൊണ്ടാടാൻ, നമ്മൾ ഓരോരുത്തരും ഭക്ഷണ ക്രമീകരണം ജീവിതത്തിന്റെ ശീലമാക്കേണ്ട സമയമായി. പണ്ടാരോ പറഞ്ഞതു പോലെ ഭക്ഷണം കഴിക്കാനായി ജീവിക്കരുത്. ജീവിക്കാനായി മിതമായി, ആവശ്യത്തിനുള്ള ഭക്ഷണം കഴിക്കാം.
CHUTTUVATTOM
കോട്ടപ്പടിയില്‍ കാട്ടാനശല്യം രൂക്ഷമാകുന്നതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം.

കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ കോട്ടപ്പാറ വനമേഖലയോട് ചേർന്നുള്ള പ്ലാമൂടിയിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവാകുന്നു. ഇന്നലെ രാത്രിയിൽ ഇറങ്ങിയ കാട്ടാനകൾ പ്രദേശവാസികളുടെ കൃഷിയിടങ്ങളുടെ ചുറ്റുമതിൽ തകർത്താണ് ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. തുടർച്ചയായി കോട്ടപ്പടി പഞ്ചായത്തിലെ കോട്ടപ്പാറ വന മേഖലയോട് ചേർന്ന് കിടക്കുന്ന ജനവാസ മേഖലയിലേക്ക് കാട്ടാന ഇറങ്ങുന്നത് ജനങ്ങളുടെ സ്വസ്ഥ ജീവിതത്തിന് വിഹാതം സൃഷ്ഠിക്കുകയാണെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.
കാട്ടാന കൃഷി നശിക്കുന്നത് കൂടാതെ വളർത്തു മൃഗങ്ങളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും വീടുകൾ കൂടി ആക്രമിക്കുകയും ചെയ്‌ത സംഭവങ്ങൾ അടുത്ത കാലത്ത് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തരമായി ഫെൻസിങ് ശക്തമാക്കിയും, ഫെൻസിംഗിനോട് ചേർന്നുള്ള വനമേഖലയിലെ മരങ്ങൾ വെട്ടിമാറ്റുവാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും, കർഷകർക്ക് നേരിടുന്ന കൃഷി നാശത്തിനുള്ള നഷ്ടപരിഹാര തുക അടിയന്തിരമായി കൈമാറണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ആനകള്‍ നിരന്തരം നാട്ടിലിറങ്ങി നാശം വിതക്കുമ്പോള്‍ അധികാരികള്‍ പരിഹാരനടപടിക്ക് ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
CHUTTUVATTOM
ഇരട്ട അവാർഡുകളുടെ തിളക്കത്തിൽ ഡോ. മഞ്ജു കുര്യൻ

