NEWS
മുവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

- എൽദോ ബാബു വട്ടക്കാവൻ
മുവാറ്റുപുഴ : പതിറ്റാണ്ടുകള്‍ കടന്നു പോയിട്ടും മുവാറ്റുപ്ടുഴയുടെയും പരിസര പ്രദേശങ്ങളുടെയും വികസന സ്വപ്നമായ മുവാറ്റുപുഴ ജില്ല യാഥാര്‍ഥ്യമായിട്ടില്ല. വര്‍ഷങ്ങളോളം മുവാറ്റുപുഴയുടെ വികസനം സ്വപ്നം കണ്ട് മടുത്തവരാണ് നമ്മളില്‍ പലരും. മുവാറ്റുപുഴ ജില്ല താമസിക്കുന്തോറും നമ്മളും നമ്മുടെ തലമുറയുമാണ് ഇവിടുത്തെ വികസന മുരടിപ്പിന്റെ ഇരയ്യാവുക. മുവാറ്റുപുഴ, എറണാകുളത്തിന് കിഴക്കുള്ള പ്രധാന നഗരമായിട്ട് കൂടി യാതൊരു വികസനവുമില്ലാതെ അപ്രധാനമായ ഏതോ വഴിയോര പട്ടണം എന്ന നിലയിലേക്ക് ഒതുങ്ങി പോയിക്കൊണ്ടിരിക്കുകയാണ്. മുവാറ്റുപുഴ ജില്ല ഉടനെ യാഥാര്‍ഥ്യമാക്കിയില്ലെങ്കില്‍, ഇന്നാടിന്റെയും പരിസരപ്രദേശങ്ങളും അവികസിതമായി തുടരും. കൊച്ചിയുടെ വികസനം എന്ന് പറഞ്ഞാല്‍ അത് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ തീരും. കൊച്ചിയെ സംബന്ധിച്ചിടത്തോളം മുവാറ്റുപുഴ, കോതമംഗലം, പിറവം, കൂത്താട്ടുകുളം അനാവശ്യമായ ഭാഗങ്ങളാണ്.
വടക്കന്‍ തിരുവിതാംകൂറിന്റെ സംസ്കാരവും ഭാഷാശൈലിയും എല്ലാമുള്ള, സ്വന്തമായ അസ്ഥിഥ്വമുള്ള ഒരു വലിയ പ്രദേശം. കോട്ടയവുമല്ല, മീനച്ചിലുമല്ല, ഇടുക്കിയുമല്ല, തൃശ്ശൂരുമല്ല, എറണാകുളവുമല്ല – നമ്മള്‍ സ്വന്തമായി ഒരു സംസ്കാരമാണ്. നമ്മുടെ ആസ്ഥാനം മുവാറ്റുപുഴയാണ്. നമ്മുടെ ഐഡന്‍റ്റിറ്റി എന്ന് പറയുന്നത് “മുവാറ്റ്ഴക്കാരന്‍” എന്നുള്ളതാണ്. നമ്മുടെ ഒരു പോലെയുള്ള സംസ്കാരിക തനിമയുള്ള ഈ പ്രദേശങ്ങളുടെ സുഗമമായ വളര്‍ച്ചക്ക് നമുക്ക് ജില്ല വേണം. നമ്മുടെ നാടിന്റെ വികസന മുരടിപ്പിന് കാരണമാകുന്ന എറണാകുളം ജില്ലയില്‍ നിന്ന് പിരിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മുവാറ്റുപുഴയും കോതമംഗലവും ഒന്നായി ചേര്‍ന്ന ഒരു വലിയ നഗരം നമുക്ക് യാഥാര്‍ഥ്യമാക്കണം.
