NEWS
തൃക്കാരിയൂരപ്പന്റെ മണ്ണിൽ നിന്ന് മത മൈത്രി സ്മരണകളുണർത്തി വിശ്വാസ ജ്യോതിപ്രയാണം നടത്തി.

കോതമംഗലം: മാർതോമ ചെറിയപള്ളിയും പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മത മൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന സമര പരമ്പരയുടെ ഭാഗമായി അറുപത്തിയൊന്നാം ദിനത്തിൽ ചരിത്രം പേറുന്ന തൃക്കാരിയൂരിൽ നിന്നും രാജീവ് ഗാന്ധി സ്റ്റഡി സെന്ററിന്റെ അഭിമുഖ്യത്തിൽ ചെറിയ പള്ളിയിലേക്ക് നൂറുകണക്കിന് നാനാജാതിമതസ്ഥർ പങ്കെടുത്ത വിശ്വാസ ജ്യോതിപ്രയാണം നടത്തി. മഹാദേവന്റെ അനുഗ്രഹ ചൈതന്യത്താൽ പ്രഭ ചൊരിഞ്ഞു നിൽക്കുകയും ദേവ നാമം ഉച്ചരിച്ച് ഉണരുകയും ഉറങ്ങുകയും സർവ്വം ദേവമായി കാണുകയും ചെയ്യുന്ന പുണ്യ ഗ്രാമമായ തൃക്കരിയൂരിന് കേരള ഉല്പത്തിയുമായി ബന്ധമുണ്ട്. പരശുരാമൻ അന്തർധാനം ചെയ്തുവെന്ന് കരുതപ്പെടുന്ന തൃക്കാരിയൂർ മഹാദേവക്ഷേത്രവും ചെറിയ പള്ളിയുമായി നൂറ്റാണ്ടുകളായി ഇഴപിരിയാത്ത മതമൈത്രി സാഹോദര്യബന്ധം ഉണ്ട്.
335 വർഷം മുൻപ് കോഴിപ്പിള്ളിയിൽ ചക്കാലക്കുടിയിൽ എത്തിയപരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയെ ചെറിയ പള്ളിയിലേക്ക് ആനയിച്ചത് ഹൈന്ദവ കുടുംബത്തിലെ ചക്കാല നായർ യുവാവായിരുന്നു. പരിശുദ്ധ ബാവ പള്ളിയിലെത്തി പതിമൂന്നാം ദിവസം കാലം ചെയ്തു പള്ളിയിൽ ഖബറടക്കപ്പെട്ടതിനെ തുടർന്ന് എല്ലാവർഷവും ബാവായുടെ ഓർമ്മപെരുന്നാളിന് നായർ കുടുംബത്തിലെ പിൻതലമുറയിൽപെട്ടവരിലൊരാൾ പതിവ് മുടങ്ങാതെ നഗരപ്രദക്ഷിണത്തിന് മുന്നിൽ തൂക്കുവിളക്കേന്തുന്ന പതിവുണ്ട്. ഇത്തരത്തിൽ തൂക്കുവിളക്ക് എടുക്കാനെ ത്തുന്ന നായർ കുടുംബാംഗം ദിവസങ്ങളോളം നോമ്പുനോറ്റ് തൃക്കാരിയൂർക്ഷേത്രക്കുളത്തിൽ നിത്യവും മുങ്ങി കുളിച്ച് അമ്പലത്തിൽ എത്തി പ്രാർത്ഥിച്ച് ഒരുങ്ങിയാണ് ചെറിയപള്ളിയിലെ തൂക്കുവിളക്ക് പിടിക്കുവാൻ എത്തുന്നത്. ഏതാനും വർഷങ്ങൾക്കു മുൻപ് വരെ ക്ഷേത്രത്തിൽ നിന്നും ചെറിയ പള്ളിയിലേക്ക് എതിരേല്പും ഘോഷയാത്രയും നടത്തിയിരുന്നു. ഈ പാരമ്പര്യത്തിന്റെ ഓർമ്മകളുണർത്തിയായിരുന്നു വിശ്വാസ ജ്യോതിപ്രയാണം തൃക്കാരിയൂരിൽ നിന്നും പുറപ്പെട്ടത്.