കോതമംഗലം : തുടർച്ചയായി ലഭിച്ച രണ്ട് പുരസ്‌കാരങ്ങളുടെ തിളക്കത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജും, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനും. സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകർക്ക് നൽകുന്ന രണ്ട് പുരസ്‌കാരങ്ങളാണ് ഡോ. മഞ്ജുവിനെ തേടിയെത്തിയത്. ചങ്ങനാശ്ശേരി എസ്.ബി. കോളേജ് പൂർവവിദ്യാർഥി സംഘടനയുടെ കുവൈറ്റ് ചാപ്റ്റർ ഏർപ്പെടുത്തിയിരിക്കുന്ന 25- മത് ബർക്കുമൻസ് അവാർഡും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മികച്ച അദ്ധ്യാപകർക്ക് നൽകുന്ന ഫാ. ഡോ. ജോസ് തെക്കൻ പുരസ്‌കാരവും മഞ്ജു കുര്യന് ലഭിച്ചപ്പോൾ കോതമംഗലം എം. എ. കോളേജിന് ഇരട്ടി മധുരം.എസ് ബി കോളേജിൽ വച്ചു നടന്ന ചടങ്ങിൽ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ പ്രൊഫ.ഡോ.ചന്ദ്രഭാസ് നാരായണ ബർക്കുമൻസ് അവാർഡ് സമ്മാനിച്ചു.25,000രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
അധ്യാപന, ഗവേഷണ രംഗത്തെ മികവും, സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നു ലഭിച്ച നാമനിര്‍ദേശങ്ങളില്‍ നിന്നാണ് ഡോ. മഞ്ജു കുര്യൻ തിരഞ്ഞെടുക്കപ്പെട്ടത്.പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും, പ്രതിഭകളെ കണ്ടെത്തി ഏറ്റവും നല്ല രീതിയിൽ പ്രോത്സാഹനം നൽകുന്ന മാനേജ്മെന്റാണ് കോതമംഗലം എം. എ. കോളേജ് മാനേജ്മെന്റ് എന്നും മഞ്ജു പറഞ്ഞു. തന്നെ ഇന്നത്തെ നല്ല അധ്യാപികയാക്കി മാറ്റിയതിൽ തന്റെ മാതാപിതാക്കൾക്കും, കുടുംബത്തിനും, സഹപ്രവർത്തകർക്കും വലിയ പങ്കുണ്ടെന്നും ഡോ. മഞ്ജു സൂചിപ്പിച്ചു.കോലഞ്ചേരി,കാഞ്ഞിരവേലിയിൽ റിട്ട. അദ്ധ്യാപക ദമ്പതികളായ കെ. എം. കുര്യാച്ചൻ -വി. കെ സൂസൻ എന്നിവരുടെ മകളാണ്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ മികച്ച കോളേജ് അദ്ധ്യാപകർക്കുള്ള ഫാ. ഡോ. ജോസ് തെക്കൻ പുരസ്‌കാരം ചൊവ്വെഴ്ച എം. ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ.സാബു തോമസ് ക്രൈസ്റ്റ് കോളേജിൽ നടന്ന ചടങ്ങിൽ ഡോ. മഞ്ജുവിന് സമ്മാനിച്ചിരുന്നു. 50,000രൂപയും ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം.കോതമംഗലം എം. എ. എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക്സ് വിഭാഗം അദ്ധ്യാപകൻ ഓടക്കാലി,പനിച്ചയം പാറപ്പാട്ട് ഡോ. ജിസ് പോളിന്റെ ഭാര്യയാണ്.വിദ്യാർത്ഥിനികളായ അഞ്ജലി,അലീന എന്നിവർ മക്കളാണ്. തുടർച്ചയായി സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപികക്കുള്ള രണ്ട് അവാർഡുകൾ കരസ്ഥമാക്കിയ ഡോ. മഞ്ജു കുര്യനെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അഭിനന്ദിച്ചു.
CHUTTUVATTOM
ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന മോഡി സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് കോതമംഗലത്ത് പന്തംകൊളുത്തി പ്രകടനം നടത്തി

കോതമംഗലം : രാഹുൽ ഗാന്ധിയുടെ കൂറ്റൻ ചിത്രം വഹിച്ചായിരുന്നു പ്രകടനം. കെ പി സി സി മെമ്പർ ശ്രീ എ.ജി ജോർജ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ ജോർജ് ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ റഫീഖ് വെണ്ടുവഴി, കെ എസ് യു സംസ്ഥാന സെക്രട്ടറി ശ്രീ അനൂപ് ഇട്ടൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ലിനോ മങ്കുത്താൻ, ബേസിൽ തണ്ണിക്കോട്ട്, ജയിൻ ജോസ്, മുജിതബ് മുഹമ്മദ്,ബാബു വർഗീസ്, രാഹുൽ കെ.ആർ, ബെർട്ടിൻ ജോയി, വിജിത് വിജയൻ, അനൂസ് ജോൺ, അരുൺ അയ്യപ്പൻ, അജീബ് ഇരമല്ലൂർ, ബേസിൽ, നൗഫൽ കെ.എം,അക്ഷയ് വിജയ്, ബിബിൻ ബേബി, വർഗീസ് മാപ്ലക്കുടി, ഷിന്റോ പി. തോമസ്, റ്റിജോ പോൾ, സിറിയക് ജോസ്, എൽദോസ് കട്ടങ്ങാനാൽ,സണ്ണി നിരപ്പേൽ, അലി പടിഞ്ഞാറേചാലിൽ, സത്താർ വട്ടകുടി, സലിം മംഗലപാറ, അനൂപ് ജോർജ്, ബഷീർ എന്നിവർ പങ്കെടുത്തു.
-
ACCIDENT5 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT7 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME1 week ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
CRIME3 days ago
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ
-
NEWS2 days ago
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.
-
NEWS4 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME5 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു
-
NEWS2 hours ago
നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം