Connect with us

Hi, what are you looking for?

NEWS

പെരിയാര്‍ വാലി, ഇടമലയാര്‍ വാലി കനാലുകള്‍ തുറന്നു

കോതമംഗലം:  മഴ കുറഞ്ഞ് നദികളിലെ ജലനിരപ്പ് താഴ്ന്ന് ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ  ജലക്ഷാമം രൂക്ഷമായത് പരിഹരിക്കുന്നതിന് മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പെരിയാര്‍ വാലി, ഇടമലയാര്‍ വാലി കനാലുകള്‍ തുറന്നു. കഴിഞ്ഞ മാസം ആദ്യവാരം മുതല്‍ ജലസ്രോതസുകള്‍ വറ്റി തുടങ്ങിയിരുന്നു. രൂക്ഷമായ ജലക്ഷാമ പ്രശ്‌നം കണക്കിലെടുത്ത്് ജില്ല കളക്ടര്‍ ഇടപെട്ടാണ് കനാല്‍ തുറക്കാന്‍ തീരുമാനമായത്. ശനിയാഴ്ച ജില്ലയിലെ എം.എല്‍.എ.മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഇറിഗേഷന്‍, ജല അതോറിട്ടി ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ത്തിരുന്നു. കളക്ടര്‍ ഓരോ സ്ഥലത്തെയും വിവരശേഖരം നടത്തിയ ശേഷം ബന്ധപ്പെട്ടവര്‍ക്ക് കനാല്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയത്. വേനലില്‍ തുറക്കേണ്ട കനാലുകള്‍ ആദ്യമായാണ് കാലവര്‍ഷത്തില്‍ തുറക്കുന്നത്. ഡിസംബര്‍ പകുതിയോടെ തുറക്കേണ്ട കനാല്‍ പ്രത്യേക കാലവാസ്ഥ സാഹചര്യം കണക്കിലെടുത്താണ് മൂന്നര മാസം മുമ്പേ തുറന്നത്.
ഭൂതത്താന്‍കെട്ട് ഡാമില്‍ ജലനിരപ്പ് 34 മീറ്റര്‍ എത്തിയ പശ്ചാത്തലതത്തില്‍ ശനിയാഴ്ച വൈകിട്ടോടെ പെരിയാര്‍വാലി, ഇടമലയാര്‍ വാലി കനാലുകള്‍ തുറന്നു. കാലവര്‍ഷ മുന്നൊരുക്കമായി എല്ലാ വര്‍ഷവും ജൂണ്‍ മുതല്‍ ഭൂതത്താന്‍കെട്ട് ഡാമിന്റെ പതിനഞ്ച് ഷട്ടറും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ് പതിവ്. ഇക്കുറി പെരിയാറില്‍ ഉള്‍പ്പെടെ നദികളില്‍ ജലനിരപ്പ് വലിയ അളവില്‍ താഴ്ന്നതോടെ കഴിഞ്ഞ മാസം ആദ്യം തന്നെ ഭൂതത്താന്‍കെട്ട് ഡാമിന്റെ പതിമൂന്ന് ഷട്ടറും അടച്ചിരുന്നു. പെരിയാര്‍വാലിയുടെ ചെങ്കര റെഗുലേറ്റര്‍ തുറന്ന് മെയിന്‍ കനാല്‍ നിറഞ്ഞതോടെ അടിയോടിയില്‍ നിന്ന്്് ഹൈ ലെവല്‍ ലോ ലെവല്‍ കനാലുകളും ഇന്നലെ (ഞായറാഴ്ച) തുറന്ന് വിട്ടു. ആലുവ- പറവൂര്‍ മേഖലയിലേക്കും, കോലഞ്ചേരി- എടയ്ക്കാട്ടുവയല്‍ പ്രദേശത്തേക്കും ഉള്‍പ്പെടെ 752 കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന ചെറുതും വലുതുമായ നിരവധി കനാലുകളുടെ ശൃംഖലയാണ്. അതുപോലെ ഭൂതത്താന്‍കെട്ട് – ഇടമലയാര്‍ റോഡില്‍ എസ്. വളവിലെ ഇടമലയാര്‍ വാലിയുടെ റെഗുലേറ്റര്‍ തുറന്ന് തുണ്ടം വനത്തിലൂടെയുള്ള 22 കിലോമീറ്റര്‍ മെയിന്‍ കനാലിലൂടെ വെള്ളം തുറന്നാണ്   മലയാറ്റൂര്‍, മുളങ്കുഴി, അങ്കമാലി, മഞ്ഞപ്ര തുടങ്ങിയ വിവിധ പ്രദേശങ്ങളിലേക്ക്് ജല വിതരണം നടത്തുന്നത്.മെയിന്‍ കനാലുകളില്‍ വെള്ളം എത്തുമെങ്കിലും വിവിധ ബ്രാഞ്ച്, ഡിസ്ട്രിബ്യൂട്ടര്‍ കനാലുകളിലേക്ക് വെള്ളം എത്തുന്നത് വൈകും എന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കനാലുകളിലെ കാടും മാലിന്യവും നീക്കം ചെയ്ത്് പ്രതലത്തില്‍ വെള്ളം ഒഴുകിയെത്താന്‍ വാര്‍ഷിക അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടിയില്‍ കാട്ടാനക്കൂട്ടം വീടിന്റെ മുകളിലേക്ക് പനമരം മറിച്ചിട്ടു. പൊട്ടനാനിക്കല്‍ ബിനോയിയുടെ വീടിന്റെ മേല്‍ക്കൂരയിലേക്കാണ് ബുധനാഴ്ച പുലര്‍ച്ചെയെത്തിയ കാട്ടാനക്കൂട്ടം മരം മറിച്ചിട്ടത്. പുലര്‍ച്ചെ 3ഓടെ ഒച്ച കേട്ട് വീട്ടിലെ താമസക്കാരായ രാജന്‍,...

