മുവാറ്റുപുഴ: പായിപ്ര ഭാഗത്തെ മൊബൈൽ ടവർ നിർമാണകമ്പനിയിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
മുളവൂർ പെരുമറ്റം കുളുമാരി ഭാഗത്ത് വാടകക്ക് താമസിക്കുന്ന തൊടുപുഴ വേങ്ങല്ലൂർ ഭാഗത്ത് ചെനക്കരക്കുന്നേൽ നിബുൻ അസീസ് (വലിയ അപ്പു 38) വിനെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ ആലപ്പുഴയിലെ ഒളിസങ്കേതത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. നാലു മാസം മുൻപ് ആണ് നിബുൻ കാപ്പ കഴിഞ്ഞ് ജില്ലയിൽ പ്രവേശിച്ചത്. പ്രതിക്കെതിരെ പോലീസിനെ അപയപെടുത്താൻ ശ്രമിച്ചതിന് തൊടുപുഴ പോലീസ് സ്റ്റേഷനിൽ കേസ് ഉണ്ട്. നിലമ്പൂർ, ധർമടം,കോതമംഗലം, തൊടുപുഴ, മുവാറ്റുപുഴ എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ,പിടിച്ചുപറി, അടിപിടി കേസുകളിൽ ഉൾപ്പെട്ടയാളാണ്. അന്വേഷണസംഘത്തിൽ എസ്ഐമാരായ വിഷ്ണു രാജു, പി സി ജയകുമാർ, സീനിയർ സിപിഓമാരായ എം അജന്തി, കെ.എ അനസ്, രഞ്ജിത് രാജൻ എന്നിവരാണ് ഉണ്ടായിരുന്നത്.
