പെരുമ്പാവൂർ: ഒറീസയിൽ നിന്ന് ടാങ്കർ ലോറിയിൽ 250 കിലോ കഞ്ചാവ് കടത്തിയ കേസിൽ പിടിയിലായ ഡ്രൈവർ തമിഴ്നാട് ഉസലാംപെട്ടി സ്വദേശി സെൽവകുമാറിനെ റിമാൻറ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃതത്തിലുള്ള പ്രത്യേക സംഘം കഞ്ചാവ് കടത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഒറീസയിലേക്കും അന്വേഷണം വ്യാപിപിക്കും. ഇയാളുടെ കേരളത്തിലെ കൂട്ടാളികളെക്കുറിച്ച് പോലീസ് പരിശോധിച്ച് വരികയാണ്. ഇടുക്കി ഭാഗത്തേക്ക് കൊണ്ടുപോവുകയാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ആർക്കുവേണ്ടിയാണ് എത്തിച്ചതെന്ന് അന്വേഷിച്ചു വരികയാണ്. സെൽവകുമാർ ഇതിനു മുമ്പും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ട്. ഇതും പരിശോധിക്കുന്നുണ്ട്. പ്രത്യേകം പാക്കറ്റുകളിൽ പൊതിഞ്ഞ് ടാങ്കർ ലോറിയുടെ രഹസ്യ അറകളിൽ സൂക്ഷിച്ചിരുന്ന 111 പായ്ക്കറ്റുകളാണ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വിഷു ദിനത്തിൽ പെരുമ്പാവൂർ ഇരവിച്ചിറയിൽ നിന്നും പിടികൂടിയത്.