CHUTTUVATTOM

കോതമംഗലം:നേര്യമംഗലം ഗവ. ആശുപ്രതിയുടെ മതിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണത് 5 ദിവസം പിന്നിട്ടിട്ടും നീക്കംചെയ്യാത്തത് ചെറു വാഹനങ്ങൾ അപകടത്തിൽപ്പെടാൻ ഇടയാക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണു 15 മീറ്റർ നീളത്തിൽ മതിൽ ഇടിഞ്ഞു റോഡിലേക്കു...

ACCIDENT

കോതമംഗലം: വയറിങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നു വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കുത്തുകുഴി വലിയപാറ തേടശേരി ടി.എം. റോയി (56) ആണ് മരിച്ചത് . 4 മാസം മുൻപു നഗരത്തിലെ കെട്ടിടത്തിൽ...

NEWS

കോതമംഗലം: മാര്‍ക്കറ്റ്-ബൈപ്പാസ് ലിങ്ക് റോഡിന്‍റെ ഓരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിൽ തെങ്ങ് വീണ് പിന്നിലെ ഗ്ലാസ് തകർന്നു. ചേലാട് പട്ടമ്മാവുടി അനിലിന്‍റേതാണ് കാര്‍. ഇന്നലെ രണ്ടുമണിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍...

CHUTTUVATTOM

കോതമംഗലം: സീനായ് മാർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഷിബു തെക്കുംപുറം എം.എൽ.എയ്ക്ക് സ്വീകരണം നൽകി. പള്ളി വികാരിയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചേർന്ന് എം.എൽ.എയെ പൊന്നാട...

CHUTTUVATTOM

പെരുമ്പാവൂര്‍: മയക്കുമരുന്ന് ലഹരിയില്‍ പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ പരാക്രമം. റോഡിലൂടെ പോയ കാര്‍ തല്ലിപ്പൊളിക്കുകയും മറ്റുള്ളവരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ഒരാളെ അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു അക്രമിയുടെ പേരോ ഏത് നാട്ടുകാരനാണെന്നോ മറ്റു...

CHUTTUVATTOM

കോതമംഗലം:കോതമംഗലം എസ്എച്ച്ഒയ്ക്കെതിരായി വധഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്. അര്‍ജുന്‍ ആയങ്കിക്ക് മുമ്പ് അനുവദിച്ച ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാട്ടി കോതമംഗലം പോലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അര്‍ജുന്‍ ആയങ്കിയുടെ...

ACCIDENT

പെരുമ്പാവൂര്‍: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് 18 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചന്ദ്ര (25), ബിന്ദു (35), മിനു (30), അര്‍ബിന (22), സുല്‍ഫത്ത് (22), ജിഷ (44), അല്‍ഫോന്‍സ് (50), പ്രിന്‍സി...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബോട്ടണി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. എറണാകുളം വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ...

NEWS

കോതമംഗലം: ആലുവ–മൂന്നാർ രാജപാത വിഷയത്തിൽ വിധക്തരെ ഉൾപ്പെടുത്തി വിശതമായ ജൈവവൈവിദ്യ പഠനം നടത്തി തീരുമാനമെടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. പഴയ ആലുവ–മൂന്നാർ രാജപാതയുടെ പൂയംകുട്ടിമുതൽ പീണ്ടിമേട് വരെയുള്ള എട്ട് കിലോമീറ്ററോളം...

ACCIDENT

കോതമംഗലം: ദേശീയപാതയില്‍ നെല്ലിമറ്റത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ ഒടിഞ്ഞ പോസ്റ്റ് ബസ്സിന് മുകളിലേക്ക് പതിച്ചു. നെല്ലിമറ്റം കുത്തുകുഴി പള്ളിത്താഴത്ത് തിങ്കളാഴ്ച രാവിലെ 10.30...

NEWS

  കവളങ്ങാട്:കാലവര്‍ഷമെത്തിയിട്ടും കാളിയാര്‍ പുഴയില്‍ പറമ്പഞ്ചേരി തടയണയിലെ പലകകള്‍ നീക്കാത്തത് ഭീഷണിയായി. മഴ കനത്താല്‍ പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയോടൊപ്പം ശുദ്ധജലപദ്ധതികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നാണ് ആശങ്ക.വേനല്‍ക്കാലത്ത് ജലലഭ്യതയ്ക്കായി പുഴകളിലും തോടുകളിലുമുള്ള തടയണകളിലെ പലകകള്‍ കാലവര്‍ഷം...

error: Content is protected !!