NEWS
അതിജീവനത്തിനായി പൊരുതുന്ന യാക്കോബായ സഭയ്ക്ക് നീതി കിട്ടിയിട്ടില്ല; ജസ്റ്റിസ് ബി. കെമാൽ പാഷ
കോതമംഗലം :- മതനിരപേക്ഷ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ യാക്കോബായ സഭയ്ക്ക് അർഹമായ നീതി കിട്ടിയിട്ടില്ലെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ പ്രസ്താവിച്ചു. നീതി കിട്ടിയിട്ടില്ല എന്ന് മാത്രമല്ല നീതിതേടി എവിടെയും പോകാൻ പാടില്ലെന്ന വിചിത്ര വിധിയും ഇവിടെ സംഭവിച്ചിരിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാർതോമാ ചെറിയപള്ളി സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് മതമൈത്രി സംരക്ഷണ സമിതി സംഘടിപ്പിച്ചു വരുന്ന അനിശ്ചിത കാല രാപ്പകൽ റിലേ സത്യാഗ്രഹത്തിന്റെ 33-)0 ദിനത്തിലെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യാക്കോബായ സുറിയാനി സഭയുടെ 1934 ഭരണഘടനയുടെ ഒറിജിനൽ സുപ്രീംകോടതിയിൽ ഇതുവരെയും വന്നിട്ടില്ല. അതിന്റെ ഒരു പകർപ്പ് സ്വകാര്യവ്യക്തി അച്ചടിച് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട് എന്ന് മാത്രമേയുള്ളൂ. മഹാഭൂരിപക്ഷത്തിന്റെ പക്കൽ നിന്നും പള്ളി പിടിച്ചു വാങ്ങിയിട്ട് മറു വിഭാഗത്തിലെ ന്യൂനപക്ഷത്തിന് എന്ത് ചെയ്യാനാണ്, ഓർത്തഡോക്സ് വിഭാഗം ഈ കാര്യത്തിൽ വിശാലത കാണിക്കേണ്ടതാണ്, സഹോദര സ്നേഹം പ്രകടിപ്പിക്കേണ്ടത് ആണ്. ക്രൂരന്മാരായി മാറാൻ ഇവർക്ക് എങ്ങനെ കഴിയുന്നു അദ്ദേഹം ചോദിച്ചു.
ഭൂരിപക്ഷത്തെ ന്യൂനപക്ഷത്തിന്റെ ദാസന്മാരായി കഴിയാൻ ആണോ ഇവർ ലക്ഷ്യം വയ്ക്കുന്നത്. മൃതദേഹം വെച്ച് വിലപേശുന്നത് ശരിയല്ലെന്ന് കണ്ട് സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്നതിൽ തനിക്ക്സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം ഭരണകൂട ഭീകരതയാണ് ഭരണകൂടം ഈ ഭീകരത നടപ്പിലാക്കി വരികയാണ് ഇപ്പോൾ. പൗരത്വ ഭേദഗതി ബിൽ അതിന് ഉദാഹരണമാണ് ഈ ബിൽ ഏറ്റവും പെട്ടെന്ന് പിൻവലിക്കണം. കഷ്ടതയും ദുരിതമനുഭവിക്കുന്നവരുടെ കൂടെ ദൈവം എക്കാലവും പ്രവർത്തിക്കും എന്നതിന്റെ തെളിവാണ് ചെറിയ പള്ളിയിൽ രൂപീകൃതമായ മതമൈത്രി സംരക്ഷണ സമിതി എന്ന് തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ ശ്രേഷ്ഠ കാതോലിക്കാ ബാവ അറിയിച്ചു. ജാതി ജാതിമതഭേദമില്ലാതെ സന്മനസ്സുള്ള സമൂഹം ഒരുമിച്ചുകൂടി പള്ളി സംരക്ഷണത്തിനായി മുന്നോട്ടുവന്നത് എല്ലാ നാളിലും സ്മരിക്കപ്പെടുന്ന താണ്. പള്ളിയിലെ വിശ്വാസം പോലെ തന്നെയാണ് പള്ളിയിൽ നിന്നുള്ള ജാതി മതഭേദമില്ലാത്ത പ്രവർത്തനങ്ങളുമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
ചടങ്ങിൽ രണ്ടു ഹൈന്ദവ കുടുംബങ്ങൾക്ക് മാർതോമാ ചെറിയപള്ളി നിർമിച്ചുനൽകിയ ഭവനങ്ങളുടെ താക്കോൽ ദാനം നിർവഹിക്കപ്പെട്ടു. ശ്രേഷ്ഠ കാതോലിക്കാ ബാവായും, ജസ്റ്റിസ് കെമാൽ പഷായും ചേർന്ന് വാളറ ഉരുളിചാലിൽ മിനി കുട്ടപ്പൻ, കമ്പിളികണ്ടം കാളകൂടത്ത് വിഷ്ണു സായി എന്നിവർക്ക് ഭവനങ്ങളുടെ താക്കോൽ കൈമാറി. കൺവീനർ എ. ജി ജോർജ് അധ്യക്ഷത വഹിച്ചു. ആന്റണി ജോൺ എം എൽ എ, മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെ എ. നൗഷാദ്, എ. റ്റി പൗലോസ് , പി. ടി. ജോണി, പി. എ. സോമൻ, ഭാനുമതി രാജു, അഡ്വ. സി. ഐ ബേബി, ബിനോയ് മണ്ണഞ്ചേരി, ഫാ. എൽദോസ് കാക്കനാട്ട്, ഫാ.ബിജു അരീക്കൽ, ഫാ.ബേസിൽ കൊറ്റിക്കൽ, എന്നിവർ പ്രസംഗിച്ചു.
NEWS
നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു.

കോതമംഗലം : നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കന്ററി വിഭാഗം പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പി നിർവഹിച്ചു. ആന്റണി ജോണി എംഎൽഎ അധ്യക്ഷത വഹിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,വൈസ് പ്രസിഡന്റ് ജിംസിയ ബിജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കണ്ണൻ പി എം,ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി പ്രകാശ്, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ ജോബി തോമസ്, വി എച്ച് എസ് എസ് പ്രിൻസിപ്പൽ അജി സി എസ്, സ്കൂൾ പ്രിൻസിപ്പൽ മഞ്ജു വി ആർ,ഹെഡ്മിസ്ട്രസ് ഡിഫി ജോസഫ്, പിടിഎ പ്രസിഡന്റ് ഷിജു എം എം, എസ് എം സി ചെയർമാൻ രാഗേഷ് എം ബി എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ, സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി സ്വാഗതവും സീനിയർ അധ്യാപകൻ രതീഷ് ബി നന്ദിയും രേഖപെടുത്തി.
NEWS
പന്ത്രപ്രയിലെ ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി

കുട്ടമ്പുഴ : വനാന്തർഭാഗത്തുള്ള ആദിവാസികുടികളിൽ നിന്നും ഇറങ്ങി വന്ന പന്തപ്രയിൽ താമസിക്കുന്നവരെ എംപി ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ദൂരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി കുടികളായ മാപ്പിളപ്പാറ മീൻകുളം ഉറിയം പെട്ടി വാരിയം എന്നിവിടങ്ങളിൽ നിന്നാണ് ആദിവാസി കുടുംബങ്ങൾ അവരുടെ വീടുകളും കൃഷിസ്ഥലങ്ങളും ഉപേക്ഷിച്ച് പന്തപ്രയിൽ വന്ന് താമസിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം മൂലം ഉൾവനങ്ങളിലെ കുടികളിൽ ജീവിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഉരുളൻതണ്ണിക്ക് സമീപമുള്ള പന്തപ്ര കുടിയിൽ കുടിയേറുന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 218 കുടുംബങ്ങൾക്കുള്ള സ്ഥലം അളന്ന് തിരിച്ചിട്ടുള്ളതാണ്. 68 കുടുംബങ്ങളാണ് ഇപ്പോൾ പന്തപ്രയിൽ താമസിക്കുന്നത്. ബാക്കിയുള്ള സ്ഥലം അളന്നുതിരിച്ച് തരണം എന്നാണ് ആദിവാസികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ സഹായവും ചെയ്യാമെന്ന്എംപി ആദിവാസികളോട് പറഞ്ഞു. യാതൊരു സുരക്ഷയും ഇല്ലാത്ത പ്ലാസ്റ്റിക് ഷെഡ്ഡുകളിൽ ആണ് ആദിവാസികൾ ഇപ്പോൾ താമസിക്കുന്നത്. ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് എം പി ഡീൻ കുര്യാക്കോസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
NEWS
ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചു : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി രൂപ മുടക്കിയാണ് ആധുനിക രീതിയിൽ റോഡ് നവീകരിക്കുന്നത്. ആയക്കാട് ജംങ്ഷനിൽ നിന്ന് ആരംഭിച്ച് മുത്തംകുഴി-കുളങ്ങാട്ടുകുഴി വഴി- വേട്ടാമ്പാറ വരെയുള്ള 11 കിമി ദൂരമാണ് നവീകരിക്കുന്നത്.
തണ്ണിക്കോട്ട് പാലം, വേട്ടാമ്പാറ പഠിപ്പാറ പാലം എന്നീ രണ്ടു പാലങ്ങളും പുനർ നിർമ്മിക്കും. കൂടാതെ 10 കൾവർട്ടുകൾ ആവശ്യമായ ഇടങ്ങളിൽ ഡ്രൈനേജ് സംവിധാനങ്ങളും നിർമ്മിക്കും. 5.5 മീറ്ററിൽ വീതി കൂട്ടിയാണ് റോഡ് നിർമ്മിക്കുന്നത്. റോഡ് സേഫ്റ്റിയുടെ ഭാഗമായി സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വേട്ടാമ്പാറയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 500 മീറ്റർ ദൂരവും കുളങ്ങാട്ടുകുഴിയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 250 മീറ്റർ ദൂരവും പ്രസ്തുത പദ്ധതിയുടെ ഭാഗമായി നവീകരിക്കും.
സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം സി ആർ ഐ എഫ് സ്കീമിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നതിന് വേണ്ടി 16 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഗ്രാമീണമേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും,സി ഡി വർക്കുകൾ വേഗത്തിൽ ആരംഭിക്കുമെന്നും, തുടർച്ചയിൽ കാലവർഷതിന് ശേഷം അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും എം എൽ എ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ദേശീയ പാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു
-
ACCIDENT1 week ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
CHUTTUVATTOM2 days ago
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്
-
AGRICULTURE1 week ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME5 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
CRIME24 hours ago
മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.
-
NEWS1 week ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
-
CRIME23 hours ago
മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
-
NEWS1 week ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
You must be logged in to post a comment Login