NEWS
എല്ലാവർക്കും ഒരു ദിവസം ഉണ്ടെന്നേ, ഇന്നെന്റെ ദിനമാണ് എന്ന് നിങ്ങളുടെ സ്വന്തം ടെലിവിഷൻ.

കോതമംഗലം : ഇന്ന് നവംബർ ഇരുപത്തി ഒന്ന് ലോക ടെലിവിഷൻ ദിനമായി ഐക്യരാഷ്ട്ര പൊതു സഭ ആചരിച്ചു പോരുന്ന സുദിനം. കുഞ്ഞു നാളിൽ വലിയ റേഡിയോയിൽ രാവിലെ പ്രഭാതഭേരി കേട്ടു ഉറക്കമുണർന്നുരുന്ന ഒരു ജനത, റേഡിയോയിൽ സംപ്രേഷണം ചെയ്തിരുന്ന വാർത്തകളുടെയും സിനിമ ഗാനങ്ങളുടെയും ആരാധകരായിരുന്ന പഴമക്കാർ, അവരുടെ മുൻപിലേക്കാണ് പിൻവശം തള്ളിയ മുൻപിൽ വലിയ ഗ്ലാസ്സുമുള്ള വലിയ ചതുരപ്പെട്ടി, ‘ടെലിവിഷൻ’ എന്നപേരിൽ അവതരിച്ചത്. ഇന്റർനെറ്റ് ടി വി യും കണ്ടുനടക്കുന്ന പുതുതലമുറ നമ്മുടെ പഴയ പിക്ചർ ട്യൂബ് ഉള്ള വലിയ ടെലിവിഷൻ കണ്ടിട്ടുണ്ടോയെന്നുതന്നെ സംശയമാണ്.
എൺപതുകളുടെ പകുതിയോടെ സോളിഡൈർ, സോണി തുടങ്ങി മറ്റു പല കമ്പനികളുടെയും എടുത്താൽ പൊങ്ങാത്ത, ഭാരമുള്ള വലിയ ടെലിവിഷൻ നമ്മുടെ മുന്നിലേക്കെത്തി . കൂടെയൊരു വലിയ മീൻമുള്ളു പോലെയുള്ള വീടിനു മുകളിൽ സ്ഥാപിക്കുന്ന ആന്റിനയും. ദൂരദർശൻ സംപ്രേഷണം മാത്രമുള്ള കാലം. ഞായറാഴ്ച അതി രാവിലെ എഴുന്നേറ്റു ക്ലോക്കിലെ സമയം നോക്കി ടെലിവിഷൻ ഓണാക്കി അതിൽ നോക്കിയിരുന്ന ഒരു തലമുറ. രാവിലെ ടോം ആൻഡ് ജെറി കാർട്ടൂണും അതിനു ശേഷം ഹിന്ദി സിനിമ ഗാനങ്ങളുമായി രംഗോലിയും, പിന്നെ ഇടദിവസങ്ങളിൽ വന്നിരുന്ന ചിത്രഹാർ, തരംഗമായി മാറിയ രാമായണം, മഹാഭാരതം പരമ്പരകൾ വലിയ ടെലിവിഷനെ ജനകീയമാക്കി. വളരെ പെട്ടെന്ന് തന്നെ ഒരുപാട് വീടുകളിൽ ടെലിവിഷൻ എത്തിതുടങ്ങി, ടെലിവിഷൻ വീടുകളിൽ ഇല്ലാത്തവർ ടിവി യുള്ള അടുത്ത വീടുകളിൽ കൂട്ടമായിയെത്തി പരിപാടികൾ കണ്ടുതുടങ്ങി.
പുര പുറത്ത് ആന്റിന ഉള്ളതും വീട്ടിൽ ടിവി യുള്ളതും വലിയ കാര്യമായി മാറി. കൈയിൽ പണം കുറവുള്ളവർ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിൽ സിനിമകൾ കണ്ടു. ജംഗിൾ ബുക്ക്, സൂപ്പർമാൻ കാർട്ടൂൺ, രാമായണം,ശക്തിമാൻ, മഹാഭാരതം, ദി ബൈബിൾ, ടിപ്പു സുൽത്താൻ തുടങ്ങി ഒരു പാട് ഹിന്ദി പരമ്പരകൾ നമ്മൾ നെഞ്ചോടു ചേർത്തു, ജനപ്രിയമായി. ടിവി കണ്ടു കൊണ്ടിരിക്കുമ്പോൾ കറന്റ് പോകരുതേയെന്ന പ്രാർത്ഥന എല്ലാവരുടെയും മനസ്സിലുണ്ടായിരുന്നു, മഴയും ഇടിമിന്നലും ഉള്ള സമയത്തും, കറന്റ് പോകുന്ന സമയത്തും, സംപ്രേഷണ തടസ്സം നേരിട്ട് ‘ഗ്രൈയിൻസ്’ എന്ന വിളിപ്പെരുള്ള കറുത്ത കുത്തുകൾ ടെലിവിഷൻ നിറയുമ്പോഴും, ടിവി കാണാനാകാതെ പലരുടെയും മുഖത്തെ ദുഃഖഭാവം…നിരാശ ഒന്നുകാണായേണ്ടതായിരുന്നു, ആ സമയത്ത് കാലാവസ്ഥ മാറാൻ, കറന്റ് വരുവാൻ ഒരുപാട് പേർ പല ദൈവത്തെയും വിളിച്ചിട്ടുണ്ട്. കറന്റ് എങ്ങാനും ഒന്ന് മിന്നി പോയാൽ എന്തൊരു സന്തോഷമാണെന്നോ. അതൊരു കാലം.
ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ സംപ്രേഷണം ചെയ്തുതുടങ്ങിയ ത്തോടെ ടെലിവിഷൻ വീടുകളിലെ അഭിഭാജ്യഘടകമായി മാറി. കുട്ടികൾ സ്കൂളുകളിൽ പോകാതെയും, മുതിർന്നവർ ജോലിക്കുപോകാതെയും ക്രിക്കറ്റ് കണ്ടിരിപ്പായി. ദൂരദർശൻ,മലയാള പരിപാടികൾ സംപ്രേഷണം ചെയ്തു തുടങ്ങിയപ്പോൾ രാത്രി ഏഴുമണിക്കുള്ള വാർത്തകൾ കാണുവാൻ പ്രേക്ഷകർയേറെയായിരുന്നു. ദൂരദർശൻ പരിപാടികളില്ലാത്തപ്പോൾ ടെലിവിഷനിലുള്ള ഗ്രൈയിൻസ്, പിന്നെ സംപ്രേഷണം തുടങ്ങുന്നതിനു തൊട്ടുമുൻപ് കണ്ടിരുന്ന പല കളറുകൾ.. അതിനുശേഷം സുഖകരമായ സംഗീതത്തോടെ കുറെ വലയങ്ങളുമായി ദൂരദർശൻ ആരംഭിക്കുകയായി, സുന്ദരമായ ഓർമ്മകൾ.
തൊണ്ണൂറുകളുടെ മധ്യത്തിൽ ആഗോളവൽക്കരണ മാറ്റങ്ങൾ ഇന്ത്യയിൽ പ്രതിഫലിച്ചു തുടങ്ങിയപ്പോൾ വിദേശ ചാനലുകൾ, ചൈനീസ് വിപ്ലവങ്ങൾ വന്നതോടെ വിലകുറഞ്ഞ, വലിപ്പം കുറഞ്ഞ ടെലിവിഷനുകൾ ഇന്ത്യൻ മാർക്കറ്റിലേക്കും നമ്മുടെ സ്വീകരണ മുറിയിലുമെത്തി. പിന്നീട് എൽ.സി. ഡി ടെലിവിഷൻ, എൽ.ഇ .ഡി ടെലിവിഷൻ, സ്മാർട്ട് ടിവി തുടങ്ങി ഒരു പാട് മാറ്റങ്ങൾ ടെലിവിഷൻ മേഖലയിൽ കണ്ടു. ഏഷ്യാനെറ്റ്,സീ നെറ്റ്‌വർക്ക് തുടങ്ങിവർ പ്രൈവറ്റ് ചാനലുമായി മുന്നോട്ടു വന്നതോടെ ഇവ ലഭിക്കുവാനായി വലിയ കുട നിവർത്തി വച്ചപോലെ ‘ഡിഷ് ആന്റിന ‘വീടിനു മുന്നിലെത്തി. പിന്നീട് കേബിൾ ശ്രഖല , ഡിഷ്ടിവി, ടാറ്റാ സ്കൈ തുടങ്ങി മറ്റു പല ബ്രോഡ് കാസ്റ്റിംഗ് കമ്പനികളും സംപ്രേഷണം തുടങ്ങിയതോടെ ഒരു പാട് പ്രൈവറ്റ് ചാനലുകൾ ടെലിവിഷനിലെത്തി. ഇരുപത്തി നാലു മണിക്കൂറും സംപ്രേഷണം. റിമോട്ട് കണ്ട്രോൾ വഴി ചാനലുകൾ മാറ്റി മാറ്റി കാണുന്ന സ്ഥിതി.
ടെലിവിഷനും ഒരു ദിവസമെന്നത് കൗതുകകരമായ കാര്യമാണ്, മനുഷ്യന്റെ ജീവിതത്തിനു, മനുഷ്യ മനസ്സിന് ആഹ്ലാദവും സന്തോഷവും തരുന്ന മനുഷ്യ നിർമിത ഉപകരണത്തിന് മനുഷ്യൻ തന്നെ നൽകിയ ഒരു ദിനം.. ഈ ലോക ടെലിവിഷൻ ദിനവും നമുക്ക് ടെലിവിഷൻ കണ്ട് ആസ്വദിക്കാം.