കൊച്ചിയുടെ റെസിഡന്‍ഷ്യല്‍ സിറ്റി ആയിട്ട് ഒതുങ്ങേണ്ട ഒരു നഗരവുമല്ല മുവാറ്റുപുഴ. കേരളത്തിന്റെ ഭൂവിസ്തൃതിയില്‍ ഏറ്റവും വീതിയുള്ള ഇടനാടന്‍ പ്രദേശമാണ് എറണാകുളം ഇടുക്കി ജില്ലകള്‍ ചേര്‍ന്ന ഈ പ്രദേശം. മുവാറ്റുപുഴയും കോതമംഗലവും ഇഴുകി ചേര്‍ന്ന രണ്ടു നഗരങ്ങളാണ്. (ട്വിന്‍ സിറ്റി). കുറുപ്പംപടിക്ക് കിഴക്ക് നിന്ന് തുടങ്ങുന്ന ചെറുകുന്നം, ഓടക്കാലി, നെല്ലിക്കുഴി, കോതമംഗലം, അടിവാട്, മുവാറ്റുപുഴ, പായിപ്ര, ചെറുവട്ടൂര്‍, മാറാടി, മണ്ണത്തൂര്‍, പാമ്പാക്കുട, രാമമംഗലം, ആവോലി, ആനിക്കാട്, വാഴക്കുളം, കദളിക്കാട് വരെയുള്ള ഒരു വലിയ പ്രദേശങ്ങള്‍ അങ്ങോളമിങ്ങോളം ഇടപിണഞ്ഞ് മുവാറ്റുപുഴ-കോതമംഗലം ഇരട്ട നഗരത്തിന്റെ പ്രദേശങ്ങളായി കിടക്കുന്നു. 2011 സെന്‍സസ്സ് അനുസരിച്ച് മുവാറ്റുപുഴ-കോതമംഗലം അതിനടുത്തുള്ള പ്രദേശങ്ങള്‍ “കോതമംഗലം അര്‍ബ്ബന്‍ അഗ്ലോമ്മേറേഷന്റെ” ഭാഗമാണ്. ഏകദേശം കാക്കനാട് നിന്ന് തുടങ്ങി വണ്ണപ്പുറം/കാളിയാര്‍, കോതമംഗലം/നേര്യമംഗലം വരെ ഈ ഇടനാടന്‍ പ്രദേശം പരന്നു കിടക്കുന്നു. കൊച്ചി നഗരമല്ല, ഈ പ്രദേശങ്ങളുടെ ആസ്ഥാനമായിട്ട് വരേണ്ടത്. സംശയലേശമന്യേ അത് മൂന്നു പുഴകള്‍ ചേരുന്ന പ്രകൃതി രമണീയമായ മതസൌഹാര്‍ദ്ദത്തിന്റെ കേന്ദ്രമായ മുവാറ്റുപുഴ നഗരം തന്നെയാണ്. മുവാറ്റുപുഴയും കോതമംഗലവും ചേരുന്ന ഒരു വലിയ നഗരം.
NEWS
കെ – ഫോൺ പദ്ധതി : കോതമംഗലം മണ്ഡല തല ഉദ്ഘാടനം ജൂൺ 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും: ആന്റണി ജോൺ എം എൽ എ

കോതമംഗലം :കെ – ഫോൺ പദ്ധതിയുടെ കോതമംഗലം മണ്ഡല തല ഉദ്ഘാടനം ജൂൺ 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. ജൂൺ 5 ന് 3 മണിക്ക് മാതിരപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ചാണ് മണ്ഡല തല ഉദ്ഘാടനം .
ഇന്റർനെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ച് കൊണ്ട് സാർവ്വത്രിക ഇന്റർനെറ്റ് ലഭ്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് (കെ-ഫോൺ ) . നാട്ടിൻപുറങ്ങളിൽ കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് കുറഞ്ഞ ചെലവിൽ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 100 ബി പി എൽ കു ടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ് കണക്ഷൻ ഈ മാസം തന്നെ ലഭ്യമാക്കും. നിലവിൽ കോതമംഗലത്തെ വിവിധ സ്ഥാപനങ്ങളിലും, ഓഫീസുകളിലും സ്കൂളുകളിലുമായി 150 ഓളം കേന്ദ്രങ്ങളിൽ കെ. ഫോൺ സേവനം ലഭ്യമാകുന്നുണ്ട്. തുടർച്ചയിൽ കൂടുതൽ ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യമായും , മറ്റുള്ളവർക്ക് കുറഞ്ഞ ചെലവിലും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുമെന്നും എം എൽ എ പറഞ്ഞു.
