Connect with us

Hi, what are you looking for?

NEWS

വോട്ടർമാരെ ഒറ്റിക്കൊടുത്ത് ജനപ്രധിനിധികൾ : കുടിവെള്ളം മുട്ടിയിട്ട് ഒരു വർഷം, 15 പേർക്ക് സമൻസ് , കാടത്തരമെന്ന് നാട്ടുകാർ

കോട്ടപ്പടി : മുട്ടത്തുപാറയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും ചേർന്ന് നടത്തിയ നാടകത്തിൻ്റെ ഇരകളാണ് ഇവരിപ്പോൾ. കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് 15 പേർക്ക് സമൻസ് ലഭിച്ചപ്പോഴാണ് തങ്ങൾക്കെതിരെ കേസ് നിലനിൽക്കുന്ന വിവരം നാട്ടുകാർ അറിയുന്നത്. ഈ മാസം 12 ന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്.

കഴിഞ്ഞ വർഷം ഏപ്രിൽ 12 നാണ് കേസിനാസ്പദമായ സംഭവം. കൂലാഞ്ഞിയിൽ പത്രോസിന്റെ പുരയിടത്തിലെ കുടിവെളള കിണറിലാണ് കാട്ടുകൊമ്പൻ വീണത്. അർദ്ധരാത്രി ചക്ക പറിക്കാനെത്തിയതായിരുന്നു ആന. കോട്ടപ്പാറ പ്ലാന്റേഷനിൽ നിന്ന് പതിവായുള്ള ആന ശല്യത്തിനെതിരെ അധികൃതരുടെ കണ്ണ് തുറപ്പിക്കാനുള്ള അവസരമായി നാട്ടുകാരിതിനെ കണ്ടു. ആവശ്യങ്ങളിൽ ഉറപ്പ് ലഭിക്കാതെ ആനയെ കരക്കു കയറ്റാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു. രണ്ട് എം.എൽ.എ. മാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങളിൽ ധാരണ ഉണ്ടായി. മയക്കുവെടിവച്ച് പിടികൂടുന്നതിന് പകരം കിണർ ഇടിച്ച് ആനയെ പ്ലാന്റേഷനിലേക്കുതന്നെ കടത്തിവിടുകയാണ് ചെയ്തത്. നിരോധനാജ്ഞ പ്രഖ്യാപിച്ച് നാട്ടുകാരെ അകറ്റി നിറുത്തിയ ശേഷമായിരുന്നു നടപടി. കുടിവെള്ള കിണർ പുനർ നിർമ്മിച്ചു നൽകുമെന്ന വാഗ്ദാനം ഒൻപതുമാസമായിട്ടും പാലിക്കപ്പെട്ടിട്ടില്ല.

മൂന്ന് വകുപ്പിൽ കേസ്

മയക്കുവെടി വച്ച് ആനയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്ന് ജനങ്ങളെ തെറ്റിധരിപ്പിച്ച് 144 പ്രഖ്യാപിച്ച ശേഷം അപകടകാരിയായ കാട്ടാനയെ ജനവാസ മേഖലയിലേക്ക് തുറന്ന് വിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനാജ്ഞ ലംഘിച്ചുവെന്നതുൾപ്പടെ മൂന്ന് വകുപ്പുകൾ പ്രകാരം നാട്ടുകാർക്കെതിരെ കേസ് എടുത്തത്. ആനയെ മയക്കുവെടി വച്ച് പിടികൂടാത്തതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്നുണ്ടായ ചർച്ചയിൽ നിയമ നടപടികളുണ്ടാകില്ലെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇവർ കൂടെ നിന്ന് ഒറ്റുകയായിരുന്നുവെന്നാണ് നാട്ടുകാർ ഇപ്പോൾ ആരോപിക്കുന്നത്.
വനം വകുപ്പിനെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ജനപ്രതിധികളും സ്വീകരിച്ചത്. അന്ന് കാട്ടിലേക്ക് കയറ്റി വിട്ട കൊമ്പൻ ഇപ്പോഴും നാട്ടിലിറങ്ങി നാശനഷ്ടമുണ്ടാക്കുന്നത് തുടരുകയാണ്. കിണറിൽ വീണ ശേഷം ഈ പ്രദേശത്ത് രണ്ടു മനുഷ്യരെ ആക്രമിച്ചത് ഇതേ കാട്ടാന തന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്.

പ്രതിഷേധക്കാരുടെ ആവശ്യം

 

ആന ശല്യം തടയാൻ ശാശ്വത നടപടി വേണം.

നാട്ടിലിറങ്ങി നാശം വിതക്കുന്നത് പതിവാക്കിയ കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി ഉൾവനത്തിലേക്ക് മാറ്റുക.

നിരവധി വീട്ടുകാർ ഉപയോഗിക്കുന്ന കുടിവെള്ള കിണറിന്റെ അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാക്കുക.

വനസംരക്ഷണത്തിൻ്റെ പേരിൽ വൻഅഴിമതിയും ബിസിനസും അരങ്ങു വാണതോടെയാണ് വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ തുടങ്ങിയത്. വനസംരക്ഷണത്തിനും വന്യമൃഗപരിപാലത്തിനുമായി നൽകുന്ന ഫണ്ടിൽ വൻതോതിലുള്ള അഴിമതിയാണ് നടക്കുന്നത്. വനത്തിലുള്ള നീർച്ചാലുകളുടെയും ശുദ്ധജല ശ്രോതസ്സുകളുടെയും പരിപാലനം അഴിമതിയിൽ മുങ്ങി. സ്വാഭാവിക വനത്തിന് പകരം അക്വേഷ്യ, മാഞ്ചിയം, യൂക്കാലിപ്സ് തുടങ്ങിയവ വനമേഖല കൈയ്യടക്കിയതോടെ അടിക്കാടുകൾ നശിച്ചു. ഇതോടെ ആനയടക്കമുള്ള വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽ ഭക്ഷണവും ജലവും ലഭിക്കാതായി. ഇതോടെയാണ് വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസ മേഖല കൈയ്യടക്കിയത്. ഇതിന് അടിയന്തിരമായി പരിഹാരം കാണണം. വനത്തിനുള്ള വാണിജ്യ ഇടപാടുകൾ നിർത്തി സ്വഭാവിക വനവും ജലശ്രോതസുകളും സംരക്ഷിക്കണം.

You May Also Like

CRIME

പെരുമ്പാവൂര്‍: വാടകവീട്ടില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച കഞ്ചാവുമായി അന്തര്‍സംസ്ഥാനക്കാരായ ദമ്പതികള്‍ പിടിയിലായി. മുര്‍ഷിദാബാദ് സ്വദേശികളായ മോട്ടിലാല്‍ മുര്‍മു (29), ഭാര്യ ഹല്‍ഗി ഹസ്ദ (35) എന്നിവരാണ് അറസ്റ്റിലായത്.കാഞ്ഞിരക്കാട് വാടകക്ക് താമസിക്കുന്ന വീട്ടില്‍ ചാക്കില്‍...

CHUTTUVATTOM

സൗദി :  മുവ്വാറ്റുപുഴ സ്വദേശി ഷമീർ അലിയാരാണ് മരിച്ചത്. വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ്...

NEWS

കോതമംഗലം : പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്നവാഗ്ദാനം, തങ്കളത്തുള്ള ബിൽഡ്‌ ഇന്ത്യ ഗ്രേറ്റർ ഫൌണ്ടേഷന്റെ ഓഫീസിന് മുന്നിൽ പണം അടച്ചവർ അന്വേഷണവുമായി എത്തി. അറസ്റ്റിലായ നാഷണൽ NGO കോൺഫെഡറേഷൻ നേതാവായ അനന്തകൃഷ്ണന്റെ അടുത്ത...

NEWS

കോതമംഗലം: കള്ളാട് കല്ലുങ്കൽ കുരുവിള തോമസ്, സ്റ്റീഫൻ എന്നിവരുടെ 4 ഏക്കറോളം വീതം വരുന്ന പറമ്പിലെ അടിക്കാടുകൾ , പൈനാപ്പിൾ കൃഷി സ്ഥലം എന്നിവിടങ്ങളിൽ തീ പിടിച്ച് ഉദ്ദേശം ഒരു ഏക്കറോളം വരുന്ന...

NEWS

    പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജകമണ്ഡലത്തിന്റെ സമ്പൂർണ്ണ വികസനത്തിന് ഉതകുന്ന 20 നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരിൻറെ ബഡ്ജറ്റിലേക്ക് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു .വരുന്ന ഫെബ്രുവരി ഏഴിന് നിയമസഭയിൽ അവതരിപ്പിക്കുന്ന...

NEWS

കോതമംഗലം: കേരള ലോട്ടറി അന്യസംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നത് നിരോധിക്കുക അതുവഴി ലോട്ടറിയുടെ ക്ഷാമം പരിഹരിക്കുക സമ്മാന ഘടനയ്ക്ക് മാറ്റം വരുത്തുക ലോട്ടറിയുടെ പുറകിൽ ഏജൻസിയുടെ സീൽ വയ്ക്കേണ്ട എന്ന തീരുമാനം പിൻവലിക്കുക ലോട്ടറി നിരോധിച്ചിട്ടില്ലാത്ത...

NEWS

കോതമംഗലം : സ്ത്രീകൾക്ക് പകുതി വിലക്ക് സ്‌കൂട്ടർ ലാപ്ടോപ് തയ്യൽ മെഷീൻ ഗൃഹോപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നു എന്ന പദ്ധതി യുടെ പേരിൽ ആയിരക്കണക്കിന് ആളുകളിൽ നിന്നും പണം കൈപറ്റി തട്ടിപ്പ് നടത്തിയതിലെ...

NEWS

മുവാറ്റുപുഴ: വലിയ കമ്പനികളുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ നൽകാമെന്ന് പറഞ്ഞ്  സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ’. ഇടുക്കി തൊടുപുഴ...

NEWS

മൂവാറ്റുപുഴ: മുടവൂര്‍ അയ്യന്‍കുളങ്ങര ധര്‍മശാസ്തക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തുകയും അമ്പലത്തിലെ സിസിടിവി ക്യാമറ അടക്കം നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍ പോലീസ് പിടിയില്‍. മൂവാറ്റുപുഴ വെള്ളൂര്‍കുന്നം മുടവൂര്‍ വെളിയത്ത്പടി പുത്തന്‍പുരയില്‍...

NEWS

കോതമംഗലം: കോതമംഗലം, മൂവാറ്റുപുഴ ബൈപ്പാസ് പദ്ധതികളുടെ അനിശ്ചിതത്വം അവസാനിപ്പിച്ച് പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദേശീയപാത അഥോറിറ്റി കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയ ബൈപ്പാസ് പദ്ധതികളുടെ സ്ഥലമെടുപ്പ് നടപടികള്‍...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി രണ്ട് ബംഗ്ലാദേശി യുവതികളെ പോലീസ് പിടികൂടി. ബംഗ്ലാദേശ് ബരിസാല്‍ ചുങ്കല സ്വദേശിയായ റുബിന (20), ശക്തിപൂര്‍ സ്വദേശിനി കുല്‍സും അക്തര്‍ (23) എന്നിവരെയാണ് കോടനാട് പോലീസ്...

NEWS

കോതമംഗലം: യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള മഴുവന്നൂർ, ഓടക്കാലി, പുളിന്താനം, എരിക്കുംചിറ,ചെറുകുന്ന്, മംഗലം ഡാം എന്നീ ആറ് പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുത്ത് കോട്ടയം ആസ്ഥാനമായ ഓർത്തഡോക്സ് വിഭാഗത്തിന് നൽകണമെന്ന ഹൈക്കോടതി ഉത്തരവ്...

error: Content is protected !!