ഭക്തിനിർഭരമായ ചടങ്ങിൽ റിട്ടയേർഡ് ലേബർ കമ്മീഷണർഇ.വി. നാരായണൻ നമ്പൂതിരി വിശ്വാസ ജ്യോതി ക്യാപ്റ്റൻ ചന്ദ്രലേഖ ശശിധരന് കൈമാറി ഉത്ഘാടനം ചെയ്തു. മത മൈത്രി സംരക്ഷണ സമിതി ചെയർമാൻ എ. ജി.ജോർജ് രാജീവ് ഗാന്ധി സ്റ്റഡി സെന്റർ ചെയർമാൻ എം. എം. പ്രവീണിൽ നിന്നും പതാക ഏറ്റുവാങ്ങി. ചടങ്ങിൽ വികാരി ഫാ:ജോസ് പരത്തുവയലിൽ, പി.എ. സോമൻ, ഇ.കെ സേവ്യർ, കെ.എ.നൗഷാദ്,പി. ടി. ജോണി, കെ.പി. ബാബു, അബു മൊയ്‌തീൻ, പി.പി. തങ്കപ്പൻ, അനിൽ മാത്യു, എൻ. കെ. ശശിധരൻ, വിജിത് വിജയൻ, വി. കെ. ഗോപിനാഥൻ നായർ, പോൾ. എസ്.ഡേവിഡ്, റോയി.കെ.പോൾ, പി. സി.ജോർജ്, സി. ഐ.ബേബി,ബിനോയ് തോമസ് മണ്ണഞ്ചേരി,കെ. ഐ. ജേക്കബ്, എൻ.സി. ചെറിയാൻ, എന്നിവർ നേതൃത്വം നൽകി. തുടർന്ന് കിലോമീറ്ററുകൾ കാൽനടയായി നൂറുകണക്കിന് വിശ്വാസ സമൂഹത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശ്വാസ ജ്യോതി ചെറിയ പള്ളിയിലേക്ക് പുറപ്പെട്ടു.
വഴിമധ്യേ തങ്കളം ക്ഷേത്രപ്പടി, തങ്കളം മുസ്‌ലിംപള്ളിപ്പടി, ഗവൺമെന്റ് ആശുപത്രിപ്പടി ടൗൺ മുസ്ലിം പള്ളിക്കവല, മുനിസിപ്പൽ ജംഗ്ഷൻ, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ ഗാന്ധി സ്‌ക്വയർ, ഹൈറേഞ്ച് ജംഗ്ഷനിലെ ഫാത്തിമ മാതാ കുരിശടി കവല, ചെറിയപള്ളിത്താഴം, എന്നിവിടങ്ങളിൽ വൻ സ്വീകരണം നൽകി. വിവിധ സ്വീകരണ യോഗങ്ങളിൽ വിവിധ കക്ഷി നേതാക്കളായ മഞ്ജു സിജു, കെ എം അഷ്റഫ്, മൈതീൻ ഇഞ്ചക്കു ടി, ബേബിആഞ്ഞിലിവേലിൽ, അഡ്വ:മാത്യു ജോസഫ്, അഡ്വ: രാജേഷ് രാജൻ എന്നിവർപ്രസംഗിച്ചു. മതമൈത്രി സംരക്ഷണസമിതിയുടെ നേതൃത്വത്തിലുള്ള സമര പരമ്പരയിൽ 62-)0ദിവസമായ ചൊവ്വാഴ്ച വേറിട്ട സമര പരിപാടിയാണ് ഒരുക്കിയിട്ടുള്ളത്. മഞ്ഞനിക്കര തീർഥയാത്ര സംഘത്തിലെ നൂറുകണക്കിന് വിശ്വാസികളും മതമൈത്രി സംരക്ഷണ സമിതി ഭാരവാഹികളും പ്രവർത്തകരും വിശ്വാസി സമൂഹവും പുലർച്ചെ 5.45 ന് ചെറിയപള്ളിയിലെ അനിശ്ചിതകാല രാപകൽ സത്യാഗ്രഹ പന്തലിൽ പുലർ കാല സമ്മേളനം നടത്തും. വിവിധ വിശിഷ്ടാതിഥികൾ പങ്കെടുക്കും.
NEWS
പന്ത്രപ്രയിലെ ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി

കുട്ടമ്പുഴ : വനാന്തർഭാഗത്തുള്ള ആദിവാസികുടികളിൽ നിന്നും ഇറങ്ങി വന്ന പന്തപ്രയിൽ താമസിക്കുന്നവരെ എംപി ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ദൂരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി കുടികളായ മാപ്പിളപ്പാറ മീൻകുളം ഉറിയം പെട്ടി വാരിയം എന്നിവിടങ്ങളിൽ നിന്നാണ് ആദിവാസി കുടുംബങ്ങൾ അവരുടെ വീടുകളും കൃഷിസ്ഥലങ്ങളും ഉപേക്ഷിച്ച് പന്തപ്രയിൽ വന്ന് താമസിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം മൂലം ഉൾവനങ്ങളിലെ കുടികളിൽ ജീവിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഉരുളൻതണ്ണിക്ക് സമീപമുള്ള പന്തപ്ര കുടിയിൽ കുടിയേറുന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 218 കുടുംബങ്ങൾക്കുള്ള സ്ഥലം അളന്ന് തിരിച്ചിട്ടുള്ളതാണ്. 68 കുടുംബങ്ങളാണ് ഇപ്പോൾ പന്തപ്രയിൽ താമസിക്കുന്നത്. ബാക്കിയുള്ള സ്ഥലം അളന്നുതിരിച്ച് തരണം എന്നാണ് ആദിവാസികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ സഹായവും ചെയ്യാമെന്ന്എംപി ആദിവാസികളോട് പറഞ്ഞു. യാതൊരു സുരക്ഷയും ഇല്ലാത്ത പ്ലാസ്റ്റിക് ഷെഡ്ഡുകളിൽ ആണ് ആദിവാസികൾ ഇപ്പോൾ താമസിക്കുന്നത്. ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് എം പി ഡീൻ കുര്യാക്കോസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
NEWS
ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചു : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി രൂപ മുടക്കിയാണ് ആധുനിക രീതിയിൽ റോഡ് നവീകരിക്കുന്നത്. ആയക്കാട് ജംങ്ഷനിൽ നിന്ന് ആരംഭിച്ച് മുത്തംകുഴി-കുളങ്ങാട്ടുകുഴി വഴി- വേട്ടാമ്പാറ വരെയുള്ള 11 കിമി ദൂരമാണ് നവീകരിക്കുന്നത്.
