Connect with us

Hi, what are you looking for?

NEWS

ഭൂതത്താൻകെട്ട് ഡാമിൽ വെള്ളം പിടിച്ചു

കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിൽ വെള്ളം പിടിച്ചു.ക്യാച്ച്മെൻറ് ഏരിയയിൽ നിരവധി കർഷകരുടെ നെൽകൃഷി വെള്ളത്തിനടിയിലായി നാശത്തിൻ്റെ വക്കിൽ. പെരിയാര്‍വാലിയുടെ ക്യാച്ച്‌മെന്റ് ഏരിയയിലെ ഏക്കര്‍കണക്കിന് പ്രദേശത്തെ നെല്‍കൃഷിയാണ് വെള്ളത്തിലായിരിക്കുന്നത്.ഭൂതത്താന്‍കെട്ട് ഡാം തുറന്ന് പെരിയാറില്‍ ജലനിരപ്പ് കുറച്ചതിനേതുടര്‍ന്ന് വെള്ളമിറങ്ങിയ ഇടങ്ങളിലാണ് കൃഷിയിറക്കിയിട്ടുള്ളത്.എല്ലാവര്‍ഷവും ഇങ്ങനെ കൃഷി ചെയ്യാറുണ്ട്.ജൂണ്‍ മാസത്തില്‍ വെള്ളമിറക്കിയാല്‍ നവംബര്‍,ഡിസംബര്‍ മാസങ്ങളിലാണ് സാധാരണ വീണ്ടും വെള്ളം പിടിക്കുന്നത്.ഈ കാലയളവിനുള്ളില്‍ കൃഷിയിറക്കി വിളവെടുപ്പ് നടത്തുകയാണ് ചെയ്യുന്നത്.ഇതേ രീതിയില്‍ ഇത്തവണയും കൃഷിയിറക്കിയ കർഷകർക്ക് പെരിയാര്‍വാലിയുടെ അപ്രതീക്ഷിത നടപടി തിരിച്ചടിയായി.കഴിഞ്ഞദിവസം ഡാം അടച്ച് പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തിയതോടെ കീരംപാറ പഞ്ചായത്തിലെ പാലമറ്റം, ചീക്കോട് തുടങ്ങിയ പ്രദേശങ്ങളല്ലാം കൃഷിയിറക്കിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. ദിവസങ്ങളോളം ഇങ്ങനെ കിടന്നാല്‍ കൃഷി അപ്പാടെ നശിക്കും.മൂന്നാഴ്ചയോളം പ്രായമായ കൃഷിയാണിത്.പതിനായിരക്കണക്കിന് രൂപയാണ് ഓരോ കര്‍ഷകനും നഷ്ടമാകുന്നത്.പെരിയാര്‍വാലിയുടെയോ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുടേയോ അനുമതിയില്ലാതെയാണ് ക്യാച്ച്‌മെന്റ് ഏരിയയിലെ കൃഷി.അനധികൃതമെന്ന് പറയാനുമാകില്ല.ഒരു കീഴ് വഴക്കമായി പതിറ്റാണ്ടുകളായി തുടരുന്നതാണിത്.വരുമാനവും വീട്ടാവശ്യത്തിനുള്ള അരിയും ഈ കൃഷിയിലൂടെ സമ്പാദിക്കാന്‍ നിരവധിപേര്‍ക്ക് കഴിയുന്നു എന്നതാണ് പ്രത്യേകത.പെരിയാര്‍വാലി ഏറ്റെടുക്കുന്നതിന് മുമ്പ് വിസ്തൃതമായ നെല്‍പ്പാടമായിരുന്ന പ്രദേശങ്ങളാണ് ഹൃസ്വകാലത്തേക്ക് കൃഷിയിടമായി പരിണമിക്കുന്നത്.അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ കൃഷിനാശം സംബന്ധിച്ചുള്ള പരാതി ഉദ്യോഗസ്ഥര്‍ നിഷ്‌കരുണം തള്ളികളയുകയാണ്. ഭൂതത്താന്‍കെട്ടിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള തടാകത്തില്‍ വെള്ളംനിറക്കാനാണ് ഡാമിന്റെ ഷട്ടര്‍ വീണ്ടും അടച്ചതെന്നാണ് വിവരം.ഏതാനും ദിവസം മുമ്പ് ചെക്ക്ഡാം തുറന്ന് തടാകം വറ്റിച്ചിരുന്നു.ഏറെ പ്രതീക്ഷയോടെ കൃഷിയിറക്കിയ കര്‍ഷകര്‍ സങ്കടത്തിലാണ്.ഇത്രയും ദിവസത്തെ കഠിനാദ്ധ്വാനം വെള്ളത്തിലാകുന്നത് നോക്കിനില്‍ക്കാനെ കർഷകർക്ക് കഴിയുന്നുള്ളു. കൂടുതൽ ദിവസങ്ങൾ വെള്ളം പിടിക്കാതെ ഡാം തുറന്ന് കൃഷിയിടങ്ങള്‍ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

You May Also Like

NEWS

കോതമംഗലം: നാഷണല്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കോതമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചെറുവട്ടൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജവാന്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ കോ – ഓപ്പറേറ്റീവ് സൊസൈറ്റി...

