കോതമംഗലം :- ശ്രീലങ്കൻ ഫ്രോഗ് മൗത്ത് പക്ഷികളെക്കുറിച്ചുള്ള സർവ്വേ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ആരംഭിച്ചു. വനം വന്യജീവി വകുപ്പിൻ്റെ നേതൃത്വത്തിൽ കൊച്ചിൻ നാച്യുറൽ ഹിസ്റ്ററി സൊസൈറ്റി, തട്ടേക്കാട് നാച്യുറലിസ്റ്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് സർവ്വേ നടക്കുന്നത്. തട്ടേക്കാട് പക്ഷിസങ്കേതത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ശ്രീലങ്ക ഫ്രോഗ് മൗത്ത് അഥവ മാക്കാച്ചിക്കാട എന്ന പക്ഷിയുടെ എക്സ്ക്ലൂസീവ് സർവ്വേയാണ് ആരംഭിച്ചത്. 9 യൂണിറ്റുകളായി തിരിച്ച് 5 പേരടങ്ങുന്ന ടീം ആണ് വനത്തിൽ സർവ്വേയിൽ പങ്കെടുക്കുന്നത്. ഫ്രോഗ് മൗത്തിനെ കാണാൻ സാധ്യതയുളള മുഴുവൻ സ്ഥലങ്ങളിലും സൂക്ഷമ നിരീക്ഷണം നടത്തും. തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഫ്രോഗ് മൗത്തിൻ്റെ വിതരണം, എണ്ണം, കൂടുകൂട്ടൽ, പ്രജനനം തുടങ്ങിയവയെക്കുറിച്ചുള്ള സമഗ്ര പഠനമാണ് സർവ്വേ കൊണ്ട് ഉദ്യേശിക്കുന്നത്. സർവ്വേയുടെ ഭാഗമായി വനത്തിൽ നടത്തിയ പരിശോധനയിൽ തുടക്കത്തിൽ തന്നെ മാക്കാച്ചിക്കാടകളെ കാണാൻ കഴിഞ്ഞതോടെ സംഘാംഗങ്ങൾക്ക് ആവേശമായി.
തട്ടേക്കാട് ഐബി യിൽ വച്ച് നടന്ന ചടങ്ങിൽ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജയചന്ദ്രൻ സർവ്വേയുടെ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചിൻ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ വിഷ്ണു പ്രിയൻ കർത്താ അദ്ധ്യക്ഷത വഹിച്ചു . CNHS പ്രസി Dr. KG ദിലീപ് സർവ്വേ പ്രോട്ടോകോൾ അവതരി പ്പിച്ചു. അസി: വൈൽഡ്ലൈഫ് വാർഡൻ CT ഔസേഫ് മുഖ്യ സംഘാടകനായി. പക്ഷികളുടെ പഠനം മാത്രമല്ല, പരിസ്ഥിതിയെക്കുറിച്ചുള്ള പoനം കൂടിയാണ് ഈ സർവ്വേ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജയചന്ദ്രൻ പറഞ്ഞു. ഇനി മുതൽ എല്ലാവർഷവും തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിരീക്ഷണവും, പoനവും ഉണ്ടാകുന്നതിനാൽ മാക്കാച്ചിക്കാട കളുടെ എണ്ണം കൂടിയാലും കുറഞ്ഞാലും വ്യക്തമായി അറിയാൻ സാധിക്കുമെന്ന് തട്ടേക്കാട് പക്ഷിസങ്കേതം അസി: വൈൽഡ്ലൈഫ് വാർഡൻ CT ഔസേഫ് പറഞ്ഞു.