NEWS
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കോതമംഗലം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് “മാലിന്യമുക്ത നവകേരളം” ക്യാമ്പിന്റെ ഭാഗമായി കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.കന്നി ഇരുപത് പെരുന്നാൾ കൂടി നടക്കുന്ന സാഹചര്യത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾ, എൻഎസ്എസ് വോളണ്ടിയർമാർ,നഗരസഭയുടെ ശുചീകരണ തൊഴിലാളികളടക്കം അടങ്ങുന്ന ഒരു വിപുലമായ ശുചീകരണ യജ്ഞമാണ് കോതമംഗലത്ത് സംഘടിപ്പിച്ചത്. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ കൗൺസിലർ മാരായ കെ വി തോമസ്, ഭാനുമതി രാജു,ഷിബു കുര്യാക്കോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
NEWS
റോഡുവികസനത്തിന് രാഷ്രീയമില്ല: മന്ത്രി മുഹമ്മദ് റിയാസ്

പെരുമ്പാവൂർ : ഉയർന്ന നിലവാരത്തിൽ 2.57 കോടി രൂപാ ചിലവഴിച്ച് പുനർ നിർമ്മാണം പൂർത്തിയാക്കിയ റയോൺപുരം പാലത്തിന്റെയും , സംസ്ഥാന ബജറ്റിൽ ഈ വർഷം 5 കോടി രൂപാ വകയിരുത്തിയ പെരുമ്പാവൂർ -കൂവപ്പടി റോഡിന്റെ നിർമ്മാണത്തിന്റെയും , 1.4 കോടി ചിലവഴിച്ച് നിർമ്മിക്കുന്ന മൂവാറ്റുപുഴ പാണിയേലി റോഡിന്റെ നിർമ്മാണത്തിന്റേയും ഉദ്ഘാടനം ചേരാനല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. പത്തോളം പദ്ധതികളിലായി ഏകദേശം നാല്പതു കോടി രൂപയുടെ പൊതുമരാമത്ത് പണികളാണ് ഈ വർഷം പെരുമ്പാവൂരിൽ നടക്കുന്നത്
ഇതിനോടകം നിർമാണം പൂർത്തീയാക്കിയ റോഡുകളുടെ പരിപാലനത്തിനായി റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നും പെരുമ്പാവൂർ മണ്ഡലത്തിലെ തോട്ടുവാ നമ്പിള്ളി റോഡ്, കുറിച്ചിലകോട് ജംഗ്ഷന്റെ നവീകരണം, കടുവാളിൽ നിന്ന് എയർപോർട്ടിലേക്കുള്ള റോഡ് എന്നിവക്ക് ആവശ്യമായ തുകയും അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും , റോഡുകളുടെ വികസന കാര്യത്തിൽ രാഷ്ട്രീയം മറന്ന് ഒന്നിച്ചു നീങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി യോഗത്തിൽ പറഞ്ഞു.
ചാലക്കുടി എം.പി ബെന്നി ബഹന്നാൻ മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ മുൻ എംഎൽഎ സാജു പോൾ, ബാബു ജോസഫ്, കൂവപ്പടി ബ്ലോക്ക് പ്രസിഡന്റ് ബേസിൽ പോൾ, പഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു അരവിന്ദ്, പി.പി. അവറാച്ചൻ , ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് മൂത്തേടൻ, തുടങ്ങിയവരും , ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, രാഷ്ട്രീയ കക്ഷി പ്രതിനിധികളും, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ നീന സൂസൻ പുന്നൻ എന്നിവരും പങ്കെടുത്തു.
NEWS
കന്നി ഇരുപത് പെരുന്നാൾ: തീർത്ഥാടകർക്കായി നേർച്ച കഞ്ഞി വിതരണം നടത്തി

കോതമംഗലം : കന്നി ഇരുപത് പെരുന്നാൾ പ്രമാണിച്ച് തീർത്ഥാടകർക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ കോതമംഗലം ബേസിൽ സ്കൂളിന് സമീപത്ത് നേർച്ച കഞ്ഞി വിതരണം സംഘടിപ്പിച്ചു. 11 വർഷമായി മുടങ്ങാതെ പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് കന്നി പത്തൊമ്പതാം തീയതി എല്ലാ വർഷവും 10000 കണക്കിന് ഭക്തജനങ്ങൾക്ക് നേർച്ച കഞ്ഞി വിതരണം നടത്തിവരുന്നത്.ഈ പ്രാവശ്യവും മുടക്കം കൂടാതെ നേർച്ച കഞ്ഞി വിതരണം സംഘടിപ്പിച്ചു. ബേസിൽ സ്കൂളിന് സമീപത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആന്റണി ജോൺ എംഎൽഎ നേർച്ച കഞ്ഞി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ കെ വി തോമസ്, എ ജി ജോർജ്, ഭാനുമതി രാജു,സജി ജോർജ്,അജി കാട്ടുചിറ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
-
CRIME7 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS4 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
NEWS1 week ago
അഭിമാന നേട്ടവുമായി കോതമംഗലം സ്വദേശി: ബ്രിട്ടനിൽ ഗവേഷണത്തിന് 1.5 കോടിയുടെ സ്കോളർഷിപ്പ്
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 week ago
ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ
-
CRIME1 week ago
നിയമപരമല്ലാത്ത രീതിയില് മദ്യവില്പ്പന: പുതുപ്പാടി സ്വദേശി എക്‌സൈസ് പിടിയില്‍
-
NEWS3 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു