Connect with us

Hi, what are you looking for?

EDITORS CHOICE

കാഴ്ച്ച വിരുന്നൊരുക്കി കാട്ടുപോത്തുകൾ ; ഇടമലയാറിൽ സുലഭം, തട്ടേക്കാടിൽ വിരളം

കോതമംഗലം : കാൽ കുളമ്പിന് മുകളിൽ വെള്ളകുപ്പായം പോലെയുള്ള രോമങ്ങളും , മസ്സിൽ പെരുപ്പിച്ച ശരീര ഭംഗിയും , കൃത്യമായ അളവുകളോടുകൂടിയുള്ള കൊമ്പുകളും, ഉയർന്ന ചെവികളും, ധീരമായ തലയെടുപ്പും ചേർന്നുള്ള വന്യമൃഗത്തെ അടുത്ത് കാണുവാനുള്ള അവസരമാണ് ഇപ്പോൾ വടാട്ടുപാറ നിവാസികൾക്ക് വന്ന് ചേർന്നിരിക്കുന്നത്. വഴിമദ്ധ്യേ സഹ്യന്റെ മക്കളെ കണ്ട് ശീലിച്ചവർക്ക്, ഇപ്പോൾ ഇന്ത്യൻ ബൈസൺ (Gaur) എന്നറിയപ്പെടുന്ന കാട്ടുപോത്തുകളെ റോഡിൽ കണ്ട് തുടങ്ങിയിരിക്കുകയാണ്. വടാട്ടുപാറയിൽ നിന്നും ചക്കിമേടിനും മീരാൻ സിറ്റിക്കും തിരിയുന്നതിന് മുൻപുള്ള റോഡിൽ കാട്ടുപോത്തിനെ കണ്ടത് വഴിയാത്രക്കാർക്ക് അത്ഭുതമാവുകയായിരുന്നു. കൂട്ടമായി സഞ്ചരിക്കുവാൻ താൽപ്പര്യപ്പെടുന്ന കാട്ടുപോത്തുകൾ ഒറ്റതിരിഞ്ഞു കാണുന്നത് നാട്ടുകാരിൽ ആശങ്ക ഉളവാക്കുകയും ചെയ്യുന്നു.

ഇടമലയാർ വനമേഖലയിൽ കാട്ടുപോത്തുകളുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, അതിന് നിരവധി കാരണങ്ങൾ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ പക്ഷി ശാസ്ത്രജ്ഞൻ (Ornithologist)
ഡോക്ടർ ആർ സുഗതൻ വെളിപ്പടുന്നു. ഭൂതത്താൻകെട്ട് ജലസംഭരണിയുടെ തീരങ്ങളിൽ പുല്ല് ധാരാളമായി വളരുന്നതാണ് പ്രധാന കാരണം. മുൻവർഷങ്ങളെ അപേക്ഷിച്ചു അണക്കെട്ടിലെ ജലം കൂടുതൽ മാസങ്ങൾ തുറന്ന് വിടുന്നത് വഴി പുഴയിൽ ജലവിതാനം താഴുകയും , തീരങ്ങളിൽ പുല്ല് ധാരാളമായി വളരുകയും ചെയ്യുന്നു. കാട്ടുപോത്തുകൾക്ക് ഏറെയിഷ്ടമുള്ള കുറ്റിപ്പുല്ലുകൾ മേഞ്ഞു തിന്നുവാനായി ഇവ കൂട്ടമായി വരുന്നതും പതിവാണ്. തുറസ്സായ സ്ഥലങ്ങളിലെ പുൽമേടുകളിൽ കൂട്ടമായി വന്ന് മേയുവാൻ താല്പര്യമുള്ള വന്യമൃഗമാണ് കാട്ടുപോത്തുകൾ.

ഇടമലയാർ വനത്തിന്റെ ഉൾമേഖലകളിൽ കണ്ട് വന്നിരുന്ന കാട്ടുപോത്തുകൾ ഇപ്പോൾ തങ്ങളുടെ തനത് ആഹാര ആവാസ വ്യവസ്ഥ പെരിയാർ തീരങ്ങളിൽ സൃഷ്ഠിക്കപ്പെട്ടപ്പോൾ അതിൽ ആകൃഷ്ടരായി വരുന്നതാണ്. ചില ആൺ പോത്തുകൾ കൂട്ടം വിട്ട് ഒറ്റതിരിഞ്ഞു നടക്കുക പതിവാണെന്നും , ചിലപ്പോൾ അവ അപകടകാരികൾ ആകുവാൻ സാധ്യതയുണ്ടെന്നും ഡോക്ടർ ആർ സുഗതൻ വെളിപ്പെടുത്തുന്നു. 1930 കാലഘത്തിൽ തട്ടേക്കാട് തട്ടേക്കാട് മേഖലയിൽ കാട്ടുപോത്തുകൾ ഉണ്ടായിരുന്നതായി സലിം അലിയുടെ വെളിപ്പെടുത്തലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി മരം മുറിയും , വേട്ടയാടലും മൂലം പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന വനമേഖലയിൽ നിന്നും കാട്ടുപോത്തുകളും കരികുരങ്ങുകളും നാമാവശേഷമാവുകയായിരുന്നു. ഇടമലയാർ, മലയാറ്റൂർ വനമേഖലകളിൽ ഉള്ള കാട്ടുപോത്തുകൾക്ക് പുഴ മുറിച്ചുകടന്ന് തട്ടേക്കാട് മേഖലയിലേക്ക് വരുവാൻ സാധിക്കുമെങ്കിലും , പൂയംകുട്ടി മുതൽ കുട്ടമ്പുഴ തട്ടേക്കാട് മേഖലവരെ ജനവാസം ഉള്ളതും കൂടാതെ ഫെൻസിങ് തകർത്തു ആനകളെപോലെ സഞ്ചാരം നടത്തുവാൻ ഇഷ്ടപ്പെടാത്തതുമാണ് പ്രധാന കാരണം.

കാട്ടുപോത്തുകൾ തട്ടേക്കാട് വനമേഖലയിലേക്ക് കടന്നുവരുവാനായി ശ്രമിക്കുന്നതിന്റെ ലക്ഷങ്ങൾ നേര്യമംഗലം വനമേഖലിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അവയുടെ കടന്നുവരവ് തട്ടേക്കാട് വനത്തിന് വളരെയധികം ഗുണപ്രദമാണെന്നും ഡോക്ടർ ആർ സുഗതൻ വ്യക്തമാക്കുന്നു. അടിക്കാടുകളും പുല്ലുകളും തിന്നുന്നതുമൂലം പുതിയ നാമ്പുകൾ വന്ന് ചെടികളുടെ വളർച്ച വേഗത്തിൽ ആകുവാനും നഷ്ടപ്പെട്ടുപോയ തനത് ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുവാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കാട്ടുപോത്തുകൾ ഉള്ളടത്തു കടുവകളുടെ സാനിത്യം ഉണ്ടാകുവാനുള്ള സാധ്യത കൂടതലാണെന്നും , കടുവയുടെ ഇഷ്ടഭക്ഷണമാണ് കാട്ടുപോത്തുകൾ എന്നും അദ്ദേഹം വെളിപ്പടുത്തി. ഒറ്റ വേട്ടയാടൽ കൊണ്ടുതന്നെ ദീർഘനാളത്തേക്കുള്ള ഭക്ഷണം കരുതിവെക്കുവാൻ സാധിക്കും എന്നതാണ് അതിന്റെ നേട്ടം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപം രൂപപ്പെട്ട വിശാലമായ പുൽത്തകിടി സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറി. “മിനി സ്വിറ്റ്സർലണ്ട്” എന്ന പേരിലറിയപ്പെടുന്ന ഈ പ്രദേശം സമൂഹമാധ്യമങ്ങളിലും വൻ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്ഭൂതത്താൻകെട്ട് ഡാമിന്റെ റിസർവോയറിന്റെ...

CHUTTUVATTOM

കോതമംഗലം: പുന്നേക്കാട്-തട്ടേക്കാട് റോഡിന് ഇരുവശത്തേയും പ്ലാന്റേഷനില്‍ എത്തുന്ന കാട്ടാനകളെ തുരത്താൻ ഡ്രോണ്‍ നിരീക്ഷണം നടത്തി. പ്ലാന്റേഷനില്‍ 5 ആനകളെയാണ് കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ആനകളെ തുരത്താന്‍ പമ്പ് ആക്ഷന്‍ ഗണ്ണ്...

CHUTTUVATTOM

കോതമംഗലം: നിര്‍ദ്ദിഷ്ട ഫിലിം സിറ്റി സ്ഥാപിക്കാന്‍ വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍കെട്ടിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തം. സംസ്ഥാന ബഡ്ജറ്റിലാണ് ഫിലിം സിറ്റി എറണാകുളത്ത് സ്ഥാപിക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതിന് കൃത്യമായ സ്ഥലം നിശ്ചയിച്ചിട്ടില്ലെന്നാണ്...

CHUTTUVATTOM

കോതമംഗലം:കാട്ടാനശല്യത്തിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയില്‍ കാട്ടാന കിണറ്റില്‍ വീണ സ്ഥലം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ കരക്ക് കയറ്റി കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കൂട്ടംതെറ്റിയെത്തിയ കാട്ടാന ജനവാസ മേഖലയിലെ കിണറ്റില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 2.30...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തില്‍ രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനശല്യം തുടരുന്നു. പൂയംകുട്ടി വനാന്തരത്തില്‍നിന്നാണ് ജനവാസമേഖലയിലേക്ക് കാട്ടാനക്കൂട്ടം എത്തുന്നത്. പിണവൂര്‍കുടിയില്‍ കഴിഞ്ഞ ദിവസം നാല് കൊമ്പന്‍മാരാണ് കൃഷിയും മറ്റു നാശനഷ്ടങ്ങളുമുണ്ടാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് ആനന്ദന്‍കുടി...

NEWS

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ വീടുകളോട് ചേര്‍ന്ന ഷെഡുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. ഉന്നതിയിലെ ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ആഞ്ഞിലിമൂട്ടില്‍ സന്തോഷ്, വത്സല രവി എന്നിവരുടെ വീടുകള്‍ക്ക് സമീപത്തെ ഷെഡുകളാണ് നശിപ്പിച്ചത്. ഇന്നലെ...

NEWS

കോതമംഗലം: അന്താരാഷ്ട്ര ഉഷ്ണമേഖലാ വനസംരക്ഷണ ദിനത്തോടനുബന്ധിച്ച് മാർ അത്തനേഷ്യസ് കോളേജിലെ ബോട്ടണി വിഭാഗം, ഭൂമിത്രസേന ക്ലബ്, ബയോഡൈവേഴ്സിറ്റി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഭൂതത്താൻകെട്ട് വനമേഖലയിൽ പ്രകൃതി പഠനയാത്രയും വനപര്യവേഷണ പരിപാടിയും സംഘടിപ്പിച്ചു. ബോട്ടണി...

NEWS

കോതമംഗലം:പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രൊജക്റ്റിന്റെ ( പിവിഐപി) കീഴിലുള്ള ഭൂതത്താന്‍കെട്ട് ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ബാരേജിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നിലവില്‍ ബാരേജിലെ ജലനിരപ്പ് 34.10 മീറ്ററാണ്. കാലവര്‍ഷം...

NEWS

കോതമംഗലം : പെരിയാർ വാലി ഇറിഗേഷൻ പ്രൊജക്റ്റിന്റെ ( പി വി ഐ പി) കീഴിലുള്ള ഭൂതത്താൻകെട്ട് ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ചൊവ്വാഴ്ച മുതൽ ബാരേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തും. നിലവിൽ...

CHUTTUVATTOM

കോതമംഗലം: പ്രതീക്ഷിച്ച പദ്ധതി ചെലവിന്റെ ഏറിയ പങ്കും ചെലവഴിച്ചിട്ടും ഒരു രൂപയുടെ പോലും നേട്ടമുണ്ടാക്കാന്‍ കഴിയാതെ ഭൂതത്താന്‍കെട്ട് മിനി ജലവൈദ്യുത പദ്ധതി. കെടുകാര്യസ്ഥതയുടെയും ദീര്‍ഘവീഷണമില്ലായ്മയുടേയും വലിയ ഉദാഹരമാകുകയാണ് പദ്ധതി. പത്ത് വര്‍ഷം മുമ്പ്...

error: Content is protected !!