NEWS
കനിവ് ഭവനത്തിന്റെ താക്കോൽ കൈമാറി

കവളങ്ങാട്: സിപിഐ എം നേര്യമംഗലം ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകിയ കനിവ് ഭവനത്തിൻ്റെ താക്കോൽ സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കൽ കുടുംബത്തിന് കൈമാറി. വാഹനാപകടത്തിൽ മരണപെട്ട സിപിഐ എം നേര്യമംഗലം ടൗൺ ബ്രാഞ്ചംഗം കിളിയേലിൽ സന്തോഷിൻ്റെ കുടുംബത്തിനാണ് വീട് നിർമിച്ചു നൽകിയത്. നേര്യമംഗലത്ത് നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റിയംഗം പി എം കണ്ണൻ അധ്യക്ഷനായി. സിപിഐ എം കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, ആൻ്റണി ജോൺ എംഎൽഎ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ ഇ ജോയി, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ ബി മുഹമ്മദ്, ഷിജോ അബ്രഹാം, അഭിലാഷ് രാജ്, എ കെ സിജു എന്നിവർ സംസാരിച്ചു.
NEWS
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി

നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്ത് തൃക്കാരിയൂർ ആറാം വാർഡ് ബിജെപിയുടെ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. 99 വോട്ടിൻ്റെ തകർപ്പൻ ഭൂരിപക്ഷത്തിനാണ് സിപിഐ എം സ്ഥാനാർത്ഥി അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചത്. കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. ബിജെപി സ്ഥാനാർഥി ഉണ്ണികൃഷ്ണൻ മാങ്ങോടിനെ 99 വോട്ടുകൾക്കാണ് അരുൺ സി ഗോവിന്ദൻ പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നെല്ലിക്കുഴി പഞ്ചായത്തിലെ എൽഡിഎഫിന്റെ അംഗബലം 14 ആയി ഉയർന്നു. എൽഡിഎഫ്- 14, യുഡിഎഫ് -5, ബിജെപി – 2 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന ആറാം വാർഡിൽ കഴിഞ്ഞ തവണ സനൽ പുത്തൻപുരയ്ക്കൽ 190 വോട്ടുകൾക്കാണ് വിജയിച്ചത്. നെല്ലിക്കുഴി പഞ്ചായത്തിലെ ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ള വാർഡുകളിൽ ഒന്നാണ് തുളുശ്ശേരിക്കവല ഉൾപ്പെടുന്ന ആറാം വാർഡ്. ബിജെപി തൃക്കാരിയൂർ മേഖല പ്രസിഡന്റും ജനകീയനുമായിരുന്ന ഉണ്ണികൃഷ്ണൻ മാങ്ങോടിന്റെ അപ്രതീക്ഷിത പരാജയത്തിന്റെ ഞെട്ടലിലാണ് ബിജെപി നേതൃത്വം.
തിരഞ്ഞെടുപ്പ് ഫലം;
വോട്ട് രേഖപ്പെടുത്തിയവർ: 1398
അരുൺ സി ഗോവിന്ദ്
(എൽഡിഎഫ്) : 640
ഉണ്ണികൃഷ്ണൻ മാങ്ങോട്
(ബിജെപി): 541
വിജിത്ത് വിജയൻ
(യുഡിഎഫ്): 217
ഭൂരിപക്ഷം: 99 (എൽഡിഎഫ്)
-
ACCIDENT6 days ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
EDITORS CHOICE1 week ago
ഡയാനക്കിത് സ്വപ്ന സാഫല്യം: നാല്പാതം വയസിൽ ആത്മ സംതൃപ്തിയുടെ ഊർജവുമായി കാലിൽ നൃത്തചിലങ്കയണിഞ് എം. എ. കോളേജ് അദ്ധ്യാപിക
-
NEWS1 week ago
ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കുമാരി സ്നേഹ പോളിനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു
-
AGRICULTURE3 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CHUTTUVATTOM1 week ago
എം. എ. കോളേജിൽ അദ്ധ്യാപക ഒഴിവ്
-
NEWS1 week ago
മാർ ബസേലിയോസ് സിവിൽ സർവ്വീസ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു.
-
NEWS4 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS3 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
You must be logged in to post a comment Login