തണ്ണിക്കോട്ട് പാലം, വേട്ടാമ്പാറ പഠിപ്പാറ പാലം എന്നീ രണ്ടു പാലങ്ങളും പുനർ നിർമ്മിക്കും. കൂടാതെ 10 കൾവർട്ടുകൾ ആവശ്യമായ ഇടങ്ങളിൽ ഡ്രൈനേജ് സംവിധാനങ്ങളും നിർമ്മിക്കും. 5.5 മീറ്ററിൽ വീതി കൂട്ടിയാണ് റോഡ് നിർമ്മിക്കുന്നത്. റോഡ് സേഫ്റ്റിയുടെ ഭാഗമായി സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വേട്ടാമ്പാറയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 500 മീറ്റർ ദൂരവും കുളങ്ങാട്ടുകുഴിയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 250 മീറ്റർ ദൂരവും പ്രസ്തുത പദ്ധതിയുടെ ഭാഗമായി നവീകരിക്കും.
സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം സി ആർ ഐ എഫ് സ്കീമിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നതിന് വേണ്ടി 16 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഗ്രാമീണമേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും,സി ഡി വർക്കുകൾ വേഗത്തിൽ ആരംഭിക്കുമെന്നും, തുടർച്ചയിൽ കാലവർഷതിന് ശേഷം അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും എം എൽ എ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ദേശീയ പാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു
NEWS
വീടിനു നേരെ കാട്ടു കൊമ്പന്റെ ആക്രമണം: ഭയന്ന് വിറച്ചു വീട്ടുകാർ

കോതമംഗലം :- കോട്ടപ്പടി വടക്കുംഭാഗത്ത് വീടിനു നേരെ കാട്ടാനയാക്രമണം; ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. വടക്കുംഭാഗം, തൂപ്പനാട്ട് വേലായുധൻ്റെ വീടിനു നേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്. വേലായുധൻ്റ ഭാര്യ ഷിജിയും രണ്ട് മക്കളും വീടിനുള്ളിൽ ഉറങ്ങുമ്പോഴാണ് വീടിനു നേരെ കാട്ടു കൊമ്പൻ്റെ അതിക്രമം നടന്നത്.
വീടിൻ്റെ പുറകുവശത്ത് എത്തിയ ആന വാഴ മറിച്ചിടുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. വാഴ തീറ്റ കഴിച്ച ശേഷം വീടിൻ്റെ മുൻവശത്തെത്തിയ ആന ജനാലച്ചില്ലുകൾ തകർക്കുകയും വീടിൻ്റെ ഭിത്തി കൊമ്പു കൊണ്ട് കുത്തുകയുമായിരുന്നു. ഭിത്തിയിൽ തുള വീണിട്ടുണ്ട്.തുടർന്ന് വീടിനോട് ചേർന്നുള്ള കയ്യാലയും തകർത്ത് ആന കോട്ടപ്പാറ വനമേഖലയിലേക്ക് മടങ്ങി. കോട്ടപ്പാറ വനമേഖലയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. ആനയെത്തുമ്പോൾ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നുവെന്നും വല്ലാതെ പേടിച്ചു പോയെന്നും വീട്ടമ്മ ഷിജി പറഞ്ഞു.
-
ACCIDENT1 week ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
AGRICULTURE6 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME4 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
NEWS6 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
-
NEWS7 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS1 week ago
ഫാം പ്ലാൻ പദ്ധതി പ്രകാരം പ്രീമിയം ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചു
-
CRIME1 week ago
ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ
-
NEWS3 days ago
ഹൈമാസ്റ്റ് ലൈറ്റിനായി പൂവിതറി ചന്ദനത്തിരി കത്തിച്ച് കോട്ടപ്പടിക്കാർ
You must be logged in to post a comment Login