NEWS

  കോതമംഗലം: കേരള കോണ്‍ഗ്രസ് നേതാവും, മുന്‍ മന്ത്രിയുമായിരുന്നു ടി.യു കുരുവിളയുടെ ഭൗതീക ശരീരം ഔദ്യോഗിക ബഹുമതികളോടെ ചേലാട് സെന്റ്. സ്റ്റീഫന്‍സ് ബസാനിയ വലിയ പള്ളിയില്‍ സംസ്‌കരിച്ചു. രാവിലെ വീട്ടിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം...

NEWS

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിലെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള പതിനാല് കിലോമീറ്റര്‍ ഭാഗം യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഹൈക്കോടതി...

CHUTTUVATTOM

കോതമംഗലം: വിവാഹത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടതിന് യുവതിയെ ക്രൂരമായി മര്‍ദിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മര്‍ദനശേഷം കൈകള്‍ക്കൂട്ടിക്കെട്ടി യുവതിയെ വഴിയില്‍ ഉപേക്ഷിച്ചു.കോതമംഗലം സ്വദേശി നിധിന്‍ ആണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. നിധിന്റെ വിവാഹം ഈ...

ACCIDENT

മൂവാറ്റുപുഴ: വാഴക്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ 130 ജംഗ്ഷന്‍ കണ്ടത്തില്‍ മൂസയുടെ ഭാര്യ അനീഷ (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ...

NEWS

കോതമംഗലം: കേരള കോൺഗ്രസ് നേതാവും, മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്നു ടി.യു കുരുവിളക്ക് ആദരാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി വി. ഡി സതീശൻ ചേലാട് വസതിയിലെത്തി. എം.എൽ.എ ആയും പൊതുമരാമത്ത് മന്ത്രിയായും, സംസ്ഥാന ഹൗസിംഗ്...

NEWS

കോതമംഗലം: കേരളത്തിലെ ആദ്യത്തെ ബൗസ്ട്രിംഗ് ആര്‍ച്ച് ബ്രിഡ്ജ് (വില്ലിന്റെ ഞാണ്‍ പോലെയുള്ള ആര്‍ച്ച് പാലം) നേര്യമംഗലത്ത് ഓഗസ്റ്റില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തിയ ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു....

NEWS

കോതമംഗലം: മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ചേലാട് തോമ്പ്രയിൽ ടി.യു. കുരുവിള അന്തരിച്ചു 90 വയസായിരുന്നു. മേയ് 12ന് ആണ് ശ്വസതടസം അടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കുരുവിളയെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍...

NEWS

മൂവാറ്റുപുഴ: തമിഴ്‌നാട്ടില്‍നിന്നും വീട്ടുജോലിക്കെത്തിച്ച ഏഴുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ തെളിവുകളുടെ ആഭാവത്തില്‍ കോടതി വെറുതെവിട്ടു. ഒന്നാം പ്രതി സിന്ധു നായര്‍, ഭര്‍ത്താവ് അഡ്വ. ജോസ് കുര്യന്‍, കുട്ടിയെ ജോലിക്കെത്തിച്ച ഏജന്റ് നാഗപ്പന്‍...

News

കോതമംഗലം: കേരളത്തിലെ പ്രമുഖ ഫര്‍ണിച്ചര്‍ വ്യവസായ-വ്യാപാര കേന്ദ്രങ്ങളിലൊന്നായ നെല്ലിക്കുഴിയെ ഫര്‍ണിച്ചര്‍ ഹബ്ബായി ഉയര്‍ത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല. സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഫര്‍ണിച്ചര്‍ ഹബ്ബ് നെല്ലിക്കുഴിയില്‍ സ്ഥാപിക്കുമെന്ന് അവകാശവാദമുണ്ടായിരുന്നെങ്കിലും ചില യോഗങ്ങള്‍ വിളിച്ചുചേര്‍ത്തതൊഴിച്ചാല്‍...

NEWS

പോത്താനിക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പോത്താനിക്കാട് യൂണിറ്റിന്റെ 2025 – 26 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും, ഭരണണമിതി തെരഞ്ഞെടുപ്പും, യൂണിറ്റ് ഡയറക്ടറി പ്രകാശനവും നടന്നു. ജില്ലാ ട്രഷറര്‍ സി.എസ്. അജ്മല്‍...

NEWS

കോതമംഗലം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ് ബ്യുറോ അംഗവുമായ പിണറായി വിജയനെതിരെയുള്ള രാഷ്ട്രീയ പ്രേരിതമായ ഇഡി റെയിഡില്‍ പ്രതിഷേധിച്ച് സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റി നെല്ലിമറ്റത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സിപിഐഎം...

error: Content is protected !!